Tuesday, November 10, 2009




sona gopinathan

ചേട്ടന്‍

ചേട്ടനെ കാണ്‍മാന്‍
മൈലുകള്‍താണ്ടിയമ്മ-
വീട്ടില്‍ഞാനെത്തിടുമ്പോള്‍
ചേട്ടന്‍കിഷോറിന്റെ
വീട്ടിലുണ്ടെന്നമ്മൂമ്മ
പറഞ്ഞിട്ടു്‌പോയിഞാന-
ങ്ങൊട്ടായ്‌...
പട്ടാളക്യാമ്പിലെകഥകളെല്ലാം
വീര്യാംചോര്‍ന്നുപോവാതെ
ജിഹൊയംതോക്കില്‍നിന്നു്‌
വാക്കിന്‍തിരകളുതിര്‍ക്കുന്ന കിഷോര്‍,
യെന്നെ കണ്ടതും
അതിര്‍ത്തിയില്‍കയറിയപരിചിത-
നെന്നപോല്‍
തറപ്പിച്ചൊരു നോട്ടമെറിഞ്ഞെന്റെ
നേര്ക്ക്‌....
പിന്നെ,ചോദിച്ചു ചേട്ടനോടായ് :
'ആരാണതെന്നറിയോ നിനക്കു്‌' ?
അപകര്‍ഷതയാംകുപ്പായംചൂടിയ-
യെന്നെ ചൂണ്ടി പറഞ്ഞുപോല്‍ ചേട്ടന്‍ :
അകന്നേതോ ബന്ധത്തിലുള്ളൊരു
മാമന്റെ മകനാണതെന്നു്‌മാത്രറിയാം'
ക്ഷിപ്രംമനസിന്‍ഇരുട്ടറ ഭേദിച്ചു്‌
സങ്കടമെന്ന പഴമുത്തശി
വദനമാംപടിപ്പുര ലക്ഷ്യമിട്ടു്‌
പായുംമുന്പേ,യവിടംക്രിത്രിമ
പുഞ്ചിരികയറിയിരുന്നു.
തിരിഞ്ഞു നടന്നു ഞാന്‍
ലജ്ജയുടെ,ദുഃഖത്തിന്റെ
കുട്ടകള്‍പേറി.....
നടന്നു പോകുംവഴിയിലതാ
ആലയിലായ്‌പ്രഭാകരേട്ടന്‍
തീകൂട്ടുന്നു....
പഴയോല നൂണ്ട്‌പുറത്തേക്കു്‌പായും
പുക പടലങ്ങള്‍എന്നെ നോക്കി ചിരിക്കുന്നു.
എന്നെ മാത്രംനോക്കി ചിരിക്കുന്നു..
* *****************
അമ്മ വീട്ടില്‍നിന്നും തിരിക്കുമ്പോ-
ളൊരു സ്വകാര്യംപറഞ്ഞേട്ടനിപ്രകാരം :
'ആരു ചോദിച്ചാലുമങ്ങനെ പറയാവൂ നീയും'
'ശരി'-യെന്നുമൂളി ഞാനും
സമ്മതത്തിന്റെ പര്യായമെന്നോണം
(ചിരി അപ്പോഴും സങ്കടത്തിനു്‌ മീതെ.....)
കാലംകടന്നു്‌പോയി
മാറ്റങ്ങള്‍ വിതറി......
എന്നാല്‍,മാറ്റമില്ലാത്തൊരു
ശിലാ സമസ്യ നെഞ്ചെരിച്ചിലിന്റെ നാട്ടില്‍
മനസിന്റെ മുറ്റത്തായ്‌
വിഷാദത്തിന്റെ ചോദ്യ ചിഹ്നം തീര്‍ത്ത്‌,
താടി വളര്‍ത്തി വളഞ്ഞുകൂടി
നില്‍പ്പുണ്ടിപ്പോഴും
ഉരിയാടാത്ത മാധവേട്ടനെ പോലെ.......

Saturday, November 7, 2009




p a anish
ezhuth/ dec/ 2009

വേലുമ്മാന്‍

അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

Friday, November 6, 2009

s kalesh
കൊച്ചി, kerala, India
1982ല്‍ജനിച്ചു. 1999 മുതല്‍ കവിതകള്‍ എഴുതിവരുന്നു. എം.ജി.യൂണിവേഴ്‌സിറ്റിയില്‍നിന്നും എം.സി.എ യും കേരളപ്രസ്‌ അക്കാദമിയില്‍ നിന്നും ജേര്‍ണലിസം ഡിപ്‌ളോമയും നേടി. ഇപ്പോള്‍ കേരളകൗമുദി കൊച്ചിയൂണിറ്റില്‍ സബ്‌എഡിറ്റര്‍. എം.ജി.യൂണിവേഴ്‌സിറ്റി യുവജനോല്‍സവം(2003)കവിതാരചന ഒന്നാംസ്ഥാനം,അങ്കണം കവിതാപുരസ്‌ക്കാരം(2004),മാധ്യമം-വെളിച്ചംകവിതാപുരസ്‌ക്കാരം(2005), കൈരളിടി.വിഅറ്റ്‌ലസ്‌കവിതാപുരസ്‌ക്കാരം 2005ലും2006ലുംനേടിയിട്ടുണ്ട്‌. വിലാസം ശങ്കരമലയില്‍,കുന്നന്താനം,മല്ലപ്പള്ളി. പത്തനംതിട്ട ജില്ല


ഒഴുക്കില്‍
പുഴയ്ക്കക്കരെ സൂര്യന്‍ താഴുന്നത്
മുളങ്കാടുകള്‍ക്കിടയ്ക്കു നിന്ന് കണ്ടു
തൂകിവീണ മഞ്ഞവെട്ടം
മുളയിലയില്‍ കെട്ടിനിന്നു
ഇല വകഞ്ഞുമാറ്റിമാറ്റി
മഞ്ഞയെ, ഇളംചുവപ്പിനെ തെളിച്ചെടുത്തു.
കൂര്‍ത്തവെട്ടം മുഖത്തു മഞ്ഞപെയിന്റടിച്ചു
ചാഞ്ഞ മുള താഴെ ഒഴുക്കില്‍
ഒരില മുക്കിയെടുത്തു മഞ്ഞയേ നേര്‍പ്പിച്ചും വിട്ടു.


ഇല വകഞ്ഞു പുഴയിറമ്പില്‍ നില്ക്കെ
ഇലയായി, പെട്ടന്നൊഴുക്കിലേക്കു പൊഴിഞ്ഞുവീണു.
ചുഴികളുടെ വിളികേട്ടു ശബ്ദമില്ലാതെ
ചെവിയില്‍ വെള്ളം കയറുന്നതറിയുന്നുണ്ട്.
കൈകളില്‍ വാക്കുകള്‍ പ്രവേശിച്ചപോലെ
എഴുന്നുനിന്നവ പറഞ്ഞുതുടങ്ങി
നിരപ്പില്‍ അലയടി ഏങ്ങലടിയായി
ശബ്ദമിശ്രണത്തിന്റെ രേഖാചിത്രം
തെളിഞ്ഞപോലെ


ഒഴുക്കിലേക്ക് അവളെങ്ങനെ ഒഴുകിവന്നു
അടുത്ത കടവില്‍ കുളിച്ചോണ്ടിരുന്നവളല്ലേ
കൈകളില്‍ കൊളുത്തിയെടുത്തു ജീവന്‍
നിരപ്പില്‍ പച്ചമണ്ണില്‍ കിടത്തിയെന്നെ.
ഇരുട്ടെത്തി, മുളങ്കാട്ടില്‍ നിന്നും എഴുന്നേറ്റ്
ജീവനുമായി വീട്ടിലേക്ക് പോയി.


ഇരുട്ടുമാറി, പ്രകാശമെത്തി
സൂര്യന്‍ താണുതാണുപോയ കണ്ടത്
ഓര്‍ത്തെടുത്തെങ്കിലും
അവളുടെ മുഖം ഓര്‍മ്മയില്‍ കണ്ടില്ല
കാല്‍മുട്ടില്‍ മലര്‍ന്നു കിടക്കുന്നുണ്ട്
ഒരു തവിട്ടുസൂര്യന്‍
അതില്‍ തൊട്ടുതൊട്ടിരുന്നു.


പാവാടക്കാരിക്ക്


പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ മുറിയില്‍
ഒരു പാവാട ഉരിഞ്ഞുവീണു


അരക്കെട്ടില്‍ വിരലുകളാര്‍ത്തി
വലിച്ചെടുത്തതല്ല
ഇരുമ്പിന്റെ വഴി എന്നുംപോകും
പീത്തകണ്ടറിയാം


കൂട്ടുകെട്ടുകളുടെ നാക്കുനീട്ടിക്കെട്ടിയ അയയില്‍
പഴയപാവാടക്കാരികള്‍ വന്ന്
അന്നുണങ്ങാനിരുന്നു.


അടുത്തവീട്ടിലെ പെണ്ണിന്
ഇതേ നിറത്തിലൊരുബ്ളൌസുണ്ടന്ന് പറഞ്ഞുപോയവന്‍
വെറുതേ തിരിച്ചുവന്നു.


മുറിയുടെ ചെവിനിറച്ച് പാട്ടുപാടി
നാട്ടിലെപെണ്ണുങ്ങളെ മുഴുവനുറക്കി
പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ വീടുറങ്ങിപ്പോയിട്ടും
അവളറിയാതെ അയയില്‍നിന്നും
ഞാനെടുത്ത പാവാടമാത്രം
ഉറങ്ങുന്നില്ല.


സൂര്യനില്‍ ഒരു കുളി


പാലത്തടിയിട്ട കിണറിന്റെ വക്കിലാണ്‌
നാട്ടിലെ മറപ്പുരകളെല്ലാം.


പത്തുമണിയ്ക്കുമേല്‍
പതിനൊന്നാംമണി പടര്‍ന്നുതുടങ്ങുമ്പോള്‍
പെണ്ണുങ്ങളൊരു കുളിയുണ്ട്‌.


പുരയുടെ ഓലമേഞ്ഞ ചുവരുകള്‍ക്കൊപ്പമിരുന്ന്‌
ഈറന്‍കോരുന്ന
അവരുടെ ഉടുപ്പുകള്‍
വഴിയേവരുന്നവരെടുത്തുടുത്തുപോകുന്നുണ്ടവരറിയാതെ.


എന്നാല്‍
സൂര്യനതുപോലെയല്ല.


മേല്‍ക്കൂരകളില്ലാത്ത എല്ലാ മറപ്പുരകളിലും
അവന്‍ മാറിമാറി നോക്കാറുണ്ട്‌.


പല്ലുമുളച്ചിട്ടും പാല്‍ക്കൊതി തീരാത്ത
അവന്റെ ചുണ്ടില്‍ അടരുമൊരു തുള്ളി
മഴയായ്‌ വളരുന്നുണ്ട്‌.


കുളികഴിഞ്ഞ്‌
ഈറന്‍ഭോജികളായ തോര്‍ത്തുമുണ്ട്‌
തലയിലുരച്ച്‌
പെണ്ണുങ്ങള്‍ കയറിപ്പോയിട്ടും
ഉച്ചയോടടുത്തൊരൊച്ചയുമില്ലാതെ
സൂര്യനേ, നിന്റെ വേനല്‍മഴ.


ചന്ദ്രനുദിക്കുമ്പോള്‍


വൈകുന്നേരമാണ്‌
കരിനീലമേഘങ്ങള്‍ക്കിടയില്‍
പകല്‍മുഴുവനൊരുപാടുനേരം
ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
പുലരുന്നതേയുള്ളൂ.


അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
കളിപറഞ്ഞ്‌
പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ.
കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
അരിവാളാകൃതിയില്‍
കുറേ കിളികള്‍
പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.


വയലോരത്തെ വീട്ടില്‍
മുറ്റത്തെ ചെടികളോടൊപ്പം
മഴയില്‍ വളര്‍ന്നുവന്ന
വക്കുകെട്ടാത്ത കിണറിന്റെയോരത്തൊരുവള്‍
കണവനെ കാത്തിരിക്കുകയാണ്‌
കൈക്കുഞ്ഞുമായി.


അവന്റെ കണ്ണ്‌ ചന്ദ്രനിലും
ചുണ്ട്‌ മുലക്കണ്ണിലും
മുത്തമിടുന്നുണ്ട്‌.


അവള്‍ക്കുമാത്രം കാണാം
അവന്റെ കണ്ണില്‍ തിളങ്ങുന്നൊരു
കുഞ്ഞുചന്ദ്രനെ!


ഈ ഗ്രാമത്തിലിതേ ദിവസമിതേ സമയം
എത്ര ചന്ദ്രന്മാരുദിയ്ക്കുന്നുണ്ടാകും.


ഗോത്രശില്‌പം


മലയോരത്തെ കരിങ്കല്‍പാളിയ്‌ക്കടുത്ത്‌
കല്ലില്‍കൊട്ടിയൊഴുകിത്തെറിക്കും വെള്ളത്തെനോക്കി
ഒരു കല്ലേറിനുള്ള ദൂരത്തു
മഴക്കാറുവന്നുനില്‌ക്കുംനേരം
മടയുടെ വക്കില്‍നിന്നും
താഴേക്ക്‌ കുതിക്കുന്ന പേടിച്ചനോട്ടത്തെ
ചവിട്ടിഇറങ്ങാനായി ഉറപ്പിച്ചുവച്ച
മൂന്നുകുത്തുകല്ലുകള്‍
മൂന്നായി പകുത്തദൃശ്യത്തില്‍


ഒന്നാം കല്ലില്‍ചവുട്ടി
രണ്ടാംകല്ലിലേക്ക്‌ കാലാഞ്ഞ്‌
മൂന്നാംകല്ലിലേക്ക്‌ കണ്ണുറപ്പിച്ചപ്പോള്‍
ഞാനൊരു പ്രാചീന ഗോത്രനൃത്തശില്‌പമായിപ്പോയി.


നമ്മുടെ ജീവിതത്തില്‍


നമ്മുടെ ജീവിതത്തില്‍ നടക്കാതെപോയ
ആദിവസമില്ലേ
അതിന്റെ
ഒന്നാംവാര്‍ഷികമാണിന്ന്‌.
വളരെപണിപ്പെട്ടിട്ടും
തൊഴിലടക്കം
ഒന്നുംനേടാനായില്ല.
വെറുതെപട്ടണംചുറ്റിക്കണ്ടുനടന്നതല്ലാതെ.


നീപിരിഞ്ഞുപോയ്‌ക്കഴിഞ്ഞ്‌
വലിയവലിയ ആഗ്രഹങ്ങളായിരുന്നു.
സിനിമാക്കഥകളിലെപ്പോലെ
വലിയൊരാളായിപെട്ടന്നെന്നെപണിഞ്ഞെടുക്കണമെന്ന്‌.
അന്നിട്ട്‌,
ഒരുദിവസം നിന്റെ മുന്നില്‍ പ്രത്യക്ഷനാകണമെന്ന്‌.
എന്നെകളഞ്ഞുപോയ നിനക്കൊരു
വമ്പന്‍നഷ്‌ടംതൊന്നിപ്പിക്കണമെന്ന്‌.


എന്നിട്ടും
നഷ്‌ടങ്ങളുടെ ദിവ്യമായതൊപ്പിമാത്രമാണ്‌ നേടിയത്‌.
ഇപ്പോളിതാ ഒരുവര്‍ഷം


ഇനിയും വര്‍ഷങ്ങള്‍
അതില്‍
അടുക്കിവച്ചദിവസങ്ങള്‍
നീയില്ലാതെ വന്ന്‌
ഓര്‍മയില്‍നിന്ന്‌
നിന്നെയുംകൂട്ടി പോകും.


നിന്നെ ഓര്‍ക്കാതിരിക്കുന്ന
ദിവസത്തിനുവേണ്ടിയാണ്‌ ഈകാത്തിരിപ്പ്‌.
അന്നുവായിക്കാന്‍വേണ്ടിയാണ്‌
ഈ കവിത ഞാനെഴുതിവയ്‌ക്കുന്നത്‌.




ഹെയര്‍പിന്‍ ബെന്‍ഡ്‌


ഹെയര്‍പിന്നുകളെ മുടികള്‍ക്കിടയിലിരുത്തി
വളവുകള്‍കണ്ട്‌
ഒരുവള്‍ പോകും.
അവളുടെ കനംവച്ചുതുടങ്ങും
കുഞ്ഞിമുലകളെക്കുറിച്ചും,
അറബിയക്ഷരങ്ങള്‍പോലെ
വായനക്കു തയാറെടുത്തുവരും
കണങ്കാലിലെ രോമങ്ങളെക്കുറിച്ചും
വഴിയിലിരുന്നാരുപറഞ്ഞാലും
ഒന്നും മിണ്ടില്ല.
കുന്നിന്‍പുറത്തേക്ക്‌ പോകുന്ന
ലൈന്‍ ബസിന്റെ
അവസാന സ്റ്റോപ്പാണവളുടെ വീടെന്നറിയാം.
അവിടെയൊരുകിണര്‍ കുത്തിയാല്‍
കാണാവുന്ന ജലനിരപ്പിനും താഴെയാണ്‌
എന്റെ നില്‌പ്‌.


ഹെയര്‍പിന്നുകളുടെ കറുത്തകാലുകള്‍
മെല്ലെവിടര്‍ത്തി മുടികള്‍ക്കിടയിലേക്ക്‌ തിരുകും
ഒരുക്കങ്ങളെക്കുറിച്ച്‌
ചോദിച്ചിട്ടില്ല.


മഞ്ഞിന്റെ വലിയജനാലകളൂള്ള മുറിയിലിരിക്കുമ്പോള്‍
രാത്രിയില്‍ കേള്‍ക്കാം
കുന്നിന്‍പുറത്തേക്ക്‌
ഒറ്റശ്വാസത്തില്‍ പാട്ടുപാടിപ്പോകും വണ്ടികളെക്കുറിച്ച്‌.


പുലര്‍ച്ചെ;
ആരും ഉണരും മുന്‍പ്‌,
ഞാനാവളവില്‍ പോയി നോക്കും
എന്തെങ്കിലും എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു ഹെയര്‍പിന്നോ മറ്റോ..


ഒരു മഴകൊണ്ടെന്നെ...


ചെയ്യേണ്ട നേരങ്ങളില്‍ പലതും ചെയ്യാതിരിക്കെ
തിട്ടയിലിരുന്നൊരാള്‍ വെള്ളത്തിലേക്ക്
കല്ലെറിയുന്നു.

ഒഴുക്കിന്‍തിരക്കിലാണ് വെള്ളം.

എന്നാലുമൊരുനൂറുതുള്ളിചെറുകല്ലുകളാല്‍
തിരിച്ചെറിയുന്നുണ്ടയാളെ.


പോകാതിരിക്കെ,
പോകാതിരിക്കെ,

കൈവഴികളിലൂടെ
അകലെ കടലില്‍ ചെന്നുപറഞ്ഞ്,
തെല്ലകലെ പറ്റിക്കിടക്കും
മേഘത്തെക്കൊണ്ട്
സൂര്യനോട് പറയിപ്പിച്ച്,
ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല

Monday, November 2, 2009


mathew nellickunnu

writes-
read more




ezhuth online december . 2009

released

read poems of c p aboobacker

Tuesday, October 13, 2009



EZHUTH ONLINE
NOVEMBER 2009

editorial
mathew nellickunnu
READ MORE

Saturday, October 10, 2009


read
digimodernist
alan kirby's column

here

Sunday, October 4, 2009

Friday, October 2, 2009
ezhuth online NOVEMBER
EZHUTH ONLINE NOVEMBER 2009

read more

performatist thinker
raoul eshelman writes


raoul eshelman


Notes on the Vocabulary of Performatism

A person’s sensibility is unimportant to performatism. Sensibility assumes a special psychological state, a “mental or emotional responsiveness toward something” (American Heritage Dictionary). In performatism, this sort of psychological sensitivity is not needed because performatist literature, art, movies etc. use very crude formal means to force their audiences to believe in something. Performatist works are structured so that they affect everyone, not just a person with a special sensibility.

mathew nellickunnu
ഇയ്യിടെ അവൾക്കെന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ട്‌. എന്താണാവോ കാരണം? അയാൾക്കത്ഭുതം തോന്നി.
അവധി ദിവസങ്ങളിലെ അവളുടെ നീണ്ട ഷോപ്പിങ്ങുകളും വ്യായാമ സങ്കേതത്തിലേക്കുള്ള പ്രയാണങ്ങളും അദ്യമൊക്കെ അയാൾ കൗതുകത്തോടെയാണ്‌ വീക്ഷിച്ചതു. ബ്യൂട്ടിപാർലറുകൾ സന്ദർശിച്ചതിന്റെ സുദീർഘമായ വിവരങ്ങൾ അയാൾ ക്ഷമയോടെ കേട്ടു കൊണ്ടിരുന്നു. ദിവസവും നിലക്കണ്ണാടിയുടെ മുൻപിൽ മേക്കപ്പിനു വേണ്ടി ധാരാളം സമയം ചെലവഴിക്കുക എന്നത്‌ അവളുടെ ദിനചര്യയുടെ ഭാഗമായി മാറുന്നത്‌ അയാൾക്ക്‌ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഒരിക്കൽ ഷോപ്പിങ്ങു കഴിഞ്ഞ്‌ രണ്ടു പുതിയ തലയണകളുമായി വന്നു. തൂവൽനിറച്ച തലയണകൾ. അവയുടെ നേർമ്മയും ഭംഗിയും അയാളെ ഏറെ ആകർഷിച്ചു.
പിന്നീടൊരു ദിവസം അവൾ ജോലിക്കു പോയപ്പോൾ അയാൾ രഹസ്യമായി ആ തലയണകളെടുത്തു മടിയിൽ വച്ചു. അയാൾക്ക്‌ അവയെ ലാളിക്കാനും താലോലിക്കാനും തോന്നി. അവയുടെ തൂവൽ സ്പർശം അയാൾ അനുഭവിച്ച്‌ ആസ്വദിച്ചു. തന്റെ ഭാര്യ അത്തരം ഓമനത്തമുള്ള തലയണകൾ കണ്ടെത്തിയതിൽ അയാൾ ഗോ‍ൂഢമായി ആനന്ദിച്ചു.

Wednesday, September 16, 2009


ezhuth online octo. 2009
ലോകം ഏറ്റവും പുതുതായി

എഴുത്ത് ഓണ്‍ലൈന്‍ മാഗസിന്‌ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ഞങ്ങളെ ഒരേസമയം വിസ്ന്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും ഇത് ഈ കാലത്തിന്‍‌റെ ആശയ പ്രചരണോപാധിയാണ്‌.
വായനയ്ക്ക് ഒരു പുതിയ സാധ്യതയും ദിശാബോധവുമാണ്‌ ഓണ്‍ലൈന്‍ നല്‍കുന്നത്.
പ്രസിദ്ധീകരിക്കുന്ന നിമിഷം മുതല്‍ നമ്മള്‍ ഒരു ആഗോള വായനാസമൂഹത്തിലേക്ക് എത്തുകയാണ്‌.
ഇതാകട്ടെ നാം ഇതിനു മുമ്പ് കണ്ട ഒരു ലോകമല്ല.
ലോകത്തിന്‍‌റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പെട്ടെന്ന് തന്നെ മലയാളം വായിച്ച് നമ്മുടെ സുഹൃത്തുകളാവുന്നു. പ്രിന്‍റ്‌ വിട്ടുകളഞ്ഞ ഭാഗം ഓണ്‍ലൈന്‍ പൂരിപ്പിക്കുന്നു.
Inglourious Basterds, Performatism and the Old Testament-Prof. Dr. Raoul Eshelman



Friends, relatives, and correspondents have recently been pointing out to me the performatist qualities of Quentin Tarantino’s newly released Inglourious Basterds, so I decided after some hesitation to watch it myself (I don’t especially like violent movies). Unfortunately I must admit to remaining unconvinced of the movie’s merits. Basterds is entertaining at times, but it’s ultimately just a silly (and excessively violent) movie that doesn’t go any farther than Tarantino’s truly original and innovative Pulp Fiction.

Let me explain. In Pulp Fiction (1994), elements of postmodernist and performatist aesthetics mix in a congenial way. On the one hand, the movie is self-consciously unreal and constructed. It’s a postmodern pastiche of quotes and allusions that have no real depth and create no lasting identifications (the main case in point being the engaging John Travolta character, who is built up only to be blown away again in mid-film). And it’s fun because Tarantino knows his stuff—the dialogues and characters ring true. On the other hand, though, Pulp Fiction was one of the first movies of the 1990s to do something explicitly performatist—to make the possibility of transcendence the defining moment of its plot. Although we never find out whether Jules Winnfield’s conversion is divinely justified, his transformation from a postmodern killer citing Scripture to a performatist vagrant believing in it is what makes the difference: his newly found faith forces us to identify with him whether we ourselves are religious or not. And that’s something that isn’t possible in the virtual, superficial world of postmodernism. Jules’ conversion also suggests that there is a way out of the contractual violence defining the rest of the film, and his choice to live as a penitent drifter suggests that a now no-longer postmodern subject may find a space to recover and heal spiritually.

read more

എഡിറ്റോറിയല്‍

‍:മാത്യൂ നെല്ലിക്കുന്ന്

exclusive column :
post post modernist thinker, performatist
raoul eshelman writes


ഈ മാസത്തെ കവി: പകല്‍ക്കിനാവന്‍

കവിത
poems: abdulraheem puthiyapurayil

മത്‌സ്യബന്ധനം: പി എ അനീഷ്

രണ്ടു കവിതകള്‍: സനാതനന്‍

പത്ത് കവിതകള്‍ : ശ്രീദേവി നായര്‍

ചുവപ്പ് :മുരളീകൃഷ്ണ മാലോത്ത്

poems:winnie j panicker

പൊങ്ങുതടി: വിജീഷ് കക്കാട്ട്

തീരം തിരമാലയോട് പറഞ്ഞത്: രജേഷ്കുമാര്‍

ഒരു ദിനാന്ത്യ സ്മൃതി: വിജയന്‍ വിളക്കുമാടം

വത്‌സരങ്ങള്‍ കൊഴിയുമ്പോള്‍:പാവപ്പെട്ടവന്‍

ഇറ്റുവീണ തുള്ളി: സി. പി .ദിനേശ്


കഥ
മൈക്രോ കഥകള്‍: എം. പി ശശിധരന്‍

വിഷമസന്ധി: മാത്യൂ നെല്ലിക്കുന്ന്

നിലനില്പ്പ്: ബ്രിജി

രണ്ടു കഥകള്‍: ബോണി പിന്റോ

രണ്ടു കഥകള്‍: ശ്രീദേവി നായര്‍

ഇസ്പേട് രാജ്ഞി: അലക്സാണ്ടര്‍ പുഷ്കിന്‍ /

ഭാഷാന്തരം : ബാബുരാജ് ടി. വി

ഗദ്യം

forward: dr. m leelavathy

ഉറക്കം കെടുത്തിയ ഇംഗ്ലീഷ് സീലിംഗ് ഫാന്‍: എ. ക്യു. മെഹ്ദി

ടൂറിസവും മനോഭാവവും: കലവൂര്‍ രവി

തുടിക്കുന്ന ജീവിതചിത്രണം:തോപ്പില്‍ഭാസി

face off: briji

പതിനെട്ടാം വയസ്സിലും പുരുഷന്‌ വിവാഹം:ഡോ. ജി. വേലായുധന്‍ എം. ഡി

കവിതയ്ലില്ല, മനസ്സിലുണ്ട്: ഡോ. എന്‍ . എം . മുഹമ്മദാലി

ദസ്തയേവ്സ്കി ഭാഷാന്തരം: വേണു വി ദേശം

ഉത്തരാധുനികതയും ഉപനിഷത്തും: എം. കെ. ഹരികുമാര്‍

അഭിമുഖം

winnie j panicker

എം. കെ ഹരികുമാര്‍


മറ്റു വായനകള്‍










ഷാ



articles

20 things:
discover



translation:


wills barnstone
death of poetry:




knut hamsun




fiction:




fame:






interview














review


thoreau:




steve amick:




a manette ansay:




c p cavafy:




gerald n callahan:










ezhuth online october 2009

read here

Thursday, August 20, 2009


ഒരല്‍പം സമയം കിട്ടിയാല്‍
മനസ്സില്‍ ഓടിയെത്തുന്നത്
നിന്‍‌റെ മുഖമാണ്‌.
നിന്‍‌റെ മണമാണ്‌
നിന്‍‌റെ ചുണ്ടുകളുടെ ചൂടാണ്‌.

മുകര്‍ന്ന്‌ മുകര്‍ന്ന്‌
പടരാന്‍ തുടങ്ങിയാല്‍
നീ എന്നെ തള്ളിമാറ്റും

എന്നിട്ട്
എന്‍‌റെ ചുണ്ടുകളില്‍
പതിഞ്ഞ ചായം
തൂവാല കൊണ്ട്
തുടച്ചുതരും...

ഈ ലോകം എത്ര
പ്രേമോദാരമാണ്‌

പ്രണയാര്‍ദ്രമായി, പിന്നെയും
ഞാന്‍ നിന്‍‌റെ കണ്ണുകളില്‍
നോക്കിനില്‍ക്കും

പരസ്പരം
കൈകള്‍ പിണയ്ക്കും

എന്നിട്ട്
പിരിയാന്‍ മനസ്സില്ലാതെ ...
പിരിയും

Tuesday, August 18, 2009


പൂജ.
എന്റെ ക്ഷേത്രത്തില്‍
എന്റെ കസേരയുടെ കൈത്താങ്ങിനെ
ഞാന്‍ പൂജിക്കുന്നു.
അതിന്റെ മിനുസം
എന്നെ സന്തോഷിപ്പിക്കുന്നു.
സന്തോഷം
പ്രണയത്തിലേയ്ക്കും
പ്രാര്‍ത്ഥനയിലേക്കും
ത്യാഗത്തിലേക്കും
സ്നേഹത്തിലേക്കും
രതിയിലേക്കും കൊണ്ടുപോകുന്നു.
പിന്നെ,
എന്റെ കസേരയുടെ മിനുസ്സമുള്ളകൈത്താങ്ങ്
എന്നെ എനിയ്ക്ക് തിരികെ തന്നു മടങ്ങുന്നു.


ജനാല.

ചുവരുകള്‍ക്കിടയിലിരുന്ന്
രാത്രികളില്‍
അകത്തു നിറഞ്ഞ വെളിച്ചത്തെ
പുറത്തെ മുറ്റത്ത്
ഒരുപ്രകാശചതുരം കൊളുത്തിടുന്നു.

അതിന്റെ അഴികളെല്ലാം -
ഇരുട്ടിന്റേതായിരുന്നു.

ഇത്രയും വരികള്‍ നിങ്ങള്‍ക്കു
കൌതുക മുണ്ടാക്കുന്നുവോ?
കൌതുകം ആനന്ദമാണെന്നൊരു
പഴമൊഴിയുണ്ടായിരുന്നെങ്കില്‍
നിങ്ങള്‍ ആനന്ദവേട്ടയ്ക്കിറങ്ങിയ
ജീവിയല്ലെ

അതുകൊണ്ടല്ലെ ഈരചന
വായിക്കാനെത്തിയത്.
തണല്‍ തേടുന്ന ശിഖരങ്ങള്‍

തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന്‍ മനമൊന്നുണര്‍ന്നു.

പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!

കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!

തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു

ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!


നായാട്ട്
ചാരം മൂടിയ
അടുപ്പിനരികിലെ
പഴകിയ മണ്‍കലത്തില്‍
കവിത തപ്പി എത്തിനോക്കി

വിശപ്പാകാം
ഇന്നത്തെ ഇര!

കാലത്തിന്റെ
പുകയും പൊടിയും
കുടഞ്ഞനക്കിയ കലം,
വിശപ്പെന്തന്നറിയാമോ
എന്ന ചോദ്യമെറിഞ്ഞു.

അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു. .

തുറിച്ച രണ്ടു കണ്ണുകള്‍
തിന്നു തീര്‍ത്തപ്പോള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !

Saturday, August 15, 2009


Essence of those fruits,
that laden on the flower bed
Rose high above and spread
its wings amidst the air…

The air that sprinkled drops of joyous water,
And a thunder-less silent downpour of rain.
That murmur that I hear on the mellow outside
Gives me a sensation of a pleasant
Yellowish tinge of happiness.

When in those autumn days,
Those yellowish orange flowers
rained down to earth,
The dryness if the summer filled land
Was blessed with an autumn melody.

The sweetness of a jasmine flower
Spread through the mist
And a lovely song of this monsoon mist,
Played aloud its sober tone
With the lovely rains still dancing silent, lonely,
And with a fragrance of a happy fruit of joy.

Wednesday, August 12, 2009


അവിചാരിതമായി പെയ്ത പുതുമഴയില്‍ പൊങ്ങിയ മണ്ണിന്‍റെ ഗന്ധം ആസ്വദിച്ചു,നിര്‍ന്നിമേഷനായി നില്‍ക്കുമ്പോഴാണ്‌ അങ്ങേ വീട്ടിലെ ചങ്ങാതി ഒരുകഥാചെടിയുടെ ബീജം അരവിന്ദന്‌ നല്‍കിയത്‌. മനസ്സിന്‍റെ പശിമ മുറ്റിയമണ്ണില്‍ അരവിന്ദന്‍ ആ വിത്തു കുഴിച്ചിട്ടു. പണ്ടുമുതലേയുള്ള അഭിലാഷമായിരുന്നു ഒരു കഥാചെടിനട്ടുപിടിപ്പിക്കുകയെന്നത്‌. അതറിയാമായിരുന്ന ഉറ്റസുഹൃത്ത്‌ കൊടുത്തഉപകാരസ്‌മരണയുടെ നീല വെളിച്ചത്തില്‍ അരവിന്ദന്‍റെ മുഖം പ്രകാശമാനമായി.കഥാച്ചെടി നടുന്നതിന്‍റെ പ്രധാന ഉദ്ദേശ്യം അതിന്‍റെ വേരുകളിലൂടേയുംചില്ലകളിലൂടേയും ഇലകളിലൂടേയും പൂക്കളിലൂടേയും കായകളിലൂടേയും തന്‍റെആശയങ്ങള്‍ക്കു തിരി കൊളുത്തി ഫലം പൊഴിക്കുകയെന്നതായിരുന്നു. മഞ്ഞിലും,വെയിലിലും, മഴയിലും കണ്ണിലെ കൃഷ്ണമണിയെപോലെ കാത്തു സൂക്ഷിക്കുവാന്‍ ഒരുകാവലാളെ ഏര്‍പ്പെടുത്തി. രാത്രിയുടെ വന്യ നിശ്ശബ്ദതയില്‍ കാവലാള്‍ കണ്ണിമപൂട്ടാതെ തന്‍റെ ചിരകാലസ്വപ്‌നത്തെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നായിരുന്നു. അരവിന്ദന്‍റെ ധാരണ. ദിവസവുംവെള്ളമൊഴിച്ച്‌ ഔഷധവീര്യമുള്ള മരുന്നു തളിച്ച്‌ പരിപാലിച്ചു. രാവും പകലുംമണ്ണിന്‍റെ മണിവാതില്‍ തുറന്ന് കഥാചെടി പുറത്തു വരുന്നതും കാത്ത്‌അരവിന്ദന്‍ ഭാവനാവിലാസത്തില്‍ കഴിഞ്ഞു. ഒരു ദിവസം കാലത്തെണീട്ടുനോക്കുമ്പോള്‍ കഥാചെടിക്കു തളിരില നാമ്പിട്ടിരിക്കുന്നു.

കുഞ്ഞിക്കണ്ണുമിഴിച്ചു നില്‍ക്കുന്ന അതിന്‍റെ ഇളം തുടുപ്പു കണ്ടപ്പോള്‍ അരവിന്ദന്‍റെചിത്തം പരമാനന്ദത്തിലായി.വീട്ടിലോരോരുത്തരോടും തന്‍റെ കഥാ ബീജത്തിന്‌ചിറകു മുളച്ച കാര്യം പറഞ്ഞു. എനി ആ ചിറകു വിരുത്തി ഈ നീലാകാശം മുഴുവന്‍സ്വച്ഛന്ദം വിഹരിക്കണം. അരവിന്ദന്‍റെ മനോവ്യാപാരമറിഞ്ഞവര്‍ മൂക്കത്തുവിരല്‍ വെച്ചു, പഠിപ്പില്‍ മിടുക്കനായ അരവിന്ദന്‍ ഐച്ഛികമായിയെടുത്തു പഠിച്ച വിഷയംസയന്‍സ്സായിരുന്നു.


ആഗോള വല്‍ക്കരണത്തിന്‍റെ കുതിപ്പില്‍ശാസ്‌ത്രത്തിന്‍റെ നവലോകത്തേക്കുള്ള അരവിന്ദന്‍റെ കാല്‍വെയ്പ്പില്‍അഭിമാനം പൂണ്ടവരാണ്‌ ഇപ്പോള്‍ മൂക്കത്തു വിരലും വെച്ചു നില്‍ക്കുന്നത്‌.ശാസ്‌ത്രത്തിന്‍റെ ത്വരിതഗതിയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങള്‍നടത്തുന്നതിനിടക്ക്‌ മനം മാറ്റം സംഭവിച്ച അരവിന്ദന്‍റെ കാര്യം കേട്ടവര്‍
നെറ്റി ചുളിച്ചു. പലരുടെയും മനസ്സില്‍ സംശയങ്ങള്‍ തല നീട്ടി. ബുദ്ധിമൂത്ത്‌ ഇവനു ഭ്രാന്തായോ?പറയുന്നതെല്ലാം ഒരു ചെവിയിലൂടെ കേട്ട്‌ മറ്റേ ചെവിയിലൂടെ അരവിന്ദന്‍പുറത്തേക്ക്‌ വിട്ടു. തന്‍റെ അഭിലാഷം പൂവണിയിക്കണമെന്ന ദൃഢനിശച്‌യത്തില്‍അരവിന്ദന്‍ മുന്നോട്ടു പോയി. ചെടിയുടെ വേരുകള്‍ അടിമണ്ണിലേക്ക്‌പടര്‍ന്നിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. വേരു ചെന്നു തട്ടുന്നിടമൊക്കെഒന്നു ഞെട്ടട്ടെ. അരവിന്ദന്‍റെ ഉള്ളില്‍ ആനന്ദത്തിന്‍റെ നുര കുത്തിയൊഴുകിചുറ്റും പാല്‍നിലാവു പൊഴിച്ചു. വിചാരധാരകള്‍കൊണ്ട്‌ വിചാരഭരിതനായിഇരിക്കുമ്പോഴാണ്‌ മൊബൈല്‍ ചിലക്കുന്നത്‌. ഫോണ്‍ ഓണ്‍ ചെയ്ത്‌ ചെവിയോടുചേര്‍ത്തുപിടിച്ചു. അങ്ങേ തലക്കല്‍ നിന്നും ഒരപരിചിത സ്വരം. ലൈന്‍മാറിയാണ്‌ വിളി, ഇപ്പോള്‍ എല്ലാം സൂക്ഷിക്കേണ്ടിയിരിക്കുന്നു.


പലതിലും പലപല കുരുക്കുകള്‍. വിലപ്പെട്ട ഒരു നിമിഷം പാഴായതിന്‍റെ രോഷം അരവിന്ദന്‍റെമുഖാരവിന്ദത്തില്‍ ചുവന്നു കിടന്നു. വീണ്ടും തന്‍റെ കഥാചെടിയുടെസ്വപ്നസൌന്ദര്യ തലങ്ങളിലേക്ക്‌ മനസ്സ്‌ ഊളിയിട്ടിറങ്ങി. അതിന്‍റെഇലകള്‍ക്കു പുഴുക്കുത്തേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.ഇലയുടെ ഞരമ്പുകള്‍ ആരോഗ്യത്തോടെ ഞെളിഞ്ഞുനിന്നു. അപ്പോള്‍ മറ്റൊരുസന്ദേഹം, ഈ ചെടി ഏതു ദിശയിലേക്കായിരിക്കും തിരിയുക? സാംസ്‌ക്കാരികമോ,രാഷ്‌ട്രീയമോ, സാമൂഹികമോ ഹൊ.... രാഷ്‌ട്രീയമായാല്‍ മതിയായിരുന്നു. പിന്നെജീവിതം സാര്‍ത്ഥകമായി. വേണംന്ന് തോന്നുമ്പോള്‍ സ്വഭാവത്തിന്‍റെ കുപ്പായംങനെ മാറ്റാലൊ. അത്രേം സ്വാതന്ത്ര്യം വേറെവിടെയുള്ളത്‌?. ഒപ്പംസമൂഹത്തിലങ്ങനെ വിളങ്ങേം ആവാം. എല്ലാവരുമൊന്ന്‌ കാണട്ടെ. തനിക്കുംഇതിനെല്ലാം ആവുമെന്ന്‌. "ഓ...അപ്പോള്‍ മറ്റുള്ളോരെ കാണീക്കാനാ ഈകാട്ടായങ്ങള്‍ അല്ലെ? ഒരു ചോദ്യം . അരവിന്ദന്‍ ചുറ്റിലും നോക്കി. ആരേംകാണുന്നില്ലല്ലൊ. ഹെയ്‌... ഇതിപ്പൊ ആരാ...? താന്‍ തന്‍റെ മുഖത്തേക്കൊന്നു നോക്ക്‌. വീണ്ടുമതെ സ്വരം.


കേട്ടസ്വരത്തിന്‌ സ്വന്തം ശബ്ദത്തോടു സാമ്യമുള്ളതായി തോന്നി. എന്തായാലും ആശബ്ദത്തിന്‍റെ ഉറവിടമന്വേഷിച്ച്‌ അകത്തേക്കു നടന്നു. മുറിയില്‍ തൂക്കിയകണ്ണാടിയിലേക്ക്‌ നോക്കി. ദേ... അവിടിരുന്ന് ഒരു മാന്യന്‍പൊട്ടിച്ചിരിക്കുന്നു. തന്‍റെ അതേ ച്ഛായ. എടോ അരവിന്ദാ തന്‍റെ
മനസ്സാക്ഷിയാണെടൊ ഞാന്‍. താനെന്തു മോഹിച്ചാ കഥാചെടി നട്ടത്‌?ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും പച്ചയായ പൊള്ളുന്ന ഭാവങ്ങളും ഉണ്ടോകയ്യില്‍? പരിചയമില്ലാത്ത വാക്കുകളും ആത്മാര്‍ത്ഥതയില്ലാത്തആശയങ്ങളുമെടുത്ത്‌ കഥാചെടിക്കു വളമിട്ടാല്‍ ചെടി ചീഞ്ഞുപോകും.മണ്ണിനനുസരിച്ചേ വിത്തു പാകാവൂ. ഇല്ലെങ്കില്‍ ഉള്ളതും കൂടി ഇല്ലാതായിമൂക്കും കുത്തി താഴെ കിടക്കും മുഖച്ഛായ തന്നെ മാറിപ്പോവും. വാക്കുകളെനക്ഷത്രങ്ങളാക്കുന്ന രസതന്ത്രം അറിയണം. ഇതെല്ലാം കേട്ട്‌ അരവിന്ദന്‍മിഴിച്ചു നിന്നു.ഹൊ.... ഇതൊക്കെ വേണോ. ഇപ്പോള്‍ മുക്കിനും മൂലക്കും എഴുത്തുകാരുടെമേളമല്ലെ. വാക്കുകള്‍ തപ്പിപിടിച്ച്‌ തിരിച്ചും മറിച്ചും എഴുതിയാല്‍കവിതയായി . എല്ലാം ഇന്‍സ്റ്റന്‍റു വിഭവങ്ങള്‍. കവികളുടെ ഭാരം കൊണ്ട്‌ഭൂമി കൂടി വീര്‍പ്പു മുട്ടിപ്പോകുന്നു.


നിര്‍വ്വേദാവസ്ഥയുടെ നിശ്ചലതകള്‍മാത്രം. എന്നിട്ടിയ്യാളെന്തേയീ പറയുന്നത്‌? പോടാ പുല്ലെയെന്ന ഭാവത്തില്‍അരവിന്ദന്‍ ചിരി കോട്ടി തിരിച്ച്‌ കഥാചെടിക്കരികിലേക്ക്‌ നടന്നു. ഇതെന്തു കഥ? കഥാചെടിയെവിടെ? അതു്‌ മുരടും പറിച്ച്‌രക്ഷപ്പെട്ടിരിക്കുന്നു. ദിശാബോധമില്ലാതോടിയ ചിന്തയുടെ ബാക്കിപത്രവുമായിഅരവിന്ദന്‍ ഇതികര്‍ത്തവ്യതാമൂഢനായി നിലകൊണ്ടു

Friday, May 29, 2009



managing director , Bits Group of Companies , middle east, far east, south asian countries, Sajimon Parayil inaugurates the first issue of Ezhuth Online Magazine. media marketing expert R Padmanabha Panicker presides.

BACK



SIGNS OF TRADITION, NOT WASHED AWAY BY NEW IDEOLOGIES

The artist in Gayatri is under going a metamorphosis. From the method of his earlier works he has grown in to the philosophical maturity of facts. This growth is evident in the choice of themes, colors and drawings.

For any painter rural scenes always tend to be nostalgic. But in Gayatri’s paintings the anxieties of the rural folks, who are afraid of the urban culture are portrayed. He copies it through de-constructional interpretation and also makes vacuum a theme. These are discussed in the ‘Beyond the dreams’ series of paintings. But here it takes shape in three stages-worries and dreams, myth and dreams, culture and mythology- and points towards the de-construction of culture. The idea that when individuals become crowd culture is created is good for discourse. But as a peasant’s moral self mixes with his dreams it becomes a hesitation. The peasants left in this world are living with the traces of this hesitation. Their compassion evolves an inner text which draws them nearer. This is the specialty of the paintings in ‘The farmer couple’ series. In this series space is not diverged in to memories and realities. It develops a confronting view point. Vertical and horizontal frames are blended and real and abstract aspects are brightened up. Thus the ray of hope of the abandoned becomes their promised land in Gayatri’s paintings. Here we can see the slick of poverty and sorrow.

In his works Gayatri has tried to reproduce folklores using tribal symbols and colors. In order that these folklores not lose their identity and relevance he presents recent history as a back ground. Terrorism and communal riots achieve new dimensions in his paintings as still shapes and symbolizes lethargic figures of power. Thus at the material and spiritual levels they are the philosophies to overcome power.

Green colored women, red colored men, girl on a flying fish, birds sitting in leafs cats which have become pots, butterflies begging for life, coconut palms like camera obscure are genuine forces resisting the changing life. Their irregular encroachment produce a new ideologue in Gayatri’s paintings.

Hope, motherhood, memories of the village etc are the basic symbols of Gayatri’s aesthetic sense. But the simplicity and genuineness of primary colors creates a new path of organic. So animals and plants in his paintings, like traditional signs, do not get washed away in the flow of new culture and ideologies. - K.V.S.NELLUVAI.

gayatri the artist

SELF PORTRAIT

GAYATRI

Born – Guruvayur, Kerala, India

PAINTER.

Travelled extensively all over India from the child hood. Lived with untouchables and laborers in various parts. Studied the life styles of marginalized people. Worked as a freelance architect of low-cost construction theory and made more than hundred houses to dwell poor society.

SOLO EXHIBITIONS

Hotel Elite International,Guruvayur - 1977

Museum Gallery ,Trivandrum – 1980

Lalitkala Academy Gallery ,Kochi– 1982

Chitram Art Gallery,Ernakulam – 1986

Lalitkala Academy Gallery,Calicut – 1990

Bajaj Art Gallery,Mumbai – 1990

Jehangir Art Gallery,Mumbai - 1992

Jehangir Art Gallery,Mumbai – 1994

Taj Art Gallery,Mumbai - 1994

Jehangir Art Gallery,Mumbai – 1996

Museum Gallery ,Trivandrum – 1996

Chitram Art Gallery, Cochin – 1996

Leela Art Gallery,Mumbai – 1998

Jehangir Art Gallery,Mumbai – 1998

Lalitkala Academy gallery,Delhi – 1998

Jehangir Art Gallery,Mumbai – 2000

Lalitkala Academy Gallery,Calicut –2005

Lalitkala Academy Gallery,Cochin – 2005

Rossitta Art Gallery Cochin – 2006

Jehangir Art Gallery,Mumbai – 2007

Art Entrance Gallery, Mumbai - 2008

GROUP SHOW

Kerala lalitha kala academy’s Sponsored show,New delhi - 1977

Kerala lalitha kala academy’s Sponsored show ,Madras - 1980

National exhibition Mahakoshal Kala Parishad – 1981,82,83

Ravivarma memorial exhibition ,Museum Dept.Kerala - 1981

Lalitkala academy annual show-1976 to 1982

South Indian art exhibition,VTI,Madras - 1982

Annual show ,Chitrakala parishad ,Thrissur – 1983

Guild Art Gallery, Mumbai -1994

Affordable Art Gallery, Mumbai – 1996

Heritage Art Gallery, Chennai - 1997

Gallery Hues, Banglore – 2007

Juneja art gallery, Jaipur – 2007

Artchill gallery,Amber fort ,Jaipur – 2008

Lalitkala academy annual show - 2007

ART AUCTION

Aranyakam, an art dealing group cochin ,in association with hotel Taj Malabar cochin conducted an auction of ten paintings on February 5th and 6th 2007. It was the first art auction in Kerala.

COLLECTION

More than 100 paintings were collected by the art dealers and collectors all over the world.(the list will be get on request)

COMMENTS

The media like Hindustan Times, The Times of India, The Indian Express, The Hindu, On Looker, The Sunday Observer, Woman’s Era, Vanitha, and numerous regional publications written about works sparingly.

.LITTERATEUR

Published many studies on art and literature. Published 6 books also in Malayalam.

OTHER ACTIVITIES

Directed short films, plays.

Acted in plays.

Designed numerous architectures.

AWARDS

Kerala lalitkala academy award – 1976

National award from mahakoshalkala parishad, MP – 1986

Landsmen award, Switzerland – 1986

Punjab Blood bank Society Award – 1987

Kerala Sahitya academy – 1996

Khasak award – 1996

ADDRESS

Sumeru,

punnathur road,

Kottapadi p.o

Guruvayur,

Kerala – India.

Tel:91 + 0 + 9495332671

91 + 487 +2550883

E mail:gayartg@yahoo.com
















BACK
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.