Friday, August 20, 2010

mathew nellickunnu


മുറി­ക്ക­പ്പെ­ടാത്ത മനു­ഷ്യ­കാ­രുണ്യം

മനു­ഷ്യൻ മത­ങ്ങളെ സൃഷ്ടിച്ചു
മത­ങ്ങൾ ദൈവ­ങ്ങളെ സൃഷ്ടിച്ചു
മനു­ഷ്യനും മത­ങ്ങ­ളും ദൈവ­ങ്ങളും ചേർന്ന്‌
മണ്ണു പങ്കു­വച്ചു മന­സ്സു­പ­ങ്കു­വ­ച്ചു.
എന്ന വയ­ലാ­റിന്റെ പ്രശ­സ്ത­മായ ഗാനം എന്റെ ചെറു­പ്പ­കാ­ലത്ത്‌ ഞാൻ റേഡി­യോ­വി­ലൂടെ നിത്യവും കേട്ടി­രു­ന്നു. എന്റെ മന­സ്സിനെ ഏറെ സ്പർശിച്ച ഒരു ഗാന­മാ­യി­രുന്നു ഇത്‌. കാൽനൂ­റ്റാണ്ട്‌ മുമ്പ്‌ വയ­ലാർ പ്രവ­ചിച്ച ഈ ഗാന­ത്തിന്റെ അന്ത­സത്ത ഇന്ന്‌ കേര­ളീയ സമൂ­ഹ­ത്തിൽ യാഥാർത്ഥ്യ­മാ­യി­ത്തീർന്നി­രി­ക്കു­ന്നു.
സുനാ­മി­പോലൊരു വൻ തിര­മാല നാശം­വി­തച്ച നമ്മുടെ മല­യാള മണ്ണിൽ സാമ്പ­ത്തിക പ്രതി­സ­ന്ധി­മൂലവും കാർഷിക­മേ­ഖ­ല­യിലെ തകർച്ച­മൂ­ലവും ആളു­കൾ സ്വയം­ഹത്യ നട­ത്തുന്ന കാഴ്ച ഞെട്ട­ലോ­ടെയേ കാണാൻ കഴി­യൂ.
മണ്ണി­നോട്‌ മല്ല­ടിച്ച്‌ ലഭി­ക്കുന്ന സത്ഫ­ല­ങ്ങൾ കൊണ്ട്‌ അല്ല­ലി­ല്ലാ­തി­രി­ക്കുക എന്ന പ്രതീക്ഷ മരിച്ചു മണ്ണ­ടി­ഞ്ഞത്‌ സമൂ­ഹ­ത്തെ­യാകെ ദയ­നീ­യാ­വ­സ്ഥ­യി­ലാക്കി അങ്ങനെ ആഹ്ളാദം മറന്ന ജന­വി­ഭാഗം പിറ­ന്നു.
റോഡ­പ­ക­ട­ങ്ങ­ളിൽ ഭർത്താ­ക്ക­ന്മാരെ നഷ്ട­പ്പെട്ട ഭാര്യ­മാരും മക്കളെ നഷ്ട­പ്പെട്ട അമ്മ­മാരും പിതാ­ക്ക­ന്മാരെ നഷ്ട­പ്പെട്ട മക്കളും പിന്നെ ദുര­ന്ത­ത്തിന്റെ ഫലം അനു­ഭ­വി­ക്കാൻ വിധി­ക്ക­പ്പെട്ട കുറേ മനു­ഷ്യ­രും. അപ­ക­ട­ത്തിൽപ്പെട്ട്‌ അംഗ­ഭംഗം വന്ന­വരും ഏറെ­യാ­ണ്‌. അവ­രോ, തങ്ങൾക്കും മറ്റു­ള്ള­വർക്കും വേദ­ന­യായി അവ­ശേ­ഷി­ക്കു­ന്നു. പണ്ടൊക്കെ ഏതെ­ങ്കിലും അപ­ക­ട­മു­ണ്ടാ­യാൽ പരി­ക്കേ­റ്റ­വരെ ശുശ്രൂ­ഷി­ക്കാനും ആശു­പ­ത്രി­ക­ളിൽ കൊണ്ടു­പോ­കാനും സേവന സന്ന­ദ്ധ­രായി ഓടി­യെ­ത്തു­ന്ന­വർ ഏറെ­യു­ണ്ടാ­യി­രു­ന്നു.
എന്റെ സ്വന്തം നാട്‌ ദൈവ­ത്തിന്റെ സ്വന്തം നാട്‌ അതിന്റെ കാരുണ്യം നഷ്ട­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നത്‌ ഹൃദയം നിറഞ്ഞ വേദ­ന­യോ­ടെ­യാണ്‌ ഞാൻ കാണു­ന്ന­ത്‌. ഈ നന്മ­ക­ളെല്ലാം എങ്ങോ പൊയ്പോ­യി. ഇന്ന്‌ പരുക്ക്‌ പറ്റി റോഡിൽ കിട­ക്കു­ന്ന­വനെ ശുശ്രൂ­ഷി­ച്ചാൽ ഒന്നു­തി­രിഞ്ഞു നോക്കി­യാൽ പിന്നെ എല്ലാം അവന്റെ തല­യി­ലാ­യി. പിന്നെ അതിന്റെ പുറകെ നട­ക്കു­വാൻ സമ­യ­­മില്ല എന്ന അവ­സ്ഥ­യാ­ണ്‌. അപ­ക­ട­ങ്ങ­ളിൽപ്പെ­ട്ട­വരെ സഹാ­യി­ക്കു­ന്ന­വർക്ക്‌ പൊലീസ്‌ ശല്യം ഉണ്ടാ­കു­ക­യില്ല എന്നു പ്രഖ്യാ­പി­ച്ചി­ട്ടു­ണ്ടെ­ങ്കിലും സംഭ­വി­ക്കു­ന്നത്‌ മറി­ച്ചാ­ണ്‌.
പണ്ടൊക്കെ അയൽക്കാ­രന്റെ വേദ­ന­ക­ളിലും കഷ്ട­പ്പാ­ടു­ക­ളിലും നോവുന്ന ഒരു ഹൃദയം മനു­ഷ്യർക്കു­ണ്ടാ­യി­രു­ന്നു. ഇന്ന്‌ കമ്പ്യൂ­ട്ടർപോലെ മനു­ഷ്യ­ഹൃ­ദയം യന്ത്ര­വൽകൃ­ത­മായി മാറി. അവിടെ സ്നേഹി­ക്കുന്ന ഒരു മനസ്സ്‌ ഇല്ല, മറിച്ച്‌ യാന്ത്രി­ക­മായി പ്രവർത്തി­ക്കുന്ന ഒരു തല­ച്ചോ­റു­മാ­ത്രം.
എനിക്ക്‌ എന്റെ കാര്യം മറ്റു­ള്ള­വ­രെ­പ്പറ്റി ഓർത്ത്‌, മറ്റു­ള്ള­വ­രുടെ കാര്യ­ങ്ങ­ളി­ലി­ട­പെട്ട്‌ എന്റെ സമയം എന്തിനു പാഴാക്കുന്നു എന്ന്‌ ചിന്തി­ക്കു­ന്ന­വ­രുടെ സംഖ്യ കൂടി­വ­രി­ക­യാ­ണ്‌. അങ്ങി­നെ­യു­ള്ള­വ­രിൽ നിന്ന്‌ കാരുണ്യം പ്രതീ­ക്ഷി­ച്ചിട്ട്‌ ഒരു കാര്യ­വു­മി­ല്ല.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.