Saturday, August 21, 2010

sreedevi nair
കാഴ്ച
പുകയുന്നുനെരിപ്പോടുനെഞ്ചിനുള്ളില്‍..
പുകമറനിറയുന്നുമനസ്സിനുള്ളില്‍...
പുലരിയെ കാക്കുന്ന തമസ്സിനെപ്പോല്‍...
കണ്‍ തുറക്കാനായിശ്രമിച്ചിടുന്നു.....

കരയുവാനാകാത്ത കണ്ണിണകള്‍..
കണ്ണടച്ചിരിക്കുന്നു നിറമിഴിയായ്..
കണ്‍ തുറന്നാല്‍ വീണുടയും..
കണ്ണീര്‍ത്തുള്ളികള്‍ എന്നാത്മാവുപോല്‍...

കാഴ്ചയിലെന്നുംനിഴലുകളായ്..
കണ്ണീരിലൂടെ ഞാനറിവൂ..
അകലുന്ന ബന്ധങ്ങള്‍നൊമ്പരങ്ങള്‍...
അറിയാത്ത ബന്ധത്തിന്‍ കാമനകള്‍..


മുഖം
എവിടെയോകണ്ടുമറന്നമുഖങ്ങളില്‍,
അറിയാതൊരഗ്നിപടര്‍ന്നുപോയീ.
ജ്വാലതന്‍ തീരെഞാന്‍ കാത്തുനിന്നു
ഒരുപിടിഭസ്മത്തിന്‍പൊരുളറിയാന്‍!


ജീവിതന്തുക്കളാത്മാവുമായ് ച്ചേര്‍ന്നു,
ആരുമറിയാതെകാത്തുനിന്നൂ,
അരുതാത്തചിന്തതന്‍ചാരത്തുകണ്ടു
അരുമയാംനിന്നുടല്‍ പക്ഷിയെ ഞാന്‍..

അലതല്ലും ചിന്തകള്‍എന്‍ജീവസാഗരം,
അലയാഴിതാണ്ടുന്ന ദുഃഖങ്ങളും..
തിരയില്ലാക്കടലില്‍ഞാന്‍മുത്തിനെത്തേടുന്നു
തിരതല്ലും ഓളത്തില്‍ ഓര്‍മ്മയെയും!

sona g

Posted by സോണ ജി on March 8, 2010
Labels: കവിത / Comments: (19)
അയച്ചതിലും വേഗംമടങ്ങി ,
പരിഭവം പേറിയെത്തിയ കവിതകള്‍ ,
മടങ്ങിയെത്താതെ
ഏതോ ചവറുകൂനയില്‍
ജന്‍മം പാഴായ
കവിതയുടെ പകര്‍പ്പുകളും
എടുത്ത്
ഈന്തപനയുടെ
കാല്‍ചുവട്ടില്‍
കൂമ്പാരമാക്കി
ചിതയൊരുക്കി .
തീ നാളം നോക്കി നില്‍ക്കവേ ,
സര്‍ഗവേദനയാല്‍
കണ്ണീര്‍ പൊഴിഞ്ഞപ്പോള്‍
'എന്താണു്‌ പൊട്ടാ '
കടലാസ് കത്തിച്ചിട്ട്
കരയുന്നതെന്ന് ചോദിച്ച നൌഷാദെ..
സര്‍ഗവേദനയെന്തെന്നറിയാത്ത
കുട്ടികളുണ്ടാവാത്ത
നിന്നോടെന്തു പറയാനാണ് ഞാന്‍.
ചിതയെരിഞ്ഞടങ്ങിയപ്പോള്‍
കാറ്റ് കണ്ണീര്‍ തുടച്ചപ്പോള്‍
അവസാനത്തെ ചാരവും പേറി
യാത്ര പറഞ്ഞപ്പോള്‍
ഈത്തപഴം പൊഴിഞ്ഞു
വീണെനിക്ക് ബഹുദൂരം
പിന്നിലായ്....

clara sheeba

(പാബ്ലോ നെരൂദയുടെ ‘Everyday you play' എന്ന വളരെ പ്രശസ്തമായ കവിതയുടെ ഒരു സ്വതന്ത്രപരിഭാഷയാണിത്. വാച്യാര്‍ത്ഥത്തേക്കാള്‍ ഞാന്‍ തേടിയത് കവിതയുടെ ആത്മാവിനെയാണ്. ഈ കവിത എന്റെ മനസ്സില്‍ ഒരു വസന്തമായ് വന്നിറങ്ങുകയായിരുന്നു. ആ പൂക്കാലം... അല്ല, അതില്‍ നിന്നൊരു പൂവെങ്കിലും നിങ്ങളിലേക്കെത്തിക്കുവാന്‍ കഴിഞ്ഞാല്‍ എന്റെയീ പോസ്റ്റ് സഫലം.)

ഓരോ ദിനവും ഈ പ്രപഞ്ചത്തിന്റെ പ്രകാശവുമായ് നീ കേളിയാടുകയാണ്
നിഷ്കളങ്കയായ വിരുന്നുകാരീ, ഓരോ പൂവിലുംഓരോ മഞ്ഞുതുള്ളിയിലും
നിന്നെ ഞാന്‍ കാണുന്നു
എന്നും എന്റെ കൈകള്‍ക്കുള്ളില്‍ ഞാന്‍ ചേര്‍ത്തുപിടിക്കുന്ന
തുടുത്ത പഴങ്ങള്‍ പോലെ സുന്ദരമായ ഈ മുഖത്തേക്കാള്‍
നീ മ‌റ്റെന്തൊക്കെയോ ആണ്.

നിന്നെ ഞാന്‍ പ്രണയിക്കുന്നു
നിന്നോട് സാദൃശ്യം പറയാന്‍ വേറേയാരുമില്ല
ഈ മഞ്ഞപ്പൂക്കളുടെ മെത്തയില്‍ നിന്നെ ഞാന്‍ കിടത്തിക്കോട്ടെ?
തെക്കന്‍‌നക്ഷത്രങ്ങള്‍ക്കിടയില്‍ ധൂമം കൊണ്ട് നിന്റെ പേരെഴുതിയതാരാണ്?
നീ ജനിക്കും മുന്‍പേ തന്നെ നിന്നെ ഞാനറിഞ്ഞിരുന്നുവോ?

എന്റെ ജനാലക്കല്‍ കാറ്റ് വീശിയടിക്കുന്നുണ്ട്
ആകാശം നിഴലുകള്‍ കുരുങ്ങിയ വല പോലെയായിരിക്കുന്നു
വൈകാതെ കാറ്റ് അവയെയെല്ലാം പറത്തിയോടിക്കും
മഴ അവളുടെ വസ്ത്രങ്ങള്‍ പറിച്ചെറിയാന്‍ നോക്കുകയാണ്

പക്ഷികള്‍ പ്രാണനുമായി പരക്കം പായുന്നു
കാറ്റ്.. ചുറ്റിനും കാറ്റ് മാത്രം
എനിക്കെതിരിടാനാവുന്നത്, മനുഷ്യശക്തിയെ മാത്രമാണ്
കരിയിലകളെല്ലാം കാറ്റിന്റെ ചുഴിയില്‍പ്പെട്ടിരിക്കുന്നു
ഇന്നലെ രാവില്‍ ആകാശത്തിന്റെ കോണില്‍ കെട്ടിയിട്ടിരുന്ന തോണികളെല്ലാം
എവിടേയ്ക്കോ ഒഴുകിനീങ്ങുകയാണ്

നീ എന്റെ അരികേയാണ്, എന്നില്‍ നിന്നും അകന്നു പോകല്ലേ
എന്റെ അവസാനത്തെ കരച്ചിലിനു വരെ നീ വിളികേള്‍ക്കണം
പേടിച്ചരണ്ടെന്ന പോലെ, എന്റെ നെഞ്ചോടു ചേര്‍ന്നു നീ നില്‍ക്കുമ്പോഴും
അതുവരെ കാണാത്ത എന്തോ ഒന്ന്, നിന്റെ മിഴികളില്‍ മിന്നിമറഞ്ഞല്ലോ

ഇപ്പോഴും, ഇപ്പോഴും എന്റെ കണ്മണീ, നീയെനിക്കു തേന്‍ പകരണം
നിന്റെ മാറില്‍ തേനിന്റെ ഗന്ധം ഞാനറിയുന്നു
ക്രൂരനായ കാറ്റ് ശലഭങ്ങളെ കൊന്നൊടുക്കുമ്പോഴും, നിന്നെ ഞാന്‍ പ്രണയിക്കുന്നു
നിന്റെ ചുണ്ടുകള്‍ക്കുള്ളിലെ മധുരമുള്ള കനികളെ, എന്നിലെ ഉന്മാദം നുകരുകയാണ്

എന്നോട് ചേരാന്‍ നീ എത്രയോ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി !
പ്രാകൃതനായ ഈ ഒറ്റയാന്റെ പേരു കേട്ട് ഓടിയൊളിക്കാത്തവര്‍ ആരുണ്ട്?
എന്നിട്ടും, തിരിയുന്ന പങ്കയുടെ കീഴില്‍ ഇരുള്‍ മെല്ലെയഴിഞ്ഞുവീഴുമ്പോള്‍
എത്രയോ വട്ടം, നമ്മുടെ കണ്ണുകളെ പ്രഭാതനക്ഷത്രം ചുംബിച്ചുണര്‍ത്തിയിരിക്കുന്നു

ഞാനീ പറയുന്നതെല്ലാം നിന്നില്‍ മഴയായ് പെയ്തിറങ്ങുന്നത് ഞാനറിയുന്നു
എത്രയോ നാളായ്, ചിപ്പി പോലെ സുന്ദരമായ നിന്നിലെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഈ പ്രപഞ്ചം തന്നെ നിന്റെ സ്വന്തമാണെന്നെനിക്കു തോന്നിപ്പോകുന്നു
മലയോരങ്ങളില്‍ നിന്നും നീലക്കുറിഞ്ഞികളും, നിറമുള്ള പൂക്കളും
പിന്നെയൊരു പൂക്കൂട നിറയെ ചുംബനങ്ങളും ഞാന്‍ നിനക്കായ് കൊണ്ടുവരും
വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്കു നിന്നോട് ചെയ്യണം.
POSTED BY സ്നേഹതീരം AT 9:53 PM 35 COMMENTS

Friday, August 20, 2010


joe mylan
Chapter-10

ഏറു­മാ­ട­ത്തിലെ സ്ഥിരം പരി­പാ­ടി­കളും ചുറ്റു­വ­ട്ട­ത്തുള്ള കറ­ക്ക­വു­മൊക്കെ പ്രതാപ്‌ മടു­ത്തു­വോ... കാടിന്റെ ഭംഗി കാണു­മ്പോൾ എല്ലാം മറ­ക്കുന്ന ആ മുഖം ഇന്ന്‌ വല്ലാതെ മ്ളാന­മാ­യി കണ്ടു. സിറ്റി­യിൽ പോയാലോ എന്ന സജ­ക്ഷനും പ്രതാപ്‌ നിര­സി­ച്ചു. ഏകാ­ന്ത­ത­യി­ലേ­ക്കുൾവ­ലി­യു­വാൻ നദീ­തീ­രത്ത്‌ വിട്ടിട്ട്‌ അര­മ­ണി­ക്കൂർ കഴിഞ്ഞ്‌ തിരിച്ച്‌ വന്ന­പ്പോഴും ആ മുഖ­ത്തിന്‌ മാറ്റ­മേ­തു­മി­ല്ല. അവ­സാനം വീട്ടി­ലേക്ക്‌ തിരി­ച്ചു­പോ­കുമ്പോൾ തുറന്നു ചോദി­ച്ചു.
?എന്തു പറ്റി പ്രതാ­പ്ജി.... ആകെ ഒരു മൂഡോഫ്‌??
?ഹേയ്‌ ...... ഒന്നു­മില്ല ...? കക്ഷി പറ­ഞ്ഞൊ­ഴി­യാൻ ശ്രമി­ച്ചു. പക്ഷേ വിടാതെ പിടി­കൂ­ടി.
?എന്താ തുറന്നു പറ....? ഒരു ദീർഘ നിശ്വാ­സ­ത്തോടെ പ്രതാപ്‌ പ്രതി­വ­ചി­ച്ചു.
?നാളെ രാവി­ലെ­യല്ലേ രാഖി... ഓരോ ഓർമ്മ­കള്‌...? പ്രതാപ്‌ അർദ്ധോ­ക്തി­യിൽ വിര­മി­ച്ചു.
ഉത്ത­രേ­ന്ത്യ­യിൽ രാഖി വലി­യ­ച­ട­ങ്ങു­ക­ളോടെ ആഘോ­ഷി­ക്ക­പ്പെ­ടുന്ന ഉത്സ­വ­മാ­ണ്‌. സഹോ­ദ­രി­മാർ ആങ്ങ­ള­മാ­രുടെ കൈയിൽ സാഹോദര്യത്തിന്റെ അട­യാ­ള­മായി കെട്ടുന്ന ചര­ടാ­ണ്‌ രാഖി. പൂനം ഒരോർമ്മ­യായി മാറിയ ആ അവ­സ­ര­ത്തിൽ പ്രതാപ്‌ അതെല്ലാം ഓർത്തു­പോ­യ­തിൽ അത്ഭു­ത­മി­ല്ല. കേര­ള­ത്തിൽ രാഖി­യുടെ ഉത്സ­വ­മി­ല്ല­ല്ലോ. പ്രതാ­പിന്റെ ദുഃഖങ്ങൾ സഹ­താ­പ­ത്തോടെ നിശ്ശ­ബ്ദ­മായി പങ്കി­ട്ടു.
രാവിലെ സാധാ­രണ വിളി­ച്ചു­ണർത്തു­ന്നതു ഹരി­യാ­ണ്‌. അതു കഴിഞ്ഞ്‌ കക്ഷി­യുടെ ഒരു വിളി­യുണ്ട്‌ താഴേ­യ്ക്ക്‌,?അമ്മേ.... കാപ്പി.....? നോർത്തി­ലാ­യി­രു­ന്ന­പ്പോൾ സ്ഥിരം ചായ­യാണ്‌ ഉപ­യോ­ഗി­ച്ചി­രു­ന്ന­ത്‌. ഇവിടെ വന്ന­തി­നു­ശേ­ഷം, പറ­മ്പിൽ വിള­യുന്ന കാപ്പി­ക്കുരു ഉണ­ക്കി തൊണ്ടു­ക­ളഞ്ഞ്‌ എന്തൊ­ക്കെയോ ചേർത്ത്‌ ഉര­ലി­ലിട്ട്‌ പൊടി­ച്ചു­ണ്ടാ­ക്കുന്ന കടും­കാ­പ്പി ഉപ­യോ­ഗിച്ചു തുട­ങ്ങി. അതൊരു ശീല­വു­മാ­യി. ഉറ­ക്ക­മു­ണർന്ന്‌ മയ­ങ്ങി­ക്കി­ട­ക്കു­മ്പോഴും കാപ്പി­യുടെ വിളി­ക്കായി കാത്തു­കി­ട­ക്കു­ക­യാ­യി­രു­ന്നു. ആരോ കുലുക്കി വിളി­ക്കു­ന്നു. സ്ത്രീ സ്വരം കേട്ട്‌ ചാടി­യെ­ഴു­ന്നേ­റ്റു. അരി­കിൽ ഒരി­ക്ക­ലു­മി­ല്ലാ­ത്ത­തു­പോലെ ശ്രീക്കു­ട്ടി.
?എന്തു­റക്കാ പ്രതാ­പേ­ട്ടാ.... എത്ര നേര­മായി വിളി­ക്കുന്നു??
കുളി­ക­ഴിഞ്ഞ്‌ നന­മു­ടി­യിൽ തോർത്തും ചുറ്റി എളിക്കു കൈയും കുത്തി പുഞ്ചി­രി­യോടെ നിൽക്കു­ന്നുണ്ട്‌ അവൾ.
?ഒന്നു പല്ലു­തേച്ച്‌ കുളിച്ച്‌ റഡി­യാ­യി­ക്കേ...? അവളെ സംശ­യ­പൂർവ്വം നോക്കി­യിട്ട്‌ ചോദി­ച്ചു.
?എന്നാ ശ്രീക്കുട്ടി പതി­വി­ല്ലാ­തെ...?.
?ഒന്നു കുളി­ച്ചിട്ട്‌ വാ സാറെ.... പറ­യാം...? അവ­ളുടെ നിർബന്ധ­ത്തിന്‌ വഴങ്ങി കുളി­യ്ക്കാൻ കയ­റി.
കുളി­ക­ഴി­ഞ്ഞി­റ­ങ്ങുമ്പോൾ അവ­ളെ­ക്ക­ണ്ടി­ല്ല. ബെഡ്ഡിൽ തേച്ചു­മ­ടക്കി ശുഭ്രമാക്കി വച്ചി­രി­ക്കുന്ന ഒരു പുതിയ ഷെർവാ­ണി­യി­രി­ക്കു­ന്നു. അനിൽ ഒരു കുറി­പ്പും. എടുത്തു വായി­ച്ചു.
?ഫോർ യൂ... ലവിങ്ങ്‌ സിസ്റ്റർ ശ്രീദേ­വി...? ഇംഗ്ളീഷ്‌ അക്ഷ­ര­ങ്ങൾ, തുളു­മ്പിയ കണ്ണീ­രി­നി­ട­യി­ലൂടെ വായി­ച്ചു.. പൂനം ഉണ്ടാ­യി­രു­ന്ന­പ്പോൾ അവളും രാഖിക്ക്‌ നല്കാ­റു­ണ്ടാ­യി­രു­ന്നു ഇങ്ങിനെ ഒരു വസ്ത്രോ­പ­ഹാ­രം..... ദൈവമേ..... ഈകു­ട്ടി.... ഇവൾ....
നിറഞ്ഞ മന­സ്സോടെ ഷെർവാ­ണി­യെ­ടുത്തു ധരിച്ച്‌ കണ്ണാ­ടി­യിൽ നോക്കി തല­ചീ­കി­ത്തി­രി­യു­മ്പോൾ സമയം പറഞ്ഞു വച്ച നാട­ക­ത്തിന്റെ അര­ങ്ങി­ലേ­ക്കെ­ന്ന­പോ­ലെ. ശ്രീക്കുട്ടി പ്രവേ­ശി­ച്ചു.
?കൈ നീട്ടി­ക്കേ..? അവൾ ആജ്ഞാ­പി­ച്ചു.
?എന്തേ ശ്രീക്കു­ട്ടീ...?
?നീട്ട്‌ പ്രതാ­പേ­ട്ടാ...?
സാകൂതം കൈനീ­ട്ടി. പിന്നി­ലൊ­ളി­പ്പിച്ചു വച്ചി­രുന്ന താലം മുൻപി­ലേക്കു വച്ച്‌. കുങ്കു­മ­ത്തിന്റെ ഇട­യിൽ നിന്ന്‌ അവൾ ഒരു രാഖി കട­ന്നെ­ടു­ത്തു. നീട്ടിയ കൈക­ളിൽ അതു കെട്ടി­ത്ത­രു­മ്പോൾ അവ­ളുടെ കണ്ണു­കൾ സജ­ല­ങ്ങ­ളാ­യി­രു­ന്നെന്ന്‌ കണ്ടു­പി­ടി­ച്ചു.
?എനി­ക്ക­റി­യി­ല്ലാ­യി­രുന്നു പ്രതാ­പേട്ടാ ഇന്ന്‌ രാഖി­യാ­ണെ­ന്ന്‌. ഇവിടെ ആ ആചാരം ഇല്ല. ഹര്യേ­ട്ടൻ ഒത്തിരി കഷ്ട­പ്പെ­ട്ടിട്ടാ ഈ രാഖി സംഘ­ടി­പ്പിച്ചു തന്നേ.....?
രാഖി­കെ­ട്ടി­ക്ക­ഴിഞ്ഞ്‌ താല­ത്തിലെ കുങ്കുമം എടുത്ത്‌ നെറ്റി­യിൽ ചാർത്തി­ത്ത­ന്നു. കുസൃ­തി­യോടെ അടുത്ത ചോദ്യം വന്നു.
?ഹര്യേ­ട്ടൻ പറ­ഞ്ഞു, രാഖി­കെ­ട്ടി­ക്ക­ഴി­ഞ്ഞാൽ ആങ്ങ­ള­മാർ പെങ്ങ­ന്മാർക്ക്‌ ദക്ഷി­ണ­കൊ­ടു­ക്കു­മെ­ന്ന്‌...? ദൈവമേ പൂന­ത്തിന്റെ അതേ ഭാവ­മാണ്‌ ചോദ്യ­ത്തി­ന്‌. ഒന്നും­പ­റ­ഞ്ഞി­ല്ല. നിറഞ്ഞ വാത്സ­ല്യ­ത്തോടെ ബാഗിൽ നിന്നും പേഴ്സെ­ടു­ത്ത്‌ ആ താല­ത്തി­ലി­ട്ടു.
?അയ്യേ..... ഇത്രേം വേണ്ട. ഹര്യേ­ട്ടനും ഞാൻ രാഖി­കെ­ട്ടി. പിശു­ക്കൻ തന്നത്‌ അമ്പതു രൂപ­യാ.? അവൾ പഴ്സെ­ടുത്ത്‌ അതിൽ നിന്നും നൂറിന്റെ ഒരു­നോട്ട്‌ എടു­ത്തു.
?ഇതു മതി എനി­ക്ക്‌. വയ­റു­നി­റയെ ഇതു­കൊണ്ട്‌ ഐസ്‌ ക്രീം വാങ്ങി­ക്ക­ഴി­ക്കും..... ങ.... പ്രതാ­പേ­ട്ടൻ താഴേ­യ്ക്കു­വാ.... ബ്രേക്ക്‌ ഫാസ്റ്റ്‌ റെഡി?.
?വന്നേ­ക്കാം...?അത്ര­യുമേ ഉച്ച­രി­ക്കാ­നാ­യു­ള്ളൂ. ശ്രീക്കുട്ടി താഴേയ്ക്കു നട­ന്നു. ദൃഷ്ടി­പ­ഥ­ത്തിൽ നിന്ന്‌ അവൾ അക­ന്ന­പ്പോൾ കണ്ണി­ലു­തിർന്ന അശ്രു തുട­ച്ചു. ദൈവമേ നഷ്ട­പ്പെ­ട്ട­തെല്ലാം വീണ്ടു കിട്ടു­ന്ന­പോലെ.... ജീവി­ക്ക­ണ­മെന്ന ആശ വീണ്ടും വള­രു­ന്ന­പോ­ലെ... താഴേയ്ക്കു പോകു­ന്ന­തി­നു­മുൻപ്​‍്‌ മുഖം നന്നായി കഴു­കി. തന്റെ അശ്രു­ക്കൾ ആരെയും കാണി­ക്കാ­റി­ല്ല­ല്ലോ.
വൈകു­ന്നേരം സ്കൂട്ടി­യെ­ടുത്ത്‌ കൂട്ടു­കാരി സ്മിത­യുടെ വീട്ടിൽ പോയി­വരിക­യാ­യി­രു­ന്നു. പെട്ടെ­ന്നാണ്‌ ഒരു കാർ ഓവർ ടേക്ക്‌ ചെയ്ത­ത്‌. സൈഡു കൊടു­ത്തു. മുൻപിൽ കയ­റിയ കാർ സഡൺ ബ്രേക്കിട്ട്‌ നിർത്തി. ഡാർക്ക്‌ ഗ്ളാസ്സ്‌ താണു വരു­ന്നു ................
തമ്പു­രാൻ ! സ്കൂട്ടി നിർത്തി പുഞ്ചി­രി­യോടെ കാത്തു­നി­ന്നു. അദ്ദേ­ഹം­ കാ­റിൽ നിന്നി­റങ്ങി അടു­ത്തു­വ­ന്നു.
?ഹലോ....... ശ്രീദേവി എവി­ടെ­പ്പോയി??
?ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയ­താ.....? മറു­പടി പറ­ഞ്ഞു. കാറ്റ്‌ വസ്ത്ര­ങ്ങ­ളെയും കേശ­ഭ­ര­ത്തെയും ഉല­ച്ചു. അള­ക­ങ്ങൾ മാടി­യൊ­തുക്കി തമ്പു­രാന്റെ സംഭാ­ഷ­ണ­ത്തിനു കാതോർത്തു നിന്നു. അദ്ദേ­ഹ­ത്തിനും ശബ്ദം നഷ്ട­പ്പെട്ട മട്ടാ­ണ്‌. അർത്ഥ­വ­ത്തായ നോട്ട­ങ്ങളും പുഞ്ചി­രിയും മാത്രം മുറയ്ക്കു കൈമാ­റി. പെട്ടെന്ന്‌ തമ്പു­രാൻ പൊട്ടി­ച്ചി­രി­ച്ചു. ആ ചിരി തന്നിലും പടർന്നു. നിശ്ശ­ബ്ദ­ത­യുടെ അന്ത­രാർത്ഥ­ങ്ങൾ പര­സ്പരം മന­സി­ലാ­യ­പോ­ലെ. പെട്ടെന്ന്‌ അദ്ദേഹം ചോദി­ച്ചു.
?പോരു­ന്നോ, ശംഖൂ­രി­ക്കൊ­ട്ടാ­ര­ത്തി­ലേക്ക്‌?? ആ ശബ്ദം കാത­ര­മാ­യി­രു­ന്നു.
?വേറൊ­രി­ക്ക­ലാ­ക­ട്ടെ...... ആ അക­ത്തളം കാണാൻ ചെറു­പ്പ­ത്തിലേ മുതൽ മോഹി­ച്ചി­ട്ടു­ള്ള­താ?. പൊടു­ന്ന­നവെ തമ്പു­രാൻ പറ­ഞ്ഞു.
?ശംഖൂരി ശ്രീക്കു­ട്ടി­ക്കു­വേണ്ടി കാത്തി­രി­ക്കും. ശംഖൂ­രി­ത്ത­മ്പു­രാനും...?അവി­ശ്വ­സ­നീ­യ­ത­യോടെ നിന്നു പോയി. മുഖം അരു­ണ­മാ­യി. തമ്പു­രാന്റെ അർത്ഥ­വ­ത്തായ നോട്ടവും പുഞ്ചി­രിയും താങ്ങാ­നാ­വാതെ മുഖം കുനി­ച്ചു. ഈശ്വ­രാ... അവ­സാനം....... അവ­സാനം കാല­ങ്ങ­ളായി കാത്തി­രുന്ന ആ ക്ഷണം കിട്ടി­യ­ല്ലോ. അദ്ദേഹം കാറിൽ കയ­റി. താൻ സ്കൂട്ടി­യി­ലും. കാർ നീങ്ങു­ന്ന­തിനു മുൻപ്‌ അദ്ദേഹം ഒരു ­വട്ടം കൂടി ചോദി­ച്ചു.
?കാത്തി­രു­ന്നോ­ട്ടെ...??
പൊട്ടി­വിടരുന്ന ഹർഷത്തെ പണി­പ്പെ­ട്ടൊ­തുക്കി ഒരു വിധം പറ­ഞ്ഞൊ­പ്പി­ച്ചു. ?ഉം....?
കാർ മുന്നോട്ട്‌ പാഞ്ഞു. അപ്പൂ­പ്പൻ താടി­യുടെ ലാഘ­വ­മാ­യി­രു­ന്നു. മന­സ്സിനും ശരീ­ര­ത്തിനും. തമ്പു­രാൻ പോയി­ക്ക­ഴിഞ്ഞപ്പോൾ അതു­വ­രെ­യുള്ള നിയ­ന്ത്രണം നഷ്ട­പ്പെ­ട്ടു. വല്ലാതെ വിറ­യ്ക്കാൻ തുട­ങ്ങി. കുറേ­നേരം ഒരു പൊട്ടി­യേ­പ്പോലെ സ്കൂട്ടി­യിൽ ഇരുന്നു പുഞ്ചി­രി­ച്ചു കൊണ്ടി­ര­ന്നു. വേപഥു അടങ്ങും വരെ.
രാത്രി ഉറക്കം വന്ന­തേ­യി­ല്ല. ശരീ­രവും മനസ്സും ഉന്മാദം കൊണ്ട്‌ ആല­സ്യം­പേ­റിയ രാത്രി. ഭക്ഷണം കഴി­ച്ചെന്നു വരുത്തി നേരത്തേ മുറി­യിൽ കയ­റി. ഉറ­ങ്ങു­വാ­നാ­കാതെ തിരിഞ്ഞും മറിഞ്ഞും കിട­ന്നു. മടു­ത്ത­പ്പോൾ വാതിൽ തുറന്ന്‌ ബാൽക്ക­ണി­യി­ലെ­ത്തി. ശംഖൂ­രി­പ്പു­ഴ­യുടെ ശാദ്വല പ്രദേ­ശ­ങ്ങ­ളിൽ നിലാവു പടർന്നു കിട­ക്കു­ന്നു. നേരിയ കാറ്റ്‌ മല­യോ­ര­ങ്ങ­ളെയും താഴ്‌വാര­ങ്ങ­ളെയും തഴു­കി­യെ­ത്തു­ന്നു. ആദ്യാ­നു­രാ­ഗ­ത്തിന്‌ വർണ്ണ­ങ്ങൾ ചമച്ച രാത്രി. ഉറക്കം വരാതെ മടു­ത്ത­പ്പോൾ ബാൽക്ക­ണി­യിലെ ആട്ടു­ക­സേ­ര­യിൽ ചാരി­ക്കി­ട­ന്നു. പാതി­മ­യ­ക്ക­ത്തി­ലേക്ക്‌ വഴുതി വീണ­തെ­പ്പോ­ഴാണ്‌ ! സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത്‌ തമ്പു­രാ­നാ­ണ്‌. ശംഖൂ­രി­പ്പു­ഴ­യുടെ തീര­ത്തു­കൂടി കുതി­ര­പ്പു­റത്തു വരുന്ന തമ്പു­രാൻ!
സ്വപ്ന­ങ്ങ­ളിലെ രാജ­കു­മാ­രൻ സർവ്വാ­ല­ങ്കാര വിഭൂ­ഷി­ത­നായി രാജ­സ­പ്രൗ­ഢി­യോടെ ഉട­വാളും ധരിച്ച്‌ പ്രത്യ­ക്ഷ­നാ­യി. അന്ത­പ്പു­ര­ത്തി­ലേക്ക്‌ ആന­യി­ക്ക­പ്പെട്ട തമ്പു­രാൻ ഉപ­ചാ­ര­ങ്ങൾ സ്വീക­രിച്ച്‌ മണി­മ­ഞ്ച­ത്തി­ലി­രു­ന്നു. പ്രേമാർദ്ര­മായി തന്റെ നേരെ നീണ്ട ആ തൃക്ക­ര­ങ്ങ­ളിൽ ചുംബ­ന­മുദ്ര ചാർത്തി­ക്കു­മ്പോൾ ആ നെഞ്ചി­ലേക്ക്‌ താന­റി­യാതെ ആവാ­ഹി­ക്ക­പ്പെ­ടു­ന്നോ. ചുംബ­നാ­ലിം­ഗ­ന­ങ്ങ­ളുടെ നുര­യുന്ന ലഹരി സിരാ­പ­ട­ല­ങ്ങ­ളിൽ പട­ർന്നി­റങ്ങി ജന്മ­സ്‌­മൃ­തി­യുടെ ശാഖി­കൾ പൂ­ത്തു­നി­ല്ക്കുന്ന തടി­നീ­ത­ല­ങ്ങ­ളിൽ നിർവൃ­തി­യുടെ ചിറ­കി­ലേറി ഒരു മേഘ­ശ­ലാ­ക­പോലെ തമ്പു­രാ­നൊപ്പം പറന്നു നട­ന്നു. സ്വപ്ന­ങ്ങ­ള­വ­സാ­നിച്ച്‌ ഗാഢ­നി­ദ്ര­യി­ല­മർന്ന­തെ­പ്പൊ­ഴാണ്‌? കോട­മ­ഞ്ഞിന്റെ ഒരു ഘന­രൂപം ബാൽക്ക­ണി­യിൽ നിന്നും ഇരു­ളി­ലേക്കു പടർന്ന­ലി­ഞ്ഞു. ശംഖൂ­രി­പ്പു­ഴ­യുടെ തീരത്ത്‌ കുള­മ്പ­ടി­യൊ­ച്ച­കൾ വീണ്ടും മുഴ­ങ്ങി.
ചാർട്ടേഡ്‌ അക്കൗ­ണ്ടന്റ്‌ അംബു­ജാ­ക്ഷൻ പിള്ള രാവിലെ തന്നെ വന്നെത്തി. കൊട്ടാ­ര­ത്തി­ലേ­ക്കാ­ണത്രേ! റിസീ­വർ ഭര­ണ­കാ­ലത്തെ കണ­ക്കു­കളും മറ്റും വിശ­ദ­മായി പരി­ശോധി­ക്ക­ണം. അദ്ദേ­ഹ­ത്തിന്‌ ചായ­കൊ­ടു­ക്കാൻ ഏർപ്പാട്‌ ചെയ്തിട്ട്‌ അച്ഛൻ മുറി­യി­ലേക്കു കയ­റി. കൂടെ­ക്ക­യ­റി­ച്ചെന്ന തന്നെ ഷേവി­ങ്ങി­നി­ട­യിൽ അച്ഛൻ തിരിഞ്ഞു നോക്കി.
?എന്താ ശ്രീക്കു­ട്ടാ.? നല്ല മൂഡി­ലാ­ണല്ലോ.സ്നേഹം വരു­മ്പോൾ അച്ഛൻ വിളി­ക്കു­ന്ന­ത­ങ്ങി­നെ­യാ­ണ്‌.
?അച്ഛൻ കൊട്ടാ­രത്തി­ലേ­ക്കാണോ?? ഒന്നു പരു­ങ്ങി­ക്കൊ­ണ്ടാണു ചോദി­ച്ച­ത്‌.
?അതെ. പിടി­പ്പതു പണി­യുണ്ടാകും . വൈകു­ന്നേരം വരെ ഇന്നി­രി­ക്കേണ്ടി വരും. എത്ര ദിവസം ഇരു­ന്നാ­ലാണോ തീരു­ക. ഇത്രേം വർഷ­ങ്ങ­ളുടെ കണ­ക്ക­ല്ലേ?. ഒന്നു നിർത്തി സംശ­യ­പൂർവ്വം അച്ഛൻ തുടർന്നു ചോദി­ച്ചു.
?എന്തേ നീയും പോരുന്നോ കൊട്ടാ­ര­ത്തി­ലേക്ക്‌??
ഇച്ഛി­ച്ചതും കല്പി­ച്ചതും ഒന്നാ­ണല്ലോ ഭഗ­വാ­നേ.
?ഞാനും പോരട്ടെ അച്ഛാ? ഇതേ വരെ കൊട്ടാരം ദൂരെ നിന്നു കണ്ടി­ട്ടുള്ളതല്ലാതെ അതി­ന­കത്തു കട­ക്കാൻ സാധി­ച്ചി­ട്ടില്ല. ഒന്നു കാണ­ണന്ന്‌ മോഹ­ണ്ട്‌ ?.
?ന്നാൽ വേഗം തയ്യാ­റാ­യി­ക്കോ?.
?പക്ഷേ വൈകു­ന്നേരം വരെ­യൊന്നും നില്ക്കാൻ പറ്റൂ­ല്ലാ..?
?അതി­നെ­ന്താ...... നിന്നെ തിരികെ വിടാൻ വണ്ടി അയ­ക്കാ­ലോ കൊട്ടാ­ര­ത്തീ­ന്ന്‌. വരു­വാണേ വേഗം റഡി­യാ­കൂ?.
ആഹ്ളാ­ദ­ത്തിന്റെ വേലി­യേ­റ്റ­ത്തിൽ ഒരു­ങ്ങി­യത്‌ എത്ര പെട്ടെ­ന്നാ­ണ്‌. തമ്പു­രാൻ തന്നെ ക്ഷണി­ച്ചു­വെ­ങ്കിലും കൊട്ടാ­ര­ത്തിൽ ഒന്നു­പോ­കാൻ ഉടനെ സാധി­ക്കു­മെന്ന്‌ കരു­തി­യതേ അല്ല. അതി­താ­ക്ഷി­പ്ര­സാ­ദ്ധ്യ­മാ­യി­രി­ക്കു­ന്നു. മഴ­മേഘ നിറ­വിലെ മയൂ­ര­ത്തിന്റെ മന­സ്സാ­യി­രു­ന്നു.
കൊട്ടാരം ചെറി­യൊരു കുന്നിൻപു­റ­ത്താ­ണ്‌. അങ്ങോ­ട്ടുള്ള പ്രവേ­ശന കവാടം കല്ലു­കൾ കൊണ്ട്‌ ശില്പ­ചാ­രു­ത­യോടെ പണി കഴി­പ്പി­ച്ചി­രുന്ന ഒരു കമാ­ന­മാ­ണ്‌. പുതിയ ഗേറ്റ്‌ പിടി­പ്പി­ച്ചി­രു­ന്നു. അതു­ക­ടന്ന്‌ കൽപ്പാ­ളി­കൾ പാകി മനോ­ഹ­ര­മാ­ക്കി­യി­രുന്ന വഴി­ത്താ­ര­യി­ലൂടെ വണ്ടി കൊട്ടാ­ര­ത്തിന്റെ മുൻപി­ലെത്തി നിന്നു. കട്ടി­ത്ത­ടി­യിൽത്തീർത്ത കൊട്ടാ­ര­വാ­തിൽ ഇരുമ്പു പട്ട­കൾ കൊണ്ടും പിത്ത­ള­ക്കു­മിൾക്കൊണ്ടും മനോ­ഹ­രവും ബല­വ­ത്തു­മാ­ക്കി­യി­രി­ക്കു­ന്നു. ഒരാൾക്കു മാത്രം കട­ക്കാ­വുന്ന ഒരു വാതിൽ അതിൽത്ത­ന്നെ­യു­ണ്ട്‌. അതി­ലൂടെ കാവൽക്കാരാരോ പുറത്തു വന്നു. അച്ഛനെ കണ്ട­തോടെ അയാൾ സലാം വച്ച്‌ പടി­വാ­തിൽ തള്ളി­ത്തു­റ­ന്നു.
?ചന്ദ്രപ്പൻ നായരേ എന്തൊ­ക്കെ­യുണ്ട്‌ വിശേ­ഷ­ങ്ങൾ.?? പുഞ്ചി­രി­യോടെ അച്ഛൻ കുശ­ല­മ­ന്വേ­ഷി­ച്ചു.
?സുഖം തന്നെ സർ. തമ്പു­രാൻ അങ്ങ­യെ­ക്കാ­ത്തി­രി­ക്കു­ന്നു­ണ്ട്‌.? അയാൾ സ്വീക­ര­ണ­ത്തിന്റെ ഒരു പുഞ്ചി­രി­യോടെ ആന­യി­ച്ചു.
അകത്തു കട­ന്ന­പ്പോൾ വായ്പൊ­ളി­ച്ചു­പോ­യി. കല്ലു­ക­ളിലും ദാരു­ക്ക­ളിലും കൊത്തി­വച്ച പ്രതി­മ­ക­ളും, വ്യാളീ­മു­ഖ­ങ്ങളും ! വല്ലാത്ത ഒരു ഗൗര­വ­ഭ­രി­ത­മായ ചാരു­ത­യാണ്‌ കൊട്ടാ­ര­ത്തി­ന്‌. ഒരു ചെറി­യ­ഫുട്ബോൾ ഗ്രൗണ്ടിന്റെ അത്രയും വരുന്ന വിശാ­ല­മായ കൊട്ടാ­രാ­ങ്ക­ണം.!
നടുക്ക്‌ താമ­ര­പ്പൂ­ക്കൾ നിറഞ്ഞു നില്ക്കുന്ന ഫൗണ്ടൻ. നേരെ നോക്കു­മ്പോൾ മാർബി­ളിൽ പണി­ത­ മൂ­ന്നു മണ്ഡ­പ­ങ്ങൾ അഭി­മു­ഖ­മായി നില്ക്കു­ന്നു­ണ്ട്‌. നടു­ക്കുള്ള മണ്ഡ­പ­ത്തി­ലേക്ക്‌ താഴെനിന്നും കല്പ­ട­വു­കൾ പണി­തി­രിക്കുന്നു. സിംഹാ­സന സദൃ­ശ­മായ ഒരു കസേര ചുവന്ന മാർബി­ളിൽ തീർത്തി­ട്ടി­രി­ക്കു­ന്നു. കസേ­ര­യുടെ കൈക­ളിൽ സിംഹ­മു­ഖ­ങ്ങളും വ്യാളീ­രൂ­പ­ങ്ങളും മുന്തി­രി­വ­ള്ളി­ക­ളു­മെല്ലാം ആലേ­ഖനം ചെയ്തി­ട്ടു­ണ്ട്‌. അങ്ക­ണ­ത്തിന്റെ നാലു­വ­ശവും രണ്ടു­നി­ലയിലും മൂന്നു നില­യി­ലു­മായി തീർത്ത­ഹർമ്മ്യ­ങ്ങ­ളാ­ണ്‌. വിവ­രി­ക്കാ­നാ­വാത്ത ശില്‌­പ­ഭം­ഗി.! കാർ ഒതു­ക്കി­യി­ട്ടു. അച്ഛ­നോടും അംബു­ജാ­ക്ഷ­ന­ങ്കി­ളി­നോ­ടു­മൊപ്പം ആ മണ്ഡ­പ­ത്തി­ലേക്കു നട­ന്നു. അതിന്റെ പട­വു­കൾ കയ­റു­മ്പോളേക്കും കൈയ്മ­ള­ശ്ശൻ ഓടി­വന്നു. കൂടെ അശോ­ക­നു­മു­ണ്ട്‌. മണ്ഡ­പ­ത്തിനു പിമ്പിലെ വിശാ­ല­മായ ഹാളി­ലേ­ക്കുള്ള ഡോർ തുറന്നു തന്നു കൈയ്മ­ള­ശ്ശൻ. അക­ത്തി­രു­ത്തി­യിട്ട്‌ അശോ­കൻ തിര­ക്കിട്ടു പോയി.
ദർബാർ ഹാളാ­ണെന്ന്‌ അച്ഛൻ പറ­ഞ്ഞു തന്നു. ഒരല്പം ഉയർന്ന സ്റ്റേജു­പോ­ലു­ള്ളി­ടത്ത്‌ സിംഹാ­സ­ന­മി­ട്ടി­രി­ക്കു­ന്നു. അതിനു താഴെ പാദ­പീ­ഠവും. ദൈവമേ ഇവിടം എന്തെല്ലാം ചരി­ത്ര­സം­ഭ­വ­ങ്ങൾക്ക്‌ സാക്ഷ്യം വഹി­ച്ചി­ട്ടുണ്ടാവും ! നീതി­ന്യാ­യ­ങ്ങ­ളുടെ എത്ര തീർപ്പു­കൾ ഈ സഭ­യിൽ നട­ന്നി­ട്ടു­ണ്ടാ­കും. പ്രൗഢ­മായ ഒരു കാല­ഘ­ട്ട­ത്തിന്റെ ചരി­ത്ര­ങ്ങളെ നിയ­ന്ത്രി­ച്ചി­രുന്ന സിംഹാ­സ­നം. കല്ലേ­പ്പി­ളർക്കുന്ന ആജ്ഞ­കൾ പ്രതി­ദ്ധ്വ­നിച്ച സഭാ­ത­ലം. മുക­ളി­ലേക്കു നോക്കി. നിര­നി­ര­യായി വച്ചി­രി­ക്കുന്ന എണ്ണ­ഛാ­യാ­ചി­ത്ര­ങ്ങൾ. ശംഖൂ­രി­വാണ രാജാ­ക്ക­ന്മാ­രുടേതാ­വ­ണം. ഗാംഭീ­ര്യ­മാർന്ന ആമു­ഖ­ങ്ങൾ ഒരു നിശ്ശബ്ദ ഗൗര­വ­ത്തോടെ തന്നെ വീക്ഷി­ക്കു­ന്ന­തു­പോലെ ഒരു മതി­വി­ഭ്ര­മം. തന്റെ തമ്പു­രാ­നാണ്‌ ഇന്നത്തെ കിരീ­ടാ­വ­കാശി എന്ന്‌ അഭി­മാ­ന­ത്തോടെ ഓർത്തു. താൻ തമ്പു­രാ­ന്റേ­താ­കുന്ന നാൾ ഈശ്വ­രാ... ഈ സിംഹാ­സ­ന­ത്തിന്റെ വാമ­ഭാ­ഗത്ത്‌ അവ­കാ­ശ­ബോ­ധ­ത്തോടെ ഇരി­ക്കാ­നാ­കു­മ­ല്ലോ. അതു സംഭ­വി­ച്ചാൽ തന്റെ പദവി ശംഖൂ­രി­യുടെ റാണി­യു­ടേ­താ­ണ്‌. വിസ്മ­യ­ത്തോടെ ഓർത്തു.
?തമ്പു­രാ­നിപ്പോ വരും എന്താ വക്കീൽ സാറിന്‌ കുടി­ക്കാൻ വേണ്ട­ത്‌.?
?എന്തെ­ങ്കിലും ആയ്ക്കോട്ടെ അല്ലേ അമ്പൂ?. അംബു­ജാ­­ക്ഷനങ്കിൾ തല­കു­ലു­ക്കി.
?മോളൂ­ട്ടി­ക്കെന്താ വേണ്ടത്‌? ആദ്യാ­യല്ലേ കൊട്ടാ­ര­ത്തിൽ വരു­ന്നത്‌?. ചിരി­ച്ചു­കൊണ്ട്‌ വാത്സ­ല്യ­ത്തോടെ കൈയ്മ­ള­മ്മാ­വൻ ചോദി­ച്ചു.
?എന്തേലും തണു­ത്തതു മതി?.
?ദേ വന്നു കഴിഞ്ഞു? അങ്ങേർ നിഷ്ക്ര­മിച്ചപ്പോഴേയ്ക്കും അശോ­ക­നാൽ അനു­ഗ­ത­നായി തമ്പു­രാൻ വന്നെ­ത്തി. ആദ­ര­പൂർവ്വം അച്ഛനും അംബു­ജാ­ക്ഷ­ന­ങ്കി­ളി­നു­മൊപ്പം എഴു­ന്നേറ്റ്‌ കൈകൂ­പ്പി. തമ്പു­രാന്റെ മുഖം വിക­സി­ക്കു­ന്നതു കണ്ടു.
?ആരി­ത്‌..... ശ്രീക്കു­ട്ടി­യോ.... വെൽക്കം...... വെൽക്കം ടു ഔവർ പാല­സ്‌ ?. വ്രീളാ­വി­വ­ശ­ത­യോടെ പുഞ്ചി­രി­ച്ചു.
?ശ്രീക്കു­ട്ടിക്ക്‌ ഒരു മോഹം കൊട്ടാ­ര­മൊ­ക്കെ­യൊന്നു കാണാൻ. കുറേ നാളായി പറ­യു­ന്നു. ഇന്നേ ഒത്തൊ­ള്ളൂ.? അച്ഛൻ വിശ­ദീ­ക­രി­ച്ചു.
?തീർച്ച­യാ­യും. അന്നേ ഞാൻ ക്ഷണി­ച്ചി­രു­ന്ന­തല്ലേ എല്ലാ­വ­രെയും. അശോ­കാ.... നീ പോയി ചന്ദ്രി­ക­യേയോ മാല­തി­യേയോ വിളി­ച്ചു­കൊ­ണ്ടു­വാ. അവർ ശ്രീദേ­വിയെ കൊട്ടാ­ര­മെല്ലാം കാണിച്ചു കൊടു­ക്കട്ടെ. ?നിഷ്ക്ര­മിച്ച അശോ­കനെ നോക്കി­യിട്ട്‌ തമ്പു­രാൻ തുടർന്നു.
?ഞങ്ങൾക്ക്‌ തിരക്കാ­യിപ്പോയല്ലോ ശ്രീദേ­വീ­... കുട്ടീ എല്ലാ­യി­ടവും നടന്നു കാണു­ക. കുറേ­ക്ക­ഴി­യു­മ്പോൾ ഞാൻ ഫ്രീയാ­കും?.
?സാര­മി­ല്ല. ഞാൻ മാനേജ്‌ ചെയ്തോ­ളാം?. കുടി­ക്കാ­നു­ള്ള­തു­മായി വന്ന ചന്ദ്രി­ക­യുടെ കൂടെ അശോ­കൻ തന്നെ പറ­ഞ്ഞയച്ചു.പോകു­ന്ന­തിനു മുൻപ്‌ അദ്ദേ­ഹ­ത്തിന്റെ ഒരു പാളി­നോട്ടം തന്നി­ലേക്ക്‌ വന്നു വീണു. അതിൽ ഒരു കുസൃ­തി­ച്ചിരി പടർന്നി­രു­ന്നത്‌ സന്തോ­ഷ­ത്തോടെ ശ്രദ്ധിച്ചു.
കൂന­കൂ­ട്ടി­യി­രുന്ന കണ­ക്കു­ക­ളു­ടെയും ഫയ­ലു­ക­ളു­ടെയും ഇട­യിൽ മേനോനും അംബു­ജാ­ക്ഷൻ പിള്ളയും മുഖം പൂഴ്ത്തി. ഇടയ്ക്കും തലയ്ക്കും ഓരോരോ കാര്യ­ങ്ങൾ അവർ ചോദി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പക്ഷേ അതി­ലൊന്നും മന­സ്സു­റച്ചു നില്ക്കു­ന്നി­ല്ല. കഴിഞ്ഞ ദിവസം ചോദി­ച്ച­ചോദ്യം വീണ്ടും ഓർത്തെ­ടു­ത്തു.
?പോരുന്നോ ശംഖൂ­രി­ക്കൊ­ട്ടാ­ര­ത്തി­ലേ­ക്ക്‌ ?.?
?വേറൊ­രി­ക്ക­ലാ­കട്ടെ . ആ അക­ത്തളം കാണാൻ ചെറു­പ്പ­ത്തിലേ മുതൽ മോഹി­ച്ചി­ട്ടു­ള്ള­താ.?
?ശംഖൂരി ശ്രീക്കു­ട്ടി­ക്കു­വേണ്ടി കാത്തി­രി­ക്കും. ശംഖൂ­രി­ത്ത­മ്പു­രാനും. കാത്തി­രു­ന്നോ­ട്ടെ........?
?ഉം?ദൈവ­മേ..... ശ്രീക്കുട്ടി ആ വാക്ക്‌ പാലി­ച്ചു.
അതി­നർത്ഥം തന്റെ പ്രണ­യാ­ഭ്യർത്ഥന പരോ­ക്ഷ­മായി ശ്രീക്കുട്ടി സ്വീക­രി­ച്ചി­രി­ക്കുന്നു എന്ന­ല്ലേ.. മനസ്സ്‌ ആനന്ദ നൃത്തം ചവി­ട്ടി. പക്ഷേ ഇവിടെ നിന്ന്‌ ഊരാ­നാ­കു­ന്നി­ല്ല­ല്ലോ. ദാഹിച്ച്‌ മോഹിച്ച്‌ തന്റെ ഹൃദ­യേ­ശ്വരി വന്നു­ചേർന്ന­താ­ണ്‌. ഒര­വ­സ­ര­ത്തിന്‌ കാത്തി­രി­ക്കുക തന്നെ.
വിശാ­ല­മായ ചന്ദ്ര­ശാ­ല­യി­ലി­രു­ന്നാൽ ശംഖൂ­രി­ക്കോട്ട കാണാം. പർവ്വതങ്ങ­ളിൽ സദാ ചുറ­റി­യ­ടി­ക്കുന്ന കാറ്റ്‌ ശംഖൂ­രി­ക്കൊ­ട്ടാ­രത്തെ തഴു­കു­ന്നു­ണ്ട്‌. തൊട്ട്‌ താഴെ പൂമ­ര­ങ്ങ­ളുടെ ഒരു നിര­ത­ന്നെ­യു­ണ്ട്‌. അതി­ന­പ്പുറം ശില­യിൽ പണി­ക­ഴി­പ്പിച്ചെടുത്തപോലെ സ്നാന­മ­ണ്ഡ­പ­ങ്ങ­ളോ­ടു­കൂ­ടിയ അതി­വി­ശാ­ല­മായ കുളം. ഈ കുളവും ശംഖൂ­രി­പ്പു­ഴയും തമ്മിൽ ബന്ധ­മു­ണ്ട­ത്രേ. എപ്പോഴും ജലം ശുദ്ധ­മാ­യിക്കി­ടക്കു­ന്നത്‌ അവി­ടെ­നി­ന്നുള്ള ജലചംക്ര­മണം കൊണ്ടാ­ണ്‌. അന്ത­പ്പു­ര­സ്ത്രീ­കൾ കുളി­ച്ചു­കൊ­ണ്ടി­രുന്ന വാപി­യാ­ണ­ത്രേ. കണ്ടാലും കണ്ടാലും തീരാ­ത്തത്ര കാഴ്ച­കൾ. സമയം പോയ­ത­റി­ഞ്ഞി­ല്ല. ചന്ദ്രി­ക­യുടെ വർണ്ണ­ന­കേട്ട്‌ കാറ്റിന്റെ തലോ­ട­ലേറ്റ്‌ വിദൂ­ര­ത­യി­ലേക്ക്‌ നോക്കി നില്ക്കു­മ്പോൾ പാദു­ക­ങ്ങ­ളുടെ ഒച്ച­കേ­ട്ടു. തിരിഞ്ഞു നോക്കി ദീർഘ­പാ­ദ­ങ്ങൾ വച്ചു­കൊണ്ട്‌ തമ്പു­രാൻ നട­ന്നു­വ­രു­ന്നു. വല്ലാത്ത വേപഥു­വോടെ നിന്നു. തമ്പു­രാ­നെ­ക്ക­ണ്ട­പ്പോൾ ചന്ദ്രിക വന്ദിച്ച്‌ പിന്മാ­റി.
?ഇന്നൊരു വിശി­ഷ്ടാതിഥി ഉള­ള­താ. ഭക്ഷണം ഗംഭീ­ര­മാ­ക്ക­ണം?. ഒരു പുഞ്ചി­രി­യോടെ തമ്പു­രാൻ ചന്ദ്രി­ക­യോട്‌ പറ­ഞ്ഞു. ആദ­ര­വോടെ ഒരു വട്ടം കൂടി വന്ദിച്ച്‌ അവൾ നിഷ്ക്ര­മി­ച്ചു. തമ്പു­രാന്റെ അരികെ തനിയെയായ­പ്പോൾ ഹർഷോ­ന്മാ­ദ­ത്തോ­ടൊപ്പം ഒരു വല്ലാ­യ്മയും തോന്നി. ഒന്നു തനിയെ കാണാൻ മോഹി­ച്ചിട്ട്‌ ഇപ്പോൾ അരി­കി­ലെ­ത്തി­യ­പ്പോ­ൾ ഒന്നും പറ­യാ­നാ­കാതെ വിഷ­മിച്ചു പോകു­ന്നു. ഈ പ്രണയം എന്നൊ­ക്കെ­പ്പ­റ­ഞ്ഞാൽ ഇതാണ്‌ എന്ന്‌ ഇപ്പോൾ മന­സ്സി­ലാ­കു­ന്നു. ആദ്യ അനു­ഭ­വ­മാ­ണ­ല്ലോ.
?അച്ഛൻ......? അത്രയുമേ വായിൽ നിന്നു വീണു­ള്ളൂ.
?ഒരു കൂമ്പാരം കണ­ക്കിൽ രണ്ടു­പേരും മുങ്ങി­ക്കി­ട­ക്ക്വാ... ഉടനെയെങ്ങും മോച­ന­മി­ല്ല. ഒരു വിധ­ത്തിലാ ഞാൻ രക്ഷ­പെ­ട്ടു­പോ­ന്ന­ത്‌ .?
തമ്പു­രാൻ ചിരി­ച്ചു. പതുക്കെ ആ മുഖം ഗൗര­വ­ഭ­രി­ത­മാ­യി.
?കഴിഞ്ഞ നാൾ ഞാൻ ചോദിച്ച ചോദ്യം മന­സ്സി­ലാ­ക്കി­ത്ത­ന്നെ­യാണോ ഉത്തരം മൂളി­യ­ത.? ചോദ്യം ഋജു­വാ­യി­രു­ന്ന­​‍ു.­ ഒന്നും പറ­യാ­നാ­കു­ന്നി­ല്ല. ലജ്ജ മൂടു­പ­ടമിട്ടു നില്ക്കു­ക­യാ­ണ്‌. തമ്പു­രാ­നാ­ണെ­ങ്കിൽ ഉത്ത­ര­ത്തിനു കാതോർത്തു നില്ക്കു­ന്നു. മുഖം കുനിഞ്ഞു പോയി. മൗനം നീണ്ട­പ്പോൾ അദ്ദേഹം നേരിട്ടു തന്നെ ചോദ്യ­മു­ന്ന­യി­ച്ചു. ആ മുഖത്ത്‌ അസാ­ധാ­ര­ണ­മായ ഒരു ഗൗരവം നിഴ­ലി­ച്ചി­രു­ന്നു.
?കണ്ട­നാൾ മുതൽ എനി­ക്കി­ഷ്ട­മായി ശ്രീദേ­വിയെ. എന്റെ കെട്ടി­ല­മ്മ­യാ­കാ­നി­ഷ്ടാണോ??
മനസ്സ്‌ നില­തെറ്റി ആന്ദോ­ളനം ചെയ്തു­പോ­യി. ഉരി­യാ­ടാൻ വാക്കു­കൾ കിട്ടു­ന്നി­ല്ല­ല്ലോ ഈശ്വ­രാ. അദ്ദേ­ഹ­ത്തിന്റെ മുഖത്ത്‌ ഒരു വിഷാ­ദ­ഭാവം പട­രു­ന്ന­തു­ക­ണ്ടു. തിരിഞ്ഞ്‌ അടുത്ത നിമിഷം അദ്ദേഹം പൊയ്ക്കള­യുമോ എന്ന്‌ ഭയ­ന്നു. സകല ധൈര്യവും സംഭ­രിച്ച്‌ ഉച്ച­രി­ക്കാ­നാ­യി.
?ഇഷ്ടാ­ണ്‌ ?. ആ മുഖം വിടർന്നു. തന്റെ മുഖത്ത്‌ ചോര ഇരച്ചു കയ­റി­യ­ത­റി­യു­ന്നു. പ്രസാദ മാധുര്യം നിറഞ്ഞ ആ ശബ്ദം കേട്ടു.
?എന്റെ­യീ­ശ്വ­രാ... ഇത്രയും കേൾക്കാൻ എത്ര­നാ­ളായി കൊതി­ക്കു­ന്നു. അന്നു­മു­തൽ എത്ര­വട്ടം ഞാൻ സ്വപ്നം കണ്ടി­ട്ടു­ണ്ടെ­ന്നോ.... കഴിഞ്ഞ ദിവ­സവും.............?അദ്ദേഹം പാതി­യിൽ നിർത്തി. തന്റെ വേപഥു­വൊ­തു­ങ്ങി. ശബ്ദം വീണ്ടെ­ടു­ത്തു.
?കഴിഞ്ഞ ദിവസം ഞാനു­മൊരു സ്വപ്നം കണ്ട?.
?ആ സ്വപ്ന­മെ­ന്താ­യി­രു­ന്നെന്നു ഞാൻ പറ­യട്ടെ??. പുഞ്ചി­രി­ക്കുന്ന ആ മുഖ­ത്തേയ്ക്ക്‌ സംശ­യ­പൂർവ്വം­ നോക്കി നിന്നു. കുസൃതി വാക്കു­ക­ളായി വെളി­യിൽ വന്നു.
?എന്നാൽ പറ­യൂ.? തമ്പു­രാൻ ഒരു പുഞ്ചി­രി­യോടെ രണ്ടു ചാൽ നട­ന്നു. പിന്നെ കാറ്റ­ടി­ച്ചു­യ­രുന്ന താഴ്‌വാ­ര­ത്തേക്കു നോക്കി. ചിത്ര­ത്തൂ­ണി­ൽച്ചാരി ധ്യാനത്തിലെന്ന­വണ്ണം ദീർഘ­നി­മിഷ­ങ്ങൾ നിന്നു. എന്തോ തമാ­ശ­യ്ക്കുള്ള ഭാവ­മാ­ണെന്നു കരുതി പുഞ്ചി­രി­യോടെ താൻ കാത്തു നിന്നു. അദ്ദേഹം ധ്യാന­ത്തിൽ നിന്നു­ണർന്ന ഭാവ­ത്തിൽ തന്നെ അഭി­മു­ഖീ­ക­രി­ച്ചു. ആ കണ്ണു­ക­ളിൽ ഒരു കുസൃതി ഓളം വെട്ടു­ന്നു­ണ്ടാ­യി­രു­ന്നു.
?ശ്രീക്കുട്ടി ബാൽക്ക­ണി­യിലെ ഒരു ചാരു­ക­സേ­ര­യിൽ കിട­ന്നു മയ­ങ്ങു­ക­യാ­യി­രു­ന്നു. കുതി­ര­ക്കു­ള­മ്പ­ടി­കൾ ശംഖൂ­രി­പ്പു­ഴ­യോ­രത്തു മുഴ­ങ്ങി­ക്കേ­ട്ടു. ഒരു മേഘ ശലാ­ക­യി­ലേറി ഞാൻ ശ്രീക്കു­ട്ടീടെ അടു­ത്തെ­ത്തി. ഇത­ല്ലാ­യി­രുന്നോ സ്വപ്നം.? ആ കുറു­മ്പു­ക­ലർന്ന പുഞ്ചിരി മുഖത്തു തങ്ങി നിന്നി­രു­ന്നു.
മല­ച്ചു­പോയി. തന്റെ സ്വപ്നം എന്തെന്ന്‌ തമ്പു­രാൻ ഗണി­ച്ച­റി­യു­ക­യോ... അസാദ്ധ്യം. ക്ളെയർ വോയൻസ്‌..? മൈൻസ്‌ റീഡിം­ഗ്‌..........? ഒരു ഭീതി­യോ­ടെയാണ്‌ അദ്ദേ­ഹത്തെ നോക്കി­യ­ത്‌. തന്റെ ഭാവാ­ന്ത­ര­ങ്ങൾ അദ്ദേഹം പഠി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നെന്നു തോന്നി.
?എങ്ങിനെ..... എങ്ങി­നെ­യ­റി­ഞ്ഞു.? തന്റെ ശബ്ദം നില­വിട്ടു പത­റി­യി­രു­ന്നു. തമ്പു­രാന്റെ മുഖം ഗൗര­വ­മാർജ്ജി­ച്ചു.
?അതു സത്യ­മാ­യി­രുന്നു ശ്രീക്കു­ട്ടീ. ഞാന­വിടെ വന്ന­താ.. ഒന്നു കാണാ­നുള്ള മോഹം അട­ക്കാ­നാ­വാ­തി­രു­ന്ന­തു­കൊ­ണ്ട്‌ .?
?കള്ളം......... പച്ച­ക്ക­ളളം.? പൊട്ടി­ച്ചി­രി­ച്ചു­കൊ­ണ്ടാണ്‌ പറ­ഞ്ഞ­ത്‌.
?ചിരിച്ചു തള്ള­ണ്ട. ശംഖൂ­രി­യുടെ കാലാ­തീ­ത­മായ മാന്ത്രി­ക­പ്ര­ഭാവം ജീനു­ക­ളി­ലു­റ­ങ്ങി­ക്കി­ട­ക്കു­ന്ന­തു­കൊ­ണ്ടാ­കാം., കാമിച്ച കാര്യ­ങ്ങൾ ക്ഷിപ്ര­സാ­ദ്ധ്യ­മാ­കു­ന്ന­ത്‌. നോക്കി­ക്കോ. ഇനി­യൊ­രി­ക്കൽ ഞാൻ വരും. അന്ന്‌ ശ്രീക്കു­ട്ടിയെ സ്വപ്ന­ങ്ങ­ളിൽ നിന്നും വിളി­ച്ചു­ണർത്തും... ഉം.??
തമാ­ശ­യെ­ന്ന­വണ്ണം ചിരി­ച്ചു. തമ്പു­രാൻ വേറൊരു വിഷ­യ­മെ­ടു­ത്തി­ട്ടു. ?ഒന്നു കാണ­ണ­മെന്നു തോന്നുമ്പോൾ എന്താ­ചെ­യ്ക.?? ഉത്ത­ര­മൊന്നും പറ­ഞ്ഞി­ല്ല. തമ്പു­രാൻ തന്നെ പോംവഴി പറഞ്ഞു തന്നു.
?ഞാൻ ഫോൺ ചെയ്തോ­ളാം?. ശ്രീ­ക്കു­ട്ടിക്ക്‌ എന്റെ സെൽനമ്പർ അറി­യാമോ?
?അച്ഛന്റെ മൊബൈ­ലി­ലു­ണ്ട്‌. ഞാൻ കളക്ട്‌ ചെയ്തോ­ളാം?. ആരു­ടേയോ പാദ­പ­ത­ന­ത്തിന്റെ ശബ്ദം­കേട്ട്‌ തമ്പു­രാൻ നിശ്ശ­ബ്ദ­നാ­യി. അശോ­കൻ കടന്നു വന്നു.
?തമ്പു­രാ­നേ... വക്കീൽ സാറ്‌ കാത്തി­രി­ക്കു­ന്നു. എന്തോ സംശ­യ­മു­ണ്ട­ത്രേ?. അശോ­കൻ പുഞ്ചി­രി­യോടെ തന്നെ­നോ­ക്കി.
?ഉം... നീ ശ്രീദേ­വിയെ ഇവി­ടെ­യെല്ലാം കൊണ്ട്‌ നടന്ന്‌ കാണി­ക്ക്‌ ?.
?ശരി തമ്പു­രാനേ? അശോ­കൻ സന്ന­ദ്ധ­നായി നിന്നു. അദ്ദേഹം തിര­ക്കിട്ടു നട­ന്ന­ക­ന്നു.
അശോ­ക­നോ­ടൊപ്പം അവി­ടെ­യെല്ലാം ചുറ്റി നട­ന്നു. പൂട്ടി­യി­ട്ടി­രി­ക്കുന്ന നിര­വ­ധി­മു­റി­കൾ കണ്ടു. അയാ­ളെ­ന്തൊക്കെയോ പറ­ഞ്ഞു. എല്ലാ­ത്തിനും മൂളി­ക്കേ­ട്ടു. ഉറ­പ്പായ പ്രണ­യ­ത്തിന്റെ ഭ്രാന്തൻ സ്വപ്ന­ങ്ങ­ളി­ലാ­യി­രു­ന്നു. പ്രണ­യാർദ്ര­മായ ആ കണ്ണു­ക­ളുടെ സ്നേഹ­ദീ­പ്തി­യാ­യി­രുന്നു മന­സ്സിൽ നിറഞ്ഞു നിന്നി­രു­ന്ന­ത്‌.
ഉച്ച­ഭ­ക്ഷണം ഒന്നി­ച്ചി­രുന്നു കഴി­ച്ചു. വിഭ­വ­ങ്ങ­ളു­ണ്ടാ­യി­രു­ന്നെ­ങ്കിലും അതി­ലൊന്നും ശ്രദ്ധി­ക്കാ­നാ­യി­ല്ല. ഇട­യിൽ പാളി­വ­രുന്ന കരു­ണാർദ്ര­മായ ആ നോട്ടവും അതിലെ അനു­രാഗ സന്ദേ­ശവും വായിച്ച്‌ മറു­പടി നല്കു­ക­യാ­യി­രുന്നു നോട്ട­ങ്ങ­ളി­ലൂ­ടെ. ആരും കാണാതെയുള്ള ആ സന്ദേ­ശ­വി­നി­മയം അശോ­കൻ കണ്ടു­വെന്ന്‌ മന­സി­ലാ­യി. അയാൾ ഒരുപുഞ്ചിരി സാന്ത്വനം പോലെ നൽകി. ലജ്ജ­യോടെ കണ്ണു­കളെ മട­ക്കി.
രാത്രി സഞ്ചാ­ര­ത്തിന്‌ അച്ഛൻ അനു­വാദം നിഷേ­ധി­ച്ച­പ്പോൾ മുതൽ അസ്വ­സ്ഥ­മാ­യി­രുന്നു മന­സ്‌. അച്ഛനെ നിഷേ­ധി­ക്കാ­റി­ല്ല­ല്ലോ. എന്തു സ്വാത­ന്ത്ര്യവും തരുന്ന അച്ഛനെ നോവി­ക്കാൻ സാദ്ധ്യ­മ­ല്ലല്ലോ തനി­ക്ക്‌. വിധിക്ക്‌ കീഴ്‌വഴ­ങ്ങി. രണ്ടെണ്ണം അടി­ക്കാൻ തോന്നു­മ്പോൾ പ്രതാ­പു­മായി കൊച്ചെ­ക്കന്റെ ജോയി­ന്റിൽ പോകും ഏഴു­മ­ണി­ക്കകം വീടു­പ­റ്റും. ഈ നിത്യാ­ഭ്യാസം ബോറ­ടിച്ചു തുട­ങ്ങി.
പക്ഷെ പ്രതാപ്‌ നല്ല­ മൂ­ഡിൽത്ത­ന്നെ­യാ­യി­രു­ന്നു. പുള്ളി­യുടെ സന്തോ­ഷ­ത്തിന്‌ കുറ­വേ­തു­മി­ല്ല. മതി­യ­ഴ­ക­നു­മായി അച്ഛന്‌ ബന്ധ­പ്പെ­ടാ­നാ­യി എന്നും, പ്രതാ­പിന്റെ കാര്യം അയാൾ ഏറ്റു എന്നും അച്ഛൻ പറ­ഞ്ഞു­കേ­ട്ട­പ്പോൾ മുതൽ എല്ലാ ടെൻഷ­നു­കളും വിട്ട്‌ അങ്ങേർ ഫ്രീ മൂഡി­ലാ­യി. രക്ഷ­പ്പെ­ടാ­നുള്ള കരു­ക്കൾ നീങ്ങി­യ­തിന്റെ സന്തോ­ഷം മാത്ര­മ­ല്ല­ല്ലോ. ശ്രീക്കുട്ടി അങ്ങേർക്ക്‌ രാഖി കെട്ടിയ നാൾ മുതൽ പുള്ളി വല്ലാത്ത സന്തോ­ഷവാനായതാണ്‌. ആരു­മി­ല്ലെന്ന ആ അനാ­ഥ­ബോധം ഒട്ടൊക്കെ മാറി­യ­പോലെ. സെന്റി­മെന്റലി അയാൾ ശ്രീക്കു­ട്ടി­യോടും ഒത്തിരി അറ്റാച്ച്ഡ്‌ ആയ­പോലെ തോന്നി. ആരൊ­ക്കെയോ ഉണ്ടെന്ന ഒരു തോന്നൽ ആ പാവം മന­സിന്‌ ആശ്വാസം നൽകി­ക്കാ­ണും. രണ്ടു­വർഷ­ങ്ങൾ പ്രതാ­പിനെ തൊട്ട­റി­ഞ്ഞ­താ­ണ്‌. പിറകെ നട­ന്ന സുന്ദ­രി­ക­ളായ പെൺകു­ട്ടി­കളെ മാന്യ­മായി അവ­ഗ­ണി­ക്കു­ന്ന ആ ജന്റിൽമാൻ ബിഹേ­വി­യർ ഏറ്റുവും അടുത്തു നിന്ന­റിഞ്ഞ ആളാ­ണ­ല്ലോ താൻ. അതു­കൊണ്ട്‌ ധൈര്യ­മായി തന്റെ ശ്രീക്കു­ട്ടി­യുടെ സ്നേഹം പ്രതാ­പിനു പങ്കു­വ­ച്ചു.
അമ്മ നൽകിയ സ്നേഹ­വാ­ത്സ­ല്യ­ങ്ങൾ കൂടി­യാ­യ­പ്പോൾ അങ്ങേർ സ്വപ്ര­കൃതം ഏക­ദേശം വീണ്ടെ­ടു­ത്ത­പോ­ലെ­യാ­യി. ?അമ്മേ അമ്മേ?എന്നു വിളി­ച്ചിട്ട്‌ പിറകേ നട­ക്കു­ന്നതു കാണാം. ശ്രീക്കുട്ടി എന്താ­വ­ശ്യ­പ്പെ­ട്ടാലും, കൊച്ചു കൊച്ചു കാര്യ­ങ്ങൾ ആണെ­ങ്കിൽപ്പോലും പ്രതാപ്‌ അത്‌ ചെയ്തു­കൊ­ടു­ക്കു­ന്ന­തിൽ ഉത്സാഹം കാണിച്ചു കണ്ടു. ഈശ്വരാ അനാ­ഥത്വം ഇത്ര ഭീ­ക­ര­മാ­ണോ. ഏകാ­ന്തതയും ആരു­മി­ല്ലെന്ന ബോധവും മനു­ഷ്യനെ ഡിപ്ര­ഷ­നി­ലേക്കു പോലും നയി­ക്കും എന്നു മന­സ്സി­ലാ­ക്കി. പ്രതാ­പിന്റെ ഭാവ­മാ­റ്റ­ങ്ങൾ തനി­ക്കെ­ത്ര­മാത്രം സന്തോഷം നല്കി­യെന്ന്‌ കക്ഷി­ക്കു­പോലും മന­സ്സി­ലാ­യി­ട്ടി­ല്ല. ഇത്ര­യൊക്കെ ചെയ്യാനേ സാധി­ക്കു­ക­യു­ള്ളു­വ­ല്ലോ എന്ന സങ്ക­ട­മാണ്‌ തനി­ക്ക്‌.


m k harikumar

പത്രങ്ങൾക്ക്‌ വാർത്തകൾ ഒന്നിനുപിറകേ ഒന്നായി വിട്ടുകൊണ്ടിരുന്നാൽ മതി. എന്നാൽ അത്‌ വായിക്കുന്നവൻ സ്വമേധയാ ഉത്തര-ഉത്തരാധുനികമായ സമീപനങ്ങൾ ഉൾക്കൊള്ളേണ്ടിവരും. വായിക്കുന്നവന്‌ ഒരുപാട്‌ ജോലികളുണ്ട്‌. വാർത്തകളെ അവയുടെ വ്യത്യസ്ത വൈകാരികസ്വഭാവങ്ങൾക്കനുസരിച്ച്‌ തരംതിരിച്ച്‌, അവന്‌ അവനോടുതന്നെ പ്രതികരിക്കേണ്ടതുണ്ട്‌. കൈപ്പത്തി വെട്ടിമാറ്റിയ വാർത്തവായിച്ച്‌ അവന്‌ തലതാഴ്ത്താനും ഉത്കണ്ഠപ്പെടാനും കഴിയണം. ലോകഫുട്ബാളിൽ ഉറുഗ്വേയെ പരാജയപ്പെടുത്തി ഹോളണ്ട്‌ ജയിച്ചതു അവൻ ആഘോഷിക്കണം. ഹോളിവുഡ്‌ നടി ലിൻഡ്സെ ലോഹൻ ലഹരിമരുന്ന്‌ കേസിൽ ശിക്ഷകിട്ടിയതറിഞ്ഞ്‌ കരയുന്നത്‌ കണ്ട്‌ വായനക്കാരനും കരയണം. ഒരു പത്രത്തിലെ എല്ലാ രസങ്ങളോടും അവൻ പ്രതികരിക്കണം. ഈ പ്രതികരണം മറ്റാരും കാണാൻ വേണ്ടിയല്ല. അവനു സ്വയം കാണുന്നതിനാണ്‌. പിന്നെയുമുണ്ട്‌ അവനു ജോലി.

വാർത്തകൾ എവിടെ അവസാനിച്ചാലും വായനക്കാരന്‌ അത്‌ അവസാനിപ്പിക്കാനാകുമോ? കുറേനാൾ കഴിഞ്ഞ്‌ പത്രം അതിന്റെ തുടർച്ചകളുമായി വരുമ്പോൾ അതിനൊപ്പം ഓടാൻ അവൻ തയ്യാറായിരിക്കണം. വായനക്കാരൻ അവനെ തന്നെ വിശ്വസിപ്പിച്ചുകൊള്ളണം. വാർത്തകൾ അവസാനിക്കുന്നു എന്ന തോന്നൽ മിഥ്യയാണ്‌. വാർത്തകൾ അദൃശ്യമായി പിന്നെയും സഞ്ചരിക്കുന്നുണ്ട്‌. പത്രം അവസാനിപ്പിക്കുന്നിടത്ത്‌ വച്ച്‌ വായനക്കാരനും അവസാനിപ്പിച്ചാൽ അവൻ വാർത്തകളുടെ കൊലയാളിയായിമാറും. അതുകൊണ്ട്‌ വാർത്തകളുടെ സാങ്കൽപികഫയൽ ഒരിക്കലും ക്ലോസ്‌ ചെയ്യാൻ കഴിയുന്നതല്ല എന്നതാണ്‌ വായനക്കാരന്റെ ഉത്തര-ഉത്തരാധുനികമായ അവസ്ഥ.

സൂക്ഷ്മമായി ചിന്തിച്ചാൽ, ഇത്‌ പത്രത്തിനും വായനക്കാരനും ഇടയിലുള്ള ഫിസിക്സാണ്‌. ലോകത്തെ കീഴടക്കാനാണ്‌ പത്രം ശ്രമിക്കുന്നത്‌. ഓരോ നിമിഷവും ലോകം കാലത്തിലൂടെ വളരുകയാണ്‌. ഒരു കിളി പറക്കുന്നതും ഒരാൾ ഭക്ഷണം കഴിക്കുന്നതുപോലും കാലത്തിന്റെ വികാസത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. കാലം ലോകത്തെ തൊട്ടുമുമ്പുള്ള അവസ്ഥയിൽ നിന്ന്‌ മോചിപ്പിക്കുന്നു. കോഴിമുട്ട വിരിയുന്നതിലൂടെ, കാലം മുട്ടയെ തൊട്ടുമുമ്പുള്ള അവസ്ഥയിൽനിന്ന്‌ വിമോചിപ്പിക്കുന്നു. ഇലയടരുമ്പോഴും ഇതു സംഭവിക്കുന്നു.

ലോകം ഒരിക്കലും പഴയതല്ല, ഓരോ നിമിഷവും പുതിയതാണ്‌ എന്നാണ്‌ പത്രം പ്രചരിപ്പിക്കുന്നത്‌. പത്രവും കാലത്തിലൂടെ, ലോകത്തിന്റെ വികാസത്തെ അനുകരിക്കുകയാണ്‌. അതിലൂടെ പത്രം കാലത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ നിമിഷം തോറുമുള്ള വികാസമാണ്‌ പത്രം. ലോകത്തിന്റെ ബഹുവിതാനങ്ങളിലുള്ള രൂപത്തിലുള്ള അനുനിമിഷ വികാസത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്‌ പത്രത്തിന്റെ ഫിസിക്സ്‌. ഇത്‌ അവസാനമില്ലാത്ത പ്രക്രിയയാണ്‌. ഇതിൽ പഴയത്‌ എന്നൊന്നില്ല; പുതിയത്‌ മാത്രമേയുള്ളു.പഴയതിൽ നിന്ന് പുതിയത്‌ മോചിപ്പിക്കപ്പെടുന്ന അനുസ്യൂത പ്രവർത്തനത്തിൽ വായനക്കാരന്‌, ഓരോ ലോകചലനത്തെയും അനുധാവനം ചെയ്യേണ്ട റോളാണ്‌ ഉള്ളത്‌. വായനക്കാരന്റെ ദുരന്തവും വിധിയും മോചനവും ഇവിടെ ഒന്നായിത്തീരുന്നു.
m k harikumar blog

suresh pattar

കറുപ്പു നിറ­മുള്ള കുപ്പി­വ­ള­കൾ
ഞാൻ നോക്കി നിന്നി­ട്ടുണ്ട്‌
കറുപ്പു മാത്ര­മ­ല്ല, ചുവപ്പും മഞ്ഞയും
നീല­യു­മെല്ലാ നിറ­ങ്ങ­ളു­മെ­നി­ക്കി­ഷ്ട­മാണ്‌

എത്ര സുന്ദ­രം, എത്ര മനോ­ഹ­ര­മാ-
കാഴ്ച­കൾ, എന്റെ ഹൃദ­യ­ത്തെ,
മന­സിനെ പിറ­കോട്ട്‌ പിടിച്ചു വലി­ക്കുന്നു

ശാഠ്യം പിടിച്ചു കര­യു­ന്നൊരു കുഞ്ഞായി
മാറുന്നു ഞാൻ
ഞാൻ നോക്കി­യ­പ്പോൾ എന്റെ
അമ്മ­യെന്നെ പിറ­കോട്ട്‌ പിടിച്ചു വലി­ക്കുന്നു
പീടി­ക­ത്തി­ണ്ണ­യിൽ, ഒന്നും മിണ്ടാതെ
അമ്മ­യുടെ കയ്യിൽപ്പി­ടിച്ചു ഞാൻ നിൽക്കു­മ്പോൾ

എന്നെ വഴക്കു പറഞ്ഞുകൊണ്ട്‌
അമ്മ തിരിച്ചു വിളി­ക്കുന്നു

മന­സ്സില്ലാ മന­സ്സോടെ ഞാൻ തിരി­ഞ്ഞ­പ്പോൾ,
മിഠായി ഭര­ണി­യി­ലെന്റെ കൈ തട്ടി­യൊ­ന്നു­ടഞ്ഞു
താഴെ വീണു; ചിന്നി­ച്ചി­ത­റി, പീടി­ക­ത്തി­ണ്ണ­യി­ലാ­കെ...

ദുഃഖ­ത്തിൻ ഭാര­മി­ര­ട്ടി­യ­പ്പോൾ
ഒന്ന്‌ മറി­ഞ്ഞു­കൂ­ടാത്ത പ്രായ­ത്തിൽ

വർഷ­ങ്ങ­ളെത്ര കഴി­ഞ്ഞു­പോയി
എത്ര നക്ഷ­ത്ര­ങ്ങൾ കൊഴിഞ്ഞു വീണ്ടും,
പര­സ്പര സ്നേഹ­മി­ല്ലാ­ത്ത­യിന്നും
ഞാൻ കണ്ടു, ചുവന്ന കുപ്പി­വ­ള­കൾ
ദീനം ബാധിച്ച ചുക്കി­ച്ചു­ളിഞ്ഞ കൈക­ളിൽ!
എന്നെ നോക്കി മന്ദ­സ്മിതം പൂകുന്നു

ഇന്നു­മെന്റെ സ്മൃതി മണ്ഡ­ല­ത്തിൽ
ഓടി­യെ­ത്തുന്നു അന്നെ­ത്തയാ മിഠാ­യി­ഭ­രണി
കൂട്ടി­യോ­ജി­പ്പി­ക്കു­വാൻ കഴി­ഞ്ഞെ­ങ്കി­ലോർത്തു-
പോകുന്നു ഞാനാ പൊട്ടിയ ഭര­ണി­ച്ചി­ല്ലു­കൾ

പുഞ്ചി­രി­ക്കുന്ന കുപ്പി­വ­ള­ക­ളുടെ ദുഃഖം
ഞാനറിയു­ന്നി­ല്ലായീ നിമി­ഷ­ത്തിൽ
മന­സിൽ തകർന്നു­ട­ഞ്ഞ­ഞ്ചാറു കുപ്പി­വ­ള­കൾ
കിട­ക്ക­വേ, ഞാനോർത്തു­പോ­യി-

കൂട്ടി­യോ­ജി­പ്പി­ക്കു­വാൻ കഴി­ഞ്ഞെ­ങ്കി­ലെന്ന്‌
കുപ്പി­വ­ള­കളും ഭര­ണി­ച്ചി­ല്ലു­ക­ളും.....

sathyanarayanan

ഉറ­ക്ക­മു­ണർന്ന­­പ്പോൾ എനിക്ക്‌ നട്ടെ­ല്ലി­ല്ലാ­യി­രു­ന്നു. അത്‌ വലി­ച്ചൂ­രി­യെ­ടു­ത്ത­താ­രാ­ണെന്ന്‌ കുറച്ച്‌ നിമി­ഷ­ങ്ങൾക്കകം തന്നെ ഞാൻ മന­സ്സി­ലാ­ക്കി, വലിച്ച്‌ വിടുന്ന `ഗഞ്ചാ`യുടെ പൈസ രണ്ടാ­ഴ്ച­യായ്‌ കൊടു­ത്തി­ട്ട്‌, തീർച്ച­യായും ലൂസി­ഫ­റിന്‌ ഈ കൃത്യം നട­പ്പി­ലാ­ക്കു­ന്ന­തി­നുള്ള അർഹ­ത­യു­ണ്ട്‌. സത്യ­ത്തിൽ, നട്ടെ­ല്ലു­ണ്ടാ­യതു കൊണ്ട്‌ വലിയ പ്രയോ­ജ­ന­മൊ­ന്നു­മി­ല്ല.
അടച്ച്‌ പൂട്ടിയ ബാറ്ററി കമ്പ­നി­യി­ലാണ്‌ ലൂസി­ഫർ വാഴു­ന്ന­ത്‌. അവിടം വരെ ഇനി ഇഴഞ്ഞ്‌ പോവേണ്ടി വരും. ഇഴഞ്ഞ്‌ പോയാലും വേണ്ടി­ല്ല, ഗഞ്ച വലിച്ചേ പറ്റൂ. ഇല്ലെ­ങ്കിൽ സ്വർണ്ണ­ക്ക­ട­യുടെ പരസ്യം കാണു­മ്പോൾ എനിക്ക്‌ വീണ്ടും ചിത്ത­ഭ്ര­മ­മു­ണ്ടാ­യേക്കും. ഗഞ്ച വലി­ക്കു­വാ­നുള്ള ആവേ­ശ­ത്തോടെ ലൂസി­ഫ­റിന്റെ സങ്കേ­ത­ത്തി­ലേക്ക്‌ ഇഴ­ഞ്ഞി­ഴഞ്ഞ്‌ ഞാൻ നീങ്ങി.
അയാൾ എന്നെ നോക്കി ചിരി­ച്ചു. എന്നിട്ട്‌ ചാര നിറ­ത്തി­ലുള്ള ട്രേ എനിക്ക്‌ നേരെ നീട്ടി. രണ്ടിഞ്ച്‌ നീള­മുള്ള ഗഞ്ച ഞാനെ­ടു­ത്തു. ലൂസി­ഫ­റിന്‌ സ്തുതി. ചോര വലി­ച്ചൂറ്റി കുടി­ക്കു­ന്ന­വ­നാ­ണെ­ങ്കിലും ദയാ­ശീ­ല­നാ­ണ്‌ ലൂസി­ഫർ. എനിക്ക്‌ ചുറ്റു­മുള്ള മനു­ഷ്യ­രുടെ പ്രത്യേ­ക­തയും അതു തന്നെ.
ഇന്നേ­വരെ ഞാൻ ബാറ്ററി കമ്പ­നി­യി­ലി­രുന്നു ഗഞ്ച വ­ലി­ച്ചി­ട്ടി­ല്ല. വാതക ദുര­ന്ത­ത്തിൽപ്പെട്ട്‌ മരിച്ച്‌ പോയ­വ­രുടെ പ്രേത­ങ്ങൾ അവി­ട­മാകെ അലഞ്ഞ്‌ നട­പ്പു­ണ്ട്‌. അവരെ നിയ­ന്ത്രിക്കാനുള്ള ക്ഷമ­യൊന്നും എനി­ക്കി­ല്ല. അതുകൊണ്ട്‌ തന്നെ വന്ന­തി­നെ­ക്കാൾ വേഗ­ത്തിൽ ഞാൻ തിരിച്ച്‌ പോയി.
വളരെ ക്ളേശിച്ച്‌ സ്വന്ത­മാ­ക്കിയ ഗഞ്ച കത്തി­ച്ചു. വളരെ ലാഘ­വ­ത്തോടു കൂടി എന്നാൽ അതി­സു­ന്ദ­ര­മായ്‌ നെഞ്ചി­ലേക്ക്‌ വിഷം വ­ലിച്ച്‌ കേറ്റി, പിന്നെ, സാവ­കാ­ശം, ബാക്കി വന്ന പുക പുറ­ന്തള്ളി. വായു­വിൽ പുക­ച്ചു­രു­ളു­കൾ വില­സി. പുക­ച്ചു­രു­ളു­കൾക്കി­ട­യിൽ ഞാനൊരു ലോകം കണ്ടു. അവിടെ ഒരു പ്രദർശനം നട­ക്കു­ക­യാ­ണ്‌. ഹൃദ­യം, കുടൽമാ­ല, വ്യത്യ­സ്ത­യിനം പല്ലു­കൾ, നട്ടെ­ല്ല്‌, തല­ച്ചോറ്‌ തുട­ങ്ങിയ ശരീ­ര­ഭാ­ഗ­ങ്ങൾ. ഒരു സ്റ്റാളിൽ ഗർഭ­പാ­ത്രവും കൈയ്യി­ലേന്തി കൊണ്ട്‌ ഒരു സ്ത്രീ നിന്നി­രു­ന്നു. ഗർഭ­പാ­ത്ര­ത്തി­നു­ള്ളിൽ ഒരു ശിശു­വു­മു­ണ്ട്‌. ഉറ­ക്ക­ത്തി­ലാ­യി­രുന്ന ശിശു ഞെട്ടി­യു­ണർന്നു. കൈകാ­ലു­കൾ ഇട്ട­ടിച്ച്‌ ശബ്ദ­മു­ണ്ടാ­ക്കി. പല പ്രയോ­ഗ­ങ്ങൾ നട­ത്തി. ഒടു­വിൽ അവൻ സ്വത­ന്ത്ര­നാ­വുക തന്നെ ചെയ്തു. ആ ശിശു­വി­ലൂടെ ഞാൻ വീണ്ടും ഭൂമി­യി­ലേ­ക്കെ­ത്തി. ചുറ്റും കൂടി നിന്ന­വർ കൈയ്യ­ടി­ച്ചു. ചിലർ തൊപ്പി­യൂരി വീശി, ചി­ലർ നാണ­യ­ത്തു­ട്ടു­ക­ളെ­റി­ഞ്ഞു. എന്റെ പുനർജ­നനം അവി­സ്മ­ര­ണീ­യ­മായ സംഭ­വ­മായ്‌ മാറി.
25 വർഷ­ങ്ങൾ വലിയ പ്രശ്ന­മൊന്നും കൂടാതെ കടന്ന്‌ പോയി. പിന്നീട്‌ പരാ­ജ­യ­ങ്ങ­ളുടെ കാല­മാ­യി­രു­ന്നു. ജീവിതം നിരാ­ശ­യി­ലേക്ക്‌ വഴുതി വീണു. ഞാൻ സ്വപ്ന­ങ്ങൾ കാണാൻ തുട­ങ്ങി. ആദ്യം കുറെ പുക­ച്ചു­രു­ളു­കൾ, പിന്നെ കാണു­ന്നത്‌ അടച്ച്‌ പൂട്ടിയ ബാറ്ററി കമ്പ­നി, തൂങ്ങി­യാ­ടുന്ന എല്ലിൻക­ഷ്ണം, ഒരു വികൃ­ത­മു­ഖം, ഈ ചിത്ര­ങ്ങ­ളായ്‌ സ്ഥിരമായി കടന്ന്‌ വരാ­റു­ള്ള­ത്‌.
കുറെ കാലം ബാറ്ററി കമ്പ­നി­കൾ തേടി നടന്നു. പക്ഷെ അവ­നൊന്നും എന്റെ സ്വപ്ന­ത്തി­ലേതു പോലെ­യാ­യി­രു­ന്നി­ല്ല. എനി­ക്കൊരു പൂർവ്വ­ജ­ന്മ­മു­ണ്ടാ­യി­രുന്നു എന്ന്‌ ഞാൻ വിശ്വ­സി­ക്കാൻ തുട­ങ്ങി. പക്ഷേ, ആ വിശ്വാസം തെറ്റി­ച്ച ഒരു സംഭവം നടന്നു. ആ വികൃത മുഖ­ത്തിന്റെ ഉട­മയെ തെരു­വിൽ വെച്ച്‌ ഞാൻ കണ്ട്‌ മു­ട്ടി. അയാൾ എന്നെ നോക്കി ചിരി­ച്ചു.
“തനിക്ക്‌ നട്ടെ­ല്ലുണ്ടോ?” അയാൾ ചോദി­ച്ചു.
“എന്താ സംശയം?”
“എങ്കിൽ എന്റെ കൂടെ വരൂ, നട്ടെ­ല്ലു­ള്ള­വ­രെ­യാണ്‌ എനി­ക്കാ­വശ്യം.”
സ്വപ്ന­ത്തിൽ കാണാ­റുള്ള തൂങ്ങി­യാ­ടുന്ന എല്ലിൻക­ഷ്ണത്തെ ഞാനോർത്തു­പോ­യി. പക്ഷേ ഭയം പുറത്ത്‌ പ്രക­ടി­പ്പി­ച്ചി­ല്ല. അയാ­ളാ­ണെ­ങ്കിൽ ഒന്നും മിണ്ടാ­തെ, ഞാൻ പിന്നാലെ വന്നോളും എന്ന വിശ്വാ­സ­ത്തിൽ, വേഗ­ത്തിൽ നട­ക്കു­ക­യാ­ണ്‌.
വെളിച്ചം കുറഞ്ഞ ഒരു ഭൂഗർഭ അറ­യി­ലാണ്‌ ഞങ്ങൾ എത്തി­ച്ചേർന്ന­ത്‌.
“ദാ ആ കാണുന്ന യന്ത്രം ശ്രദ്ധിച്ചോ? അതാണ്‌ ടൈം-­മെ­ഷീൻ നിങ്ങൾക്ക­തിൽ കയറി ഇരി­യ്ക്കാമോ?”
“ഏത്‌ കാല­ത്തേക്കും പോകാമോ?”
“തീർച്ച­യായും”
“ഞാന­ഭി­മു­ഖീ­ക­രി­ക്കുന്ന ആ വലിയ പ്രശ്ന­ത്തി­നുള്ള പരി­ഹാരം കണ്ടെ­ത്താൻ സാധി­ക്കുമോ?”
“എന്താണാ പ്രശ്നം?`
”എനിക്ക്‌ പുനർജ­ന്മ­മു­ണ്ടാ­യി­രുന്നോ എന്ന സംശയം“
”നമുക്ക്‌ ശ്രമി­ക്കാം. ആദ്യം നിങ്ങ­ളിൽ കയറി ഇരിക്കൂ“
അയാൾ ചൂണ്ടി കാണിച്ച ഇ­രി­പ്പി­ട­ത്തിൽ ഞാൻ ചെന്നി­രു­ന്നു.
എന്തൊ­ക്കെയോ ബട്ട­ണു­കൾ അയാൾ അമർത്തി ഒരു ചക്രം സർവ ശക്തി­യു­മെ­ടുത്ത്‌ തിരി­ക്കു­ന്നു­മു­ണ്ട്‌.
അയാൾ ഉറക്കെ ചോദി­ച്ചു.
”നിങ്ങൾക്കെത്ര പ്രായം കാണും?“
”ഇരു­പ­ത്തി­യാറ്‌“
”അപ്പോൾ 27 വർഷവും ഒരു ദിവ­സവും പുറ­കി­ലോട്ട്‌ പോവാം.“
അയാൾ വിളിച്ച്‌ പറ­ഞ്ഞത്‌ എനിക്ക്‌ വ്യക്ത­മാ­യി­ല്ല.
ബോധം തിരിച്ച്‌ കിട്ടു­മ്പോൾ, വാടക കുറഞ്ഞ ഒരു ഹോട്ടൽ മുറി­യി­ലി­രി­ക്കു­ക­യാണ്‌ ഞാൻ `വഴി­ത്തി­രിവ്‌` എന്ന കഥ മേശ­പ്പു­റ­ത്തി­രി­ക്കു­ന്നു. ആ കഥ­യിലെ ഒരു വാക്യ­ത്തിൽ എന്റെ ശ്രദ്ധ മുഴു­വനും ആർപ്പി­ച്ചു.
`പക്ഷേ, ആ വിശ്വാസം തെറ്റിച്ച ഒരു സംഭവം നടന്നു.` ആ വാക്യ­ത്തിന്റെ ശരി­തെ­റ്റു­ക­ളെ­പ്പറ്റി ഞാനാ­ലോ­ചി­ച്ചു. പെട്ട­ന്നാണ്‌ ഞാനോർത്ത്‌, ഇത്‌, ആ രാത്രി­യാ­ണ്‌, ലൂസി­ഫർ നട്ടെ­ല്ലൂ­രി­യെ­ടു­ക്കാൻ വരാൻ പോകുന്ന രാത്രി. അവന്റെ വര­വിന്‌ ഇനി കുറിച്ച്‌ നിമി­ഷ­ങ്ങൾ മാത്രമെ ബാക്കി­യു­ള്ളു.
ചില വസ്തു­ക്കൾ ബാഗിൽ നിറ­ച്ചു, കഥ­യു­മെ­ടുത്തു, മുറിയും പൂട്ടി, താക്കോൽ റിസ­പ്ഷ­നിൽ ഏൽപ്പിച്ച്‌ ഞാൻ ഓടാൻ തുട­ങ്ങി. ഇല്ല ഇത്ത­വണ ലൂസി­ഫ­റിന്‌ എന്നെ പിടി­കൂ­­ടാൻ സാധ്യ­മ­ല്ല. ഈ നശിച്ച നഗ­ര­ത്തി­നോട്‌ എന്ന­ന്നേ­ക്കു­മായ്‌ വിട. ഒരു നിമി­ഷം, ഞാനോട്ടം നിർത്തി. ഈ ജീവി­ക്കുക ജീവിതം ഒരു യഥാർത്ഥ ജീവിതം തന്നെ­യാണോ? ഞാനൊരു കല്ലെ­ടു­ത്തു. രാത്രി­യിലും പ്രവർത്തി­ക്കുന്ന ഷോപ്പിങ്ങ്‌ മാളിന്റെ ചില്ല്‌ വാതിൽ ലക്ഷ്യ­മാക്കി ഒറ്റ­യേ­റ്‌. ചില്ല്‌ പൊട്ടി തക­രുന്ന ഒച്ച ഞാൻ കേട്ടു. സമാ­ധാ­നം. ക്രിസ്തു­വിന്‌ സ്തുതി. ഞാനോട്ടം തുടർന്നു.

rajanandini

ഇനി ഞാൻ മറ­യട്ടെ തിര­ശ്ശീ­ലയ്ക്കു പിന്നിൽ
ഇനി­യി­ല്ലൊരു വേഷം വേദി­യിൽ ആടി­ത്തീർക്കാൻ
ഇതു­ത­ന്ന­വ­സാന വേഷ­മായ്‌ നിരൂ­പിപ്പൂ
ഇതു­ത­ന്ന­വ­സാന രംഗ­മായ്‌ വിര­മിപ്പൂ

കർണ്ണ­പർവ­ത്തിൽ കരൾ വിറച്ചു വില­പിക്കും
കുന്തി­യാ­യൊരു നാളിൽ തകർത്തു വേഷം കെട്ടി
സീത­യായ്‌ പിറന്നു ഞാൻ കാന­ന­വാസം പൂകി
അഗ്നി സാക്ഷി­യായ്‌ ഭൂമി പിളർന്നു മറഞ്ഞു ഞാൻ

ചൂതിൽ പണ­യം­വെയ്ക്കും പാഞ്ചാ­ലി­യായ നാളിൽ
കണ്ണനെ ഭജിച്ചു ഞാൻ മാനത്തെ സംര­ക്ഷിച്ചു
രാധ­യായ്‌ മുര­ളിയെ പുണർന്നു പ്രാണ­നെ­പ്പോൽ
യമു­നാ­ന­ദി­ക്കരെ തളർന്നു വിര­ഹ­ത്താൽ

ഇനി ഞാൻ മറ­യട്ടെ തിര­ശ്ശീ­ലയ്ക്കു പിന്നിൽ
ഇനി­യി­ല്ലൊരു വേഷം വേദി­യിൽ ആടി­ത്തീർക്കാൻ
സാക്ഷിയാം പ്രപ­ഞ്ചമെ! എനിക്കു വിട നൽകുക
വേഗ­മാ­കട്ടെ നിന്റെ ദണ്ഡനം തുട­ങ്ങുക

ദൊഷൈക ദൃക്ക­കൾക്കായ്‌ ആത്മ­ദാഹം തീർക്കു­വാൻ
ഹൃദയം തുരന്നു ഞാൻ ഏകുന്നു ചുട­നിണം
സത്യം തേടി­ത്തേടി എത്ര­യോ­ദൂരം താണ്ടി
കുഴഞ്ഞ പാദ­ങ്ങ­ളിൽ ചാട്ട­വാ­റ­ടി­ക്കുക

എനി­ക്കായ്‌ ജനിതാം അഭി­ഷം­ഗ്വ­മേ­നിന്റെ
സ്വാർത്ഥമാം ദംഷ്ട്ര­ങ്ങ­ളാൽ അടു­ത്തു­വ­രിക നീ
നിന­ക്കായ്‌ നിറ­ച്ചതാം സ്നേഹ­പാ­ത്ര­ങ്ങ­ളൊക്കെ
വലംകൈ ചുരുട്ടി നീയു­ടച്ചു കള­യുക

ദുഃഖ­ത്താൽ ജ്വലി­ക്കു­മെൻ കർമ്മ­കാ­ണ്ഡ­ങ്ങ­ളാകെ
ഞെരി­ത്തിൽ വിതറി നീ രസിച്ചു തിമിർക്കുക
നഷ്ടവും നേട്ട­ങ്ങളും കൂട്ടിയും കിഴിച്ചും നീ
ശിഷ്ട­കാ­ല­ങ്ങ­ളാകെ ആഹ്ളാദം നിറ­യ്ക്കുക

സൂര്യ­നായ്‌ ജ്വലി­ക്കു­ക, പ്രപഞ്ചം നിറ­യുക !
താപ­ജ്വാ­ല­ക­ളാലെ എന്നെ ദഹി­പ്പി­ക്കുക
ഭസ്മ­ധൂ­ളി­കൾ നവ­മൺകുടം നിറച്ചു നീ
പ്രണ­യ­ക്ക­ടൽക്കരെ എനിക്കു ബലി നൽകുക!

v p ramesan


തൊണ്ണൂറ്റി മൂന്നു വയ­സ്സായി തങ്ക­ക്കുട്ടി നമ്പി­ഷ്ടാ­തി­രി­ക്ക്‌. ഓർമ്മ­കൾക്ക്‌ തെളി­ച്ച­ക്കു­റ­വൊ­ന്നു­മി­ല്ല. വട­ക്കാ­ഞ്ചേ­രി­യിലെ കോവി­ല­ക­ത്തിന്റെ പൂമു­ഖ­ത്തി­രുന്ന്‌ ഗത­കാ­ല­ത്തേയ്ക്ക്‌ ഒന്നി­റ­ങ്ങി­യത്‌ പാതി മയ­ക്ക­ത്തി­ലാ­ണ്‌. മുമ്പിൽ നാത്തൂന്റെ മക്കൾ കാവൂട്ടി നമ്പി­ഷ്ടാ­തി­രിയും അപ്പൻ തിരു­മുൽപ്പാടും വന്നു നിന്നു തർക്കി­ക്കു­ന്നു. അതും മുപ്പത്‌ വയസ്സിൽ വിധ­വ­യായ തങ്ക­ക്കു­ട്ടി­യോ­ട്‌.
“തങ്ക­ക്കു­ട്ടി­യ­മ്മാ­യീ, ഇനീം ഞങ്ങൾക്ക്‌ ക്ഷമി­ക്കാൻ വയ്യ. തൃപ്പൂ­ണി­ത്തു­റ­യിലെ കൊച്ചു­കു­ട്ട­മ്മാ­വന്റെ സ്ഥല­മങ്ങ്‌ ഭാഗം വയ്ക്കാൻ മടി­ക്കേ­ണ്ട. മരു­മ­ക്ക­ത്തായ നിയമം വച്ച്‌ സഹോ­ദരീ സന്താ­ന­ങ്ങൾക്ക്‌ പകു­തിയും ബാക്കി പുത്ര­ക­ള­ത്ര­ത്തി­നു­മാ­ണെന്ന്‌ തങ്ക­ക്കു­ട്ടി­യ­മ്മാ­യി­ക്ക­റി­യി­ല്ലാ­ന്നുണ്ടോ? വേണോന്നു വച്ചാ അതിന്റെ ഓഹരി വില തന്നാ ഞങ്ങള്‌ അത്‌ ഒഴി­മുറി വെച്ചു തന്നേക്കാം ന്ത്വാ?” അപ്പൻ തിരു­മൽപ്പാട്‌ നിന്ന്‌ തർക്കി­ക്കു­കയും വാദി­ക്കു­കയും ചെയ്യു­മ്പോൾ ഉടു­മുണ്ട്‌ പിടിച്ച്‌ നാല്‌ വയ­സ്സു­കാ­രൻ ശിവ­ദാ­സ­വർമ്മയും ഏഴു­വ­യ­സ്സു­കാരി ശാന്ത­കു­മാ­രി­വർമ്മയും അമ്മയെ പൊതി­ഞ്ഞു­നി­ന്നു. പതി­നെ­ട്ടു­കാരി ചന്ദ്രി­കയും അര­മ­തിൽ ചാരി നിൽക്കു­ന്നു. അവ­രുടെ വലിയ ശബ്ദ­ത്തിൽ കുട്ടി­കൾ ഭയ­ന്നി­രി­ക്കു­ന്നു. ഒമ്പ­തു­വ­യ­സ്സു­കാ­രൻ വിജയവർമ്മ പൂമു­ഖത്തെ തൂണിൽ ചാരി പുറത്ത്‌ മുറ്റത്ത്‌ വന്നു കളി­ക്കുന്ന അണ്ണാൻമാ­രിൽ നിന്ന്‌ കണ്ണു­പ­റി­ക്കാതെ നിൽക്കു­ന്നു.
ഭർത്താവ്‌ ആർ.­പി.­വർമ്മ 35­-​‍ാംവയ­സ്സിൽ മരി­ക്കു­മെന്ന്‌ ആരെ­ങ്കിലും കരു­തിയോ. പത്തു പൊരു­ത്തവും നോക്കി­യാണ്‌ തൃപ്പൂ­ണി­ത്തുറ കോവി­ല­ക­ത്തി­രുന്ന കാര­ണ­വ­ന്മാർ തങ്ക­ക്കു­ട്ടിയെ വട­ക്കാ­ഞ്ചേരി കോവി­ല­ക­ത്തേയ്ക്ക്‌ അയ­ച്ച­ത്‌. ബോംബെ­യിലെ തിര­ക്കാർന്ന ജീവി­ത­ത്തി­ലേയ്ക്ക്‌ ചെന്നി­റ­ങ്ങു­മ്പോൾ തങ്ക­ക്കു­ട്ടിയ്ക്കും വലിയ സന്തോ­ഷം. അതെല്ലാം നിമി­ഷ­മാ­ത്ര­മാ­യി­രു­ന്നെന്ന്‌ അറി­ഞ്ഞി­ല്ല. തുടരെ തുടരെ മൂന്നു കുട്ടി­കളെ തങ്ക­ക്കുട്ടി പ്രസ­വി­ക്കു­മ്പോൾ ആർ.­പി.­വർമ്മ സാരാ­ഭായ്‌ കമ്പ­നി­യുടെ ചീഫ്‌ എ­ക്സി­ക്യൂ­ട്ടീവ്‌ ചെയ­റിൽ ഉച്ച­ഭ­ക്ഷണം കഴിഞ്ഞ്‌ ചാരി­യി­രി­യ്ക്കു­മ്പോൾ അത്‌ മര­ണ­ത്തി­ലേ­യ്ക്കാ­യി­രു­ന്നെന്ന്‌ ആരു­മ­റി­ഞ്ഞി­ല്ല. കടന്നു വന്ന പ്രൈവറ്റ്‌ സെക്ര­ട്ടറി മണ­ത്ത­റിഞ്ഞ മരണം അങ്ങിനെ ഇടി­വെട്ടി നെഞ്ചകം പിളർത്തി­യത്‌ തങ്ക­ക്കുട്ടി നമ്പി­ഷ്ടാ­തി­രി­യെ­യാ­യി­രു­ന്നു. നാലാ­മ­ത്തേതു വയ­റ്റി­ലും.
“തങ്ക­ക്കു­ട്ടി­യ­മ്മായി എന്താ ഒന്നും പറ­യാത്തെ? ഇനി കേസും കൂട്ടൊക്കെ വേണോ­ന്നാണോ?” കുട്ടൻ തിരുമുൽപ്പാട്‌ വിടാൻ ഭാവ­മി­ല്ല.
“ഇനി നിങ്ങൾക്ക്‌ അത്‌ വേണോ­ന്നാ­വും. എടുത്തോ. നാട്ടേക്കം തന്നേച്ചാ മതി. ഞങ്ങൾ ഒഴി­മുറി തന്നേ­ക്കാം.”
“എനി­യ്ക്കൊ­ന്നു­മ­റി­യി­ല്ലെന്ന്‌ അപ്പ­ന­റി­യാ­ലോ. ന്താണ്‌ വച്ചാ പറ­ഞ്ഞോ­ളു. കുറച്ച്‌ ഉരു­പ്പടി ഇവി­ടെ­യു­ണ്ട്‌. ഞാനത്‌ വിറ്റാണെ­ങ്കിലും നിങ്ങൾക്ക്‌ ഓഹരി പണം തരാം.” തങ്ക­ക്കുട്ടി ഇത്രേം പറ­ഞ്ഞു­ക­ഴി­ഞ്ഞ­പ്പോൾ അപ്പൻ തിരു­മേ­നി­യുടെ മുഖ­മൊന്ന്‌ തെളി­ഞ്ഞു.
“ന്നാ ആയി­രത്തി ഇരു­ന്നൂറ്റി അമ്പത്‌ ഉറു­പ്പിക അങ്ങ്‌ തന്നേ­ക്ക്‌. ഞാനും കാവൂ­ട്ടിയും എപ്പ­ഴാൺന്ന്‌ വച്ചാ ഒഴി­മുറി തന്നേ­ക്കാം.”
ഭർത്താവ്‌ ആർ.­പി.­വർമ്മ ബോംബെ­യിൽ പണി­യെ­ടു­ത്തു­ണ്ടാ­ക്കിയ പണം കൊണ്ട്‌ തൃപ്പൂ­ണി­ത്തു­റ­യിലെ കോക്കി­പ്പാപ്പി മാപ്പി­ള­യോട്‌ വാങ്ങിയ ഒരേ­ക്കർ മുപ്പത്തി എട്ട്‌ സെന്റ്‌ സ്ഥല­ത്തിന്റെ പകുതി അവ­കാശം ഒരു മര­ണ­പത്രം ഉട­മ­സ്ഥൻ എഴു­താതെ വന്ന­തു­കൊണ്ട്‌ മാത്രം മരു­മ­ക്ക­ത്തായ നിയ­മ­ബ­ല­ത്തിൽ ശേഷ­ക്കാർ വില­പേ­ശാൻ വരു­മ്പോൾ ചിര­ട്ടയും നാഴിയും മാത്ര­മായ നാലു മക്കളും യുവ­തി­യായ വിധ­വയും എന്തു­ചെയ്യുമെന്ന്‌ മരിച്ച മനു­ഷ്യന്റെ ശേഷ­ക്കാർ ഓർക്കു­ന്നി­ല്ലല്ലോ എന്ന്‌ തങ്ക­ക്കുട്ടി വെറുതെ സങ്ക­ട­പ്പെ­ട്ടു.
1937­-ലെ ചിങ്ങാ­മാ­സ­ത്തിലെ ഉത്രാ­ട­നാ­ളി­ലാ­യി­രുന്നു തങ്ക­ക്കു­ട്ടി­യു­ടേയും ആർ.­പി.­വർമ്മ­യു­ടേയും മംഗല്യം. എറ­ണാ­കു­ള­ത്തു­നിന്ന്‌ ഷൊർണ്ണൂർക്ക്‌ തീവണ്ടി കയറി ഇറ­ങ്ങി­യതും ക്ഷണ­നേ­രം­കൊണ്ട്‌ കോവി­ല­കത്തു നിന്നു വന്നു വില്ലു­വ­ണ്ടി. റെയിൽവേ­സ്റ്റേ­ഷനു പുറത്തു കാത്തു­നിന്ന വില്ലുവണ്ടിയും തങ്ക­ക്കുട്ടി നന്നാ­യോർക്കുന്നു. പത്തു­വർഷത്തെ ജീവി­ത­ത്തി­നി­ട­യിൽ നാലു കുട്ടി­കളും തോരാത്ത കണ്ണീ­രും. 1947 ആഗ­സ്റ്റിൽ തൃപ്പൂ­ണി­ത്തുറ കച്ചേ­രി­യിൽ വച്ച്‌ ഒഴി­മുറി തരു­ന്ന­തിനു മുമ്പ്‌ തന്നെ പറഞ്ഞ ഉറു­പ്പിക അപ്പൻ തിരു­മുൽപ്പാ­ടിനും കാവൂ­ട്ടിക്കും തങ്ക­ക്കുട്ടി അച്ഛൻ തമ്പു­രാൻ സ്ത്രീധ­ന­മായി തന്ന തങ്ക ഉറു­പ്പ­ടി­ക­ളൊക്കെ വിറ്റ്‌ കിട്ടിയ പണം കൊണ്ട്‌ തീറർത്ഥം കൊടുത്ത്‌ വസ്തു സ്വന്ത­മാ­ക്കു­മ്പോൾ വലിയ ആശ്വാസം തോന്നി. അയ്യാ­യിരം നാളി­കേരം കിട്ടുന്ന സ്ഥല­മാ­ണ്‌. ജീവി­ക്കാൻ അത്‌ ധാരാ­ള­മാ­യി­രു­ന്നു. ചന്ദ്രി­ക­യും, ശാന്ത­യും, ശിവ­ദാ­സ­നും, വള­രു­ന്തോറും ചില­വു­കൾ അധി­ക­രി­യ്ക്കു­ന്നു. വട­ക്കാ­ഞ്ചേ­രി­യിലെ കൃഷിയും കോവി­ല­ക­പ്പ­റ­മ്പിലെ വരു­മാ­നവും തൃപ്പൂ­ണി­ത്തു­റ­യിലെ സ്ഥല­ത്തു­നിന്നും കിട്ടുന്ന തേങ്ങയും മതി­യാ­വു­ന്നി­ല്ല. സഹാ­യി­ക്കാൻ ജനിച്ച കോവി­ല­കത്ത്‌ അച്ഛനും അമ്മയും ഇല്ലാ­താ­യി­രി­ക്കു­ന്നു. സ്വാതന്ത്ര്യം കിട്ടി കഴി­ഞ്ഞി­രി­ക്കു­ന്നു. പ്രിവി പഴ്സ്‌ എന്ന തുച്ഛ തുകകൊണ്ട്‌ ഒന്നു­മാ­വി­ല്ല. കുട്ടി­കളെ പഠി­പ്പി­ക്കാതെ നിവർത്തി­യി­ല്ല. തങ്ക­ക്കുട്ടി മറി­ച്ചൊ­ന്നു­മാ­ലോ­ചി­ച്ചി­ല്ല. തൃപ്പൂ­ണി­ത്തുറ കോവി­ല­കത്തു ചെന്ന്‌ മോടി­ക്കാ­രൻ ശങ്ക­രൻനാ­യരെ ശട്ടം കെട്ടി. സ്ഥലം അങ്ങ്‌ വിൽക്കു­ക. എന്നിട്ട്‌ പണം ബാങ്കി­ലിട്ട്‌ കിട്ടുന്ന പലി­ശയ്ക്ക്‌ മക്കളെ പഠി­പ്പി­ക്കു­ക.
ശങ്ക­രൻനാ­യർ ആവതു നോക്കി­യിട്ടും കച്ച­വ­ട­മങ്ങ്‌ ഒക്കു­ന്നി­ല്ല. തങ്ക­ക്കുട്ടി വിവ­ര­ത്തിന്‌ ഇട­യ്ക്കി­ടയ്ക്ക്‌ കോവി­ല­ക­ത്തേയ്ക്ക്‌ എഴു­തി­യെ­ങ്കിലും തര­മാ­യില്ല എന്ന വിവ­ര­മാ­യി­രി­ക്കും കിട്ടു­ക. കാത്തി­രുന്നു കാലം കള­യാനും വയ്യ. ഒരു ദിവസം ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷ­നി­ലേയ്ക്ക്‌ പോവാൻ വില്ലു­വ­ണ്ടി­ക്കാ­രനെ തങ്ക­ക്കുട്ടി ശട്ടം­കെ­ട്ടി. തൃപ്പൂ­ണി­ത്തു­റ­യി­ലെ­ത്തു­മ്പോ­ഴേക്കും തങ്ക­ക്കുട്ടി ചില­തൊക്കെ കൽപ്പി­ച്ചി­രു­ന്നു. തേങ്ങാ­ക്കാ­രൻ പര­മേ­ശ്വ­രൻ തന്നെ­യാ­യി­രു­ന്നു. തങ്ക­ക്കു­ട്ടി­യുടെ മന­സ്സി­ലു­ണ്ടാ­യി­രു­ന്ന­ത്‌. പണ­ത്തിന്‌ വലിയ മുട്ടു­ണ്ടാ­വാത്ത കാല­മാ­യി­രുന്നു പര­മേ­ശ്വ­ര­ന്‌. തങ്ക­ക്കുട്ടി നമ്പി­ഷ്ടാ­തിരി പര­മേ­ശ്വ­രന്റെ പോർട്ടി­ക്കോ­വിൽ കുട­ചൂടി ഉച്ച­വെ­യി­ലിൽ കട­ന്നു­വ­രു­മ്പോൾ പര­മേ­ശ്വ­രൻ തോള­ത്തു­കി­ടന്ന നാടൻമുണ്ട്‌ എടുത്ത്‌ കസേ­ര­യിൽ അടിച്ച്‌ വൃത്തി­യാക്കി ഇരി­യ്ക്കാൻ ക്ഷണി­ച്ചു. കസേ­ര­യി­ലി­രുന്ന തങ്ക­ക്കുട്ടി വന്ന­തെ­ന്തെന്ന ഭാവ­ത്തോടെ പര­മേ­ശ്വ­രൻ നിൽക്കു­മ്പോൾ തങ്ക­ക്കുട്ടി പറ­ഞ്ഞു.
“പര­മേ­ശ്വ­രൻ ആ സ്ഥലം തീറെ­ടു­ക്ക­ണം. നാട്ടേക്കം എനിക്ക്‌ തര­ണം. കുട്ടി­ക­ളൊക്കെ വളർന്നു വരു­ന്നു. എനിക്കാണെ­ങ്കിൽ ഇത­ല്ലാതെ മാർഗ്ഗ­മി­ല്ല. ഭക്ഷ­ണ­ത്തിന്‌ പ്രശ്ന­മി­ല്ല. പണ­മി­ല്ലാതെ പഠിപ്പ്‌ പ്രയാ­സാ.”
“അതിന്‌ തമ്പു­രാട്ടി പറ­യു­ന്ന­തു­പോലെ പെട്ടെന്ന്‌ എങ്ങി­നെയാ പണംഉണ്ടാക്കുന്നെ. എന്റെ കയ്യിൽ ര­ണ്ടാ­യിരം ഉറു­പ്പി­ക­യു­ണ്ട്‌. തീറ്‌ വില നിശ്ച­യി­ച്ചാൽ അതു തന്ന്‌ കുറേ­ശ്ശ­യായി ഞാൻ തന്നു തീർക്കാം.“
”പര­മേ­ശ്വ­രൻ രണ്ടാ­യിരം ഉറു­പ്പിക ഇപ്പൊ­തന്നെ തര­ണം. വസ്തു­വിന്‌ അയ്യാ­യിരം ഉറു­പ്പിക തീറ്‌ വില നിശ്ച­യി­ക്കാ­മല്ലോ?“
”തമ്പു­രാട്ടി അതിന്‌ അത്ര വില­യൊന്നും ഇല്ല. ഒന്നാ­മത്‌ വഴി­യി­ല്ല. ഇതും പോരാഞ്ഞ്‌ അഞ്ച്‌ പേര്‌ കുടിൽ വച്ചു കിട­ക്കു­ന്നില്ലേ? കാലം മാറി. ഇവ­രെ­യൊക്കെ ഒഴി­പ്പി­ക്കാൻ എന്തെ­ങ്കിലും കൊടു­ക്കണ്ടെ? തമ്പു­രാ­ട്ടിക്ക്‌ ഒരു നഷ്ടം വേണ്ട. ഞാൻ നാലാ­യിരം ഉറു­പ്പിക തീറ്‌ വില തരാം.“ തങ്ക­ക്കുട്ടി പിന്നെ ഒന്നും ആലോ­ചി­ച്ചി­ല്ല.
1948­-ൽ അത്‌ വലിയ വില തന്നെ­യാ­ണ്‌. പര­മേ­ശ്വ­രൻ മോഹ­വില തന്നെ­യാണ്‌ പറ­ഞ്ഞ­ത്‌. തന്റെ ആവശ്യംകൊണ്ട്‌ ഔചി­ത്യ­മി­ല്ലാതെ അയ്യാ­യിരം ഉറു­പ്പിക ചോദി­ച്ച­താ­ണ്‌. തങ്ക­ക്കുട്ടി മന­സ്സിൽ പറ­ഞ്ഞു.
”ശശി. പര­മേ­ശ്വ­രൻ പറ­ഞ്ഞ­തു­പോലെ തന്നെ. ആധാരം അടു­ത്ത­യാഴ്ച തന്നെ നട­ത്താം. എന്നെ അറി­യിച്ചാ മതി ദിവസം ഏതാന്ന്‌ വച്ചാ.“
”തമ്പു­രാട്ടി ഒന്നി­രു­ന്നാ­ട്ടെ. ഞാൻ ഓറി­യന്റ്‌ ഇൻഷു­റൻസ്‌ കമ്പ­നി­യിൽ കിട­ക്കുന്ന പണം ഇപ്പൊ എടു­ത്തോണ്ടു വരാം.“
പര­മേ­ശ്വ­രൻ വളഞ്ഞ കാലുള്ള കുട നിവർത്തി തോൽ ചെരു­പ്പിട്ട്‌ മുള­കൊണ്ട്‌ ഉണ്ടാ­ക്കിയ പടി കടന്ന്‌ റോഡിലേയ്ക്ക്‌ ഇറ­ങ്ങി. തങ്ക­ക്കുട്ടി ആലോ­ചി­ച്ചു. രണ്ടാ­യിരം ഉറു­പ്പി­കയ്ക്ക്‌ നൂറു ഉറു­പ്പിക മാസം പലിശ കിട്ടും. അത്‌ കുട്ടി­കളെ പഠി­പ്പി­ക്കാൻ ധാരാ­ള­മാ­ണ്‌. താമ­സി­ക്കാതെ പണ­വു­മായി വന്ന പര­മേ­ശ്വ­ര­നോട്‌ രണ്ടാ­യിരം ഉറു­പ്പിക മുൻകൂർ തീറർത്ഥ­മായി കൈപ്പറ്റി തങ്ക­ക്കുട്ടി വട­ക്കാ­ഞ്ചേ­രി­യി­ലേയ്ക്ക്‌ വണ്ടി കയ­റി.
ഒരാഴ്ച കഴി­ഞ്ഞ­പ്പോൾ പര­മേ­ശ്വ­രന്റെ കത്തു­വ­ന്നു. അടുത്ത ആഴ്ച തന്നെ നട­ത്താം. അങ്ങിനെ 1951­-ലെ ഒരു ചിങ്ങ­മാ­സ­ത്തിൽ തൃപ്പൂ­ണി­ത്തുറ സബ്‌ രജി­സ്ട്രാ­പ്പീ­സിലെ 1559­-​‍ാം നമ്പ്രാ­ധാ­ര­പ്ര­കാരം തങ്ക­ക്കുട്ടി നമ്പി­ഷ്ടാ­തിരി വസ്തു നാലാ­യിരം ഉറു­പ്പിക തീറർത്ഥം നിശ്ച­യിച്ച്‌ 2000 ഉറു­പ്പിക നിറുത്തി പര­മേ­ശ്വ­രന്‌ തീറെ­ഴു­തി. ഒരു വർഷത്തെ കാലാ­വ­ധിക്ക്‌ ബാക്കി തീറർത്ഥം തന്നു­കൊ­ള്ളാ­മെന്ന വ്യവസ്ഥ ആധാ­ര­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഒരു വർഷം കഴി­ഞ്ഞ­പ്പോൾ തങ്ക­ക്കുട്ടി പര­മേ­ശ്വ­രന്റെ വീട്ടിൽ വന്നു കാര്യം തിര­ക്കി. പര­മേ­ശ്വ­രൻ ബുദ്ധി­മു­ട്ടി­ലാ­ണ്‌. കച്ച­വടം കുറച്ച്‌ മോശം. കുട്ടി­കൾ എട്ടു­പേ­രു­ണ്ട്‌. എല്ലാം കൂടി ഒരു ഞെരു­ക്കം. അവ­ധി­കൾ പലതു കഴി­ഞ്ഞു. ചില­പ്പോൾ വരു­മ്പോൾ നുറും ഇരു­നൂറും ഉറു­പ്പിക തരും. തങ്ക­ക്കു­ട്ടിക്ക്‌ മടു­ത്തു. എന്തു ചെയ്യും? കേസിന്‌ പോകാൻ വിഷ­മ­മാ­ണ്‌. നല്ല­വ­നാണ്‌ പര­മേ­ശ്വ­രൻ. ഗതി­കേ­ട്കൊണ്ട്‌ പറ്റി­യ­താ­ണ്‌. ഇതി­നിടെ കോവി­ല­കത്തെ ശങ്ക­രൻനാ­യർ കേസ്സ്‌ കൊടുത്തു വിധി­ക്ക­ട­ത്തിന്‌ ജപ്തി­ചെ­യ്യാൻ നേരം ലേലം പിടി­യ്ക്കാൻ തക്കം നോക്കി നട­ന്നു. തങ്ക­ക്കുട്ടി ഒടു­വിൽ ഗത്യ­ന്ത­ര­മി­ല്ലാതെ എറ­ണാ­കുളം മുൻസിഫ്‌ കോട­തി­യിൽ കേസ്സ്‌ ഫയ­ലാ­ക്കു­മ്പോൾ അധികം സന്തോ­ഷി­ച്ചത്‌ ശങ്ക­രൻനാ­യ­രാ­യി­രു­ന്നു. വസ്തു പര­മേ­ശ്വ­രന്‌ കൊടു­ത്തത്‌ ഒട്ടും ഇഷ്ട­മി­ല്ലാ­യി­രുന്നു ശങ്ക­രൻനാ­യർക്ക്‌.
വിധി വന്നു. ജപ്തി ചെയ്ത്‌ വസ്തു ലേല­ത്തിനു വയ്ക്കു­മ്പോൾ പര­മേ­ശ്വ­രന്റെ തന്നെ ഭാര്യാ­സ­ഹോ­ദ­രൻ കൂടി­യ­വി­ലയ്ക്ക്‌ വസ്തു­വാങ്ങി തങ്ക­ക്കു­ട്ടി­യേയും പര­മേ­ശ്വ­ര­നേയും രക്ഷി­ക്കു­മ്പോൾ രണ്ടു­പേർക്കും കണ്ണു നിറ­ഞ്ഞു­പോ­യി. പിന്നെ പര­മേ­ശ്വ­രനെ കാണു­ന്നത്‌ 1967­-ൽ ആണ്‌.
പര­മേ­ശ്വ­രൻ വട­ക്കാ­ഞ്ചേരി കോവി­ല­കത്തു വരു­മ്പോൾ വിജ­യന്‌ ബോംബെ­യിൽ സാരാ­ഭാ­യി­യിൽ തന്നെ ജോലി തര­മാ­യി­രു­ന്നു. ചന്ദ്രി­കയും ശാന്തയും മംഗല്യം കഴിഞ്ഞ്‌ കൽക്ക­ത്ത­യി­ലും. ശിവ­ദാ­സ­വർമ്മ എഞ്ചി­നീ­യ­റിംഗിന്‌ പഠി­ക്കു­ന്നു. പര­മേ­ശ്വ­രൻ നര­യ്ക്കു­കയും തടി­വ­യ്ക്കു­കയും ചെയ്തി­രി­ക്കു­ന്നു. തങ്ക­ക്കു­ട്ടിയ്ക്കും മാറ്റ­ങ്ങ­ളു­ണ്ട്‌. പര­മേ­ശ്വ­രനെ ആദ്യം തങ്ക­ക്കു­ട്ടിക്ക്‌ മന­സ്സി­ലാ­യി­ല്ല. എങ്കിലും പര­മേ­ശ്വരന്റെ ചിരി മന­സ്സി­ലു­ണ്ട്‌. ആ ചിരി തങ്ക­ക്കു­ട്ടിക്ക്‌ ആളെ മന­സ്സി­ലാക്കി കൊടു­ത്തു.
“പര­മേ­ശ്വ­രൻ എന്താ ഇപ്പോ­ള­ങ്ങി­നെ.” ഇരി­യ്ക്കാൻ പറയും നേരം തങ്ക­ക്കുട്ടി ചോദി­ച്ചു.
ഇരി­ക്കാതെ നിന്ന പര­മേ­ശ്വ­രൻ പറ­ഞ്ഞു.
“എനിക്ക്‌ ഉടനെ പോകണം തമ്പു­രാ­ട്ടി. അടുത്ത വണ്ടിക്ക്‌ തന്നെ തിരി­യ്ക്ക­ണം. ഞാൻ വന്നത്‌ നമ്മുടെ സ്ഥലം കൊച്ചി റിഫൈനറിയ്ക്ക്‌ റോഡി­നു­വേണ്ടി എടു­ത്തു. 70 സെന്റ്‌ സ്ഥലം എടുത്തു. എനിയ്ക്ക്‌ ആദ്യം 17,000 ഉറു­പ്പിക കിട്ടി. അതു­കൊണ്ട്‌ ഞാൻ ഒന്നു­കൂടി പച്ച­പി­ടി­ച്ചു. ഇപ്പൊ അധിക നഷ്ട­പ­രി­ഹാ­ര­മായി 45,000 കൂടി കിട്ടി. അതിൽ 10,000 ഉറു­പ്പിക ഞാൻ തമ്പു­രാ­ട്ടിക്ക്‌ തരു­ക­യാ­ണ്‌. വാസ്ത­വ­ത്തിൽ ഇതൊക്കെ അനു­ഭ­വി­ക്കേ­ണ്ടത്‌ തമ്പു­രാ­ട്ടി­യ­ല്ലേ. ഗതി­കേ­ടിന്‌ തമ്പു­രാട്ടി എനിക്കുതന്നു. ഗതി­കേ­ടിന്‌ തമ്പു­രാട്ടി കേസു കൊടു­ത്തു. എങ്കിലും ദൈവം നമ്മളെ അനു­ഗ്ര­ഹി­ച്ചി­രു­ന്നു. അതു­കൊണ്ട്‌ തമ്പു­രാട്ടി ഇത്‌ അങ്ങ്‌ എടു­ക്ക­ണം.“
പര­മേ­ശ്വ­രൻ പണ­പ്പൊതി അര­മ­തി­ലിൽ വച്ചു. തങ്ക­ക്കുട്ടി സംശ­യിച്ചു നിൽക്കു­ക­യാ­ണ്‌. പര­മേ­ശ്വ­രന്‌ തീറു­കൊ­ടുത്ത സ്ഥലം. അതിൽ തനി­യ്ക്കിനി എന്താ­ണ­വ­കാ­ശം. മന­സ്സിൽ തർക്ക­ങ്ങൾ മുറു­കു­മ്പോൾ തമ്പു­രാട്ടി ചോദി­ച്ചു.
”അപ്പൊ അന്ന്‌ ലേലം കൊണ്ട കൃഷ്ണൻ വസ്തു പര­മേ­ശ്വ­രന്‌ തിരി­യെ­ത­ന്നോ.“
”ഉവ്വ്‌ തമ്പു­രാ­ട്ടി. അവൻ നല്ല­വ­നാ. അവൻ എനി­യ്ക്കത്‌ അവന്‌ ചിലവായ സംഖ്യയ്ക്ക്‌ തന്നെ തിരിയെ തന്നു. അതും ഒരു ദൈവാ­നു­ഗ്ര­ഹ­മല്ലേ തമ്പു­രാ­ട്ടി.“
”ശരി­യാ­ണ്‌. ദൈവ­ത്തിന്റെ കയ്യ­ട­യാ­ള­ങ്ങൾ ജീവിതം ഉട­നീ­ള­മു­ണ്ട്‌. എല്ലാ­വ­രി­ലും. ശിവ­ദാ­സന്റെ കത്ത്‌ കയ്യി­ലി­രി­ക്കു­ന്നു. ആയിരം ഉറു­പ്പിക അവൻ ആവ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്നു. കോഴ്സ്‌ തീരു­ക­യാ­ണ്‌. കഴി­ഞ്ഞു­വ­ന്നാൽ സർക്കാർ ജോലി തന്നെ ഉറ­പ്പ്‌. എഞ്ചി­നീ­യർമാർക്ക്‌ നല്ല സമ­യ­മുള്ള കേര­ളം. തങ്ക­ക്കുട്ടി പണ­പ്പൊതി കയ്യി­ലെ­ടു­ത്തു. മനസ്സു തെളി­ഞ്ഞത്‌ മുഖ­ത്തു­കാ­ണിച്ച്‌ പര­മേ­ശ്വ­രൻ പടി കടന്നു പോവു­മ്പോൾ തങ്ക­ക്കു­ട്ടി­യോർത്തു പര­മേ­ശ്വ­രന്റെ മന­സ്സു­നി­റഞ്ഞ നന്മയെ!

haridas valamangalam

വിളക്കു തെളി­ക്കുകീ-
യകത്തെ മുറി­ക്കു­ള്ളിൽ
ഇരു­ട്ട­ത്തി­രി­ക്കു­വ­തെ­ങ്ങനെ
പര­സ്പരം
മന­സ്സി­ലാ­ക്കാൻ കഴി­യാതെ
നാമിതേ മട്ടിൽ


പുറകെ

നീല­യുടെ കടൽക്കാ­ല­ത്തിൽ
ഇരു­ളുന്ന പിന്ന­ണി­പ്പാട്ട്‌
രണ്ടു­ഭൂ­ഖ­ണ്ഡ­ങ്ങ­ളുടെ
സഹ­ഭ്ര­മ­ണ­ത്തിൽ
ഉട­ലിന്റെ തിര­ക്കോള്‌
ജീവന്റെ അനാ­ദി­യോളം
ഉയ­രുന്ന ജല­നി­രപ്പ്‌
നശ്വ­ര­ത­യുടെ തിരു­വു­ത്സ­വ­ത്തിന്‌
കൊടി­യേ­റി­യ­പ്പോൾ
അന­ശ്വ­രത
കാല­ത്തിന്റെ മാറിൽ
മനോ­ഹ­ര­മായി അസ്ത­മി­ക്കുന്നു


വരൂ
ഈ പച്ചത്ത­ണ­ലേകും
കാവിലെ മര­ച്ചോ­ട്ടിൽ
ആരു­ണ്ടെ­ന്നൊപ്പം വന്നു
കാറ്റും കൊണ്ടി­രി­ക്കു­വാൻ

ആരതീ നിന­ക്കേയീ
കിളിപ്പാട്ടു­കൾ കേട്ടു
താള­മാ­കു­വാ­നാകു
മേള­മാ­കു­വാ­നാകൂ


പേരില്ല

എന്റെ നടത്തം വിടത്തം
എന്റെ കാഴ്ച വിവസ്ത്രം
എന്റെ കേൾവി അശ്ളീലം
എന്റെ യാത്ര അലമ്പ്‌


നാവി­കൻ

നിഷാ­ദന്‌ കാടു­പോലെ
നാവി­കന്‌ കടൽ
കര അവന്‌ മറു­നാട്‌
ജലം അവന്റെ മേനി
കടൽക്കാറ്റ്‌ അവന്റെ ശ്വാസ­കോശം
ആഴം അവന്റെ മനസ്സ്‌
നൗക അവന്റെ ജീവി­ത­വീ­ക്ഷണം


പ്രത്യ­യ­ശാസ്ത്രം

നിലാ­ക്കു­ന്നു­ക­ളിൽ
പെയ്യാൻനിൽക്കുന്ന മേഘം
ഒരു പ്രത്യ­യ­ശാസ്ത്രം
sathar adur
നയാ­പൈ­സ­വാ­ങ്ങാതെ
ഓടി­ച്ചാ­ടി­ന­ടന്ന്‌
നാട്ടു­കാ­രുടെ
പ്രശ്ന­ങ്ങ­ളിൽ ഇട­പെട്ട്‌
കാര്യ­ങ്ങൾ ശരി­യാ­ക്കു­ന്ന­വനെ
സൂക്ഷി­ക്കണം
`പ്രശ്ന­ക്കാ­ര­നാ­ണ­വൻ`
വാർഡ്മെം­ബ­റുടെ കണ്ണിൽ
പാർട്ടി­ക്കാ­രുടെ ലിസ്റ്റിൽ.
p k gopi

ഇനി­യു­മെന്നെ നീ
അറി­യു­വാ­നു­ണ്ടെന്റെ
പ്രിയ­മെഴും വാക്കി­ന­പ്പു­റം, ജാല­ക-
സ്ഫടി­ക­ദർശനം മായ്ക്കുന്ന കണ്ണിന്റെ
ജ്വരനിലാ­വിൽ മറ­ഞ്ഞ­തി­ന്ന­പ്പു­റം.

ഇനി­യു­മെന്ന നീ
കേൾക്കേ­ണ്ട­തു­ണ്ടെന്റെ
മിഴി­കൾ കൊട്ടും മിഴാ­വു­കൾക്ക­പ്പുറം
കനൽവി­ഴു­ങ്ങി­ച്ചി­രി­ക്കുന്ന സന്ധ്യ­ത-
ന്നുല­ക­ളിൽ ചുട്ട നാദ­ത്തി­ന­പ്പുറം

ഇനി­യു­മെ­ന്നി­ലേയ്‌
ക്കെത്തേ­ണ്ട­തു­ണ്ടെന്റെ
പഥി­ക­ജന്മം പറ­പ്പിച്ച പ്രാവു­കൾ
പല­വുരു പറ­ഞ്ഞെ­ങ്കിലും പ്രാണന്റെ
ചിറ­ക­ടി­ത്തേ­ങ്ങൽ മായ്ച്ച­തി­ന്ന­പ്പുറം

ഇനി­യു­മെ­ന്നിൽ നീ
നിറ­യു­വാ­നു­ണ്ടെന്റെ
മഴ­കൾ കോരി നിറ­ച്ച­തി­ന്ന­പ്പുറം
മുകി­ലു­കൾക്കു­ള്ളിൽ സാഗരം നേദിച്ച
പ്രണ­യ­ഭാ­വ­പ്പ­കർച്ച­കൾക്ക­പ്പുറം

ഇനി­യു­മെന്നെ നീ
അറിയുവാനു­ണ്ടെന്റെ
മുറിവു മൂളും കവി­ത­കൾക്ക­പ്പുറം
അട­രു­കൾക്കു­ള്ളി­ലാരോ കുഴി­ച്ചിട്ട
ബലി­മു­ഖ­ത്തിന്റെ മൂക­ത­യ്ക്ക­പ്പുറം

ഇനി­യു­മെന്നെ നീ
അറി­യു­വാ­നു­ണ്ടെന്റെ
സകല ജംഗ­മ­സ്ഥാ­വ­ര­ങ്ങൾക്കു­ള്ളി-
ലട­യി­രി­ക്കുന്ന സംഗീത നിദ്രയെ
പുണ­രു­­മ­ജ്ഞാത വീണ­കൾക്ക­പ്പുറം
ഇനിയു­മെന്നെ
പഴി­ക്കു­വാ­നു­ണ്ടെന്റെ
പിഴ­ക­ളോ­രോ­ന്നെ­റിഞ്ഞ കാട്ടിൽ വന്നു
തപ­സ്സി­രു­ന്നിറ്റു കാവ്യോ­ദ­യ­ത്തിന്റെ
അരുണ രശ്മി­ക­ളേ­റ്റ­തി­ന്ന­പ്പുറം

ഇനിയുമാ­ഴി-
ത്തിരയ്ക്കുമേലാ­യു­സ്സിൻ
തുഴ­യെ­റി­ഞ്ഞ­വ­നാണു ഞാനെ­ങ്കിൽ, നീ
വഴി­മു­ട­ക്കി­പ്പ­ണിഞ്ഞ മേലാ­പ്പു­കൾ-
ക്കുയരെ­യാ­ണെന്റെ സഞ്ചാ­ര­സാ­ധ­കം.
thomas p kotiyan


`പന്തൽ സാമ­ഗ്രി­കൾ വാട­കയ്ക്ക്‌ എന്നെ­ഴു­തിയ ഇട­ത്തു­നിന്നും
ഞങ്ങ­ളുടെ നാട്ടിലെ സർവ്വ­വിധ ആവ­ശ്യ­ങ്ങൾക്കും
പന്ത­ലു­ക­ളെ­ത്തുന്നു; ഒപ്പം പന്ത­ലി­ടു­ന്ന­വ­രും.
പിന്നെ അവർ, പൈപ്പു­കളും കഴു­ക്കോ­ലു­കളും പടു­ത­കളും ചേർത്ത ഒരു ലോകം മണ്ണിൽ നിന്നും മാന­ത്തേ­ക്കു­യർത്തും.
പന്തലുകൾ തീരും വരെ ഏതാനും പേർ മാത്രം.
പൂർണ്ണ­മാ­യി­ക്ക­ഴി­ഞ്ഞാൽ; ഉള്ളി­ലൊ­ളി­പ്പി­ച്ചി­രു­ത്തും,
പന്ത­ലി­നി­ണ­ങ്ങ­തു­മായ മുഖം­മൂ­ടി­ക­ളിൽ നിന്നും
ഒരെ­ണ്ണ­മെ­ടു­ത്ത­ണിഞ്ഞു കൊണ്ടു ഞങ്ങൾ കടന്നു ചെല്ലും.
അപ്പോൾ പന്ത­ലു­ക­ളിൽ വികാ­ര­ങ്ങൾ നിറ­യും.
ചില­പ­ന്ത­ലു­ക­ളിൽ നിന്നും മുഖ­ഭാ­വ­ങ്ങൾക്കൊപ്പം
ചന്ദ­ന­ഗ­ന്ധ­വും, അമർത്തിയ സ്വര­ങ്ങളും ബാഹ്യ­ലോ­ക­ത്തു­ചെ­ല്ലും.
അതുതിരി­ച്ച­റി­യുന്ന വഴി­യാ­ത്ര­ക്കാർ പറയും;
“അതൊരു മര­ണ­പ്പ­ന്ത­ലാ­ണ്‌...” അങ്ങിനെ പല­തും.....
അപ്പോൾ പന്തലും ഞങ്ങളും ശ്രുതി താള­ങ്ങ­ളി­ണ­ങ്ങിയ വിഷാ­ദ­ഗാ­ന­മാണ്‌
ചില പന്ത­ലു­ക­ളിൽ നിന്നും മുഖ­ഭാ­വ­ങ്ങൾക്കൊപ്പം
സ്വാദൂറും വിഭ­വ­ഗ­ന്ധ­ങ്ങളും ആഹ്ളാ­ദാ­ര­വ­ങ്ങളും
ബാഹ്യ­ലോ­ക­ത്തു­ചെ­ല്ലു­മ്പോൾ വഴി­യാ­ത്ര­ക്കാർ പറയും
“അതൊരു വിവാ­ഹ­പ്പ­ന്ത­ലാ­ണ്‌....” അങ്ങിനെ പല­തും.....
അപ്പോൾ പന്തലും ഞങ്ങളും താള­മേ­ള­ങ്ങ­ളി­ണ­ങ്ങിയ ഉല്ലാ­സ­ഗാ­ന­മാണ്‌
ഒടു­വിൽ ചട­ങ്ങു­കൾ കഴിഞ്ഞു ഞങ്ങൾ പന്ത­ലി­റ­ങ്ങു­മ്പോൾ
മുഖം മൂടി­കൾ ഊരി വീണ്ടും ഉപ­യോഗം വരു­മ്പോൾ
എടു­ത്ത­ണി­യു­ന്ന­തി­നായി യഥാ­സ്ഥാ­ന­ത്തു­വ­യ്ക്കും.
ഞങ്ങൾക്കു പിന്നിൽ പന്ത­ലു­കൾ അഴിഞ്ഞു പിരിയും
പിന്നെ `പന്തൽ സമ­ഗ്രി­കൾ വാട­കയ്ക്ക്‌ എന്നെ­ഴു­തി­യി­ട­ത്തേക്കു മാറ്റ­പ്പെടും
അപ്പോ­ഴേക്കും പന്തലും ഞങ്ങളും അപ­രി­ചി­ത­രാ­യി­ക്ക­ഴിയും
ചില­പ്പോൾ, പന്തലും ഞങ്ങളും പല­രൂ­പ­ഭാ­വ­ങ്ങ­ളിൽ
വീണ്ടും കണ്ടു­മു­ട്ടി­യേക്കാം; പക്ഷെ ഒരു­നാൾ പന്തൽ എന്റെ
ഉൺമ­യാർന്ന മുഖം കാണും.
അന്ന്‌ ബാഹ്യ­ലോ­ക­ത്തു­ള്ള­വർ പറയും
“അതൊരു മര­ണ­പ്പ­ന്ത­ലാണ്‌”! ഒടു­വിൽ
ഞാൻ എന്റെ വഴിക്കും പന്തൽ അതിന്റെ വഴിക്കും പിരിയും

thomas neelarmatham

ഇന്ന്‌ ജോർജി­യുടെ രണ്ടാം വിവാഹം ആയി­രു­ന്നു. അവന്റെ ഏറ്റവും അടുത്ത ബന്ധു­ക്കളും ചില സുഹൃ­ത്തു­ക്കളും മാത്രമെ ഉണ്ടാ­യി­രു­ന്നു­ള്ളൂ.
രണ്ടു വർഷ­ത്തി­നു­മുമ്പ്‌ തിരു­വ­ന­ന്ത­പു­രത്ത്‌ വച്ച്‌ ഒരു മെത്രാ­പ്പൊ­ലീ­ത്ത­യുടെ കാർമ്മി­ക­­ത്തിൽ ജോർജി­യുടെ ആദ്യ വിവാഹം നട­ക്കു­­മ്പോൾ ഞാനുൾപ്പെടെ ധാരാളം പേർ ആ ചട­ങ്ങിൽ പങ്കെ­ടു­ത്ത­താ­ണ്‌.
എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ ഫിലിപ്പ്‌ സഖ­റി­യാ­യുടെ ഒരെ­യൊരു മകനാണ്‌ ജോർജ്‌ ബി.­ടെക്‌ കഴിഞ്ഞ്‌ എം.­ബി.­എയും ചെയ്ത്‌ ഒരു മൾട്ടി­നാ­ഷ­ണൽ കമ്പ­നി­യിൽ സോഫ്റ്റ്‌വെയർ കൺസൾട്ടന്റായി അവൻ ജോലി ചെയ്യു­ന്നു. പ്രതി­മാസം ഒരു ലക്ഷം രൂപ­യോളം അവന്‌ ശബ­ള­മു­ണ്ട്‌. മാസ­ത്തിൽ പത്തി­രു­പത്‌ ദിവസം ജപ്പാ­നിലും ചൈന­യിലും ഗൾഫ്‌ രാജ്യ­ങ്ങ­ളിലും അവന്‌ ബിസി­നസ്സ്‌ ടൂറി­ലാ­യി­രി­ക്കും. ഇതു­വരെ എന്റെ അറി­വിൽ അവന്‌ പുക­വ­ലിയോ മദ്യ­പാ­നമോ വേറെ ദുശ്ശീ­ല­ങ്ങ­ളു­മി­ല്ല.
ഫിലിപ്പ്‌ സഖ­റിയ ഒരു ദേശ­സാൽകൃത ബാങ്കിന്റെ റീജ­യ­ണൽ മാനേ­ജറും ഭാര്യ കോളേജ്‌ അധ്യാ­പികയുമാ­ണ്‌. ജോർജിയുടെ കല്യാണം അവർ ആർഭാ­ട­മായിത്തന്നെ നട­ത്തി.
മരിയ സുന്ദ­രി­യാ­ണ്‌. അവൾ കമ്പ്യൂ­ട്ടർ എൻജി­നീ­യർ ടെക്നോ­പാർക്കിൽ മികച്ച ജോലി. നയാ പൈസ കൈക്കൂലി വാങ്ങി­ക്കാത്ത പി.­ഡ­ബ്ള്യൂ.­ഡി. റോഡ്‌ ഡിവി­ഷ­നിലെ എഞ്ചിനീയ­റാണ്‌ മരി­യ­യുടെ ഡാഡി. അമ്മ സെക്ര­ട്ട­റി­യേ­റ്റിലെ ഉദ്യോ­ഗ­സ്ഥ­യും.
എല്ലാ അർത്ഥ­ത്തിലും തുല്യ­ത­യുള്ള രണ്ടു കുടും­ബ­ങ്ങൾ ഈ വിവാ­ഹ­ത്തി­ലൂടെ ബന്ധു­ക്ക­ളാ­യി.
പക്ഷെ, ഇക്ക­ഴിഞ്ഞ രണ്ടു വർഷ­ക്കാലം ജോർജിയും മരി­യയും ഒരേ വീട്ടിൽ, ഒരേ മുറി­യിൽ (ഒരേ കട്ടി­ലിൽ) ഭാര്യാ ഭർത്താ­ക്ക­ന്മാർ അല്ലാ­തെ­യാണ്‌ ജീവി­ച്ചത്‌ എന്ന്‌ ആദ്യം അറി­യു­ന്നത്‌ ഞാനാ­ണ്‌.
ജോർജി­യുടെ പിതാ­വിന്റെ സുഹൃത്ത്‌ എന്ന­തി­നേ­ക്കാൾ അവ­നോടും ഞാൻ ഒരു സുഹൃ­ത്തി­നെ­പ്പോ­ലെ­യാ­യി­രുന്നു പെരു­മാ­റി­യി­രു­ന്ന­ത്‌. അതുകൊ­ണ്ടാ­യി­രിക്കാം ഇക്കാ­ര്യ­ങ്ങൾ തുറന്നു പറ­യാൻ അവൻ എന്നെ­ത്തന്നെ കണ്ടെ­ത്തി­യ­ത്‌.
പുതി­യൊരു ബന്ധം ഉണ്ടാ­ക്കു­ന്ന­തിന്‌ മുമ്പ്‌ നമ്മ­ളിൽ പലരും കുടും­ബ­ശ്രേ­ഷ്ഠ­തയും സാമ്പ­ത്തിക ഭദ്ര­തയും വിദ്യാ­ഭ്യാ­സവും സൗന്ദ­ര്യവും ഉദ്യോ­ഗവും ഒക്കെ­യാണ്‌ ആദ്യം പരി­ഗ­ണി­ക്കു­ന്ന­ത്‌. വിവാ­ഹി­ത­രാ­കുന്ന കുട്ടി­ക­ളുടെ അഭി­രു­ചിയും താൽപ്പ­ര്യവും ന­മ്മ­ളി­ലുള്ള ചിലർക്കൊന്നും ഇപ്പോഴും വലിയ വിഷ­യ­മ­ല്ല.
നമ്മൾ ആലോ­ചി­ക്കു­ന്നു, തീർപ്പ്‌ കൽപ്പി­ക്കു­ന്നു.
പത്തു­ലക്ഷം രൂപയും കാറും 101 പവനും സ്ത്രീധ­ന­മാ­യിട്ടു കിട്ടി­യാൽ ആരേയും കല്യാണം കഴി­ക്കാൻ തയ്യാ­റാ­കും.
ജോർജി­യു­ടെയും മരി­യ­യു­ടെയും മാതാ­പി­താ­ക്കൾ അതു­ത­ന്നെ­യാണ്‌ നോക്കി­യ­ത്‌. പണവും പദ­വിയും ധാരാ­ളം.
രണ്ടു­പേരും തമ്മിൽ നല്ല ചേർച്ച ഉയർന്ന ഉദ്യോഗം!
രണ്ടു വീട്ടു­കാരും പേരു­കേട്ട പുരാ­തന നസ്രാണി കുടും­ബ­ത്തി­ലെ­യാ­ണ്‌.
എന്നാൽ മരി­യ­യുടെ മന­സ്സിനെ കാണാൻ അവ­ളുടെ മാതാ­പി­താ­ക്കൾ ശ്രദ്ധി­ച്ചി­ല്ല. അവ­രുടെ താല്പ­ര്യ­ത്തിനും സന്തോ­ഷ­ത്തിനും വേണ്ടി അവ­രൊന്നും ചെയ്തി­ല്ല. അതിന്‌ ബലി­യാ­ടാ­കേ­ണ്ടി­വ­ന്നത്‌ ജോർജി എന്ന പാവം ചെറു­പ്പ­ക്കാ­രൻ!
ആറുമാസ­ത്തി­നു­മുമ്പ്‌ ജോർജി­യുടെ ഒരു ഫോൺ കോൾ എനിക്കു ലഭി­ച്ചു.
“അങ്കിൾ എനിക്ക്‌ അത്യാ­വ­ശ്യ­മായും ഒന്നു കാണ­ണം.”
ഞാൻ തിരു­വ­ന­ന്ത­പു­രത്ത്‌ എത്തുന്ന ദിവസം അവ­നോട്‌ പറഞ്ഞു കൃത്യ­സ­മ­യത്ത്‌ തന്നെ അവൻ കാറു­മായി സ്റ്റേഷ­നിൽ കാത്തു­നിൽപു­ണ്ടാ­യി­രു­ന്നു.
അധികം തിര­ക്കി­ല്ലാത്ത ഒരു റെസ്റ്റോ­റന്റിൽ ഒരു ചെറിയ മേശയ്ക്ക്‌ അഭി­മു­ഖ­മായി ഞങ്ങൾ ഇരു­ന്നു.
“അങ്കിൾ ഞങ്ങ­ളുടെ കല്യാണം കഴിഞ്ഞ്‌ ഇത്ര കാല­മാ­യിട്ടും ഒരു ദിവസം പോലും അവൾ എന്റെ ഭാര്യയോ ഞാൻ അവ­ളുടെ ഭർത്താവോ ആയി­ട്ടി­ല്ല. ഇങ്ങനെ ആക്ട്‌ ചെയ്ത്‌ ജീവി­ക്കാൻ ഇനി എനിക്കു വയ്യ”.
എന്റെ കണ്ണു­ക­­ളിൽ അവി­ശ്വ­സ­നീ­യ­ത­യുടെ പുക­പ­ടലം നിറഞ്ഞു. ഞാൻ അവ­നെ­ത്തന്നെ സൂക്ഷിച്ചു നോക്കി. ജോർ­ജി­ത­ന്നെ­യാണോ ഇപ്പ­റ­യു­ന്ന­ത്‌.?
“അതേ അങ്കിൾ ഇന്ന­ല്ലെ­ങ്കിൽ നാളെ എല്ലാം ശരി­യാകും എന്നു കരുതി ഇത്ര­നാളും പിടിച്ചു നിന്നു. ബിസി­നസ്സ്‌ ടൂറും ജോലി­ത്തി­രക്കും ഈ ടെൻഷൻ മറ­ക്കാൻ എനിക്കു കിട്ടിയ മെഡി­സിൻ ആയി­രു­ന്നു.”
“രണ്ടു തവണ അറ്റാക്ക്‌ വന്ന എന്റെ ഡാഡി­യോട്‌ ഞാനിത്‌ എങ്ങനെ പറ­യും. എന്റെ സന്തോഷം മാത്രം കാണാൻ ആഗ്ര­ഹി­ക്കുന്ന മമ്മി­യോട്‌ എനി­ക്കിത്‌ എങ്ങനെ പറ­യാൻ കഴിയും?”
ഒരു കേൾവി­ക്കാ­രൻ എന്ന­തി­നേ­ക്കാൾ എനിക്ക്‌ അവനെ ആശ്വ­സി­പ്പി­ക്കാൻ ചുമ­ത­ല­യു­ള്ള­തി­നാൽ ഞാൻ ജോർജി­യോട്‌ ചോദി­ച്ചു.
“എന്താ മോനെ, നിങ്ങൾ തമ്മി­ലുള്ള പ്രശ്നം.”
“അങ്കിൾ ഞങ്ങള്‌ തമ്മിൽ യാതൊരു പ്രശ്ന­വു­മി­ല്ല. ഫസ്റ്റ്‌ നൈറ്റിൽ തന്നെ അവൾ എന്നോട്‌ പറഞ്ഞ കാര്യ­ങ്ങൾ അങ്കി­ളിന്‌ കേൾക്ക­ണോ?”
റെക്കോ­ഡി­ക്ക­ലായി നമ്മൾ ഭാര്യാ ഭർത്താ­ക്ക­ന്മാ­രാ­ണ്‌. പക്ഷെ, എന്റെ മനസ്സും ശരീ­രവും ജോർജി ആഗ്ര­ഹി­ക്ക­രു­ത്‌. നിങ്ങ­ളെന്റെ ഒരു നല്ല ഫ്രണ്ടാ­ണ്‌. അതി­ല­പ്പുറം ഒന്നു­മില്ല ഈ മാര്യേജ്‌ എന്റെ മമ്മീം ഡാഡീം കൂടെ കാണിച്ച ഒരു ജോക്കാ­യി­ട്ടു­മാ­ത്രമെ ഞാൻ കണ്ടി­ട്ടു­ള്ളു.
ജോർജി അത്രയും പറ­ഞ്ഞ­പ്പോ­ഴേക്കും നന്നായി വിയർത്തു. മേശ­പ്പു­റ­ത്തി­രുന്ന വെള്ള­മെ­ടുത്ത്‌ അവൻ മടു­മടാ കുടി­ച്ചു.
അവന്റെ മുഖത്ത്‌ വിയർപ്പ്‌ കണ­ങ്ങൾ പൊടി­യു­ന്നത്‌ ഞാൻ ശ്രദ്ധി­ച്ചു. അവന്റെ വേദ­ന­യുടെ ചോര­ത്തുള്ളികളാ­യി­ട്ടാണ്‌ അതെ­നിക്ക്‌ തോന്നി­യ­ത്‌. ജോർജി പറ­ഞ്ഞു.
“ആദ്യം ഞാന­തൊരു തമാ­ശ­യാ­യി­ട്ടാണ്‌ ക­രു­തി­യ­ത്‌. പക്ഷെ, മാസ­ങ്ങൾ കഴി­ഞ്ഞിട്ടും മരി­യ­യുടെ ആറ്റി­റ്റ്യൂ­ട്ടിന്‌ യാതൊരു മാറ്റവും ഇല്ല. വീട്ടിലെ അന്ത­രീക്ഷം അങ്കി­ളിന്‌ അറി­യാ­മ­ല്ലോ. രാവിലെ ആറ­രയ്ക്ക്‌ ഞാൻ ഇറ­ങ്ങും. എട്ട­ര­യാ­കു­മ്പോ­ഴേക്കും ഡാഡി­യുടെ ജീപ്പു­വ­രും ഒമ്പ­തു­മ­ണിക്ക്‌ മമ്മി പോകും. പ­ത്തിന്‌ മുമ്പേ മരി­യയും ജോലിക്ക്‌ പോകും. നാലാളും നാലു­വ­ഴി­ക്കാണ്‌ ആരും ആരേയും ശ്രദ്ധി­ക്കാ­റേ­യി­ല്ല. അതു­കൊ­ണ്ടു­തന്നെ ഇതു­വരെ ആർക്കും ഒരു സംശ­യവും തോന്നി­യി­ട്ടി­ല്ല. രാത്രി 10 മണി കഴി­ഞ്ഞാണ്‌ എല്ലാ­വരും ഡൈനിങ്ങ്‌ ഹാളിൽ ഒന്നി­ക്കു­ന്ന­ത്‌. ആരേയും ഫേസ്‌ ചെയ്യേ­ണ്ടന്നു കരുതി ഞാൻ മിക്ക­പ്പോഴും പുറത്ത്‌ നിന്ന്‌ കഴി­ച്ചി­ട്ടാവും വരു­ക. എന്തെ­ങ്കിലും കഴി­ച്ചെന്ന്‌ വരു­ത്തി­യിട്ട്‌ മരിയ മുക­ളി­ലത്തെ മുറി­യി­ലെ­ത്തി­യാ­ലു­ടനെ നെറ്റിൽ കേറും (ഇന്റർനെ­റ്റ്‌) ചാറ്റിങ്ങ്‌ കഴിഞ്ഞ്‌ രണ്ട­രയ്ക്കോ മൂന്നിനോ ഒക്കെ­യാണ്‌ അവൾ കിട­ക്കു­ക. ഒരി­ക്കൽ ഞാന­വളെ കീഴ്പ്പെ­ടു­ത്താൻ ശ്രമി­ച്ച­താ­ണ്‌. അപ്പോൾ അവൾ ആത്മ­ഹത്യ ചെയ്യു­മെന്ന്‌ പറ­ഞ്ഞു. അതിൽപ്പിന്നെ ഞാൻ അതിനും ശ്രമി­ച്ചി­ട്ടി­ല്ല.
അവൻ വീണ്ടും മിന­റൽ വാട്ടർ ചുണ്ടോ­ട­ടു­പ്പി­ച്ചു. ഞാൻ അവ­നോട്‌ ചോദി­ച്ചു.
“ഇഷ്ട­മി­ല്ലാതെ അവൾ എന്തിന്‌ ഈ വിവാ­ഹ­ത്തിനു സമ്മ­തിച്ചു?”
“അവ­ളുടെ പേരൻസി­നോ­ടുള്ള റിവഞ്ച്‌ എന്നാണ്‌ പറ­യു­ന്ന­ത്‌. പ്രശ്നം അവ­ളുടെ ഒരു ലൗ അഫ­യ­റാ­ണ്‌. വീട്ടു­കാർക്ക്‌ അതിൽ താല്പ­ര്യ­മി­ല്ലാ­യി­രു­ന്നു. അവൾക്ക്‌ അയാളെ മാത്രം മതി.”
ഞാൻ ജോർജി­നേയും കൂട്ടി മരി­യ­യുടെ ഓഫീ­സി­ലേക്കു പോയി. ഇങ്ങനെ ജീവി­ക്കു­ന്ന­തി­നേ­ക്കാൾ വിവാഹ മോച­ന­മല്ലേ നല്ല­തെന്ന്‌ ഞാൻ അവ­ളോട്‌ ചോദി­ച്ചു.
ഒരു പ്രകോ­പ­നവും കൂടാതെ അവൾ അതിനു സമ്മ­ത­മാ­ണെന്ന്‌ എന്നോട്‌ പറ­ഞ്ഞു.
ഫിലിപ്പ്‌ സഖ­റി­യയ്ക്ക്‌ ഈ വാക്ക്‌ താങ്ങാ­നാ­വു­ന്ന­തിലും അപ്പു­റ­മാ­യി­രു­ന്നു. ഞങ്ങൾ ഇരു­വരും കൂടിയാണ്‌ മരി­യ­യുടെ പിതാ­വിനെ കാണാൻ പോയ­ത്‌.
“ക­ല്യാണം കഴി­യു­ന്ന­തോടെ കാര്യ­ങ്ങൾ എല്ലാം നേരെ­യാകും എന്നാണ്‌ ഞങ്ങൾ ക­രു­തി­യ­ത്‌. അദ്ദേ­ഹ­ത്തിന്റെ വാക്കു­ക­ളിൽ പശ്ചാ­താ­പത്തിന്റെ കണ്ണീ­രു­ണ്ടാ­യി­രു­ന്നു.
കേസ്‌ കുടുംബകോ­ട­തി­യിലെത്തി. കൗൺസി­ലിങ്ങ്‌ നട­ന്നു. ഇരു­വ­രു­ടേയും പൂർണ്ണ­സ­മ്മ­ത­ത്തോടെ കോടതി വിവാ­ഹ­മോ­ചനം അനു­വ­ദി­ച്ചു.
ജോർജി ഇന്ന്‌ വിവാഹം കഴി­ച്ചത്‌ അവന്റെ തന്നെ ഓഫീ­സിൽ ജോലി ചെയ്യുന്ന ഒരു പെൺകു­ട്ടി­യെ­യാ­ണ്‌. ഒരു ഇട­ത്തരം കുടും­ബ­ത്തി­ലെ­യാ­ണ­വൾ.
വിവാഹം കഴിഞ്ഞ്‌ ഒരു ചെറിയ ചായ സൽക്കാരം ക്രമീ­ക­രി­ച്ചി­രു­ന്നു. അതു­ക­ഴിഞ്ഞ്‌ ഞാൻ യാത്ര­പ­റഞ്ഞ്‌ ഇറ­ങ്ങവേ മരി­യയും ഒരു ചെറു­പ്പ­ക്കാ­രനും കൂടി കാറിൽ വന്നി­റ­ങ്ങു­ന്നത്‌ ഞാൻ കണ്ടു. അവ­ളുടെ കൈയിൽ വർണ്ണ­ക്ക­ട­ലാ­സ്സിൽ പൊതിഞ്ഞ ഒരു സമ്മാ­ന­പ്പൊ­തി­യു­മു­ണ്ടാ­യി­രു­ന്നു. രണ്ടു വർഷം ഭർത്താ­വിന്റെ വേഷം കെട്ടി അഭി­ന­യി­ച്ച­തി­നുള്ള കൂലി­യാ­യാ­രിക്കാം ആ സമ്മാ­ന­പ്പൊ­തി­യിൽ!

praphullan tripunithura

എല്ലാ ഇസ­ങ്ങളും മത­സം­ഹി­ത­കളും മൊത്ത­ത്തിൽ മനു­ഷ്യ­ന­ന്മ­യ്ക്കു­വേണ്ടി രചി­യ്ക്ക­പ്പെ­ട്ടി­ട്ടു­ള്ള­താ­ണല്ലോ?! മേലേ­ത്ത­ട്ടിൽ അതു­കൈ­കാര്യം ചെയ്യാൻ ഭാഗ്യം­സി­ദ്ധി­ക്കുന്ന നേതാ­ക്കൾ സ്വന്തം താൽപ്പ­ര്യ­ങ്ങൾക്കും സാമ്പ­ത്തിക നേട്ട­ങ്ങൾക്കും വേണ്ടി അവയെ ബോധ­പൂർവ്വം പണ­യ­പ്പെ­ടു­ത്തു­ന്നേ­ട­ത്തു­നി­ന്നാണ്‌ ദുർഘടങ്ങൾ ആരം­ഭി­യ്ക്കു­ന്ന­ത്‌. ദൗർഭാ­ഗ്യ­വ­ശാൽ നമ്മുടെ രാജ്യത്ത്‌ പ്രത്യേ­കിച്ച്‌ കേര­ള­ത്തിൽ ഭൂരി­പക്ഷം വരുന്ന സാമാ­ന്യ­ജനം ഈ പ്ര­ക്രി­യ­യുടെ ദുരി­ത­ങ്ങൾ അനു­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഈ സന്ദർഭ­ത്തി­ലാണ്‌ സഹോ­ദ­രൻ അയ്യ­പ്പ­നെ­പോലെ നിസ്വാർത്ഥ­മ­തി­ക­ളായ രാജ്യ­ത­ന്ത്ര­ജ്ഞ­ന്മാർ മാതൃ­ക­യായി രൂപാ­ന്ത­ര­പ്പെ­ടു­ന്നതും ആദ­രി­യ്ക്ക­പ്പെ­ടു­ന്ന­തും.
“സഹോ­ദ­രൻ അയ്യ­പ്പനെ അടു­ത്ത­റി­യാൻ” എന്ന കൈപ്പു­സ്തകം എഴു­തിയ കെ.­എം.­അ­ന­ന്തൻ b com [hons]NDC ഇങ്ങനെ അഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. “നിസ്വാർത്ഥ­സേ­വനം ജീവി­ത­വ്ര­ത­മാ­ക്കിയ സഹോ­ദ­രൻ, ശ്രീനാ­രാ­യ­ണ­ഗു­രു­ദേ­വന്റെ ഉത്ത­മ­ഗൃ­ഹ­സ്ഥ­ശി­ഷ്യൻ, ഗുരു­ദേ­വ­ദർശനം അക്ഷ­രാർത്ഥ­ത്തിൽ തന്റെ ജന്മ­നി­യോ­ഗ­മായി മാറ്റിയ ത്യാഗ­ധ­നൻ, എന്തിന്‌ സഹോ­ദ­രന്റെ ജീവി­ത­ത്തോട്‌ താര­ത­മ്യ­പ്പെ­ടു­ത്താൻ പറ്റി­യ­മ­റ്റൊരു വ്യക്തിയെ ചരി­ത്ര­ത്താ­ളു­ക­ളിൽ പര­തി­യാൽ കണ്ടെ­­ത്താൻ കഴി­യി­ല്ലെ­ന്നത്‌ സ്പഷ്ടം.“
വി.­ടി.ഭട്ടതിരിപ്പാട്‌ - ”ഞാൻ ചെറുപ്പം മുതൽക്കേ ഒര­യ്യ­പ്പ­ഭ­ക്ത­നാ­യി­രു­ന്നു. എന്റെ ഇല്ല­ത്തി­ന­ടുത്ത്‌ സ്ഥിതി­ചെ­യ്യുന്ന അയ്യ­പ്പ­ക്ഷേ­ത്ര­ത്തിൽ പൂജാ­രി­യായി ഞാൻ കഴി­ച്ചു­കൂ­ട്ടി­യി­ട്ടു­ണ്ട്‌. കാല­ക്ര­മേണ ആവി­ശ്വാസം മാറി­യെ­ങ്കിലും അയ്യ­പ്പ­ഭ­ക്ത­നായി ജീവിതം തുടർന്നു. രണ്ടാം­ഘ­ട്ട­ത്തിൽ എന്റെ ആരാ­ധ­നയ്ക്കു പാത്ര­മായ അയ്യ­പ്പൻ “ സഹോ­ദ­രൻ കെ.­അ­യ്യ­പ്പൻ ആണെന്നു മാത്രം. ആ അയ്യ­പ്പ­ഭക്തി എന്നെ പിന്തു­ട­രു ന്നു.”

1967 ഡിസം­ബ­റിൽ ശിവ­ഗി­രി­യിൽ നടന്ന മഹാ­സ­മാ­ധി­മ­ന്ദിര പ്രതി­ഷ്ഠാ­മ­ഹോ­ത്സവ പരി­പാ­ടി­യിൽ പങ്കെ­ടു­ത്തു­കൊണ്ട്‌ അന്നു മുഖ്യ­മ­ന്ത്രി­യാ­യി­രുന്ന ഇ.­എം.­എസ്‌ നമ്പൂ­തി­രി­പ്പാട്‌ ചെയ്ത പ്രസം­ഗ­ത്തിലെ ഒരു ഭാഗം-
“ശ്രീനാ­രാ­യണഗുരു സൃഷ്ടിച്ച സ്വാത­ന്ത്ര്യ­ബോധം മേൽജാ­തി­ക്കാ­രുൾപ്പെടെ സർവ്വ­ജ­ന­ങ്ങ­ളുടെ ഇട­യിലും ഒരു നവോ­ത്ഥാ­ന­ത്തിനു തുടക്കം കുറി­ച്ചു. ”ഒരു ജാതി, ഒരു മതം, ഒരു ദൈവം മനു­ഷ്യന്‌“ എന്ന ശ്രീനാ­രാ­യ­ണ­ഗു­രു­വിന്റെ സന്ദേ­ശ­ത്താൽ ആകൃ­ഷ്ട­രായ ശ്രീനാ­രാ­യ­ണ­ശി­ഷ്യ­ന്മാർ സാമൂ­ഹ്യ­പ­രി­ഷ്ക്കാ­ര­ത്തിനു എന്നെ­പ്പോ­ലു­ള്ള­വ­രിൽ ആവേശം ഉണ്ടാ­ക്കി. കാറൽമാ­ക്സി­നെ­ക്കു­റിച്ചു കേൾക്കു­ന്ന­തി­നു­മുമ്പ്‌ ശ്രീനാ­രാ­യ­ണ­ശി­ഷ്യ­നായ സഹോ­ദ­രൻ അയ്യ­പ്പന്റെ (സ­ദ­സി­ലി­രുന്ന സഹോ­ദ­ര­ന­യ്യ­പ്പനെ ചൂണ്ടി­ക്കാ­ണിച്ച്‌) വിപ്ള­വ­ലേ­ഖ­ന­ങ്ങൾ ഞാൻ വായിച്ചു പഠി­ച്ചു. തികഞ്ഞ ആസ്തി­ക­നും, തികഞ്ഞ നാസ്തി­കനും സ്വീകാ­ര്യ­മായ എന്തോ ഒന്നു ശ്രീനാ­രാ­യ­ണ­ഗു­രു­വിലും അദ്ദേ­ഹ­ത്തിന്റെ ദർശ­ന­ത്തിലും ഉണ്ടാ­യി­രു­ന്നു. ആ എന്തോ ഒന്നിന്റെ പിന്നാ­ലെ­യാണ്‌ കേര­ള­ത്തിന്റെ ജനാ­ധി­പത്യ പ്രസ്ഥാ­ന­ത്തിന്റെ വളർച്ച­യുടെ തുട­ക്കം.”
ശ്രീനാ­രാ­യ­ണന്റെ ആശിർവ്വാ­ദ­ത്തോടെ ആല­പ്പുഴ കാഞ്ഞി­രം­ചി­റ­യ്ക്കു­സ­മീപം ഒരു തൊഴി­ലാളി സംഘ­ടന രൂപം­കൊ­ണ്ടു. അതാണ്‌ പിന്നീട്‌ തിരു­വി­താം­കൂർ കയർ ഫാക്റ്ററി വർക്കേഴ്സ്‌ യൂണി­യ­നായി മാറി­യ­ത്‌. അവി­ടത്തെ തൊഴി­ലാ­ളി­കളെ വീഞ്ഞ­പ്പെ­ട്ടി­യുടെ മുക­ളിൽ കയ­റി­നി­ന്നു­കൊണ്ട്‌ “സഖാ­ക്കളെ” എന്നു സഹോ­ദ­രൻ അയ്യ­പ്പൻ അഭി­സം­ബോ­ധ­ന­ചെ­യ്തു. അതു­-­കേ­ര­ള­ത്തി­ലെ-“സഖാ­ക്കളെ” എന്ന ആദ്യത്തെ സംബോ­ധ­ന­യാ­യി­രു­ന്നു.
നല്ല കാലാ­വ­സ്ഥ, നല്ല ഫല­ഭൂ­യി­ഷ്ഠ­മായ വയൽ, നല്ല വിത്ത്‌, നല്ല വളം, കഠി­നാ­ദ്ധ്വാനം ചെയ്യുന്ന കർഷ­കൻ ഇതെല്ലാം സമ്മേ­ളി­ക്കു­മ്പോൾ നല്ല വിള­വു­ണ്ടാ­കും. അതിൽ അത്ഭു­ത­പ്പെ­ടാ­നി­ല്ല. എന്നാൽ സഹോ­ദ­രൻ അയ്യ­പ്പന്റെ വളർച്ച­യുടെ കാര്യമോ തികച്ചും പ്രതി­കൂ­ല­സാ­ഹ­ച­ര്യ­ത്തി­ലാ­യി­രുന്നു ജീവി­ത­ത്തിന്റെ ആരം­ഭം. ഇവിടെ പാശ്വ­വൽക്ക­രി­ക്ക­പ്പെ­ട്ട, പിന്നോ­ക്ക­സ­മു­ദാ­യ­ത്തിൽ പിറ­ന്ന, ഒരു ദരി­ദ്ര­കു­ടും­ബ­ത്തിലെ അംഗം ഏറ്റവും ഉന്ന­തി­യി­ലേ­യ്ക്കാണ്‌ ഉയർന്ന­ത്‌. അതി­ലാണു ശ്രേഷ്ഠ­തയും പ്രധാ­നവും!
ചെറാ­യി­യിലെ ഒരു ദരി­ദ്ര­കു­ടും­ബ­ത്തി­ലാണ്‌ 1889 ആഗസ്റ്റ്‌ 22നു കെ.­അ­യ്യ­പ്പൻ ജനി­ച്ച­ത്‌. അവിടെ നെടി­യാറ അച്ചൻബാ­വ­യുടെ സ്കൂളിൽ പ്രാഥമിക പഠനം നട­ത്തി. (ഈ സ്കൂളിന്റെ തൊട്ട­ടു­ത്തുള്ള നെടി­യാ­റ­മ­ഠ­ത്തി­ൽ താമ­സി­ച്ചാ­യി­രുന്നു ശ്രീനാ­രാ­യ­ണ­ഗുരു അദ്ദേ­ഹ­ത്തിന്റെ പ്രധാ­ന­കൃ­തി­ക­ളി­ലൊ­ന്നായ “ജീവ­കാ­രുണ്യ പഞ്ചകം” രചി­ച്ച­ത്‌.) പള്ളി­പ്പുറം ഇംഗ്ളീഷ്‌ സ്കൂളിലും പറ­വൂർ ഹൈസ്കൂ­ളി­ലു­മായി പഠനം തുടർന്നു. പട്ടിണിയോടെ­യാ­യി­രുന്നു പല ദിവ­സ­ങ്ങ­ളിലും സ്കൂളിൽ പോയി­രു­ന്ന­ത്‌. അന്ന്‌, സാമ്പ­ത്തിക പരാ­ധീ­ന­ത­കൊണ്ട്‌ ഉന്നത വിദ്യാ­ഭ്യാ­സ­ത്തിനു സാ­ധി­ച്ചി­ല്ല. അക്കാ­ല­ങ്ങ­ളി­ലൊക്കെ അയ്യ­പ്പൻ ഇട­യ്ക്കിടെ ശ്രീനാ­രാ­യ­ണ­ഗു­രു­ദേ­വനെ സന്ദർശി­യ്ക്കുക പതി­വാ­യി­രു­ന്നു. അദ്ദേഹം ഒരു നൂറു­രൂപ കൊടുത്തു അയ്യ­പ്പനെ അനു­ഗ്ര­ഹി­ച്ചു. ഒരു ശതാ­ബ്ദ­ത്തി­ന­പ്പു­റ­ത്തുള്ള 100 രൂപ കൊണ്ടാണു പിന്നീ­ടുള്ള വിദ്യാ­ഭ്യാ­സ­ത്തിനു പുറ­പ്പെ­ട്ട­ത്‌. ബി.എ പാസ്സാ­യ­ശേഷം ചെറായി ശ്രീരാ­മ­വർമ്മ­യൂ­ണി­യൻ ഹൈസ്കൂ­ളിൽ അധ്യാ­പ­ക­നായി ജീവിതം ആരം­ഭി­ച്ചു.

ലോക­ത്തിലെ ഏറ്റവും ക്രൂര­മാ­യ, സ്വാമി­വി­വേ­കാ­ന­ന്ദ­നെ­ക്കൊണ്ട്‌ കേര­ളത്തെ ഭ്രാന്താ­ല­യ­മെന്നു വിളി­പ്പിച്ച അയി­ത്താ­ചാരം നില­നി­ന്നി­രുന്ന കാല­മാ­യി­രുന്നു അതെന്നു പ്രത്യേകം പറ­­യേ­ണ്ട­തി­ല്ലല്ലോ! അയ്യ­പ്പൻ ഗുരു­ദേ­വനെ സന്ദർശി­ച്ച­പ്പോ­ഴൊക്കെ ഗുരു­ദേ­വൻ പറ­ഞ്ഞു. “ജാതി­പോ­കണം അയ്യ­പ്പാ. ജാതി­പോ­കണം” അതിനു പ്രാഥ­മി­ക­മായി ചെയ്യാ­നാ­വുന്ന കാര്യ­ങ്ങൾ മിശ്ര­ഭോ­ജ­ന­വും, മിശ്ര­വി­വാ­ഹ­വു­മാ­ണെന്നു അയ്യ­പ്പൻ തിരി­ച്ച­റി­ഞ്ഞു. 1917-ൽ ചെറാ­യി­യിൽ പുല­യ­രു­മൊ­ന്നിച്ചു പായ­സം­ത­യ്യാ­റാക്കി ഒരു­മിച്ചു കഴി­ച്ചു. അയ്യ­പ്പന്റെ സഹോ­ദരീ പുത്ര­നായ രാമൻപി­ള്ള­യുടെ വീടിന്റെ വരാ­ന്ത­യിൽവച്ചാ­യി­രുന്നു അത്‌, ഒരു സാമൂ­ഹ്യ­വി­പ്ള­വ­ത്തിന്റെ നാന്ദി­കു­റിച്ച ആദ്യ­മി­ശ്ര­ഭോ­ജനം! തുടർന്നു നെടി­യാറ അച്ചൻബാ­വ­യുടെ മകൻ കുമാ­രൻമാ­സ്റ്ററും വയ­ലിൽപിള്ള­യുടെ മകൾ കല്യാ­ണിയും തമ്മി­ലുള്ള വിവാ­ഹ­സ­ദ്യ­യിൽ ചരി­ത്ര­ത്തി­ലാ­ദ്യ­മായി പുല­യ­സ­മു­ദാ­യ­ക്കാരും ഒരു­മിച്ചു പങ്കെ­ടുത്തു പന്തി­ഭോ­ജനം നട­ത്തി. ഇതിന്റെയൊക്കെ പേരിൽ അയ്യ­പ്പൻ ഉൾപ്പെട്ട `ചെറായി വിജ്ഞാ­ന­വർദ്ധിനി സഭ` അയ്യ­പ്പ­നെയും സഹ­പ്ര­വർത്ത­ക­രേയും സമു­ദാ­യ­ഭ്ര­ഷ്ട­രാ­ക്കി. അയ്യ­പ്പ­നെ­പ­ര­സ്യ­മായി `പുല­യ­ന­യ്യ­പ്പൻ` എന്നു വിളിച്ച്‌ അധി­ക്ഷേ­പി­ച്ചു. നാട്ടു­ന­ട­പ്പു­കൾ ലംഘി­ച്ച­തിനു അയ്യ­പ്പനെ നാടു­ക­ട­ത്താൻ മഹാ­രാ­ജാ­വി­നോടു ശുപാർശ­ചെ­യ്യാൻ വരെ തീരു­മാ­ന­മെ­ടു­ത്തു. വിലക്കു കല്പിച്ചു പുറ­ത്താ­ക്ക­പ്പെ­ട്ട­വ­രോട്‌ ആരും സഹ­ക­രി­ച്ചി­ല്ല. ഒടു­വിൽ ശ്രീനാ­രാ­യ­ണ­ഗുരു ഒരു സന്ദേശം എഴുതി തയ്യാ­റാക്കി പ്രച­രി­പ്പി­ച്ചു.
“മനു­ഷ്യ­രുടെ മതം, വേഷം, ഭാഷ മുത­ലാ­യവ എങ്ങ­നെ­യാ­യി­രു­ന്നാലും അവ­രുടെ ജാതി ഒന്നാ­യ­തു­­കൊണ്ട്‌ അന്യോന്വം വിവാ­ഹവും പന്തി­ഭോ­ജ­നവും ചെയ്യു­ന്ന­തിനു യാതൊരു തട­സ്സ­വു­മി­ല്ല.” - ശ്രീനാ­രാ­യ­ണ­ഗു­ര. ഇതാണ്‌ മഹാ സന്ദേ­ശ­മെ­ന്ന­പേ­രിൽ അറി­യ­പ്പെ­ട്ട­ത്‌.
ഏതാ­യാലും 10 വർഷ­ത്തി­നു­ശേഷം അയ്യ­പ്പനെ ഭ്രഷ്ടു­ക­ല്പിച്ചു പുറ­ത്താ­ക്കിയ ചെറായി വിജ്ഞാ­ന­വർദ്ധിനി സഭ അയ്യ­പ്പന്റെ അദ്ധ്യ­ക്ഷ­ത­യിൽ കൂടി തെറ്റു­തി­രു­ത്തി. അയ്യ­പ്പനും കുടും­ബാം­ഗ­ങ്ങൾക്കു­മുള്ള എല്ലാ വില­ക്കു­കളും മാറ്റി.

കൊച്ചി­രാജ്യത്തെ പൊതു­മ­രാ­മ­ത്തു­മ­ന്ത്രി­യായി ശ്രീ. അയ്യ­പ്പൻ ഉയർന്നു. എറ­ണാ­കു­ളത്തെ എഴു­പ­തടി റോഡ്‌ (എം.­ജി.­റോ­ഡ്‌) അദ്ദേ­ഹ­ത്തിന്റെ സൃഷ്ടി­യാ­ണ്‌. ഇന്നത്തെ ഗോശ്രീ പാല­ങ്ങൾ അദ്ദേ­ഹ­ത്തിന്റെ സ്വപ്നം പിന്നീട്‌ സാക്ഷാൽക്ക­രി­ക്ക­പ്പെ­ട്ട­താ­
ണ്‌.
എറ­ണാ­കു­ളത്തു സ്വന്ത­മാ­യൊരു വീട്‌ വേണ­മെന്ന്‌ അയ്യ­പ്പൻ ആഗ്ര­ഹി­ച്ചു. (അന്നു എറ­ണാ­കു­ളത്തു നിന്നും ചെറാ­യി­യി­ലെ­ത്താൻ ചുരു­ങ്ങി­യത്‌ നാലു മണി­ക്കൂർ വേണ്ടി­യി­രു­ന്നു, സഹ­ക­ര­ണ­ബാ­ങ്കിൽ നിന്നും മറ്റും കട­മെ­ടുത്തു രവി­പു­രത്തു ഇരു­പ­ത്തി­യാ­റര സെന്റ്‌ സ്ഥലം വാങ്ങി വീടു­പ­ണി­തു. പക്ഷേ ഗൃഹ­പ്ര­വേ­ശ­ന­ത്തിനു വീടിന്നു കത­കു­കളും ജനാ­ല­കളും ഇല്ലാ­യി­രു­ന്നു.
70 അടി വീതി­യുള്ള റോഡിന്റെ പദ്ധതി നിയ­മ­സ­ഭ­യിൽവെ­ച്ച­പ്പോൾ അന്നത്തെ ഭര­ണ­കർത്താ­ക്കളും സഹ­പ്രവർത്തകരും അയ്യ­പ്പനെ കളി­യാ­ക്കി. അന്നത്തെ ഏറ്റവും വലിയ റോഡാ­യി­രുന്ന “ബ്രോഡ്‌വേ” ചൂണ്ടി­ക്കാ­ട്ടി­യാണ്‌ അവർ നേരം­പോ­ക്കു പറ­ഞ്ഞ­ത്‌. റോഡി­നു­സ്ഥലം അക്വ­യർ ചെയ്ത­പ്പോൾ മന്ത്രി­യുടെ പുര­യി­ടത്തെ ഒട്ടും സ്പർശി­ക്കാതെ അയൽപ­ക്കത്തെ ഒരു ശാസ്ത്രി­യുടെ വീടു­മു­ഴു­വൻ പോക­ത്ത­ക്ക­വ­ണ്ണ­മാ­യി­രുന്നു എഞ്ചി­നീ­യർമാർ പ്ളാൻ തയ്യാറാ­ക്കി­യി­രു­ന്ന­ത്‌. പക്ഷേ അയ്യ­പ്പൻ അതു തിരു­ത്തി. ശാസ്ത്രി­യുടെ വീടിനെ സ്പർശി­ക്കാ­തെയും തന്റെ വീടിന്റെ നാലടി അട­ത്തു­കൂടി വഴി പോക­ത്ത­ക്ക­വി­ധ­വു­മായി അതിന്റെ പ്ളാൻ മാറ്റി. അതാണ്‌ ഇന്നു രവി­പു­രത്തെ സഹോ­ദ­ര­ഭ­വ­ന­ത്തി­ന­ടു­ത്തുള്ള വള­വി­നു­കാ­ര­ണം. (ഇന്നത്തെ ഭര­ണ­കർത്താ­ക്ക­ളാ­ണെ­ങ്കിലോ!?)

പിന്നീട്‌ തിരു­ക്കൊച്ചി സംസ്ഥാ­നത്തും പറ­വൂർ ടി.­കെ.­നാ­രാ­യ­ണ­പി­ള്ള­യുടെ നേതൃ­ത്വ­ത്തി­ലുള്ള മന്ത്രി­സ­ഭ­യിലും പന­മ്പിള്ളി ഗോവി­ന്ദ­മേ­നോ­നോ­ടൊപ്പം സഹോ­ദ­രൻ അയ്യ­പ്പനും മന്ത്രി­യാ­യി­രു­ന്നു.
തിരു­ക്കൊച്ചി രൂപീ­കൃ­ത­മാ­യ­തി­നു­ശേഷം കൊച്ചി രാജ­കു­ടുംബം ഒരു പ്രമേയം പാസ്സാക്കി സർക്കാ­രി­ന­യ­ച്ചു. “അയിത്തജാതി­ക്കാരെ കന­ക­ക്കു­ന്നിൽ പ്രവേ­ശി­യ്ക്കാൻ അനു­വ­ദി­യ്ക്ക­രു­തെ­ന്നാ­യി­രുന്നു അവ­രുടെ ആവ­ശ്യം.” പ്രമേയം മുഖ്യ­മന്ത്രി വായി­ച്ച­ശേഷം പന­മ്പി­ള്ളി­ഗോ­വി­ന്ദ­മേ­നോന്റെ കയ്യിൽ കൊടു­ത്തു. അദ്ദേഹം വായി­ച്ചു­നോ­ക്കി­യ­ശേഷം സഹോ­ദ­രൻ അയ്യ­പ്പനു കൈമാ­റി. സഹോ­ദ­രൻ അയ്യ­പ്പനു യാതൊരു സംശ­യ­വു­മു­ണ്ടായില്ല. അദ്ദേഹം അതി­ന്മേൽ ഉടനെ എഴു­തി.“പട്ടിയ്ക്കും പൂച്ചയ്ക്കും പ്രവേ­ശി­യ്ക്കാ­വു­ന്നി­ടത്തു മനു­ഷ്യനു കട­ക്കാൻ പാ­ടില്ലേ?!” എന്നു മാത്രം. !

1934 ലെ തിര­ഞ്ഞെ­ടു­പ്പിൽ സുഹൃ­ത്തു­ക്കൾ പിരി­ച്ചു­നൽകിയ പണ­ക്കി­ഴി­യും, “സഹോ­ദ­രൻ” ദിന­പ്പ­ത്രി­മാ­ക്കു­ന്ന­തി­ലേയ്ക്കു സുഹൃ­ത്തു­ക്കൾ പിരിച്ച (അ­ന്ന­ത്തെ) 9000 രൂപയും സഹോ­ദ­രൻ അയ്യ­പ്പൻ സ്വീക­രി­ച്ചി­ല്ല. ഇന്നത്തെ ഏതു രാഷ്ട്രീ­യ­നേ­താവ്‌ ഇതിനു തയ്യാ­റാകും?!

തിരു­വി­താം­കൂർ സ്റ്റേറ്റ്‌ കോൺഗ്രസ്സ്‌ പ്രക്ഷോ­ഭ­ത്തെ­ത്തു­ടർന്ന്‌ അറ­സ്റ്റി­ലാ­യ­വരെ സഹോ­ദ­രൻ അയ്യ­പ്പൻ ആവ­ശ്യ­പ്പെ­ട്ട­ത­നു­സ­രിച്ച്‌ അന്നത്തെ ദിവാൻ സർ സി.പി നിരു­പാ­ധികം വിട്ട­യ­ച്ചു. അതു മന­സ്സി­ലാ­ക്കിയ കേര­ള­കൗ­മുദി പത്രാ­ധി­പർ കെ.­സു­കു­മാ­രൻ, ആർ.­ശ­ങ്കറെ ഒരു കോളേ­ജിൽ പ്രൊഫ­സ­റോ, പ്രിൻസി­പ്പലോ ആക്കാൻ ദിവാ­നോടു ശുപാർശ ചെയ്യാൻ സഹോ­ദ­രൻ അയ്യ­പ്പ­നോടു പറ­ഞ്ഞു. സഹോ­ദ­രൻ പറഞ്ഞു“വ്യക്തി­ക­ളുടെ ആവ­ശ്യ­ത്തിനു ഞാൻ ശുപാർശ ചെയ്യില്ല” തികച്ചും പ്രാപ്തനും അർഹ­നു­മായ ആർ.­ശ­ങ്കർ പിന്നീട്‌ മുഖ്യ­മന്ത്രി പദ­ത്തി­ലെ­ത്തി­യ­കാര്യം അറി­യാ­മല്ലോ!
തിരു­വി­താം­കൂ­റിൽ ശ്രീനാ­രാ­യ­ണ­ഗു­രു­സ­മാ­ധി­ദിനം (കന്നി 5) പൊതു­അ­വ­ധി­യായി പ്രഖ്യാ­പി­യ്ക്ക­ണ­മെന്നും സഹോ­ദ­രൻ അയ്യ­പ്പൻ കൊച്ചി ലെജി­സ്ളേ­റ്റീവ്‌ കൗൺസി­ലിൽ പ്രമേയം അവ­ത­രി­പ്പി­ച്ചു. വൈസ്രോയി ഡിക്സൺ പ്രഭു ആയി­രുന്നു കൗൺസിൽ പ്രസി­ഡന്റ്‌. അന്നത്തെ അറ്റോർണി ജന­റൽ തോമസ്‌ മാഞ്ഞൂ­രാനും കൗൺസി­ലിൽ സന്നി­ഹി­ത­നാ­യി­രു­ന്നു. നാരാ­യ­ണ­ഗുരു തിരു­വി­താം­കൂ­റി­ലാണു ജനി­ച്ച­തെന്നു അറ്റോർണി ജന­റൽ തട­സ്സ­വാ­ദ­മു­ന്ന­യി­ച്ചു. ഉടനെ തന്നെ ക്രിസ്തു­മസ്സ്‌ അവ­ധിയെ സൂചി­പ്പി­ച്ചു­കൊണ്ട്‌ `സഹോ­ദ­രൻ തിരി­ച്ച­ടി­ച്ചു. “യേശു­ക്രിസ്തു ഏതു രാജ്യ­ക്കാ­ര­നാ­ണ്‌.” ഡിക്സൺ പ്രഭു ഉടനെ പാസ്ഡ്‌, പാസ്ഡ്‌ എന്നു പറഞ്ഞു പ്രമേയം പാസാ­ക്കി.
ഉദ്യോഗ­ങ്ങൾ വഹിച്ചു അവ­യുടെ സുഖവും ഗുണവും അനു­ഭ­വി­യ്ക്കു­ന്ന­വർ ദേശീ­യ­വാ­ദി­കൾ, അതി­നി­ടയ്ക്കു അർഹ­ത­യുള്ള ഉദ്യോ­ഗ­ത്തിനു ആവ­ശ്യ­പ്പെ­ടു­ന്ന­വർ വർഗ്ഗീ­യ­വാ­ദി­കൾ“ എന്നാണു ഇന്നത്തെ അവസ്ഥ എന്ന അയ്യ­പ്പന്റെ അഭി­പ്രാ­യത്തെ പരി­ഗ­ണിച്ച്‌ സമു­ദാ­യ­പ്രാ­തി­നിത്യം ശാസ്ത്രീയ ദേശീ­യ­ത്വ­മാ­ണെ­ന്നുള്ള വാദ­ഗ­തിയെ കൊച്ചി­ദി­വാൻജി­യാ­യി­രുന്ന സർ, ആർ.­കെ.­ഷ­ണ്മുഖം ചെട്ടി അംഗീ­ക­രിച്ച്‌ ഉദ്യോ­ഗ­സ്ഥരെ വിവിധ സമു­ദാ­യ­ങ്ങ­ളിൽ നിന്നും തിര­ഞ്ഞെ­ടുത്തു നിയ­മി­യ്ക്കു­ന്ന­തി­നായി ”സ്റ്റാഫ്‌ സെലക്ഷൻ ബോർഡ്‌ രൂപീകരി­യ്ക്കു­ന്ന­തി­നായി 16.03.1936-ൽ ഒരു കമ്മറ്റി രൂപീ­ക­രി­ച്ചു. അതാണ്‌ സമു­ദായ സംവ­ര­ണ­ത്തിന്റെ ആരം­ഭം.
തിരു­ക്കൊച്ചി മന്ത്രി­സ­ഭ­യിൽ ഒമ്പതു അംഗ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഇതു കൂടു­ത­ലാ­ണെ­ന്നു­വാ­ദ­മു­ഖ­മു­യർന്നു. ഉദ്യോ­ഗ­സ്ഥ­ന്മാ­രുടെ എണ്ണം കുറ­ച്ച­തു­കൊണ്ടു പ്രയോ­ജ­ന­മി­ല്ലെന്നും മന്ത്രി­മാ­രുടെ എണ്ണം കുറ­യ്ക്ക­ണ­മെന്നും അയ്യ­പ്പൻ മന്ത്രി­സ­ഭ­യിൽ വാദി­ച്ചു. ഇതേ­തു­ടർന്നു എല്ലാ മന്ത്രി­മാരും രാജി­വെച്ച്‌ അഞ്ചു­മ­ന്ത്രി­മാർ മാത്ര­മുള്ള ചെറിയ മന്ത്രി­സഭ രൂപീ­ക­രി­യ്ക്കാൻ തീരു­മാ­നി­ച്ചു. പുതിയ മന്ത്രി­മാ­രുടെ ലിസ്റ്റിലും അയ്യ­പ്പൻ മ­ന്ത്രി­യാ­യി­രു­ന്നു. മന്ത്രി­മാ­രുടെ എണ്ണം കുറ­യ്ക്കാൻ മുൻകൈ എടുത്ത ഞാൻ മന്ത്രി­യാ­കു­ന്നതു ശരി­യ­ല്ലെന്നു അദ്ദേഹം പറ­ഞ്ഞു. പല­ഭാ­ഗത്തു നിന്നും പ്രത്യേ­കിച്ച്‌ മുഖ്യ­മ­ന്ത്രി­യിൽ നിന്നും മറ്റു­മ­ന്ത്രി­മാ­രിൽ നിന്നും ശക്തി­യായ സമ്മർദ്ദ­മു­ണ്ടാ­യിട്ടും അദ്ദേഹം വഴ­ങ്ങി­യി­ല്ല. ഇന്നാ­ണെ­ങ്കിലോ?!

അതാതു ദിവ­സത്തെ ഫയ­ലു­ക­ളിൽ അന്ന­ന്നു­തന്നെ ഉത്ത­ര­വു­കൾ പാസാക്കി മട­ക്കുന്ന ശൈലി­യാ­യി­രുന്നു സഹോ­ദ­ര­ന്റേ­ത്‌.

സഹോ­ദ­രൻ മന്ത്രി­യാ­യി­രുന്ന കാലത്തു സ്വന്തം മകൾ പോലും സർക്കാർ ഫോണും കാറും ഉപ­യോ­ഗി­ക്കു­ന്ന­തിൽ നിയ­ന്ത്രണം പാലി­ച്ചി­രു­ന്നു. വീട്ടു­കാർ സർക്കാർ സ്വത്തു­ക്കൾ ഒരി­ക്കലും സ്വന്തം കാര്യ­ങ്ങൾക്കു ഉപ­യോ­ഗ­പ്പെ­ടു­ത്തി­യി­ല്ല. ഇന്നോ!

ഒരി­യ്ക്കൽ ഗീതാ­ന­ന്ദ­സ്വാ­മി­കൾ സഹോ­ദ­ര­നോട്‌ ചോദിച്ചു. “ഒരു തികഞ്ഞ യുക്തി­വാ­ദി­യായ അങ്ങേയ്ക്ക്‌ എങ്ങിനെ ഗുരു­ദേ­വന്റെ ഒരു ഉത്തമ ഗൃഹസ്ഥ ശിഷ്യ­നാ­കാൻ കഴി­ഞ്ഞു.” സഹോ­ദ­രൻ പറ­ഞ്ഞു.“യുക്തി­വാ­ദ­ത്തിനും അതീ­ത­മായ പലതും ഗുര­സ്വാ­മി­യിൽ നിന്നും എനിയ്ക്കു അനു­ഭ­വ­വേ­ദ്യ­മാ­യി­ട്ടുണ്ട്‌.”
എറ­ണാ­കു­ളത്തു മഹാ­രാ­ജാസ്‌ കോളേജ്‌ ഗ്രൗണ്ടിനു വടക്കു ഭാഗത്ത്‌ 72 സെന്റ്‌ സ്ഥലം വാങ്ങി­യത്‌ ശ്രീ സഹോ­ദ­രൻ അയ്യ­പ്പൻ ശ്രീനാ­രാ­യണ സേവാ­സം­ഘ­ത്തിന്റെ ആദ്യ പ്രസി­ഡന്റാ­യി­രി­യ്ക്കു­മ്പോ­ഴാ­ണ്‌.
രാജ്യ­ത്തിനും സമു­ദാ­യ­ത്തിനും അയ്യ­പ്പൻ ചെയ്തി­ട്ടുള്ള വില­മ­തി­യ്ക്കാ­നാ­വാത്ത സേവ­ന­ങ്ങളെ കണ­ക്കി­ലെ­ടു­ത്തു­കൊണ്ട്‌ കൊച്ചി മഹാ­രാ­ജാവ്‌ 1935­-ൽ അദ്ദേ­ഹ­ത്തിനു വീര­ശൃം­ഖല നൽകി. ഇതു ഇന്തോ­-­ചീന യുദ്ധ­ക്കാ­ലത്ത്‌ അദ്ദേഹം രാജ്യ­ര­ക്ഷാ­ഫ­ണ്ടി­ലേയ്ക്കു സംഭാ­വന ചെയ്തു. 23.07.1940­-ൽ അയ്യ­പ്പനെ കൊച്ചി നിയ­മ­സ­ഭ­യുടെ ഡപ്യൂ­ട്ടി­പ്ര­സി­ഡന്റായി തിര­ഞ്ഞെ­ടു­ത്തു. 1942­-ൽ അയ്യ­പ്പനു ചക്ര­വർത്തി­യിൽ നിന്നും `റാവുസാഹിബ്‌` ബഹു­മതി ലഭി­ച്ചു.

ഭര­ണാ­ധി­കാ­രി, രാഷ്ട്ര­ത­ന്ത്ര­ജ്ഞൻ, സാമൂ­ഹ്യ­പ­രി­ഷ്കർത്താവ്‌ തുട­ങ്ങിയ നില­യിൽ കൂടാതെ സഹോ­ദ­രൻ അയ്യ­പ്പൻ ഒരു കവി കൂടി­യാ­യി­രു­ന്നു. ക്ഷേത്ര­പ്ര­വേ­ശ­ന­സ­മ­ര­ത്തിനു ഊർജ്ജം പകർന്ന്‌ “വരുക വരുക സഹ­ജ­രേ... സഹ­ന­സ­മ­ര­നേ­ര­മായ്‌”തുട­ങ്ങിയ വിപ്ള­വ­ഗാ­ന­ങ്ങളും ഗുരു­ദേ­വന്റെ മര­ണ­ത്തോ­ട­നു­ബ­ന്ധിച്ചെഴു­തിയ
“ജരാ­ത്ര­ജാ­മൃതി എന്നു തുട­ങ്ങുന്ന ചര­മ­ഗാ­നവും അദ്ദേഹം ഭാഷയ്ക്കു സംഭാ­വന ചെയ്തു.

”നിങ്ങ­ളിൽ വിശ്വ­ങ്ങളെ ജയി­യ്ക്കാൻ മതി­യായ
മംഗല മഹാ­ശ­ക്തിയുറങ്ങി­ക്കി­ട­ക്കുന്നു
അതി­നെ­ത്ത­ട്ടി­നി­ങ്ങ­ളു­ണർത്തി­വി­ട്ടീ­ടു­കി-
ലതു­താൻ കാമ­ധേ­നു­നി­ങ്ങൾക്കു സഹ­ജ­രെ.“

1968­-­മാർച്ച്‌ 6-ന്‌ അയ്യ­പ്പൻ കഥാ­വ­ശേ­ഷ­നാ­യി. (സ­ഹോ­ദ­രൻ അയ്യ­പ്പനെ അടു­ത്ത­റി­യാൻ എന്ന ശ്രീ.­കെ.­എം.­അ­ന­ന്തന്റെ കൈപ്പു­സ്ത­ക­ത്തോടു കട­പ്പാ­ട്‌.)
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.