Sunday, March 28, 2010


a sasidhara panicker

Jesin, why can’t you stay back today?
You plan to go back?
I like this ambiance
Then what is that stopping you?
You know Jesin,
simply IJust cannot express it in words
When you are around here
It takes a magical turn
In the air around here
You bring in some kind of charm
No one else could bring in
That does not mean
I am in love with you
But the magic you create here
Is Unique, it haunts thisHome,
rather this house getting transformed
Into a home only
When you are around
What should I say?
I have been sitting here
Reading this book enjoying your aroma
Yes, Jesin you bring in a presence
Which you were given by God
That is divine something beyond words
Which transforms this abode into a home
This state is what we miss here
I am not in love with you, sure
Why not we walk a little
Let us go out for a while
This pleasant evening
Sun is going to set and this setting sun
Reflects some special warmth
Into my soul
I feel like moving with you for a while
Through this walk ways
Through this market palace
We are nobody here
No one perhaps notices us
But definitely both of us gain something
Which perhaps both of us alone
Sitting somewhere else cannot generate…
Where did you stop?
You said that was the only decision father took
Which did not conflict with your brother’s case; yes
The girl he proposed happened to be
The girl my brother was looking for
That may be a jock from the almighty
Just think the other way round
Then my brother could have been placed in
A plane where he would have been in a fix
No he just cannot reject it
Had it been the other way round even
What is in your case?
Are you in Love with some one?
That is not the case
Then what? Imagine you have some one
And Uncle has some one else
with a greatChoice any girl would envy to grab
What would you do?
The issue is I am yet to locate some one
Or rather someone yet to come into my lifeOk.
Fine I can only tell you
But these moments haunt me
Look how crowded this market place is
No one is watching us
We don’t feel like anybody around us
In this human flow
Do you find anybody around us?
Jesin, this feeling I just cannot express
Do you think I am in love with you?
Tell you the truth I am not
Then what is this force behind?
Jesin let us go back
Mom must have been waiting
Jesin look at the setting sun
Do you like that golden clouds
I love sunsets a lot
Especially over hill tops
And on oceans
I used to sit back and watch
As if in a trance
Jesin I do not find the sunset now
Though the sun is setting
This environment isTaking me
to a different plane
I did not touch you
But the hallow you spread is swallowing me…
Jesin let us walk
This tender wind is cool and warm to me
Is it so with you?
I do find this air soothing
Jesin, time runs very fast
Do you feel it?
Sure, ok, so what you do
Are you staying back?
Aunty also asked me
I wish I could stay back, that is fine
Jesin do come back another evening
And let us create another day,
I am sureJesin I am notIn love
ButIt is a trance,,,,let me keep it……..

Saturday, March 20, 2010


sreedevi nair

മനസ്സിലെവിടെയോ മറന്നുവച്ചവാക്ക്,
തിരിച്ചുകിട്ടാതെവന്നപ്പോഴെല്ലാം
ഞാന്‍സ്വന്തം കീശയില്‍ നോക്കി.
അതു അവിടെത്തന്നെയുണ്ട്.
അതു“നന്ദി”ആയിരുന്നു.


കാണാന്‍ മറന്ന സ്വപ്നം
കണ്ണടച്ചു പരതി..
അതും അവിടെത്തന്നെയുണ്ട്.

എന്നാല്‍തിരിച്ചുകിട്ടാത്ത സ്നേഹം ഒരിക്കലും
ഞാന്‍ സൂക്ഷിച്ചിരുന്നിടത്ത് ഉണ്ടായിരുന്നില്ല!

Thursday, March 18, 2010

ezhuth online april 2010


jose mylan
Chapter- 1

അർദ്ധസുതാര്യമായി വീണുകിടക്കുന്ന മഞ്ഞിന്റെ മായായവനികയ്ക്കുള്ളിലൂടെ നിലാവിന്റെ കിരണങ്ങൾ ഒഴുകിയിറങ്ങുന്നു. മകരക്കുളിരല പേറിയ നേരിയ കാറ്റ്‌ താഴ്‌വാരങ്ങളിൽ നിന്നും പാലപ്പൂവിന്റെ മാദകസുഗന്ധം പേറിയെത്തുമ്പോൾ, പുഴയോരവും, പശ്ചാത്തലമിട്ട മലനിരകളും ഇന്ദ്രജാലങ്ങൾക്ക്‌ ചമച്ച വേദിപോലെ ഒരുങ്ങിയിരിക്കുന്നു. കൊള്ളിക്കുറവന്റെ നെഞ്ചംകിടുക്കുന്ന കൂവലും, വനഗഹനതയിലെ അതിന്റെ പ്രതിദ്ധ്വനിയും നിശ്ശബ്ദമായിരുന്ന രാവിന്‌ ഒരു ഭീകരപരിവേഷമണിയിക്കുന്നു. രാവിന്റെ പ്രഥമയാമത്തിന്‌ ഭീകരത പോരാഞ്ഞിട്ടെന്നവണ്ണം ശംഖൂരിക്കോട്ടയുട വിദൂര പശ്ചാത്തലത്തിൽ നിന്നും സൃഗാല വൃന്ദം ഓരിയിട്ടു തുടങ്ങി. പ്രകൃതിയുടെ പൊടുന്നനവേയുള്ള ഭാവപ്പകർച്ച ശ്രദ്ധിച്ചെന്നവണ്ണം ശംഖൂരിപ്പുഴക്കരയിലെ ഏറുമാടത്തിലിരുന്ന മദ്യപസംഘം നിശ്ശബ്ദരായി. പരസ്പരമെറിഞ്ഞ ചകിതമായ നോട്ടങ്ങളും ഭീതിയുടെ വ്യംഗ്യാർത്ഥം ധ്വനിക്കുന്ന മുഖങ്ങളും കണ്ട്‌ കാലിയായ ഗ്ലാസ്സ്‌ നീട്ടിക്കൊണ്ട്‌ ഒരു ചെറു ചിരിയോടെ വെടിക്കാരൻ തോമ ചോദിച്ചു...
?എന്താ എന്തുപറ്റി ??
ഗ്ലാസ്സു നിറച്ചുകൊടുത്തെങ്കിലും വാറ്റുകാരൻ കൊച്ചെക്കൻ മറുപടിയൊന്നും പറഞ്ഞില്ല. ഉത്തരമർഹിക്കാത്ത ചോദ്യമെന്നവണ്ണം കൂട്ടത്തിലുണ്ടായിരുന്ന ഒന്നുരണ്ടു കാരണവന്മാർ കൊച്ചെക്കനു പൈസ കൊടുത്ത്‌ ഇരുളിലേക്കിറങ്ങി ധൃതഗതിയിൽ മറഞ്ഞു. അതു കണ്ട ചെറുപ്പക്കാരും പോകാനുള്ള ഒരുക്കമാരംഭിച്ചു.
?ഇന്ന്‌ നായാട്ട്‌ ശംഖൂരിക്കോട്ടയുടെ അടുത്താ. അവിടാകുമ്പം ഇഷ്ടംപോലെ ഉരുക്കളുണ്ടാകുമെന്ന്‌ പറഞ്ഞു കേട്ടു. ....?
മടിയിൽ കുറുകെ വച്ചിരുന്ന തോക്ക്‌ തലോടിക്കൊണ്ട്‌ തോമ വീണ്ടും ഒരു പ്രസ്താവന നടത്തി.
?വേണ്ട തോമാച്ചേട്ടാ... ? വിൽപ്പനക്കാരൻ കൊച്ചെക്കൻ വിലക്കി. ?നിങ്ങളിവിടെ പുതിയ ആളായതു കൊണ്ട്‌ പറയുകയാ... ശംഖൂരിക്കോട്ടയുടെ അടുത്ത്‌ പകൽ പോലും പോകില്ല ആരും. ഇന്നാണെങ്കിൽ വെള്ളിയാഴ്ചയും...
കൊച്ചെക്കൻ വാചകം പൂർത്തീകരിക്കുന്നതിനു മുൻപ്‌ തന്നെ ഒരു പരിഹാസച്ചിരിയോടെ വെടിക്കാരൻ തോമ ഏറുമാടത്തിൽ നിന്നും ചാടിയിറങ്ങി. ചെറുപ്പക്കാർക്ക്‌ അയാളുടെ പ്രകടനം തീരെ രസിച്ചില്ലെങ്കിലും അവരൊന്നും പറയാൻ പോയില്ല.
പഴയ പട്ടാളക്കുപ്പായത്തിന്റെ പോക്കറ്റിൽ നിന്നും ബീഡിയെടുത്ത്‌, തണുപ്പകറ്റാൻ താഴെക്കൂട്ടിയിട്ടു കത്തിച്ചിരുന്ന വിറകുമുട്ടിയിൽ നിന്നും ബീഡിക്ക്‌ തീപിടിപ്പിച്ചു അയാൾ.
?പേടിത്തൂറികളാ ഇവിടെ എല്ലാ അവന്മാരും. നിങ്ങടെ നാട്ടില്‌ ആണുങ്ങളില്ലാത്തതിന്‌ തോമാ എന്തു പിഴച്ചു?
ആരും മറുപടി പറഞ്ഞില്ല. കീശയിൽ നിന്നും പൈസ എടുത്ത്‌ അയാൾ നീട്ടി.
?ഒരു കേഴേനെ എങ്കിലും ഒതുക്കിക്കൊണ്ടേ തോമ വരൂ.....മുളകരച്ച്‌ റഡിയാക്കി വച്ചോ...? ഹെഡ്‌ ലൈറ്റ്‌ തലയിൽ വച്ച്‌ ഒരു മൂളിപ്പാട്ടോടെ അയാൾ കാട്ടിലേക്കു നടന്നു.
?തോമാച്ചേട്ടാ ....?. ചകിതമായ ശബ്ദത്തിൽ കൊച്ചെക്കൻ പിൻവിളി വിളിച്ചു.
?പോട്ടടാ കൊച്ചെക്കാ... കേക്കാത്തവൻ കൊള്ളുമ്പം പഠിച്ചോളും? കള്ളൻ വേലു ഗ്ലാസ്സ്‌ കാലിയാക്കിക്കൊണ്ട്‌ ഉപദേശിച്ചു.
?കൊണ്ടു കഴിഞ്ഞിട്ട്‌ ബാക്കിയുണ്ടാവില്ലല്ലോ ഈശ്വരാ മുഖത്തൊന്നു നോക്കി ചോദിക്കാൻ....?
?പറവായില്ലൈ......... വിട്ടിട്‌ ഉങ്കളുക്കെന്ന.....? കൂട്ടുകാരോടൊപ്പം പോകാനിറങ്ങിയ പളനിച്ചാമി പൈസ കൊടുത്തു.
?ഇനി നിൽക്കുന്നത്‌ ശരിയല്ല... നമുക്കും വിട്ടാലോ...?വേലുവിന്റെ ആഹ്വാനം തത്വത്തിൽ കൊച്ചെക്കൻ അംഗീകരിച്ചു. ബാക്കിവന്ന വാറ്റുചാരായം കന്നാസു സഹിതം എടുത്തുകൊണ്ട്‌ വേലുവിനോടൊപ്പം അവനും താഴെയിറങ്ങി, കെട്ടിവച്ചിരുന്ന ചൂട്ടുകറ്റകളെടുത്ത്‌ ആഴിയിൽ നിന്നും തീപ്പിടിപ്പിക്കുമ്പോൾ ശംഖൂരിക്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നും രാത്രിസഞ്ചാരികളുടെ പൈശാചികാരവങ്ങൾ ഉയർന്നു കേട്ടു. ഭയം ഒരു തണുപ്പുപോലെ മെയ്യിൽപ്പടർന്ന്‌ രോമാഞ്ചം വിരിയിച്ചു. ഈ ഗൃഹാതുരത്വം കലർന്ന ഭയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പിറവി മുതലേ ഓരോ ശംഖൂരി നിവാസികളുടെയും ഉള്ളിൽ മുലപ്പാലിനൊപ്പം പടർന്നു കയറിയതാണ്‌. ഇടവഴിയിലൂടെ ധൃതഗതിയിൽ നടക്കുമ്പോഴും ശ്രദ്ധിച്ചാണ്‌ ഓരോ അടിയും എടുത്തു വച്ചതു. ശംഖൂരി പാമ്പുകളുടെ ആവാസകേന്ദ്രമാണ്‌. കൊടും വിഷമുള്ള വെമ്പാല മുതൽ ശംഖുവരയൻ വരെ ഏതുനിമിഷവും മുൻപിൽ ചാടിയേക്കാം. അടുത്തെവിടെ നിന്നോ ഒരു രാപ്പുള്ളിന്റെ പേടിപ്പിക്കുന്ന കൂവൽ കേട്ടു. ഞെട്ടിപ്പോയി !.
കള്ളൻ വേലുവിന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നത്‌ ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ ശ്രദ്ധിച്ചു. പല്ലുകൾ കൂട്ടിയിടിക്കുന്നതല്ലാ, ഭയമകറ്റാൻ അർജ്ജുനപ്പത്ത്‌ ചൊല്ലുകയാണയാൾ. അർജ്ജുന... ഫൽഗുന പാർത്ഥകിരീടി..
കാടിനാകെ പാലപ്പൂവിന്റെ ഗന്ധമാണ്‌. ഒരു പൈശാചികതയുടെ സ്പർശവും. ഇരുളിലേക്കു കടന്നതു മുതൽ വേണ്ടിയിരുന്നില്ല എന്ന തോന്നലാണ്‌ മുന്നിട്ടു നിന്നിരുന്നത്‌. വാറ്റുകാരന്റെ താക്കീത്‌ ഒരപശകുനം പോലെ പൈന്തുടരുന്നു. എത്ര കാടുകളിൽ വേട്ടയാടിയിട്ടുണ്ട്‌. ഏതിരുളും തനിക്ക്‌ പുത്തരിയല്ല. ആദ്യമാണ്‌ ഇത്തരത്തിലൊരു ഭീതി. മുൻപിൽ എന്തോ ചാടിയോടുന്നതുകേട്ട്‌ ഞെട്ടിപ്പോയി. ഹെഡ്ലൈറ്റ്‌ തെളിച്ചു. ഒരു കറുത്ത രൂപം മിന്നായം പോലെ കണ്ടു. കാട്ടുപന്നിയാണെന്ന്‌ ഉറപ്പ്‌. തോക്കുകെട്ടിയ ഒരു കാട്ടുപന്നി ഈ ശംഖൂരിക്കാട്ടിലുണ്ടെന്ന്‌ ചായക്കടക്കാരൻ പറഞ്ഞതോർമ്മ വന്നു. പലരും വെടിവച്ചിട്ടു വീഴാത്ത ഒരൊറ്റയാൻ. ആവേശത്തോടെ അതിനെ പൈന്തുടർന്നു. കുത്തനെ മലമുകളിലേക്കാണ്‌ അതിന്റെ ഓട്ടം. ഭീതിയെല്ലാം പമ്പ കടന്നു. എത്ര നേരം പൈന്തുടർന്നു എന്നറിയില്ല. പെട്ടെന്ന്‌ അതിനെ കാണാതായി. മടുത്തുപോയി. കിതപ്പകറ്റാൻ ഒരു പാറക്കല്ലിന്മേലിരുന്നു. ഒരു ബീഡികത്തിച്ച്പരിസരം ശ്രദ്ധിച്ചപ്പോഴാണ്‌, ഇരുവിൽക്കുളിച്ച്‌ നിൽക്കുന്ന പൗരാണിക ഗംഭീരമായ, ചെകുത്താൻ കൊട്ടയെന്നു കേൾവികേട്ട, ശംഖൂരിക്കോട്ടയുടെ അരികിലാണെന്നു മനസ്സിലായത്‌. നെഞ്ചിലൂടെ ഒരിടിമിന്നൽ പാഞ്ഞു. ശംഖൂരിക്കോട്ട ! ഭീകരതയുടെ പരിവേഷമണിഞ്ഞ്‌ കഥകളിൽക്കേട്ടിട്ടുള്ള ചെകുത്താൻകോട്ട!
പൊടുന്നനവേ ഇലകൾ ഞെരിയുന്ന ശബ്ദം അധികം അകലെ നിന്നല്ലാതെ കേട്ടു. തെളിഞ്ഞ ഹെഡ്‌ ലൈറ്റിന്റെ പ്രകാശത്തിൽക്കുളിച്ച്‌ അതുനിന്നു. ഒരു കാളക്കുട്ടിയുടെ അത്ര വലിപ്പമുള്ള ഒറ്റയാൻ!.. ചെറിയ ആനക്കൊമ്പിന്റെ വലിപ്പമുള്ള തേറ്റ വരെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ വ്യക്തമായിക്കണ്ടു. നെഞ്ചത്ത്‌ ചേർന്ന തോക്കിന്റെ ട്രിഗർ വലിഞ്ഞു. ആർത്തനാദത്തോടെ പിടയുന്ന ഉരുവിലേക്ക്‌ ഡബിൾ ബാരൽ ഗണിന്റെ അടുത്ത നിറയും ഒഴിച്ചു. അത്‌ ഒന്നുകൂടി പിടഞ്ഞു നിശ്ചലമായി. മലനിരകളിൽ വെടിയൊച്ച പ്രതിധ്വനിക്കുന്നത്‌ വിജയത്തിന്റെ സംതൃപ്തിയോടെ കേട്ടു. ഇഷ്ടം പോലെ ഇറച്ചിയുണ്ട്‌. അത്യാവശ്യത്തിനെടുത്ത്‌ ബാക്കി ണല്ലോരു തുകയ്ക്കു വിൽക്കാം.
ചന്ദ്രക്കലയെ പൊതിഞ്ഞിരുന്ന മേഘങ്ങൾ ഒഴിഞ്ഞു മാറിയിട്ടാവാം നല്ല നിലാവെട്ടം പരന്നു. കോട്ടയ്ക്കുള്ളിൽ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു.അതിനെല്ലാം മുകളിൽ ഒരു സീൽക്കാരശബ്ദം പ്രതിധ്വനിക്കുന്നു!. ഭയപ്പെടുത്തുന്ന ശബ്ദം.. നിലാവിനെ മറച്ച്‌ പിന്നിലെ കോട്ടയിൽ നിന്നും എന്തോ ഉയർന്നു വരുന്നത്‌ മുമ്പിലത്തെ നിഴലിൽ വ്യക്തമായിക്കണ്ടു. പെരുവിരൽ മുതൽ ഭീതിയുടെ തണുത്ത സ്പർശം അരിച്ചു കയറി. തുള്ളികുത്തി വിയർത്തുപോയി. ഭയംമൂലം അനങ്ങാൻ പോലുമാകുന്നില്ല. എല്ലാ പുണ്യവാളന്മാരെയും വിളിച്ച്‌ പിമ്പിലേക്ക്‌ തലതിരിച്ചു നോക്കി.
ഭയാനകമായ ഒരാർത്തനാദം തൊണ്ടയിലമർന്നുപോയി. നിമിഷാർദ്ധത്തിൽ കോട്ടയുടെ മുകളിലുയർന്ന രാക്ഷസാകാരമായ സർപ്പരൂപം കിടിലം കൊള്ളിക്കുന്ന സീൽക്കാര ശബ്ദത്തോടെ ഉയർന്നു താഴ്‌ന്നു. ജ്വലിക്കുന്ന കണ്ണുകളിൽ നിന്നും അഗ്നിവമിക്കുന്നു!. നരകകവാടം പോലെ ഭീകരമായ ആ വായ്തുറക്കുന്നു!. പന്നിത്തേറ്റയുടെ വലിപ്പമുള്ള വിഷപ്പല്ലുകൾ എഴുന്നു വരുന്നു. അടുത്തനിമിഷം ശംഖൂരിപ്പിശാചിനെ പുഛിച്ചു തള്ളിയ വെടിക്കാരൻതോമയുടെ ശരീരം കരാളമായ ആ സർപ്പത്തിന്റെ വായിലമർന്നു. പിടയ്ക്കുന്ന ആ രൂപത്തെ ഗ്രസിച്ചുയർന്ന സർപ്പം ശംഖൂരിക്കോട്ടയുടെ ഇരുൾഗഹനതയിലേക്ക്‌ മിന്നൽ പോലെ ഊളിയിട്ടു. കോട്ടയ്ക്കുള്ളിൽ പടർന്നു പന്തലിച്ചു നിന്ന വൃക്ഷശാഖകളിൽ നിന്നും ഇരുൾക്കീറുകളെന്നപോലെ ആയിരമായിരം കടവാതിലുകൾ ചിറകടിച്ച്‌ പറന്നുയർന്നു. കോട്ടയ്ക്കു വെളിയിൽ നിന്നും കുറുനരികളുടെ ഓരിയിടൽ താഴ്‌വാരങ്ങളിലേക്ക്‌ മരണ സന്ദേശവുമായെത്തി.
rajanandini with girish puhenchery and mammootty
with girish puthenchery and child


ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം ഒരു ഞെട്ടലോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളു. ആറാം തീയതി ആശുപത്രിയിൽ ആകുന്നതിന്‌ രണ്ടുദിവസം മുമ്പ്‌ ഞങ്ങൾ കണ്ടതാണ്‌. ശ്രീ.ശ്രീകുമാരൻതമ്പിയുടെ ഓടക്കുഴൽ അവാർഡുദാനച്ചടങ്ങിൽ പങ്കെടുക്കാൻ ഗിരീഷേട്ടൻ വന്നപ്പോൾ ഒരാവശ്യത്തിനായി ഞാൻ തെങ്കാശിയിലായിരുന്നു. അതിനടുത്ത ദിവസം എന്നെ വിളിച്ചുപറഞ്ഞു, കൊച്ചിൻ ഹനീഫയെ കാണാൻ പോകുകയാണെന്നും മടങ്ങിവന്നിട്ട്‌ വിളിക്കാമെന്നും .

പറഞ്ഞെങ്കിലും വിളിച്ചില്ല. പിറ്റേന്ന്‌ പതിവില്ലാത്തത്ര സന്തോഷത്തിൽ വിളിച്ചു പറഞ്ഞു. ഉച്ചയ്ക്ക്‌ ഊണ്‌ കഴിക്കാൻ വെണ്ണലയിലുള്ള സേഞ്ച്വറി ക്ലബ്ബിൽ വരണമെന്ന്‌. മറ്റൊരു കാര്യത്തിനു വേണ്ടി എന്റെ ഭർത്താവ്‌ ലീവെടുത്തതുകൊണ്ട്‌ ഭാഗ്യമായി. അദ്ദേഹം പെട്ടെന്ന്‌ എന്നെ കൊണ്ടുപോയി. അവിടെ അവർ നാലുപേരുണ്ടായിരുന്നു. സിനിമയുടെ ചൂടുപിടിച്ച ചർച്ച. പ്രതീക്ഷിച്ചുപോയ എനിയ്ക്കു തെറ്റി. അവിടെ കളിയും ചിരിയും കൊച്ചു പിണക്കങ്ങളുമായി അവർ തിമിർക്കുകയായിരുന്നു. എന്നെ കണ്ടതും കൂട്ടുകാർ കുറച്ചുകൂടി മാന്യത പുലർത്താൻ ശ്രമിച്ചിരുന്നു. സംസാരത്തിൽ മിതത്വം പാലിക്കാൻ ബദ്ധപ്പെടുന്നുണ്ടായിരുന്നു. എന്റെ കവിതാസമാഹാരം പുസ്തകമാക്കാൻ തയ്യാറെടുക്കുന്നതുകൊണ്ട്‌ ഒരു അവതാരിക എഴുതിക്കാൻ ഗിരീഷേട്ടന്റെ കയ്യിൽ കൊടുക്കാനായി ഞാൻ കൊണ്ടുപോയിരുന്നു.

അത്‌ കണ്ടതും അദ്ദേഹം മറ്റെല്ലാം മറന്നിരുന്നു. കവിതകൾ ഈണത്തിൽ പാടുകയും ഗദ്യ കവിതകളെ വിമർശിക്കുകയും ചില കവിതകളുടെ ,ഞാനറിയാത്ത അർത്ഥ തലങ്ങളിലേക്ക്‌ കടക്കുകയും ചെയ്തു. നേരം ഉച്ചയായിട്ടും കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്തിട്ടില്ലെന്ന്‌ പറഞ്ഞ്‌ ഫ്രാൻസിസ്‌ അദ്ദേഹത്തെ ഒരു അനുജന്റെ അവകാശത്തോടെ ശാസിക്കുന്നുമുണ്ട്‌.


എന്നാൽ കാവ്യലോകത്തെ മാസ്മരികതയിൽ മുങ്ങിയും പൊങ്ങിയും ഞങ്ങൾ രണ്ടുപേരും മറ്റുള്ളവരെ പാടെ മറന്നിരുന്നു. അൽപ നേരത്തിനുള്ളിൽ അവർ ഞങ്ങളെ കർശനമായി തടഞ്ഞു. ഒരു സിനിമയ്ക്കു വേണ്ടി മമ്മൂട്ടിയെ കാണാൻ പോകേണ്ടതാണെന്ന്‌ പറഞ്ഞ്‌ ഫ്രാൻസിസ്‌ എനിക്ക്‌ ഭക്ഷണം വിളമ്പിതന്നു. ഗിരീഷിന്‌ കൊടുക്കണമെങ്കിൽ അവൻ പല്ലുതേയ്ക്കുകയും കുളിയ്ക്കുകയും വേണമെന്ന്‌ പറഞ്ഞു. എനിക്ക്‌ അത്ഭുതം തോന്നി, സ്വന്തം ശരീരത്തിന്റെ യാതൊരു അവസ്ഥകളേയും അറിയാതെ, വിശപ്പോ ദാഹമോ പ്രശ്നമല്ലാതെ കാവ്യങ്ങളുടെ രാജവീഥിയിലൂടെ ഒരു ഉന്മാദാവസ്ഥയിൽ സഞ്ചരിക്കുന്ന മനസ്സാണ്‌ ഗിരീഷേട്ടന്റേത്‌ എന്ന്‌ ഞാൻ മനസ്സിലാക്കി. കുളിക്കാൻ വേണ്ടി ഞാനും അദ്ദേഹത്തെ നിർബന്ധിക്കുകയുണ്ടായി. ഒടുവിൽ തോർത്തുടുപ്പിച്ച്‌ ഫ്രാൻസിസ്‌ കൊച്ചുകുട്ടികളെ എടുക്കുന്നതുപോലെ ഒക്കത്ത്‌ വച്ച്‌ കുളിമുറിയിലേയ്ക്ക്‌ കൊണ്ടുപോകുന്നതുകണ്ടു. കുളികഴിഞ്ഞു വരുമ്പോഴേക്കും ഞാൻ ഭക്ഷണം കഴിച്ച്‌ കഴിഞ്ഞിരുന്നു. ഗിരീഷേട്ടനെ ഷർട്ട്‌ ഇടീച്ചതും പാന്റിടാൻ സഹായിച്ചതും ഒക്കെ ഫ്രാൻസിസ്‌ ആണ്‌. ഗിരീഷേട്ടൻ ചൊല്ലി തീരാത്ത, എഴുതിത്തീരാത്ത അക്ഷരങ്ങളെ പെറുക്കി എടുക്കുന്ന തിരിക്കിലായിരുന്നു.

ഞങ്ങൾ തമ്മിൽ കാണുമ്പോഴൊക്കെയും ഒരു നിമിഷംപോലും വെറുതെ കളയാനില്ലാത്തപോലെ, വാതോരാതെ സംസാരിക്കും, കവിതയെ കുറിച്ച്‌, സിനിമയെക്കുറിച്ച്‌, സംഗീതത്തെ കുറിച്ചെല്ലാം. ചിലപ്പോൾ ഒരു വരി കവിത ചൊല്ലിയിട്ട്‌ ബാക്കി അടുത്ത തവണ കാണുമ്പോഴേക്കും എഴുതിതീർക്കണം എന്ന്‌ പറഞ്ഞിട്ടു പോകും. പിന്നെ കാണുമ്പോൾ ഞാൻ അത്‌ പാടിക്കൊടുക്കും. മമ്മൂട്ടിയുടെ സെറ്റിലേക്ക്‌ പോകാൻ കൂട്ടുകാർ ധൃതികൂട്ടുന്നതിനിടയിലും എന്നോട്‌ ഗിരീഷേട്ടന്റെ പെട്ടി തുറക്കാൻ പറഞ്ഞു. അതിൽ പുതിയ പടത്തിന്റെ കഥയുണ്ടായിരുന്നു. എങ്ങനെയുണ്ട്‌ എന്നു ചോദിച്ചു. ഗിരീഷേട്ടൻ കാണാതെ കൂട്ടുകാർ എന്നെ കണ്ണു കാണിച്ചു; ദയവുചെയ്തു പോകാം എന്ന മട്ടിൽ. ഇനി തിരിച്ചു വന്നിട്ട്‌ പറയാമെന്ന്‌ പറഞ്ഞ്‌ ഞാനും ധൃതികൂട്ടി. ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ്‌ ഒരു മഹാനടനെ കാണാൻ പോകുന്നത്‌. ഇറങ്ങാൻ നേരം അദ്ദേഹം പ്രാർത്ഥിക്കാനായി രണ്ടു മിനിട്ടുനിന്നു. പുറത്തിറങ്ങിയപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു പോയി. കാരണം പാന്റിസിന്‌ സിബ്‌ ഇട്ടിട്ടില്ലായിരുന്നു. ചെരിപ്പും ഇല്ലായിരുന്നു. അദ്ദേഹം മറ്റേതോ ലോകത്തായിരുന്നിരിക്കണം. കൊയ്തുതീരാത്ത അക്ഷരപ്പാടത്തെ കതിർകുലകൾ നോക്കുകയായിരുന്നിരിക്കണം. ഏതായാലും ഗോവണി ഇറങ്ങുമ്പോൾ ഒരു കൈത്താങ്ങായി ഞാനും ഉണ്ടായിരുന്നു. അപ്പോൾ ഫ്രാൻസിസ്‌ കളിയാക്കി പറഞ്ഞു. ഗാന്ധിജിയ്ക്ക്‌ രണ്ടുപേരുണ്ടായിരുന്നു കൈതാങ്ങ്‌ എന്ന്‌. അപ്പോൾ അദ്ദേഹം ഒരു നുറുങ്ങു വേദന എനിയ്ക്കായി എറിഞ്ഞു തന്നു. ഗിരീഷേട്ടന്റെ കുട്ടികളെ വാണി എന്നും വീണ എന്നും വിളിക്കാറുണ്ടെന്നും പെൺകുട്ടികളെ ഇഷ്ടമാണെന്നും നിന്നെ എന്റെ മകളായി സങ്കൽപിക്കുകയാണെന്നും പറഞ്ഞു.

മമ്മൂട്ടിയെ കാത്ത്‌ സെറ്റിലിരിക്കുമ്പോൾ ഭാര്യയേയും മക്കളെയും കുറിച്ചായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്‌. മമ്മൂട്ടി വന്നപ്പോൾ ആദ്യം ചോദിച്ചതു, ഗിരീഷേ പ്രമേഹം ഉണ്ടോ എന്ന്‌ നാഡി പിടിച്ചാൽ അറിയാമോ എന്നാണ്‌. വലിയ നാഡി വൈദ്യനെപ്പോലെ ഗിരീഷേട്ടൻ നാഡി പിടിച്ചു നോക്കിയപ്പോൾ മമ്മൂട്ടി ചിരിക്കുന്നുണ്ടായിരുന്നു. വല്ലാതെ ക്ഷീണിച്ചിരിക്കുന്നതിനെക്കുറിച്ച്‌ അദ്ദേഹം ചോദിച്ചു. തിരിച്ചിറങ്ങാൻ നേരം ഞാൻ മമ്മൂട്ടിയോട്‌ ഒരു സ്വകാര്യം പറഞ്ഞു. ഈശ്വരൻ തന്ന ഈ സൗന്ദര്യം എന്നും നിലനിർത്താൻ പോന്ന ഒരു സൂത്രം എന്റെ കൈയ്യിൽ ഉണ്ടെന്ന്‌ മമ്മൂട്ടി ചിരിച്ചുകൊണ്ട്‌ പറഞ്ഞു. എങ്കിൽ ആദ്യം ഈ ഗിരീഷിന്‌ പറഞ്ഞു കൊടുക്ക്‌ എന്ന്‌. ഞാൻ ഒരുസാരി ഡിസൈൻ ചെയ്തുവച്ചിട്ടുണ്ടെന്ന്‌ പറഞ്ഞപ്പോൾ നമ്മുടെ പുതിയ സിനിമയിൽ ഇറക്കാം എന്ന്‌ പറഞ്ഞു. എന്തെല്ലാം സ്വപ്നങ്ങൾ ബാക്കി വച്ചാണ്‌ അദ്ദേഹം പോയത്‌ !

ഞങ്ങൾ ഒന്നിച്ച്‌ ഒരു സിനിമയ്ക്കു കഥയുണ്ടാക്കിയിരുന്നു. ഒരു പുതിയ ആശയം. അനായാസം അവതരിപ്പിക്കാൻ കഴിയുന്നതും എന്നാൽ വളരെ ശക്തവുമായ ഒരു പ്രമേയം. അതിന്റെ ചർച്ചാ വേളകളിൽ ഓരോരോ തമാശ രംഗങ്ങൾ പറഞ്ഞ്‌ ഞങ്ങൾ പൊട്ടിച്ചിരിക്കുമായിരുന്നു. വളരെ നിഷ്കളങ്കനും ആത്മാർത്ഥതയുള്ളവനും ആണ്‌ അദ്ദേഹം എന്ന്‌ എനിയ്ക്ക്‌ തോന്നിയിട്ടുണ്ട്‌. അതുപോലെ തന്നെ കോപക്കാരനുമായിരുന്നു. പിണങ്ങുമ്പോൾ എന്നോട്‌ പറയും, ഞാൻ ഗിരീശനാണ്‌. കോപം വരുമ്പോൾ എന്റെ മൂന്നാം തൃക്കണ്ണിനു മുകളിലൂടെ ഗംഗയായി ഒഴുകി നീ തണുപ്പിക്കണം എന്ന്‌. തിരിച്ച്‌ വൈറ്റിലയിൽ വണ്ടി നിർത്തി ഞാൻ ഇറങ്ങി പോന്നു. പിറ്റേന്ന്‌ ഊണ്‌ കഴിക്കാൻ വരുമെന്നും ഭക്ഷണം ഒരുക്കിവെയ്ക്കണമെന്നും പറഞ്ഞു. നിലാവിന്റെ വെള്ളിക്കിണ്ണം തട്ടിതൂവിയതുപോലുള്ള ചോറും ബീറ്റ്‌റൂട്ട്‌ തോരനും ഉള്ളി തീയലും ഉരുളക്കിഴങ്ങ്‌ മെഴുക്കു പുരട്ടിയും വേണമെന്ന്‌ പറഞ്ഞു. പക്ഷേ ഉണ്ണാൻ വന്നില്ല. ഒരിക്കലും വരാത്തവണ്ണം തിരികെ പോകുകയാണെന്ന്‌ അറിഞ്ഞിരുന്നെങ്കിൽ, അൽപനേരം കൂടി ഞാനാ കാവ്യ ഗന്ധർവന്റെ കൂടെ ഇരുന്നേനെ. മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്‌ പ്രണയത്തിന്റെയും വിരഹത്തിന്റെയുമൊക്കെ തീവ്രവികാരങ്ങളെ സാധാരണക്കാരുടെ ഹൃദയങ്ങളിൽ പോലും പകർന്നുകൊടുക്കാൻ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഞാൻ ചോദിച്ചിട്ടുണ്ട്‌. ഇത്ര ശക്തമായി പ്രണയവും വിരഹവും ഉൾക്കൊള്ളുതെങ്ങനെ? മനസ്സിൽ ആരോടെങ്കിലും ? അതിന്‌ ഒരു ചിരിയിലൂടെയുള്ള മറുപടി, കാവ്യ നർത്തകിയാണ്‌ എന്റെ കാമുകി; അവളുടെ ചിലമ്പൊലി എന്നെ ഉന്മത്തമാക്കുന്നു. അങ്ങനെ ആ കാവ്യചൈതന്യം നടന്നു മറഞ്ഞു.
ഒരു യാത്രാ മൊഴിപോലും ഇല്ലാതെ.....
ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ നടന്ന വഴികളിൽ കവിതകളുടെ പൂക്കളുണ്ടായിരുന്നു. പാട്ടിന്റെ സുഗന്ധമുണ്ടായിരുന്നു. വിമർശനങ്ങളുടെ വെയിലുണ്ടായിരുന്നു. ദുഃഖത്തിന്റെ മുള്ളുകളുണ്ടായിരുന്നു. സാന്ത്വനത്തിന്റെ തണലുണ്ടായിരുന്നു. സ്നേഹത്തിന്റെ പെരുമഴയുണ്ടായിരുന്നു. ഞങ്ങളുടെ സൗഹൃദം വളരെ പെട്ടെന്നാണ്‌ വളർന്നത്‌. ആദ്യമാദ്യം മുരടനും മുൻകോപിയുമായി എനിക്കനുഭവപ്പെട്ടെങ്കിലും ആർദ്രമാനസനാണ്‌ അദ്ദേഹം എന്ന്‌ മനസ്സിലാക്കാൻ അധികദിവസമൊന്നും വേണ്ടിവന്നില്ല.

പിന്നെ കവിതകളിലൂടെ, പാട്ടിലൂടെ, അനുഭവകഥകളിലൂടെ വളർന്ന സൗഹൃദം ആത്മബന്ധമായി മാറി. ഒരു പെൺസുഹൃത്ത്‌ എന്നത്‌ വിമർശനങ്ങൾക്ക്‌ കാരണമാകില്ലേ എന്ന ചോദ്യത്തിന്‌ കടുപ്പിച്ച ഒരു വാക്കിൽ മറുപടി തന്നു. പിന്നെ ഇങ്ങനെ കൂട്ടിചേർത്തു, ഗിരീഷിനെ അറിയുന്നവർക്ക്‌ അറിയാം ആരാണെന്ന്‌. സുഹൃത്ത്‌ പെണ്ണായിപ്പോയത്‌ ആരുടെയും കുറ്റമല്ലല്ലോ. പിന്നെ തമാശ രൂപേണ ഒരു കഥ പറഞ്ഞു. പുരാണങ്ങളിൽ ശിവന്റെ തലയിലിരിക്കുന്ന ഗംഗയെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഗംഗ ശിവന്റെ കാമുകിയാണെന്നും പരാമർശിക്കുന്നുണ്ട്‌. എന്നാൽ ഞാൻ ഈ ഗിരീശൻ കൈലാസത്തിൽ ചെന്നപ്പോൾ അവിടെ പ്രകൃതിയുടെ അഭൗമസൗന്ദര്യം കണ്ട്‌ ഉന്മാദിയെപ്പോലെ അലഞ്ഞു. ഏതോ ഒരു പ്രാക്ക്‌ മരച്ചുവട്ടിൽ ചുരുണ്ടു കൂടി കിടന്നു. പാതിമയക്കത്തിൽ ശിവൻ എന്നെ തട്ടിയുണർത്തി. ഇവിടെ ഇത്രയ്ക്ക്‌ ഇഷ്ടമായോ എന്നു ചോദിച്ചു. പറയാനുണ്ടോ. ഇവിടം കാണാത്തവർ വ്യർത്ഥ ജീവിതമല്ലേ നയിക്കുന്നത്‌ എന്ന്‌ മറുപടി പറഞ്ഞു. അപ്പോൾ പിറകിൽ നിന്നും പാർവ്വതി മുന്നോട്ടു വന്നു ദൂരെ മാനസസരസ്സിനുനേരെ കൈചൂണ്ടിക്കൊണ്ട്‌ അവർ പറഞ്ഞു ഇത്ര മനോഹരമായ ദൃശ്യം ഭൂമിയിലുണ്ടോ ഇത്‌ എന്റെ ഭർത്താവ്‌ എനിക്കു നൽകിയ വിവാഹവാർഷിക സമ്മാനമാണ്‌. ഞങ്ങൾ വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന സമയം.

ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ചുടലഭസ്മം പൂശി മൃഗവുരി ധരിക്കുന്ന മുരടനായ അങ്ങയ്ക്ക്‌ എങ്ങനെയാണ്‌ എന്നെ ഇത്രയധികം സ്നേഹിക്കാൻ കഴിയുന്നത്‌? ഈ പ്രണയം സത്യം തന്നെയോ? അത്‌ എത്രമാത്രം ഉണ്ടെന്നറിയാൻ എന്താണുവഴി. പേടിച്ചു പേടിച്ചാണ്‌ പാർവ്വതി ഇത്രയും പറഞ്ഞതെങ്കിലും ശിവൻ അവരോട്‌ കണ്ണടയ്ക്കാൻ പറഞ്ഞു. അൽപദൂരം കൈകൾകൊണ്ട്‌ അവരുടെ കണ്ണ്‌ പൊത്തി. വിഷുകണിക്കാട്ടാൻ കാരണവർ കുട്ടികളെ കൊണ്ടു പോകുന്നതുപോലെ. അവരെ കൊണ്ടു പോയി. പിന്നെ കണ്ണുതുറന്നപ്പോൾ കാണുന്നതോ. പ്രകൃതിയുടെ ആത്മസത്തയായ ഈ തടാകമാണ്‌. ലോകത്ത്‌ ഒരിടത്തും ഇത്രമനോഹര ദൃശ്യം ഉണ്ടാകരുത്‌ എന്ന്‌ വാശിയോടെ ശിവൻ സൃഷ്ടിച്ച മാനസസരോവരം, ഈ അത്ഭുത സൗന്ദര്യം, ഇത്‌ സമ്മാനിച്ചു കൊണ്ടാണ്‌ ശിവൻ തന്റെ ഭാര്യയോടുള്ള പ്രണയം അറിയിച്ചതു. പാർവ്വതി അതീവതരളിതയായി ഉന്മാദിനിയായി. രണ്ടു അരയന്നങ്ങളായി അവർ ആ സ്ഫടിക ജലത്തിൽ, പ്രണയ ജലത്തിൽ നീന്തി നടന്നു. ഇത്രയും പറഞ്ഞ്‌ പാർവ്വതി നടന്നകന്നപ്പോൾ ഞാൻ ശിവനോടു ചോദിച്ചു, അപ്പോൾ ഇത്രയ്ക്ക്‌ സ്നേഹമാണെങ്കിൽ തലയിലിരിക്കുന്ന ഗംഗയോ? അത്‌ ചതിയല്ലേ? അപ്പോൾ പുള്ളിക്കാരൻ എന്റെ ചെവിയിൽ ഒരു രഹസ്യം പറഞ്ഞു. ഗംഗ എന്റെ സുഹൃത്ത്‌ മാത്രം. ഭാര്യയോട്‌ പറയാൻ കഴിയാത്ത ചില പ്രശ്നങ്ങൾ ഞാൻ അവളുമായി ചർച്ച ചെയ്യും. സ്വകാര്യ സങ്കടങ്ങൾ പങ്കുവെക്കും. ദേഷ്യക്കാരനായ എന്റെ മൂന്നാം തൃക്കണ്ണിലെ അഗ്നിയെ കെടുത്തുന്ന കുളിരായി എന്റെ നെറുകയിലൂടെ ഒഴുകുന്ന അവൾ ലോകത്തിന്റെ കൂടി തണുപ്പാണ്‌. ആ സൗഹൃദത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന ആളുകളോട്‌ ഞാനെന്തു പറയാൻ. ശിവനും നടന്നു മറഞ്ഞപ്പോഴാണ്‌ ഞാൻ ശരിക്കും കണ്ണു തുറന്നത്‌. ഇപ്പോൾ നിനക്കു മനസ്സിലായോ ഈ ശിരീശന്‌ നീ ആരാണെന്ന്‌? അങ്ങനെ എന്റെ സംശയം ഈ കഥയോടെ പമ്പ കടന്നു. പിന്നീടൊരിക്കലും ഞങ്ങൾ രണ്ടു വ്യക്തികളാണെന്ന്‌ എനിക്കു തോന്നിയിട്ടില്ല.

എപ്പോഴും ഫോൺ വിളിക്കുന്ന സ്വഭാവമില്ല. എറണാകുളത്തുവന്നാൽ എന്നെ കാണാതെ തിരികെ പോകാറുമില്ല. കണ്ടാൽ കുറഞ്ഞ സമയം കൊണ്ട്‌ നൂറായിരം വിശേഷങ്ങൾ പങ്കുവയ്ക്കും. ഒരിക്കൽ സംസാരമധ്യേ ഒരു ഫോൺ വന്നു. അപ്പോൾ അത്‌ കട്ട്‌ ചെയ്തു. വീണ്ടു ആ ഫോൺ വന്നപ്പോൾ എന്നോടു പറഞ്ഞു, അയാൾ ഗിരീഷ്‌ ചെട്ടന്‌ ഏഴര ലക്ഷം രൂപ കൊടുക്കാനുള്ളയാളാണ്‌. ഇപ്പോൾ ഗിരീഷ്ചേട്ടൻ ജീവിച്ചിരിപ്പില്ല. ആ പണം കൊടുക്കാനുള്ളയാൾ ഇനിയെങ്കിലും അത്‌ കൊടുത്താൽ മതിയായിരുന്നു, എന്നു ഞാൻ പ്രാർത്ഥിക്കുകയാണ്‌. സംഗീതത്തെ ആത്മാവിൽ ആവാഹിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. വഴക്കടിക്കുമ്പോഴും മനസ്സിൽ സ്നേഹം നിറയ്ക്കുന്നവൻ. പലപ്പോഴും ഞാൻ പിണങ്ങി പറയാറുണ്ട്‌, എന്തിനാണ്‌ ഇങ്ങനെ ദേഷ്യപ്പെടുന്നത്‌, മറുപടി ചിരിച്ചു കൊണ്ടായിരിക്കും.

വഴക്കിടുന്നതാണ്‌ എനിക്കിഷ്ടം. ഒരിക്കൽ ഞാൻ പറഞ്ഞു ഗിരീഷേട്ടൻ മദ്യപാനം നിർത്തുമെങ്കിൽ നമുക്കൊരു നല്ല ആശുപത്രിയിൽ പോകാം. അത്‌ ഒരു പ്രകൃതി ചികിത്സാകേന്ദ്രമാണ്‌. കക്ഷി വാക്കു തന്നു മദ്യപാനം നിർത്താം. ബീനയ്ക്കും സന്തോഷമാകും. അവൾക്കും ഈ ഒരു കാര്യത്തിലെ പിണക്കമുള്ളു. അങ്ങനെ ചമ്പക്കരയിലുള്ള പ്രകൃതി ചികിത്സാകേന്ദ്രത്തിൽ ഞങ്ങൾ പോയി. പേരും മേൽവിലാസവും രോഗവിവരങ്ങളും എഴുതി കൊടുത്തു. സാക്ഷിയായി ഞാനും ഒപ്പിട്ടു. മലയാളത്തിന്റെ പ്രിയഗാനരചയിതാവ്‌ തങ്ങളുടെ ആശുപത്രിയിൽ എത്തിയ ത്രില്ലിലായിരുന്നു ഡോക്ടറും നേഴ്സുമാരും. സുകുമാർ അഴീക്കോടും സലിംകുമാറുമൊക്കെ അവിടത്തെ സന്ദർശകരനാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്‌ ഉത്സാഹമേറി. അപ്പോൾ തന്നെ ബീനയെ വിളിച്ചു പറഞ്ഞു. നീ വിധവയാകാതിരിക്കാൻ ഞാൻ മദ്യപാനം നിർത്തുന്നു, കോഴിക്കോട്‌ സിവിൽ സ്റ്റേഷനടുത്തുള്ള ബ്രാഞ്ചിൽ ചികിത്സ ഏർപ്പാടാക്കിയിട്ടുണ്ടെന്നും 10 ദിവസം കിടക്കണമെന്നും പറഞ്ഞു. തിരിച്ചിറങ്ങിയപ്പോൾ സ്നേഹപൂർവ്വം എന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞു നീ എന്റെ പൂർവ്വ പുണ്യമാണ്‌. ഇല്ലെങ്കിൽ ഞാൻ മദ്യപിച്ച്‌ മരിച്ചു പോയേനെ. വീരവാദം പറയാതെ, മദ്യപാനം നിർത്തിയിട്ട്‌ കാര്യം പറയാൻ പറഞ്ഞ്‌ ഞാൻ യാത്ര പറഞ്ഞു. എന്നാൽ അദ്ദേഹം സമ്മതിച്ചില്ല. എന്തെങ്കിലും ഒന്നു കഴിച്ചിട്ടേ പോകാവൂ എന്നായി.

ഞങ്ങൾ ഒരു ഹോട്ടലിൽ നിന്നും ഊണു കഴിച്ചു. അന്നാണ്‌ അദ്ദേഹത്തിന്‌ ആദ്യമായി ഷുഗർ ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞ ദിവസത്തെക്കുറിച്ചു പറഞ്ഞത്‌. മദ്രാസിലേയ്ക്കുള്ള ട്രെയിൻ യാത്രയിൽ കഴിച്ച ഭക്ഷണം ഛർദ്ദിക്കുകയും വയറിളക്കം ഉണ്ടായതും ഹോസ്പിറ്റൽ പരിശോധനകളും, ഷുഗർ ഉണ്ടെന്ന തിരിച്ചറിവും. വർഷമെത്രയായി? ഇപ്പോൾ ഇൻസുലിൻ കുത്തിവയ്ക്കുകയാണെന്നു പറഞ്ഞു. സംസാരത്തിനിടയിൽ എന്റെ പാത്രത്തിൽ അവശേഷിച്ച പരിപ്പുകറി തോണ്ടി എടുത്തു കഴിക്കുന്നതു കണ്ടപ്പോൾ ഞാൻ നിറഞ്ഞ മനസ്സോടെ ഇങ്ങനെ പറഞ്ഞു. ലോക മലയാളിയുടെ പ്രിയ കവി, ഈ പാവം പെണ്ണിന്റെ ഊണ്‌ പങ്കിടുന്നത്‌ ജന്മസാഫല്യമല്ലാതെ മറ്റെന്ത്‌? അതിനുള്ള മറുപടി, നീ എന്നെ ഇങ്ങനെ പൊക്കല്ലേ പെണ്ണേ. ഞാനൊരു ശുദ്ധനാട്ടിൻ പുറത്തുകാരൻ പാവം എന്നാണ്‌. ശുദ്ധനും സത്യസന്ധനും അഭിമാനിയും ആയതു കൊണ്ടായിരിക്കാം അദ്ദേഹം പലപ്പോഴും വഴക്കാളിയായി മാറുന്നത്‌ എന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. ഒരിക്കൽ അദ്ദേഹം താജ്മഹൽ കാണാൻ പോയ കാര്യം പറയുകയുണ്ടായി. യമുനയിലെ കരയിലിരുന്ന്‌ കുളിർ ജലത്തിൽ കാൽമുക്കിവച്ച്‌ പാട്ടെഴുതണം. അതിന്‌ നിലാവത്ത്‌ യമുനയിൽ മുങ്ങികുളിക്കുന്ന താജ്മഹൽ വേണം.

കവിയുടെ ആഗ്രഹമല്ലേ, താജ്മഹലിന്റെ വാതിലിൽ എത്തുമ്പോൾ നിശ്ചിതസമയം അതിക്രമിച്ചിരുന്നു. എന്നാലും മഹാകവിക്കുമുമ്പിൽ വാതിൽ തുറക്കപ്പെട്ടു. അകത്തു കയറാൻ ഒരുങ്ങുമ്പോൾ ഒരു സ്ത്രീ ശബ്ദം മെ ഐ കം വിത്തു യു സർ, മദ്യലഹരിയിൽ കവി സമ്മതം മൂളുന്നു. സ്ത്രീ ഒപ്പം അകത്തു കയറുന്നു. താജ്മഹലിന്റെ സൗന്ദര്യ ലഹരിയിൽ മുങ്ങിയ കവി സ്ത്രീയെ മറക്കുന്നു. യമുനയുടെ കരയിൽ സ്വയം മറന്ന കവി. തിരിച്ചുവന്നത്‌ വളരെ വൈകിയാണ്‌. കാറിൽ കുറെ ദൂരം പിന്നിട്ടപ്പോളാണ്‌ കവിക്ക്‌ ബോധോദയം ഉണ്ടായത്‌. എവിടെ എന്റെ കൂടെ കയറിയ സ്ത്രീ?

പിന്നീട്‌ അവർ എങ്ങോട്ടു പോയി?. താജ്മഹൽ ബോംബ്‌ വച്ച്‌ തകർക്കാൻ കയറിയതാണോ?. അത്രയും ആലോചിച്ചതോടെ കവി കിടിലം കൊണ്ടു. കാർ നിറുത്താൻ പറഞ്ഞു. വിവരം കൂടെയുള്ളവരെ ധരിപ്പിച്ചു ഫോൺ വിളികൾ, പോലീസ്‌, സംഭവം ഞൊടിയിടയിൽ പരിഹരിച്ചു. പോലീസിന്റെ തിരച്ചിലിൽ സ്ത്രീയെ പിടികൂടി. അവൾ പ്രണയ പരവശയായിരുന്നു. കാമുകനെ അവഗണിച്ചുകൊണ്ട്‌, വീട്ടുകാർ ഉറപ്പിച്ച വിവാഹം നാളെ നടക്കാനിരിക്കെ പ്രണയമഹലിൽ കിടന്ന്‌ ജീവിതം അവസാനിപ്പിക്കാൻ വന്നതാണ്‌ ആ പെൺകുട്ടി. ഏതായാലും സംഗതി ഫ്ലാഷായതോടെ വിവാഹം മുടങ്ങി. കാമുകന്‌ കാമുകിയെ തിരിച്ചുകിട്ടി. പ്രണയജോടികൾ പിന്നീട്‌ കവിയുടെ വീട്‌ തേടിവരികയും വിഭസസമൃദ്ധമായ സദ്യയൊരുക്കി കവിയും കുടുംബവും അവരെ സൽക്കരിക്കുകയും ചെയ്തുവത്രെ. അൽപം പേടിച്ചുവേങ്കിലും ഒരു വലിയ പ്രണയസാക്ഷാത്ക്കാരത്തിന്‌ കാരണമായതിന്റെ ചാരിതാർത്ഥ്യത്തോടെ അതു പറയുമ്പോൾ ആ സംഗീത പ്രേമിയുടെ ഉള്ളിൽ പ്രണയം ഒരു മഹാപ്രളയമാകുന്നതും കണ്ണുകളിൽ അതു തിരയിളക്കുന്നതും, കവിതകളായി, ഗാനങ്ങളായി അടർന്നുവീഴുന്നതും കാണാം. തന്റെ വിവാഹവും ഒരു പ്രണയ സാക്ഷാത്കാരമാണെന്ന്‌ അഭിമാനത്തോടെ പറയുമായിരുന്നു. ഭാര്യ സ്നേഹമുള്ളവളാണെന്നും നല്ല പാചകമാണെന്നും ഒരിക്കൽ അവളുടെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോകാമെന്നും പറഞ്ഞിരുന്നു.
പ്രകൃതി ചികിത്സയ്ക്ക്‌ ഒത്തിരിപണം വേണ്ടിവരുമോ എന്നു ചോദിച്ചപ്പോൾ ഞാനതു തമാശയായിട്ടാണ്‌ എടുത്തത്‌. ഇങ്ങനെ ചോദിക്കുകയും ചെയ്തു. മലയാളത്തിൽ ഏറ്റവും തിരക്കുള്ള ഗാനരചയിതാവിന്‌ പണത്തിന്‌ പഞ്ഞമോ? അതിനു മറുപടി ഇതായിരുന്നു. ഞാനൊരു പട്ടിണി കുടുംബത്തിലേതായിരുന്നു. ഒരു അനിയത്തി പട്ടിണിമൂലം മരിച്ചിട്ടുണ്ട്‌. ഇന്ന്‌ ഞാൻ മാത്രമല്ല പച്ചപിടിച്ചതു,എന്റെ കുടുംബം മുഴുവനുമാണ്‌. ഓരോരുത്തരെയായി രക്ഷപ്പെടുത്തുകയായിരുന്നെന്നും പറഞ്ഞു. എന്നാലും ഇത്തരത്തിലൊരവസ്ഥ ഉണ്ടെന്ന്‌ എന്തുകൊണ്ടാണ്‌ ആ കൂട്ടുകാരൻ എന്നോടു പറയാതിരുന്നത്‌? എനിക്ക്‌ അറിയില്ല. ആറോ ഏഴോ മാസം മുമ്പൊരിക്കൽ മകന്‌ ഫീസ്‌ കൊടുക്കാൻ ബുദ്ധിമുട്ടിയതിനെക്കുറിച്ച്‌ പറയുകയുണ്ടായി. എന്തെങ്കിലും സഹായിക്കണോ എന്നു ചോദിച്ചപ്പോൾ ആവശ്യം വരുമ്പോൾ അറിയിക്കാം എന്ന്‌ ഗൗരവത്തിൽ പറഞ്ഞു. ഒരിക്കൽ രാമൻപോലീസ്‌ എന്ന സിനിമയുടെ തിരക്കഥ പറയാൻ മോഹൻലാളിനെ തേടി പറവൂരിലുള്ള ഷൂട്ടിംങ്ങ്‌ സ്ഥലത്തേയ്ക്ക്‌ പോയി. അവിടെ ചെന്നപ്പോൾ നാളെ തന്റെ വീട്ടിൽവച്ച്‌ സ്വസ്ഥമായി കഥകേൾക്കാം എന്ന്‌ മോഹൻലാൽ പറഞ്ഞു. തിരിച്ചുവന്നവിവരം പറഞ്ഞപ്പോൾ വീട്ടിലേയ്ക്ക്‌ വരാൻ ഞാൻ കെഞ്ചി. അങ്ങനെ ഊണിന്‌ അപ്രതീക്ഷിതമായി ഗിരീഷേട്ടൻ എത്തി. തൂശനിലയിൽ ചോറുവിളമ്പികൊടുത്തും, പാവക്കാത്തീയലും, മോരും, മെഴുക്കുപുരട്ടിയും, മുട്ടവറുത്തതും നെല്ലിക്ക അച്ചാറും, പപ്പടവും ഉണ്ടായിരുന്നു. വരുന്നു എന്നു പറഞ്ഞപ്പോൾ ഞാനുണ്ടാക്കിയ വിഭവങ്ങളാണ്‌. എന്നാൽ വളരെ ഹൃദ്യമായിരുന്നു എന്ന്‌ എന്നെ അഭിനന്ദിച്ചു. പക്ഷെ വീട്ടിലത്തെ ഭൂതംപോലുള്ള ജോലിക്കാരി വച്ചതാണോ അത്‌ എന്നു എന്നെ കളിയാക്കുകയും ചെയ്തു.

മകളുടെ കുഞ്ഞിനെ എടുത്ത്‌ മടിയിൽവച്ച്‌ നാരായണി എന്നു പേരുവിളിച്ചു. എനിക്കു മകളുണ്ടായാൽ ഈ പേര്‌ ഇടുമായിരുന്നു എന്നും പറഞ്ഞു. അവൾക്ക്‌ ഹിന്തോളരാഗം പാടിക്കൊടുത്തു. ഒരു നല്ല പാട്ടുകാരിയാകട്ടെ എന്നു നെറുകയിൽ തൊട്ടുപറഞ്ഞു. ഈ ധന്യമുഹൂർത്തങ്ങൾക്ക്‌ സാക്ഷിയാകാൻ എന്റെ ഭർത്താവ്‌ ഓടിക്കിതച്ച്‌ എത്തിയെങ്കിലും കാണാൻ പറ്റിയില്ല.

അദ്ദേഹം പോകാൻ ധൃതികൂട്ടിയിരുന്നു. എന്നാൽ ഞാനും കൂടെ വരുമെന്നും രാമൻപോലീസ്‌ എന്നെ വായിച്ചു കേൾപ്പിക്കണമെന്നും പറഞ്ഞു. അങ്ങനെ തുടർച്ചയായി രണ്ടു മണിക്കൂർ കണ്ണടച്ചിരുന്ന്‌ ഞാനാകഥ കേട്ടു ആദ്യമേ എന്നോടു പറഞ്ഞിരുന്നു. സുഹൃത്തെന്നനിലയിൽ അഭിപ്രായം പറയരുതെന്ന്‌. എന്നാൽ സത്യമായും ആ കഥ എന്നെ അതിശയിപ്പിച്ചു. ഇത്ര ഭംഗിയായ അവതരണം, കഥയുടെ സസ്പെൻസ്‌ എല്ലാം വളരെ നന്നായിരുന്നു. മോഹൻലാളിനു മുമ്പെ കഥ കേട്ടതിന്റെ അഹങ്കാരവുമായി ഞാൻ വീട്ടിലേയ്ക്ക്‌ തിരിച്ചു പോന്നു.

ഒരിക്കൽ ഗിരീഷേട്ടൻ പറയുകയുണ്ടായി, ഡിഗ്രി പൂർത്തിയാക്കിയ കാലം സർട്ടിഫിക്കറ്റ്‌ വാങ്ങാൻ പോകാൻ കാശില്ലാതെ അമ്മാവനോട്‌ വണ്ടിക്കാശായ ആറുരൂപ ചോദിച്ചപ്പോൾ കാശില്ലെങ്കിൽ വാങ്ങേണ്ട എന്നു പറഞ്ഞതും, അത്‌ വാങ്ങാൻ പോകാതിരുന്നതും പിന്നീട്‌ ഏതോ അവാർഡിനായി അതേ കോളേജിൽ പോയതും വേദിയിൽ വച്ച്‌ ആദ്യം എന്റെ സർട്ടിഫിക്കറ്റ്‌ തരൂ, എന്നിട്ട്‌ മതി അവാർഡ്‌ എന്ന്‌ തമാശയായി പറഞ്ഞുവത്രെ. ആദ്യമായി പ്രണയം തോന്നിയത്‌ സ്കൂളിൽ ഒരു പെൺകുട്ടിയോടാണെന്നും അന്ന്‌ പ്രണയലേഖനം കൊടുത്തതിന്‌ ക്ലാസ്സിൽ നിന്ന്‌ പുറത്താക്കിയെന്നും പിന്നീട്‌ അതേ സ്കൂളിൽ ആനയും അമ്പാരിയുമായി സ്വീകരിക്കുകയും ഉണ്ടായി എന്ന്‌ പറഞ്ഞിട്ടുണ്ട്‌. എപ്പോൾ കണ്ടാലും ഫോൺ ചെയ്യുമ്പോഴും ചോദിക്കുന്ന ചോദ്യമുണ്ട്‌. നിനക്ക്‌ ഏത്‌ രാഗമാണ്‌ ഇഷ്ടം. രാഗങ്ങളെക്കുറിച്ചൊന്നും വല്യ ഗ്രാഹ്യമില്ലെങ്കിലും ഞാൻ പറയും, ഹിന്തോളം എന്ന്‌. ശ്രദ്ധിച്ച്‌ കേട്ടോളൂ എന്ന്‌ പറഞ്ഞ്‌ ആ രാഗത്തിൽ ഒരു പാട്ടു പാടും.

സംഗീത സാന്ദ്രമായ സൗഹൃദമായിരുന്നു ഞങ്ങളുടേത്‌. ഈ അടുത്ത കാലത്ത്‌ ഹിന്തോളരാഗം വരയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടു. എങ്ങനെയാണ്‌ ഗിരീഷേട്ടാ ഹിന്തോളരാഗം വരയ്ക്കുന്നതെന്ന്‌ ചോദിച്ചപ്പോൾ, പേനയെടുക്ക്‌ എന്നു പറഞ്ഞു. കുറെ വാക്കുകൾ ഒഴുകി എത്തി. ഞാനതു കടലാസിലേയ്ക്ക്‌ പകർത്തിയപ്പോൾ അതിമനോഹരമായ ഒരു കവിത പിറന്നു. അത്‌ ഇതാണ്‌:
എനിക്ക്‌ തരാൻ നീയൊരു ഹിന്തോളം വരയ്ക്കുക
ഷഡ്ജത്തിൽ നിന്ന്‌ ഗാന്ധാരത്തിലേയ്ക്ക്‌ പറക്കുമ്പോൾ
കണ്ണീരുപ്പുപോലെ ഒരു ഋഷഭത്തെ നിനക്കുകാണാം
കാവേരി എന്റെ കാവേരി
കഠിനകാലങ്ങളിൽ കല്ലിച്ചുപോയ
നിന്റെ ഉറുത്തിലേയ്ക്ക്‌ വഴുക്കിലേയ്ക്ക്‌
വസന്തകാലത്തിന്റെ വല്ലായ്മകളിലേയ്ക്ക്‌
എന്റെ ആത്മാവിന്റെ നിമഞ്ജനം
വരയ്ക്കപ്പെടാതെ പോയ എല്ലാ
മേളരാഗകർത്താരാഗങ്ങൾക്കും
സ്വസ്തി.....
പക്ഷെ, ഒടുവിൽ ആത്മാവിന്റെ നിമഞ്ജനവും സ്വസ്തിയും പറഞ്ഞതിന്‌ ഞാൻ ദേഷ്യപ്പെട്ടു. ഇത്‌ വെറും കവിത നീ അതു വരച്ചാൽ മതി എന്നു പറഞ്ഞു. പിന്നീട്‌ ഒരിക്കൽ വിളിച്ചപ്പോൾ വരച്ചോ എന്നു ചോദിച്ചു. സ്കെച്ച്‌ ചെയ്ത്‌ വച്ചിട്ടുണ്ട്‌ എന്ന്‌ പറഞ്ഞപ്പോൾ വേഗം വരയ്ക്ക്‌ എന്നു ധൃതി കൂട്ടി. ഇപ്പോൾ ഓർക്കുമ്പോൾ എന്തിനായിരുന്നു ഈ തിടുക്കം എന്നു മനസ്സിലാകുന്നുണ്ട്‌.

പ്രിയ സ്നേഹിതാ, താങ്കൾ പോയപ്പോൾ പൂർത്തിയാകാതെ പോയത്‌ എന്റെ ചിത്രം മാത്രമല്ലല്ലോ! എന്നെ ഏൽപ്പിച്ച എന്നോട്‌ എഴുതാൻ പറഞ്ഞ സിനിമയുടെ കഥ, പിന്നെ എന്റെ കവിതാ സമാഹാരം പുറത്തിറക്കണമെന്ന ആഗ്രഹം. എം.ടിയെക്കൊണ്ട്‌ അവതാരിക എഴുതിക്കാമെന്ന്‌ പറഞ്ഞതല്ലേ, എന്നിട്ട്‌ ഒന്നും മിണ്ടാതെ പോയ്ക്കളഞ്ഞതെന്തേ? ഒരിക്കൽ ട്രെയിനിൽ കോട്ടയത്തു പോകുമ്പോൾ എറണാകുളത്ത്‌ ഇത്തിരിചോറും കൊണ്ട്‌ നീ വരണം എന്നു പറഞ്ഞു. ഇഷ്ടപ്പെട്ട കറികളും, മുട്ടവറുത്തതുമായി ഞാൻ സ്റ്റേഷനിലെത്തിയപ്പോഴേക്കും വണ്ടി വന്നിരുന്നു. ഓടിക്കൊണ്ടുവന്നപ്പോൾ ടി.ടിയോടു പറയുന്നതു കേട്ടു. ഇവളന്റെ എറണാകുളത്തെ സഹോദരി. അവസാനമായി ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ പറഞ്ഞു, ഞാൻ എം.ടിയോടു നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്‌. എനിക്ക്‌ സ്റ്റേഷനിൽ ചോറുകൊണ്ടുവരുന്ന, വീട്ടിൽ ചോറുണ്ണാൻ വിളിക്കുന്ന അനിയത്തിയുണ്ട്‌. അപ്പോൾ എനിക്കും ചോറുതരാൻ അനിയത്തിയായല്ലോ എന്ന്‌ എം.ടിയും പറഞ്ഞുവേന്ന്‌ എന്നോടു പറഞ്ഞപ്പോൾ ആകാശത്തോളം ഉയരെ നിന്നാണ്‌ ഞാനതു കേട്ടത്‌. കാതുകളെ വിശ്വസിക്കാൻ പ്രയാസമായിരുന്നു.

ഇത്രമാത്രം സുകൃതം ജീവിതത്തിനുണ്ടോ എന്ന്‌ നിർവൃതികൊണ്ട നിമിഷങ്ങളായിരുന്നു അത്‌. സിനിമാഗാനങ്ങളെ കുറിച്ച്‌ പറയുമ്പോൾ ചിന്താവിഷ്ടയായ ശ്യാമളയിലെ"മച്ചകത്തയെകാൽതൊട്ട്‌ വന്ദിച്ച്‌" .... വളരെ സംതൃപ്തിയോടെ എഴുതിയതാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഓരോ വരികളും അതിലെ അർത്ഥഗാഭീര്യവും എടുത്തു പറയുമായിരുന്നു. നന്ദനത്തിലെ പാട്ടുകൾ രാധാകൃഷ്ണ സങ്കൽപത്തിന്റെ ലാവണ്യമാണെന്ന്‌ പറയാറുണ്ട്‌. അതിലെ ചടുല നടനത്തിന്‌ വേണ്ടി എഴുതിയ "മനസ്സിൽ മിഥുനമഴ പൊഴിയുമഴകിലൊരു മയിനലസലാസ്യം"............എത്ര മനോഹരമായി കൊരുത്തിരിക്കുന്നു. അനന്തഭദ്രത്തിലെ "തിരഞ്ഞൊറിയും.....ചുരുൾ മുടിയിൽ സാഗര സൗന്ദര്യം" ...... ഈ ഗാനം സൗന്ദര്യത്തിന്റെ മുക്തഭാവങ്ങളെ ഒപ്പിയെടുക്കുന്നതായിരുന്നല്ലോ. അരയന്നങ്ങളുടെ വീട്ടിലെ "അന്തിവിണ്ണിലെ തിങ്കൾ..... നറുവെണ്ണിലാവിനാൽ മൂടി".... ഈ ഗാനം ഞാൻ എത്രയോതവണ നേരിട്ടു കേട്ടിരിക്കുന്നു. ഇടയ്ക്ക്‌ എന്നോടും പാടാൻ പറയും. ചില ഗാനങ്ങൾ ശ്രുതി തെറ്റിയാൽ ശരിയാകും വരെ പാടിക്കും പ്രിയ സഖീ ഗംഗേ എന്ന ഗാനത്തിന്‌ ഒ.എൻ.വിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന്‌ എന്നോടു പറയാറുണ്ട്‌.

പഴശ്ശിരാജയിലെ ഗാനത്തിന്‌ ഒ.എൻ.വിയെ വിമർശിച്ചപ്പോൾ ഇതുതന്നെയാണ്‌ അദ്ദേഹം പറഞ്ഞത്‌. ഈ ഗാനം എഴുതിയ അദ്ദേഹത്തെ ആർക്കാണ്‌ വിമർശിക്കാൻ യോഗ്യത എന്ന്‌. ആ ഗാനം ശ്രുതി തെറ്റാതെ ഞാൻ പാടുമ്പോൾ കണ്ണടച്ചിരുന്ന്‌ ഈശ്വരാ....ഈശ്വരാ.... എന്ന്‌ മന്ത്രിക്കാറുണ്ട്‌.

ഈ ഓർമ്മകൾ എന്റെ ഹൃദയത്തെ കീറിമുറിക്കുമ്പോൾ പ്രിയ ചങ്ങാതി നിങ്ങൾ ഇപ്പോൾ സ്വർഗ്ഗത്തിന്റെ ഏതുകോണിലിരുന്നാണ്‌ കള്ളിച്ചിരിച്ചിരിക്കുന്നത്‌? വയലാറിനെ ഈശ്വരന്‌ തുല്യം ആരാധിക്കുന്ന ഗിരീഷേട്ടൻ അദ്ദേഹത്തിന്റെ ഒത്തിരിഗാനങ്ങൾ എന്നെക്കൊണ്ട്‌ പാടിക്കാറുണ്ട്‌. ചിലപ്പോൾ എന്നോട്‌ വെല്ലുവിളിക്കും, നിനക്കറിയാവുന്ന ഏതുപാട്ടും പറഞ്ഞോളു ഗിരീഷേട്ടൻ പാടിത്തരും എന്ന്‌. അങ്ങനെ ഞങ്ങൾ അവസാനമായി കണ്ട ഫെബ്രുവരി നാലാം തീയതി കടലിനഗാധമാം നീലിമയിൽ എന്ന ഗാനം പാടാൻ ഞാൻ ആവശ്യപ്പെട്ടു. അന്നുമാത്രമാണ്‌ ആദ്യമായി ആ ഗാനം നിനക്ക്‌ പിന്നെ പാടിത്തരാം എന്നു പറഞ്ഞത്‌. ഇനി എന്നായിരിക്കും പാടിത്തരിക...? കവിതയാണെന്റെ ജീവനും ജീവിതവും. സിനിമാഗാനത്തിന്റെ ചട്ടക്കൂട്ടിൽ എത്തിപ്പെട്ടില്ലായിരുന്നെങ്കിൽ എന്നിലെ കവിയെ ലോകം അറിഞ്ഞേനെ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. എന്നോട്‌ നീ സുഗതകുമാരിയെ പോലെയാകണം എന്നു പറയുമായിരുന്നു. അങ്ങനെയായില്ലെങ്കിലും ആവാൻ ശ്രമിക്കാം എന്നു ഞാനും പറയും. അവസാനം കാണുമ്പോൾ മദ്യം മണക്കുന്ന മുറിയും കൂട്ടുകാരും ഉണ്ടായിരുന്നു. ഗിരീഷേട്ടനെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയത്‌ മദ്യപിക്കാനാണോ എന്ന ചോദ്യത്തിന്‌ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട്‌, കൈചുരുട്ടികാണിച്ചു. ഈ വിരലുകൾ നിനക്ക്‌ നിവർത്താൻ കഴിയുമോ. നിന്റെയേട്ടന്‌ ആരോഗ്യമൊക്കെയുണ്ടെടീ. ഉവ്വ്‌, ഇങ്ങനെപോയാൽ മലയാളിക്ക്‌ നിങ്ങളെ നഷ്ടപെടും അത്രതന്നെ... എന്ന്‌ ഞാൻ ദേഷ്യപെട്ടു. അതിന്‌ കൂട്ടുകാരാണ്‌ മറുപടി പറഞ്ഞത്‌. പെണ്ണുങ്ങൾ ജീവിതത്തിന്റെ ഏഴ്‌ അയലത്തുവരാൻ പാടില്ലാ എന്ന്‌. ഗിരീഷേട്ടൻ കുറ്റവാളിയെപ്പോലെ തലകുനിച്ചിരുന്നതേയുള്ളു. പിന്നെ ഞാൻ കൊണ്ടു ചെന്ന കവിതകളിലായി ശ്രദ്ധ. ഓരോന്നും മറിച്ചു നോക്കാൻ എന്തൊരുവെമ്പലായിരുന്നു. അവതാരിക ഗിരീഷേട്ടൻ എഴുതിയാൽ മതിയെന്നു പറഞ്ഞപ്പോൾ, എന്നേക്കാൾ യോഗ്യരായവർ മതി ഇതിന്‌ അവതാരികയെഴുതാൻ എന്നു പറഞ്ഞു.

ശ്രീകുമാരൻ തമ്പിയുടെ 'അമ്മയ്ക്ക്‌ ഒരു താരാട്ട്‌ 'എന്ന കവിതാസമാഹാരത്തിൽ ഓട്ടോഗ്രാഫെഴുതിതന്നു. ഹൃദയപൂർവ്വം എന്ന്‌ തുടങ്ങുന്ന ഒപ്പ്‌. മമ്മൂട്ടിയെ കണ്ട്‌ മടങ്ങുമ്പോൾ ഞാനറിഞ്ഞില്ലല്ലോ അത്‌ നമ്മുടെ അവസാനകൂടിക്കാഴ്ചയാണെന്ന്‌. നാളെ ഊണ്‌ കഴിക്കാൻ വരാമെന്ന്‌ പറഞ്ഞതല്ലേ?. പിന്നെ, കോഴിക്കോടു പോയി വന്നാൽ നിന്റെ വീടിന്റെ താക്കോൽ കുറച്ചുദിവസത്തേക്ക്‌ തരണമെന്നും കിളികളുടെ ശബ്ദം കേട്ട്‌ കഥയെഴുതണമെന്നും കളിയായിട്ടാണെങ്കിലും പറഞ്ഞതല്ലേ. പ്രകൃതിയെ ഇത്രമേൽ സ്നേഹിച്ച സൂര്യനേയും, കാറ്റിനേയും, കടലിനേയും മഞ്ഞിനേയും മഴയേയും ഹൃദയത്തിലാവാഹിച്ച എന്റെ മിത്രമേ ഒരിക്കൽ ഫോൺ ചെയ്യുമ്പോൾ ഇവിടെ പെരുമഴയാണെന്നു പറഞ്ഞപ്പോൾ മഴയിലേയ്ക്ക്‌ ഫോൺ തിരിച്ചുപിടിച്ച്‌ മഴ കേൾപ്പിക്കാൻ പറഞ്ഞ കൂട്ടുകാരാ...ഏതു ജന്മത്തിലാണ്‌ ഇനിയെന്റെ സൗഹൃദം തേടിയെത്തുക? ഏതു ഇടനാഴിയിലാണ്‌ ഇനി ആ കാലൊച്ച ഞാൻ കേൾക്കുക? ഒരിക്കൽ ഗുരുവായൂരിൽ നിന്നും എനിക്കു ഫോൺ ചെയ്തു. പുണ്യഭൂമിയിലാണ്‌ നിൽക്കുന്നതെന്നും കണ്ണന്റെ തിരുനടയിലെത്താൻ കഴിഞ്ഞില്ലെന്നും അതിനു പകരം കാണിക്കയായി ഒരു ഗാനം കൊടുക്കാം എന്നും പറഞ്ഞു. അത്‌ ഇങ്ങനെയാണ്‌.
"കണ്ണന്‌ ഞാനെന്തു കൊടുക്കും
ഗുരുവായൂർ കണ്ണനുഞ്ഞാനെന്തുകൊടുക്കും
കണ്ണീരല്ലാതെ കദനമല്ലാതെ
കരളിൽ കത്തിച്ച കണിവിളക്കല്ലാതെ
കണ്ണനു ഞാനെന്തു കൊടുക്കും"
ഇത്രയും പറഞ്ഞിട്ട്‌ ബാക്കി എന്നോടെഴുതാൻ പറഞ്ഞു. ഞാനതു പൂർത്തിയാക്കുകയും പിന്നീടെപ്പോഴോ സംഗീതം നൽകി എന്നെ പാടി കേൾപ്പിക്കുകയും ചെയ്തു. ഇങ്ങനെ എഴുതിയ ഗാനങ്ങൾ നമുക്കൊരു സി.ഡി. ആക്കണമെന്ന്‌ പറയാറുണ്ടായിരുന്നു. അവസാനം കണ്ടപ്പോൾ ഒരു കാര്യം പറഞ്ഞത്‌ ഞാൻ ഓർക്കുന്നു. എന്റെ അമ്മയ്ക്ക്‌ ഞാനൊരു ദക്ഷിണകൊടുത്തു അതെന്താണെന്നറിയാമോ നിനക്ക്‌. യേശുദാസ്‌ എന്റെ അമ്മയുടെ കാൽതൊട്ട്‌ വന്ദിച്ചു. ഇതിലും വലിയ ദക്ഷിണ എന്താണ്‌ അമ്മയ്ക്ക്‌ കൊടുക്കുക. ശരിയാണ്‌ ജീവിതത്തിൽ മൂന്ന്‌ അത്ഭുതങ്ങളെ തനിക്കൊള്ളു എന്ന്‌ ഗിരീഷേട്ടൻ പറഞ്ഞിട്ടുണ്ട്‌. ഒന്ന്‌ യേശുദാസും, രണ്ട്‌ എം.ടി.യും, മൂന്ന്‌ ആനയുമാണ്‌. ഇവരുടെ മൂന്നുപേരുടേയും അരികിലെത്തുമ്പോൾ മൊബെയിൽ ഓഫാക്കുമെന്നും പറയാറുണ്ട്‌. ഗിരീഷേട്ടന്റെ കവിതാസമാഹാരത്തിലെ വീട്‌ എന്ന കവിത ഇടയ്ക്കിടെ എനിക്ക്‌ ചൊല്ലിതരാറുണ്ട്‌.
"ഇണക്കങ്ങളും പിണക്കങ്ങളും കൊണ്ട്‌
തുടച്ചുവൃത്തിയാക്കുന്ന നമ്മുടെ വീട്‌.
നമുക്ക്‌ മരിച്ച്‌ കിടക്കാനുള്ള വീട്‌
മരിച്ചാലും തിരിച്ചുവരാനുള്ള വീട്‌"
ഇരുട്ടിൽ തനിച്ചിരിക്കുമ്പോൾ മിന്നൽ വെളിച്ചം പോലെ ഒരുമാത്ര നേരത്തേയ്ക്ക്‌ കടന്നുവന്ന്‌ കണ്ണുകളിൽ കൂരിരുട്ട്‌ നിറച്ച്‌ കൊണ്ട്‌ കടന്നുപോയെങ്കിലും കേൾക്കുന്നുണ്ട്‌ ഈ ഗാനങ്ങളിലൂടെ ഞങ്ങൾ....അരിയുന്നുണ്ട്‌ മഴയിൽ, കാറ്റിൽ, ഉദയാസ്തമയങ്ങളിൽ, പൂക്കളിൽ ശലഭങ്ങളിൽ മഴവില്ലിൽ പ്രകൃതിയുടെ ഓരോ ചലനങ്ങളിലും അങ്ങയുടെ സാന്നിദ്ധ്യം... സംഗീതത്തിന്റെ പ്രണയസ്പന്ദനങ്ങൾ ആ ഹൃദയതുടിപ്പുകളായി മാറുമ്പോൾ- അങ്ങ്‌ മരിക്കുന്നില്ല. ഇവിടെ ഞാനൊരു സ്മരണാഞ്ജലി കൂടി കുറിയ്ക്കട്ടെ.

sathyanarayanan

മാങ്ങയെറിയാൻ കല്ലുവേണം
മാങ്ങയെ വീഴ്ത്തിയ
കല്ലാർക്ക്‌ വേണം?
മാങ്ങമേൽ തട്ടാത്ത
കല്ലാരുതെരയാൻ?
നമ്മൾ മാങ്ങയല്ല
ആരോ എറിഞ്ഞ കല്ല്‌ മാത്രം.
rajanandini

കോളേജ്‌ കുമാരൻ
ഒരു പ്രേമത്തിൽ നിന്നും
കഷ്ടിച്ച്‌ തലയൂരി
ഇനി പ്രാക്ടിക്കലായി ചിന്തിക്കാം
കെട്ടാത്ത പെണ്ണിനെ പ്രേമിച്ചാൽ
കെട്ടണം കെട്ടണം എന്നു പറയും
കെട്ടിയതാണെങ്കിലോ?
ടൈംപാസ്‌ ആകും
ഒന്നു രണ്ടു പിള്ളാരായി
കുടുംബപ്രാരബ്ധം കൊണ്ട്‌
മടുത്തവരാണെങ്കിലോ?
വട്ടച്ചിലവിന്‌ പോക്കറ്റ്‌ മണിയും
അല്ലറ ചില്ലറ സമ്മാനങ്ങളും കിട്ടും
ഗുഡ്‌ ഐഡിയ!
അടുത്ത വീട്ടിലെ അങ്കിളാണ്‌
പ്രാക്ടിക്കലാകാൻ പഠിപ്പിച്ചതു
അങ്കിളും ഐഡിയ ടു ഐഡിയ
ഫ്രീയിലാണത്രെ ഇങ്ങനെയൊരു
ഐഡിയ ഒപ്പിച്ചതു
ആദ്യമാദ്യം ശൃംഗാരങ്ങളും
ചുംബനങ്ങളും കൈമാറി
പിന്നെ ഭാര്യയെ ഉറക്കി കിടത്തി
അതിഥി മുറിയിൽ
ഫോൺ ഇൻ സെക്സ്‌
എല്ലാ മൊബെയിൽ കണക്ഷനുകൾക്കും
നന്ദി....
ഇതില്ലായിരുന്നെങ്കിൽ
എത്രയെത്ര അപവാദകഥകൾ
പുറത്തുവന്നേനെ
അപൂർവ്വം അവസരങ്ങളിൽ
ഫോണിനും അപ്പുറത്തേയ്ക്ക്‌
ഐഡിയ കൈനീട്ടി
രണ്ടു പേർക്കും നഷ്ടമില്ലാത്ത
ഒരഡ്ജസ്റ്റ്‌മന്റ്‌!
ലോകോത്തര പ്രേമങ്ങൾക്കും
അനശ്വരപ്രണയങ്ങൾക്കും
പ്രണാമം!!!

Friday, March 12, 2010

a q mahdi
അമേരിക്കൻ ഐക്യനാടുകളിലൂടെ - 5
ഡിസ്നി ലാൻഡും മാജിക്‌ കിങ്ങ്ഡവും





ഇന്ന്‌ ചൊവ്വാഴ്ച ദിവസം. ഓർലന്റോയിലെ രണ്ടാം ദിനം. അമേരിക്കയിലെത്തിയിട്ട്‌ 6 ദിവസമാകുന്നു.
ഇന്നാണ്‌ ലോകപ്രസിദ്ധമായ 'മാജിക്‌ കിങ്ങ്ഡം' സന്ദർശിക്കുന്നത്‌. ഇത്‌ ഡിസ്നിലാൻഡ്‌ എന്ന്‌ അറിയപ്പെടുന്ന വാൾട്ട്‌ ഡിസ്നിയുടെ അത്ഭുതലോകമാണ്‌. ഡിസ്നി സൃഷ്ടിച്ച്‌ ലോകത്തിന്‌ സംഭാവന ചെയ്ത, ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹരമായിത്തീർന്ന വിവിധ കാർട്ടൂൺ കഥാപാത്രങ്ങൾ ഇവിടെ പുനർജ്ജനിക്കുന്നു. വാക്കുകളിലൂടെ വിവരിക്കാനാവാത്ത നിരവധി കാർട്ടൂൺ പരിപാടികൾ ഇവിടെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. ജീവനുള്ള, ചലിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങളുമായി നമുക്കിവിടെ ആവോളം സല്ലപിക്കാം, ഒപ്പം നിന്ന്‌ ഫോട്ടോകളെടുക്കാം. ഭീമാകാരരൂപമുള്ള ഇത്തരം ചില കാർട്ടൂൺ രൂപങ്ങൾ എങ്ങിനെ ചലിക്കുന്നുവേന്നോർത്ത്‌ നാം അത്ഭുതപ്പെടും. ആ രൂപങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്നതു മനുഷ്യരോ അതോ റോബോട്ടുകളോ.
അവിടെ ഒരുക്കിയിട്ടുള്ള കുട്ടികൾക്കു വേണ്ടിയുള്ള നിരവധി പരിപാടികളിൽ റോളർകോസ്റ്ററുകളാണ്‌ മറ്റൊരു പ്രധാന സാഹസിക വിഭാഗം.
ഒരു പ്രത്യേക ഹാളിൽ, അമേരിക്കയിലെ എല്ലാ മുൻപ്രസിഡന്റുമാരും, ജോർജ്ജ്‌ ബുഷ്‌ അടക്കം ജീവൻ തുടിയ്ക്കുന്ന മെഴുകു പ്രതിമകളായി നിൽക്കുന്നതു കാണാം. ലോകപ്രസിദ്ധമായ മാഡം തസ്സോദിന്റെ ലണ്ടൻ വാക്സ്മ്യൂസിയത്തെക്കാൾ വളരെ വ്യത്യസ്തമായ ഒരു പ്രത്യേകത ഇവിടെയുള്ളത്‌, ഈ പ്രതിമകളൊക്കെ സ്വയം ചലിക്കുകയും, സംസാരിക്കുന്നതുപോലെ ഭാവിക്കുകയും ചെയ്യും എന്നുള്ളതാണ്‌. ലണ്ടനിലേത്‌ നിശ്ചലപ്രതിമകളാണ്‌.
ഇവിടെ, ഈ ഡിസ്നിലാന്റിൽ ഞങ്ങൾ കണ്ട ഒരു പ്രത്യേകപരിപാടിയെപ്പറ്റി സൂചിപ്പിക്കാതെ വയ്യ. ജീവിതത്തിലൊരിക്കലും അത്തരമൊരു കാഴ്ച ഞങ്ങൾ കണ്ടിട്ടുമില്ല. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ അതിസാങ്കേതികത്വം ഒരു ചലച്ചിത്രത്തിലൂടെ പ്രദർശിപ്പിക്കപ്പെടുകയാണ്‌. അതൊരു 3D ഫിലിമായിരുന്നു. 3D ഫിലിം നമുക്കത്ര പുതുമയുള്ളതല്ല, പ്രത്യേകിച്ച്‌ മലയാളികൾക്ക്‌. ഇത്‌ ഇൻഡ്യയിൽ ആദ്യം ജനിച്ചതു നമ്മുടെ കൊച്ചുകേരളത്തിലാണ്‌. അതും രണ്ടു പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌, മൈഡിയർ കുട്ടിച്ചാത്തനിലൂടെ. അന്ന്‌ നമുക്കാകെ അതൊരത്ഭുതമായിരുന്നു. പക്ഷേ, ഞങ്ങളിവിടെ കണ്ട ഷോ അതിൽനിന്നൊക്കെ എത്രയോ വ്യത്യസ്തം. അത്ഭുതകരമായ ഒരു 3D ഫിലിം.
വളരെ വലിയൊരു തിയേറ്ററിലാണ്‌ ഞങ്ങളിരിക്കുന്നത്‌;
ആയിരത്തിലധികം പേർക്കിരിക്കാവുന്ന ഒന്നിൽ.
ഫിലിമിൽ കണ്ട കഥ ഇതാണ്‌. വളരെ ചെറിയൊരു കഥ. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞൻ ഒരു യന്ത്രം കണ്ടുപിടിക്കുന്നു. ഒരു ഡ്യൂപ്ലിക്കേറ്റിങ്ങ്‌ യന്ത്രം. വസ്തുക്കളെയല്ല, ജീവികളെയാണ്‌ ഈ ഡ്യൂപ്ലിക്കേററിങ്ങ്‌ മേഷീൻ പുനർജ്ജനിപ്പിക്കുന്നത്‌. ഒരു ജീവിയെ, ഒറിജിനലായി ഈ യന്ത്രത്തിനു സമർപ്പിച്ചാൽ, നൂറുകണക്കിന്‌, ആയിരക്കണക്കിന്‌ അത്തരം ജീവികളുടെ പുനർസൃഷ്ടി മേഷീൻ നടത്തും.
കറുത്ത സേഫ്റ്റി കണ്ണടകളും ധരിച്ച്‌, വീർപ്പുമടക്കി തിയേറ്ററിനുള്ളിൽ കാണികളിരുന്നു.
ഫിലിം തുടങ്ങി. പെട്ടെന്നൊരു പെരുമ്പാമ്പ്‌ സ്ക്രീനിൽ. എന്തുവലിപ്പമുണ്ടെന്നോ അതിന്‌. ചുറ്റിവളഞ്ഞ്‌ ഒരു വലക്കൂട്ടിൽ കിടന്നിരുന്ന അതിനെ വലയഴിച്ച്‌ പുറത്തുവിടുകയാണ്‌ ചിലർ. മെല്ലെയതിഴഞ്ഞുവന്ന്‌ പെട്ടെന്നൊരു ചീറ്റലോടെ പുറത്തേക്ക്‌ ചാടി. സ്ക്രീനിൽ നിന്നും അത്‌ പുറത്തുവന്ന്‌ നമ്മുടെ മുഖത്തോടു തൊട്ടുനിന്നു. എല്ലാവരും ഞെട്ടിത്തരിച്ചു. ഞാനറിയാതെ നിലവിളിച്ചുപോയി. ഭാര്യയും. തിയേറ്ററിലിരുന്നവരുടെയൊക്കെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. നമ്മുടെ മൂക്കിന്റെ തുമ്പത്ത്‌ പാമ്പിന്റെ പുറത്തേയ്ക്ക്‌ നീട്ടിയ നാവു തൊടുന്നതുപോലെ ഒരു ഫീലിങ്ങായിരുന്നു.
ആരെയും അമ്പരിപ്പിക്കുന്ന ആ കാഴ്ച കഴിഞ്ഞാണ്‌, ഡ്യൂപ്ലിക്കേറ്റിങ്ങ്‌ യന്ത്രത്തിലൂടെയുള്ള പുന:സൃഷ്ടിയുടെ പ്രകടനം. ഇതിനിടെ ബുൾഗാൻ താടിവച്ച ആ ശാസ്ത്രജ്ഞൻ, ഒരു എലിയെ യന്ത്രത്തിനുള്ളിലേയ്ക്ക്‌ കടത്തിവിട്ടുകഴിഞ്ഞിരുന്നു. യന്ത്രം പ്രവർത്തിച്ചു തുടങ്ങി. നിമിഷങ്ങൾക്ക്‌ ശേഷം മറ്റൊരു സ്വിച്ച്‌ അയാൾ അമർത്തിയപ്പോൾ മേഷീന്റെ മറ്റൊരു ദ്വാരത്തിലൂടെ പുന:സൃഷ്ടി നടത്തപ്പെട്ട എലികൾ പുറത്തുവരുന്നു. ഒന്നല്ല, ആയിരക്കണക്കിന്‌. അവ സ്ക്രീനിന്റെ മുമ്പിലൂടെ ചാടി തിയേറ്റർ ഹാളിലേയ്ക്കിറങ്ങി വന്ന്‌, കാണികളുടെ കാലുകളിൽ മുത്തമിടാൻ തുടങ്ങി. എലിയുടെ ഉരസൽ കാരണം എല്ലാവരും ചെറിയൊരു നിലവിളിയോടെ കാലുകൾ ഉയർത്തിപ്പിടിച്ചു. ഷൂവിനു മുകളിൽ സോക്സിട്ട ഭാഗത്തുവരെ അവ മുഖമമർത്തി. ഞാൻ ഏറെനേരം ആ ഇരുട്ടിൽ കാല്‌ പൊക്കിവച്ച്‌ കൊണ്ടുതന്നെയിരുന്നു. എന്റെ കൈകളിൽ ബലമായി അമർത്തിപ്പിടിച്ച്‌ കാലുയർത്തിക്കൊണ്ട്‌ ഭാര്യയും ഇരുന്നു.


അതൊരനുഭവം മാത്രമായിരുന്നു, ഒരു തരം ഫീലിങ്ങ്‌. കാലിൽ ഉരസിയത്‌, തിയേറ്ററിലെ കസേരകൾക്കടിയിൽ എവിടെയോ ഉറപ്പിച്ചിരുന്ന എയർ ട്യൂബിലൂടെ പുറത്തുവന്ന കാറ്റായിരുന്നുവേന്ന്‌ ബോധ്യമായപ്പോൾ ഉയർന്ന്‌ പൊന്തിയ കാലുകളൊക്കെ തനിയേ താന്നു. കാണികളൊക്കെ ഇളിഭ്യരായി പരസ്പരം നോക്കി ചിരിച്ചു.
ഇപ്പോൾ എല്ലാവരും ഏറെ ശ്രദ്ധാലുക്കളായി. ഇനി ഏതു ജീവിയാണാവോ കാണികൾക്കിടയിലേയ്ക്ക്‌ ഇറങ്ങിവരിക.
ഫിലിം തുടരുന്നു.

യന്ത്രം സൂക്ഷിച്ചിരുന്ന മുറിക്കു മുമ്പിൽ ഒരു കർട്ടൻ വന്നു മറയുന്നു. ഇനിയിപ്പോൾ തിരശ്ശീലയിൽ ഒന്നും കാണാനില്ല, ശൂന്യം. പെട്ടെന്നാണ്‌ ഒരു നായയുടെ കുര. മുഴങ്ങുന്ന ആ പരുക്കൻ ശബദ്ം തിയറ്ററിനുള്ളിൽ നിറഞ്ഞു നിന്നു. പെട്ടെന്ന്‌, കർട്ടന്റെ വിടവിലൂടെ ഒരു കൂറ്റൻനായ പുറത്തേയ്ക്ക്‌ തലനീട്ടി. ഗൗരവത്തോടെ അതു വീണ്ടും കുരയ്ക്കാൻ തുടങ്ങി. ഒരു സിംഹഗർജ്ജനം പോലെ ഭയാനകമായി തോന്നി, ആ ശബ്ദം
നിമിഷങ്ങൾക്കകം അത്‌ കർട്ടന്‌ പുറത്തേയ്ക്ക്‌, കാണികൾക്കിടയിലേയ്ക്ക്‌ ചാടി വന്നു. എല്ലാവരും തലതാഴ്ത്തിക്കളഞ്ഞു. പെട്ടെന്നു തന്നെ ആ നായ മടങ്ങിപ്പോയി. ആശ്വാസമായി. പക്ഷേ, അതു വീണ്ടും തിരിഞ്ഞുനിന്നു. കണ്ണുചിമ്മി എല്ലാവരെയും ഒന്നുനോക്കിയിട്ട്‌ അതൊന്നു തുമ്മി. ശക്തിയായ ആ തുമ്മലിൽ കാണികളുടെയൊക്കെ മുഖത്ത്‌, അതിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും തെറിച്ച തുപ്പൽ പാറിവീണു. ഞെട്ടലോടെ കാണികളാകെ കൈകൊണ്ടും, കർചീഫ്‌ കൊണ്ടും തെല്ലൊരറപ്പോടെ തന്നെ മുഖം തുടച്ചു.


എവിടെനിന്നു വന്നു, ഈ ജലകണങ്ങൾ. അതും, നായ തുമ്മിയ അതേ നിമിഷം തന്നെ. ഉള്ളിലിരുന്ന ആയിരം പേരുടെ മുഖത്തും ഒരേ സമയം ആ തുപ്പൽ പാറിവീണു. തിയേറ്ററിനു
ള്ളിലെ ഇരുട്ടിൽ, നമുക്കീ ജലകണികകളുടെ ഉറവിടമൊന്നും കണ്ടുപിടിക്കാനാവില്ല.
ഫിലിംഷോ കഴിഞ്ഞു. തിയേറ്ററിൽ നിന്ന്‌ ഞങ്ങൾ പുറത്തിറങ്ങി.
ഒരു സാങ്കൽപ്പിക കാർ സവാരിയാണ്‌ അടുത്തത്‌.
നൂറുകണക്കിന്‌ ആൾക്കാരാണ്‌ ഈ ഷോയിൽ പങ്കെടുക്കാൻ ഒരു ഹാളിനു മുമ്പിൽ ക്യൂ നിൽക്കുന്നത്‌. ഒരു കാറിൽ 6 പേർക്കേ സഞ്ചരിക്കാനാവൂ. അത്തരം നിരവധി കാറുകൾ ഒരേ സമയം പ്രവർത്തനസജ്ജമാണ്‌,.
ഇതൊരു അസാധാരണ കാർ റൈഡാണ്‌. ചെറിയ കുട്ടികൾ, പ്രായം ചെന്നവർ, ഗർഭിണികൾ, ബി.പി.ഉള്ളവർ, രോഗികൾ, ഇവർക്കൊന്നും ഇതിൽ പ്രവേശനമില്ല.
ആറുപേരെ വീതം ഒരു മുറിക്കുള്ളിൽ കയറ്റും. മുമ്പിലും പിമ്പിലുമായി രണ്ടുസീറ്റുകളുള്ള ഒരു കാർ ഓരോ മുറിയിലുമുണ്ടാവും. സ്റ്റിയറിങ്ങും ഡ്രൈവറും ഇല്ലാത്ത കാർ. രണ്ടുസീറ്റുകളിലായി 6 പേരെ കയറ്റിയിരുത്തി ഒരു സീറ്റ്ബെൽറ്റും അനുബന്ധ ക്ലാമ്പുകളും ഉപയോഗിച്ച്‌ ഇരിപ്പിടവുമായി സുരക്ഷിതമായി ബന്ധിയ്ക്കും. ബലമായി പിടിച്ചിരിക്കാൻ മുമ്പിൽ ഒരു ഹാൻഡിലുമുണ്ട്‌.
മുറിയുടെ വാതിൽ അടയുമ്പോൾ പരിപൂർണ്ണ അന്ധകാരമാണ്‌. കാർ സ്റ്റാർട്ട്‌ ചെയ്ത്‌ മുന്നോട്ട്‌ ഓടാനാരംഭിക്കും. കുലുങ്ങിക്കുലുങ്ങിയത്‌ നീങ്ങിത്തുടങ്ങും. നിയന്ത്രിക്കാൻ ഡ്രൈവറില്ലല്ലോ. മെല്ലെ വേഗത കൂടുന്നു. ഇപ്പോൾ ഭയാനകമായ സ്പീഡിലാണ്‌ കാറിന്റെ സഞ്ചാരം. വേഗതകാരണം നാം അറിയാതെ നിലവിളിച്ചു പോകും. പെട്ടെന്ന്‌ മറ്റൊരു വാഹനം എതിർദിശയിൽ കടന്നുവരുന്നു. നാം കണ്ണടച്ചിരുന്നുപോകും. അതിലിടിക്കാതെ കഷ്ടിച്ചു നാം രക്ഷപ്പെടുന്നു. പക്ഷേ, അസാധാരണമായി നമ്മുടെ മാർഗ്ഗത്തിനു മുമ്പിൽ കാണുന്ന ഒരു വൻമതിലിൽ കാറിടിക്കുവാൻ തുടങ്ങുന്നു. ഇല്ല നാം അതിൽനിന്നുപോലും അത്ഭുതകരമായി എങ്ങിനെയോ രക്ഷപ്പെടുന്നു.
ഇനിയാണ്‌ താഴേയ്ക്ക്‌, വളരെ താഴേയ്ക്ക്‌ കുത്തനെ പോവുന്ന ഒരു റോഡിലൂടെ നിയന്ത്രണം വിട്ട്‌, കാർ ഇറങ്ങിച്ചെല്ലുന്നത​്‌ താഴേയ്ക്ക്‌ റോഡിനു അന്തമില്ല. അതങ്ങ്‌ നീണ്ട്‌ നീണ്ട്‌ ഒരു പാതാളത്തിലേയ്ക്കാണ്‌ നമ്മെ നയിക്കുന്നത്‌. മുൻവശത്തെ ഹാൻഡിലിൽ അമർത്തിപ്പിടിച്ച്‌ നാമിരിക്കെത്തന്നെ അറിയാതെ സ്വയം നിലവിളിച്ചുപോകും. ഒക്കെകഴിഞ്ഞ്‌, നമ്മെ ടെൻഷന്റെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തിയിട്ട്‌ കാർ മടങ്ങി വരുന്നു, യാത്ര പുറപ്പെട്ടയിടത്തേയ്ക്ക്‌ തന്നെ കാർ തിരികെ എത്തിച്ചേരുന്നു.

ശരിക്കും തലചുറ്റുന്നതുപോലെ തോന്നും. കാർ തിരികെ എത്തിക്കഴിഞ്ഞു. മുറിയിൽ വെളിച്ചം പരന്നു. സീറ്റ്ബെൽറ്റിൽ നിന്നും നമ്മെ മോചിപ്പിക്കാൻ ഓപ്പറേറ്റർ വരുമ്പോൾ നമ്മുടെ മുഖത്തെ ഇളിഭ്യച്ചിരി അയാൾ കണ്ടില്ലെന്നു നടിയ്ക്കും.
ഇപ്പോൾ നാം അറിയുന്നു, നാം കയറിയ വാഹനം നിന്ന സ്ഥലത്തുനിന്നും തെല്ലും നീങ്ങിയിട്ടില്ല എന്ന്‌. ഈ കാറിന്‌ വീലുമില്ല, ടയറുമില്ല. ഒക്കെയും മുമ്പിലെ സ്ക്രീനിന്റെ മായാജാലം മാത്രം. എന്നാൽ കുലുക്കവും, വിറയലും, ഇടിയുടെ ആഘാതവും തിരിയലും മറിയലും ഒക്കെ ഫീൽ ചെയ്യാൻ സീറ്റ്‌ ചില റോളറുകളിൽ ഘടിപ്പിച്ചിരിക്കുന്നു.
തലയുടെ മരവിപ്പും, കാലിന്റെ തരിപ്പും മാറിക്കിട്ടാൻ കുറെ സമയം എടുക്കും. വെറുതെയല്ല, ബി.പി.ഉള്ളവർ ഇതിൽ കയറരുതെന്ന്‌ നിഷ്കർഷിക്കുന്നത്‌. അത്തരക്കാർ, സീറ്റിലിരുന്നുതന്നെ പരലോകം പ്രാപിച്ചുപോകും.
ഓർലന്റോയിലെ മൂന്നാം ദിവസം. അമേരിക്കയിലെത്തിയിട്ട്‌ ഏഴു ദിവസം തികയുന്നു. ഇവിടെ നിരവധി കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നു. ഏറ്റവും പ്രധാനം EPCOT സെന്റർ സന്ദർശനമാണ്‌.
ഒരു പകൽമുഴുവൻ ഈ സെന്ററിനുള്ളിലാവും ചെലവഴിക്കുക, അത്രയുണ്ട്‌ അതിനുള്ളിലെ കാഴ്ചകൾ. ടിക്കറ്റ്‌ നിരക്കും മോശമല്ല, ഒരാൾക്ക്‌ 60 ഡോളർ (2700 രൂപ)
EXPERIMENTAL PHOTOTYPE COMMUNITY OF TOMORROW'' എന്നതിന്റെ ചുരുക്കപ്പേരാണ്‌ EPCOT എന്നത​‍്‌ അത്യാധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ വെളിച്ചത്തിൽ നാളെയുടെ പുരോഗതിയും വികാസവും പരിഷ്കാരവും വിലയിരുത്തുന്ന വിജ്ഞാനപ്രദങ്ങളായ പരിപാടികളാണ്‌ ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്‌. നാളത്തെ ലോകം എന്തെന്ന്‌ വിഭാവന ചെയ്യുകയാണിവിടെ. ഡിസ്നിലാന്റിൽ 3ഡി ഫിലിം ആണ്‌ കണ്ടതെങ്കിൽ, വ്യത്യസ്തമായ മൂന്ന്‌ 4ഡി ഫിലിംകളാണ്‌ ഇവിടെ വിവിധ തിയേറ്ററുകളിൽ കാണാനിടവന്നത്‌.


'World Show case' എന്ന പേരിൽ 9 ലോകരാജ്യങ്ങളുടെ അതിവിശാലമായ സ്റ്റാളുകൾ ഇവിടെയുണ്ട്‌. അവയിൽ ചൈനയുടെ സ്റ്റാൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നു. ചൈനയുടെ പരമ്പരാഗതവും ആധുനികവുമായ എല്ലാ നേട്ടങ്ങളുടെയും പരിഷ്കാരങ്ങളുടെയും വിവിധരൂപത്തിലുള്ള പ്രദർശനമാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. അവയിൽ ഏറ്റവും ആകർഷണീയവും ലോകത്ത്‌ മറ്റെങ്ങും ആരും ഇന്നോളം കാഴ്ചവച്ചിട്ടില്ലാത്തതുമായ ഒരു പരിപാടിയുണ്ട്‌, 'Reflection Of China 'എന്നാണതിന്റെ പേര്‌. ഇതോടനുബന്ധിച്ച്‌ Vision 360 Film എന്നൊരു 14 മിനിറ്റ്‌ ഫിലിംഷോ പ്രദർശിപ്പിക്കപ്പെടുന്നു. വൃത്താകൃതിയിലുള്ള ഒരു കൂറ്റൻഹാളിൽ ചുറ്റും 3600- യിൽ ഒരു മുഴുനീള സ്ക്രീനുണ്ട്‌. ചുറ്റുപാടും സ്ക്രീൻ നിറഞ്ഞുനിൽക്കെ, അതിലൂടെയൊരു മുഴുനീള ചലച്ചിത്രം. ആ ഹാളിൽ ഏതെങ്കിലും ഒരു ദിശയിലേയ്ക്ക്‌ ഇരിപ്പിടങ്ങളില്ല, കാണികൾ നിന്നുകൊണ്ടാണ്‌ കാണേണ്ടത്‌. ചുറ്റും സ്ക്രീനാണല്ലോ, എവിടേയ്ക്കും നോക്കാം.

ഈ ഫിലിംഷോ തീർച്ചയായും കാണേണ്ട ഒരു കാഴ്ചതന്നെയാണ്‌. പുരാതന ചൈനയുടെ പൗരാണികാചാരങ്ങൾ തുടങ്ങി, ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയുടെ വൻമതിലും കടന്ന്‌, ഫിലിംഷോയുടെ ഇതിവൃത്തം ആധുനിക ചൈനയുടെ അസാമാന്യമായ ശാസ്ത്രസാങ്കേതിക നേട്ടങ്ങളിലേയ്ക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇടയ്ക്കൊരിക്കൽ ചുറ്റും കരകാണാക്കടൽ ദൃശ്യമാവുന്ന ഒരു രംഗമുണ്ട്‌. കാണികൾക്ക്‌ അപ്പോൾ ഒരു കപ്പലിൽ സഞ്ചരിക്കുന്ന യഥാർത്ഥപ്രതീതി തന്നെ അനുഭവപ്പെടുന്നു. കപ്പൽ, കാറ്റിലും കടലലകളിലും ഇളകിമറിയുമ്പോൾ, നാമും അതിലകപ്പെട്ടു ചായുകയും ചരിയുകയും ചെയ്യുന്ന പ്രതീതി.
ഒരുകാലത്ത്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ ചിന്തകളോട്‌ കഠിനമായ വിയോജിപ്പും ആ രാജ്യത്തോട്‌ ഒടുങ്ങാത്ത ശത്രുതയും ഉണ്ടായിരുന്ന അമേരിക്ക, ഇന്ന്‌ എല്ലാ രംഗങ്ങളിലും ചൈനയെ അംഗീകരിച്ചതായി, ഞങ്ങൾ അവിടെ വിവിധ വ്യാപാരകേന്ദ്രങ്ങളിൽ ഷോപ്പിങ്ങിന്‌ കയറിയപ്പോൾ കണ്ടു. പല പ്രധാന പട്ടണങ്ങളിലും ചൈനാമാർക്കറ്റുകളുണ്ടായിരുന്നു. അമേരിക്കയിലുടനീളം വലുതും ചെറുതുമായി വിൽപ്പനയ്ക്ക്‌ വച്ചിരിക്കുന്ന ഏതു സാധനമെടുത്താലും അവയൊക്കെ ചൈനീസ്‌ നിർമ്മിതമാണെന്നു കാണാം. എന്തിന്‌, ഈ അമേരിക്കൻ യാത്രയുടെ ഓർമ്മയ്ക്കായി, ഒരു സുവനീർ എന്ന നിലയിൽ ചെറിയ ഒരു അമേരിക്കൻഫ്ലാഗ്‌ വാങ്ങിയപ്പോൾ അതിന്റെ തുണിയുടെ വശത്തും അടിച്ചിരിക്കുന്നു. "Made in China' എന്ന്‌. ഡിസ്നി വേൾഡിലെ നിരവധി സുവനീർ ഷോപ്പുകളിൽ നിരത്തിവച്ചിരുന്ന കാർട്ടൂൺ കഥാപാത്രങ്ങളായ പാവകൾ, നിർമ്മാണത്തിൽ വളരെ കൃത്യതയും ഗുണനിലവാരവും ഭംഗിയും ഉള്ളവയാണവ, മുഴുവൻ ചൈനീസ്‌ നിർമ്മിതമെന്നു കണ്ടു. നമ്മുടെ നാട്ടിൽ കിട്ടുന്ന ചൈനീസ്‌ സാധനങ്ങളെപ്പറ്റി ഞാനപ്പോൾ ഖേദപൂർവ്വം ഓർത്തു. തീരെ ഗുണനിലവാരം കുറഞ്ഞ ഏതെങ്കിലും ഒരു ഉൽപ്പന്നം നമ്മുടെ വ്യാപാരശാലകളിൽ കണ്ടാൽ നമുക്ക്‌ ഊഹിക്കാം അതു ചൈനീസ്‌ ആണെന്ന്‌. ചൈനീസ്‌ സാധനം എന്നു കേട്ടാൽ നാം അതിനു കേവലം മൂന്നാം സ്ഥാനമാണ്‌ നാട്ടിൽ ഇപ്പോൾ കൽപ്പിക്കുന്നത്‌.

എന്താണീ വ്യത്യാസത്തിനു കാരണം. ഗുണനിലവാരപരിശോധന ഒരു ഉൽപ്പന്നത്തിനും വേണ്ടനിലയിൽ ഇല്ലാത്ത രാജ്യമാണ്‌ നമ്മുടേത്‌. എത്ര മോശം സാധനം ഉൽപ്പാദിപ്പിക്കാനും ഇറക്കുമതി ചെയ്യാനും അവ ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കാനും നമ്മുടെ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും മടിയില്ല. ഗവണ്‍മന്റാകട്ടെ ഈ വിഷയത്തിൽ ശ്രദ്ധിക്കുന്നുമില്ല. നല്ല സാധനങ്ങൾ അതിനനുസരിച്ചുള്ള വില കൊടുത്തു വാങ്ങാനുള്ള മനസ്സും കഴിവും നമ്മുടെ ഉപഭോക്താക്കൾക്കുമില്ല. അതൊക്കെക്കൊണ്ട്തന്നെ ചൈനയിലെ ഏഴാംകിട ഉൽപ്പന്നങ്ങളാണ്‌ ഇൻഡ്യൻ വിപണികളിൽ അരങ്ങുവാഴുന്നത്‌. അമേരിക്കയിലാകട്ടെ, ഒരു മൊട്ടുസൂചി ഇറക്കുമതി ചെയ്താലും, ഗവണ്‍മന്റ്‌ അതിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടേ വിപണനത്തിനനുവാദം നൽകൂ. അമേരിക്കൻ മാർക്കറ്റിൽ കണ്ട മിക്ക ഇലക്ട്രോണിക്‌ ഉൽപ്പന്നങ്ങളും ചൈനീസ്‌ നിർമ്മിതമാണെന്നു ഞങ്ങൾ കണ്ടെത്തി. റോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളധികവും ജപ്പാൻ നിർമ്മിതവും.
വിവിധ സമ്പന്നപാശ്ചാത്യ രാജ്യങ്ങളിലെ നാണയത്തിന്റെ ആഗോളനിലവാരമനുസരിച്ച്‌ ഓരോ വസ്തുവിന്റെയും അവിടത്തെ വില വളരെ കൂടുതലാണെന്ന്‌ തോന്നും, വാങ്ങിക്കാൻ മനസ്സനുവദിക്കുകയുമില്ല. മൂന്ന്‌ രൂപയ്ക്ക്‌ നാട്ടിൽ ഒരു ചായ കിട്ടുമെങ്കിൽ, അമേരിക്കയിലത്‌ മൂന്ന്‌ ഡോളറാവും, 45 ഇരട്ടി. ലളിതമായി പറഞ്ഞാൽ നാട്ടിൽ നമുക്ക്‌ ഒരു രൂപ ചിലവഴിക്കേണ്ടി വരുന്ന സ്ഥാനത്ത്‌ അമേരിക്കയിൽ ഒരു ഡോളർ തന്നെ മുടക്കേണ്ടി വന്നേക്കാം.
പലരും പറയാറുണ്ട്‌, അയാൾക്ക്‌ അമേരിക്കയിൽ വലിയ വരുമാനമാണ്‌, ഒരു ലക്ഷം രൂപയാണ്‌ പ്രതിമാസ ശമ്പളം എന്നൊക്കെ. വളരെ വലിയ ഒരു തുകയാണിതെന്നു നമുക്ക്‌ തോന്നാം. വെറും ഒരു സാധാരണക്കാരന്‌, അമേരിക്കയിൽ ശരാശരിയിൽ താഴ്‌ന്ന നിലവാരത്തിൽ ജീവിക്കാൻ പോലും മാസം 1500 മുതൽ 2000 ഡോളർ വരെ വേണ്ടിവരും, സുമാർ ഒരുലക്ഷം രൂപ. അയാൾക്ക്‌ പിന്നെ എന്തു മിച്ചമാണുണ്ടാവുക. എന്നാൽ ചെലവു നന്നേ ചുരുക്കി, എങ്ങിനെയെങ്കിലും അൽപ്പം ഡോളർ മിച്ചം വയ്ക്കാൻ ശ്രമിച്ചാൽ, ഇൻഡ്യയിലേയ്ക്കതയച്ചാൽ, ഇവിടെ അത്‌ വലിയൊരു തുകയാവും, സമ്പാദ്യവുമാവും.

പാശ്ചാത്യദേശങ്ങളിലേയ്ക്ക്‌ യാത്ര നടത്തുന്ന ഓരോ ഏഷ്യക്കാരനും ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ യാത്രച്ചെലവിന്റെയും മറ്റും കാര്യത്തിൽ നേരിടുന്നുണ്ട്‌. ഇവിടെനിന്നും കഷ്ടപ്പെട്ടു സമ്പാദിക്കുന്ന രൂപ കൊടുത്ത്‌ വാങ്ങുന്ന ഡോളറുമായി അവിടെചെന്നാൽ, നമുക്ക്‌ എല്ലാം അമിത വിലകൊടുത്തു വാങ്ങുന്നുവേന്ന തോന്നലുണ്ടാവും. പാശ്ചാത്യർക്ക്‌ ഇവിടെ വരുമ്പോൾ ഈ അവസ്ഥ നേരേ തിരിച്ചാണ്‌. അവിടത്തെ സാധാരണക്കാരായ സായ്പ്പന്മാർ പോലും നമ്മുടെ നാട്ടിൽ വരുമ്പോൾ വലിയ ഹോട്ടലുകളിൽ തങ്ങാൻ മടിക്കാത്തതിന്റെ രഹസ്യം ഇതാണ്‌. അമേരിക്കയിൽ മൂന്നു ഡോളറിന്‌ ഒരു ചായ കുടിക്കേണ്ടി വരുമ്പോൾ, ഒരു പാശ്ചാത്യന്‌ അതേ തുകകൊണ്ട്‌ ഇവിടെ മൂന്നു ദിവസത്തെ ഭക്ഷണം കഴിക്കാൻ കഴിയും.

നമ്മുടെ ഇൻഡ്യൻ രൂപയ്ക്ക്‌ തീരെ വിലയില്ല എന്നു പറയാൻ വരട്ടെ, നമ്മുടെ നാണയത്തിനു ചെറിയൊരു ഡോളർ പരിവേഷം കൽപ്പിക്കപ്പെടുന്ന അപൂർവ്വം ചില രാജ്യങ്ങൾ നമുക്ക്‌ ചുറ്റുമുണ്ട്‌, ചില അയൽ രാജ്യങ്ങൾ. ഉദാഹരണം നേപ്പാൾ. നേപ്പാളിൽ നമ്മുടെ ഒരു ഇൻഡ്യൻ ഉറുപ്പികയ്ക്ക്‌ രണ്ടു നേപ്പാളി രൂപ കിട്ടും. ഇവിടെനിന്നും നേപ്പാൾ സന്ദർശനത്തിനു പോയപ്പോൾ, അൽപ്പം ലാവിഷായിട്ടുതന്നെ ഞങ്ങൾ ചെലവുചെയ്തുവേന്നത്‌ മറക്കുന്നില്ല.

pho; 9895180442


sathyanarayanan


ചില മനുഷ്യരുണ്ട്‌
വീട്‌ വെയ്ക്കുന്നു
മതില്‌ കെട്ടുന്നു
ഗേറ്റുമുണ്ട്‌,
ഗേറ്റിന്‌ പൂട്ടും
കൂട്ടിൽ പട്ടിയുണ്ട്‌.
ഗേറ്റിൽ തട്ടിയാൽ
പട്ടി കുരയ്ക്കും
വേറെയും ചിലരുണ്ട്‌
ആകാശം കാണാതെ
മണ്ണ്‌ തൊടാതെ
അമ്പതാം നിലയിൽ
ഉണ്ടുറങ്ങിയോടുന്നവർ
കമ്പ്യൂട്ടറിൽ ജീവിക്കുന്നവർ

മറ്റുള്ളവരുമുണ്ട്‌
എണ്ണത്തിൽ കൂടിയവർ
ഉടുക്കാനില്ലാത്തവർ
കൊതുകുവലയില്ലാത്തവർ
വിയർപ്പും വിശപ്പും പട്ടിണിയുമായ്‌
സ്വപ്നങ്ങളില്ലാതുറങ്ങുന്നവർ
കാൽക്കീഴിലെ മണ്ണന്യന്റെയെങ്കിലും
ആകാശം അവർക്കുണ്ട്‌.


rajanandini
ഇന്നിന്റെ വാഗ്ദാനങ്ങൾ നാളെ വിസ്തൃതമാക്കും
ചേതനമരവിച്ച കറുത്ത നക്ഷത്രങ്ങൾനാം
അധികാരത്തിൽ മദം കനച്ച ഞരമ്പുകൾ
കുടിച്ചുപള്ളവീർക്കും കുളയട്ടകൾ നമ്മൾ
വിശപ്പിൽ വേതാളങ്ങൾ കശക്കിയെറിയുന്ന
കമ്പമേനിയിൽ നഖം പൂഴ്ത്തും കാമന്മാർ നമ്മൾ
ഇനിയും മരിക്കാതെ മരിക്കും പ്രണയമേ
ഒരിക്കലിതുവഴി വരിക! ലോഭങ്ങളാൽ-
ഉറവവറ്റിപ്പോയ ഹൃദയതടങ്ങളിൽ
തെളിഞ്ഞനീർച്ചാലുകൾ ഒരുക്കിത്തരിക നീ
കെറുവിൻ കനലുവീണെരിഞ്ഞ മനങ്ങളിൽ
ഹിമവരിഷമായി കുളിരുപകരുക
മ്യത്യുവിൻ താഴ്‌വാരങ്ങൾക്കപ്പുറം കിനാവിന്റെ
കരിഞ്ഞ പാടങ്ങളിൽ കതിരായുയിർക്കുക.
sathar adur
നീ
അതിവേഗം
ഒരു ചെറുവിരൽകൊണ്ട്‌
ചെയ്തു തീർക്കുമായിരുന്ന
അത്‌
ഞാനേറ്റെടുത്തപ്പോൾ
എന്റെ ശരീരം
മുഴുവൻ വേണ്ടി വന്നു
ഏറെ സമയവും
എനിക്കെന്റെ
ഒരു ചിന്നകൈപിടിയിലൊതുങ്ങുമായിരുന്ന
ഇത്‌
നിന്നെ
ഏൽപ്പിച്ചതിനാണൊ
നീയിത്രമാത്രം
പരവശയാകുന്നത്‌?


deepusai thaththappally
ഒരു നീർത്തുള്ളി മാത്രമെൻ മിഴിയിൽ
ഓർമ്മത്താളുകളിലൊരു മഴപ്പെയ്ത്തിനായ്‌
ഒരു നിശ്ശബ്ദസങ്കീർത്തനമെൻ നിനവിൽ,
ഭഗ്ന സ്വപ്നങ്ങൾക്കു താരാട്ടായ്‌
നനുത്ത സ്പർശമെൻ വിരൽത്തുമ്പിൽ,
പറയാൻമറന്ന പ്രണയത്തെ തലോടിയുണർത്താൻ
ഒരു രക്തത്തുള്ളിമാത്രമെൻ സിരകളിൽ
കൈക്കുടന്നയിലൂടൂർന്നു പോയൊരെൻ;
ജീവിതത്തിൻ, തർപ്പണത്തിനായ്‌...
കാത്തിരുന്നു, ഞാനീയിരുട്ടിൽ സൂര്യശിഖരത്തിൻ,
കരുണവറ്റാത്ത വെളിച്ചക്കൈകളെ
വന്നതില്ലാരുമെൻ കിനാക്കളെ പങ്കിട്ടെടുക്കുവാൻ
തന്നതോ, ശാപവചനങ്ങൾ തൻ പേമാരി മാത്രം!
ചോരമണക്കുന്ന...
കണ്ണീരുണങ്ങാത്ത വിജനവീഥിയിലൂടെ;
ശിഷ്ടസ്വപ്നങ്ങളുടെ പാഥേയവുമായി
ഏകാന്ത പഥികനായി,
ആർക്കോ, എപ്പോഴോ നഷ്ടമായ
കിനാത്തുണ്ടുകളും പെറുക്കിയെടുത്ത്‌
അസ്ഥിക്കുടുക്കയിൽ അസ്തമിക്കാത്ത പ്രതീക്ഷകളുമായി
തുടരട്ടെ; ഞാനെൻ മോക്ഷയാത്ര....!

venu v desam
നിറയെപ്പച്ചപ്പക്ഷികാളാർക്കും
യക്ഷിക്കഥയിലെ രാജകുമാരീ,
കാതരമൊരു നാളംപോൽ നീയെൻ
കാമനകളിൽ നിന്നാളുന്നു.

നിൻനയനങ്ങളിൽ വിങ്ങും മധുമയ
സ്വപ്നവിമോഹകമാമാലസ്യം
പകരുയാമെന്നാത്മാവിൻ
കുമ്പിളിലേക്കൊരു ഗാനം

അലയുന്നു ഞാനതിലൂടെന്നിലെ
യപരിചിതനാനന്ദം തേടി
ആന്തരമെന്നാത്യന്തികതയി-
ലാണോ സ്വരവരോഹം
പ്രിയതേ, നീയേകാകിതയുടെ
കിന്നരി ചൂടിയിരുന്നു
ഉൾമുറിവിൽ സ്വപ്നം തേച്ചു
മിനുക്കി നടന്നു നീ
ഒളികണ്ണെറിയുന്നുണ്ടിപ്പോഴുമാ
ക്ഷണഭംഗുരദീപ്തി

നിഴൽ മൂടിയ മൗനത്തിൽ നി-
ന്നിടറീ നിൻ നക്ഷത്രങ്ങൾ.
തരിശെൻ ഹൃദയത്തിൽ കേൾക്കാ-
മനവരതം ആ കണ്ണീരൊച്ച.
*എഴുപതുകളിലെ ഹിന്ദി താരറാണി. പിന്നീട്‌ ആത്മഹത്യയനുഷ്ഠിച്ചു.

Wednesday, March 10, 2010

jayadev nayanar


ഒരു മീന്‍മുള്ള് വരയ്ക്കാനാണ് ലോകത്തില്‍ ഏറ്റവും എളുപ്പമെന്നു
ചിലപ്പോള്‍ തോന്നിപ്പോവുന്നത് തെറ്റല്ലതാനും. വിലങ്ങനെ വരയൊന്നും കുറുകെ
തോന്നുന്നത്രയും എന്നൊരു ലാഘവത്തിലേക്ക് ചിലപ്പോള്‍ ഒരു ചൂണ്ടക്കെണി
കൊതിപ്പിച്ചിളകിയെന്നിരിക്കും. കുഞ്ഞു തിരയിളക്കമൊന്നു വന്നു നമ്മുടെ
ആലോചനകളെ തൊട്ടുതൊട്ടങ്ങനെ നിന്നെന്നിരിക്കും. മീനുകളുടെ
ചെകിളപ്പൂവിലെക്കും തൂവല്‍വാലിലേക്കും നമ്മുടെ ശ്രദ്ധയെ അത്
ഒഴുക്കിക്കളയും. മീനുടുപ്പിലേക്കും അതിനടിയിലെ മുള്ളിന്റെ വേലിയിലെക്കും
നോക്കാതിരിക്കാന്‍ . വിലങ്ങനേയും കുറുകെയും ഓരോന്ന് വരയുമ്പോഴേക്കും
ഒരുപാട് ആധികളത്രയും വന്നു നമ്മെ പൊതിഞ്ഞുനില്‍ക്കുന്നത് ഒരു പക്ഷെ
മറ്റാരും അറിയണമെന്ന് തന്നെയില്ല. അപ്പോഴേക്കും ബാക്കി വരകളെക്കുറിച്ച്
നമ്മള്‍ തന്നെ ഓര്‍ക്കുന്നുണ്ടാവില്ല . രണ്ടു വരകള്‍ മാത്രമെ
ഉള്ളൂവെങ്കിലും , എപ്പോഴും സ്വന്തം ചിത്രം വരയ്ക്കാനാണ് വിഷമം എന്നാവും
അപ്പോള്‍ നമ്മള്‍ ആലോചിച്ചുകൂട്ടുക.


sunil panicker

ഏകാന്തമായ കാരിരുമ്പഴിക്കുള്ളിൽനിന്ന്‌
സ്വാതന്ത്ര്യത്തിന്റെ പുനർജന്മം
എനിക്ക്‌ ലഭിക്കുമെങ്കിൽ, അതു തടവറയിലെ
എന്റെ പൂക്കളോടൊപ്പമായിരിക്കട്ടെ....
ഒരുനാൾ നിന്റെ നെഞ്ചിലെ പ്രണയം മണത്ത്‌
ഏതെങ്കിലുമൊരു ശലഭം വരും..
പ്രണയത്തിന്റെ സിംഫണിയിൽ
വേദനയുടെ തീക്കടൽ ‍മുഴങ്ങാതിരിക്കട്ടെ...
മണമില്ലെങ്കിലും, സ്നേഹത്തിന്റെ വിളിപ്പുറങ്ങളിൽ
നെഞ്ചോട്‌ ചേർത്തുവയ്ക്കാൻ
എനിക്കൊരു പൂ മതി....
പാറാവുകാരുടെ കനത്ത ബൂട്ടുകൾക്കിടയിൽ
ചവിട്ടിയരക്കപ്പെട്ട സ്വാതന്ത്ര്യം മറികടന്ന്‌
എനിക്കെന്നാണ്‌ നിന്നെയൊന്നു ചുംബിക്കാനാവുക...?
ഇരുളടഞ്ഞ ഇരുമ്പഴിക്കുള്ളിൽ ഞാനും,
മതിൽക്കെട്ടിനുള്ളിൽ നീയും
ശ്വാസം മുട്ടി മരിക്കയാണെങ്കിൽ
പുന:സമാഗമത്തിലെ അന്ത്യവാക്കുകൾക്ക്‌
അർത്ഥമുണ്ടാകുന്നതെങ്ങിനെ....?

Raoul Eshelman


East Meets West, More or Less: My Name is Earl
One of the main ideas behind the new epoch that I call performatism is that movies, films and other works of art are “set” towards transcendence. That is, they depict an confining space, frame, or condition of some kind and then show how characters overcome that state. Of course, most performatist works we encounter don’t portray transcendence directly. Dead characters usually don’t fly over their hometowns and tell us about their lives (like in American Beauty) or actually achieve Nirvana (like in Viktor Pelevin’s novel Buddha’s Little Finger). More normally, we find completely everyday situations in which the possibility of transcending something is simply suggested or only partially realized.

One popular American situation comedy that has a surprisingly direct set towards transcendence is the show My Name is Earl. The main premise of the sitcom is that the easygoing hero Earl, a petty thief, drunkard and all-around good-for-nothing, discovers the principle of karma and decides to spend his entire life following it. Minutes after winning $ 100,000 on a lottery ticket, Earl is hit by a car and winds up in the hospital. Lying in bed (and still hazy from painkillers) Earl sees a successful TV host explaining where his good luck comes from—from “you do good things and good things happen to you, you do bad things and they’ll come back to haunt you—karma.” Earl takes this Americanized version of Eastern wisdom to heart and draws up a long list of all the bad things he’s done in life so that he can go around correcting them. Each show revolves around how Earl (helped by his equally ne’er-do-well friends and relatives) go about visiting people on the list to make up for his misdeeds in the past. The list, of course, insures that there is no lack of embarrassing situations for Earl to get in and out of (the bread and butter of all sitcoms). What makes the series performatist is that karma actually seems to be a real force in the fictional world of the show. After Earl decides to start doing good deeds by cleaning up the court of the run-down motel where he’s staying, he immediately finds the winning lottery ticket that he’d lost when he’d been hit by the car. Similarly, when his luck seems too good to be true—as when a cute college professor falls for him (Season 1, Episode 16)—karma strikes back and has them both get so badly stung by bees that Earl decides he isn’t spiritually ready for a romantic relationship (“I can’t be anyone’s boyfriend. I’m karma’s bitch!”) and backs off. So rather than just being an ironic device to send Earl off on another embarrassing mission to accomplish, karma turns out to be a real—or at least semi-real—principle organizing the comic world of the series.

My Name is Earl also has an ethical dimension of sorts. Part of the charm of the series is that Earl’s lower-middle-class laziness and indifference act as a natural basis for his conversion to an Eastern, spiritual way of life. Even before his spiritual transformation, Earl doesn’t seem to mind too much that he has a “cheating wife and two horrible children” (one of them black and obviously not his own) and he seems indifferent to the fact that one of his best friends (a waiter at a crab restaurant and the father of the child) later runs off with and marries his wife. And, the show humorously addresses some fairly heavy social issues like racism, homosexuality, illegal immigration, and treatment of the handicapped. In “White Lie Christmas,” for example (Season 1, Episode 10), it turns out that everyone in the family of Earl’s ex-wife Joy has a secret. Joy (with Earl’s help) pretends that she doesn’t have a black husband, Joy’s mother has secretly gambled away the family’s money, and Joy’s father (supposedly a racist) has been secretly bedding black women for years in the family business—appropriately enough a bed store. The episode ends with everyone being forced to confess to their secrets and being all the happier for it (a standard sitcom resolution). However, the basic, recurring message seems to be that social ills like bigotry and lying are all a kind of illusion, caused in this case by no one “wanting to lose one another” and motivated in the end by love for others. My Name is Earl isn’t exactly a profound exercise in religious thought, but it does do a good job of mixing watered-down Eastern spirituality with a critique of contemporary American morals. And, instead of confronting us with endless irony, it makes a comic case for viewing the world as a whole in which every cause has an ethical effect and there is no escaping the results of your own actions.
rajesh chithira


പകലുകളെ മാത്രം
പെറ്റു കൂട്ടുന്ന ദിവസശരശയ്യകളില്‍
ഉറങ്ങാതെ ഉറക്കം ‍ ‍
ഇരുട്ട് മോഹിപ്പിക്കുന്ന വ്യാമോഹം

നീ പിരിഞ്ഞ സന്ധ്യ
കാഴ്ചക്ക് സമ്മാനിച്ച അതേയിരുട്ട്

നിദ്രാടകനെ പോലെ
ചില്ലകളെ കീഴ്പെടുത്തി
മരത്തിന്റെ നെറുകയില്‍
ഇരുട്ടിന്റെ കൂടുതേടി
എന്‍റെ ഏകാന്തത

മുകളില്‍ ,
ചന്ദ്രസ്മിതം
തിരയുന്ന കണ്ണുകള്‍ക്ക്‌ മേല്‍
മേഘകാമിനിമാര്‍ക്കിടയില്‍
മനം നിറഞ്ഞൊരു കാമുകന്‍

മേഘ തിരയിളക്കങ്ങളില്‍
മറ്റൊരു പകല്‍
ആകാശം,
തിരകള്‍ മറന്നൊരു കടല്‍

ചുറ്റും
ശിഖരശൂന്യമാം മരങ്ങളില്‍
മിഴി തുറന്ന് നക്ഷത്രപൂക്കള്‍
യന്ത്രമേഘനൃത്തച്ചുവടുകളില്‍
താഴെ,
ഭൂമിയുമാകാശതുല്യം

രണ്ടാകാശങ്ങള്‍ക്കിടയില്‍
ഞാന്‍, കാറ്റ് കൈവിട്ടൊരു പായ് വഞ്ചി
ദിക്കു മറന്നൊരു സൂചി
ഏതു വിളക്കാവും ഇരുട്ടിന്‍റെ
കണ്ണെറിഞ്ഞെന്നെ മയക്കുക ...
ഏതു ഗ്രഹണമാകും
ഇരുട്ടുമാത്രമുള്ള കരയിലെന്നെ കൈവിടുക


jisha rajan


അഭിലാഷങ്ങൾക്ക്‌ അറുതിയുണ്ടാകണമായിരുന്നു. അസഹിഷ്ണുതകളെ സൂക്തങ്ങളാക്കി മാറ്റുന്നതിൽ അനിവാര്യത എങ്ങിനെ കണ്ടെത്തി എന്നത്‌ അത്ഭുതാവഹമാണ്‌. ബാല്യത്തിന്റെ ജഡിലതകളും കൗമാരത്തിന്റെ ചടുലതകളും യൗവനത്തിന്റെ കുടിലതകളും പിന്നിട്ടവൻ നടക്കുകയാണ്‌. പിൻവിളികൾ അവനെ തേടിയെത്താറുമുണ്ട്‌.
പിൻവിളി "നിന്നെ ഞാൻ വധിക്കും"
അവൻ അത്ഭുതപ്പെട്ടു. മേൽപറഞ്ഞ അതേ അത്ഭുതം പിൻവിളി: "ഹിംസപാടില്ല?"
അവൻ പുഞ്ചിരിച്ചു.
പിൻവിളി: "ഞാൻ നശിക്കും"
അവൻ ശാന്തനായ്‌ പൊടി വിടർത്തി.
പിൻവിളി: "അതിനും എനിക്കർഹതയില്ലേ?"
മൗനം. അവന്റെ മൗനം അസഹനീയമാകുന്നു.
പിൻവിളി: "എന്റെ വ്യക്തിത്വം എന്ത്യേ നീ കാത്തു വച്ചീലാ, ദഹിപ്പിച്ചുകളയത്തക്ക നോട്ടം എങ്കിലും അവൻ പേടിപ്പിക്കയായിരുന്നില്ല.
പിൻവിളി: "ഞാൻ ജീവിക്കണമല്ലേ? ഞാൻ മരിക്കണ്ട. ആസ്വദിക്കണ്ട. അനുഭവിക്കട്ടെ. മറക്കുകയില്ല നീയെന്നെ അല്ലേ?"
ഉത്തരമില്ല. അവന്റെ ജീവിത പാഠങ്ങൾ തന്നിൽ തന്നെ കെട്ടടക്കുന്നു. അതാരും അറിയരുതെന്നവൻ വിചാരിക്കുന്നുണ്ടാവണം. അവന്റെ സ്വപ്നങ്ങൾ അവന്റേതുമാത്രമാണ്‌ - നാളെ കൺമുന്നിൽ കാണേണ്ട യാഥാർത്ഥ്യങ്ങൾ ! അവ ശബ്ദങ്ങളായ്‌ മാറിക്കൂടാ. അവയ്ക്ക്‌ അനുഭവങ്ങളാവാൻ മാത്രമേ അനുവാദമുള്ളു.
അവന്റെ മൗനം ചോദ്യങ്ങൾക്ക്‌ തടയിട്ടിരിക്കുന്നു.
പിൻവിളി: ഞാൻ നിർത്തട്ടെ. ചക്രം കറങ്ങട്ടെ. ഞാൻ കാത്തിരിക്കാം. നീ പോവുക. മറ്റാരെങ്കിലും ചോദ്യമെറിയുന്നത്‌ കൊള്ളുക നിന്റെ ശാന്തത്ത എന്നെ തുണയ്ക്കുന്നു. ഞാൻ അതൽപ്പം കടം കൊള്ളട്ടെ." വാക്കുകൾ നഷ്ടപ്പെടുത്താതെ അനുഭവങ്ങൾ നെഞ്ചോട്‌ ചേർത്ത്‌ വികാര വിക്ഷേപങ്ങളെ കാലപുരിക്ക്‌ കടത്തപ്പെട്ടിരിക്കുന്നു. അവൻ മൗനം തുടർന്നു.
ശുഭം. ശാന്തം.
അടുത്ത വിപത്തിനു മുന്നോടിയായ നിശബ്ദതയെ പൊട്ടിച്ചിരിയോടെ വരവേൽക്കാൻ അവൻ കാത്തിരിക്കുന്നു - നശിക്കാൻ കാത്തിരിക്കുന്ന കൗമാരത്തിനെ കരക്കടുപ്പിക്കുവാൻ.
sindhu s


അന്ന്‌ നല്ല മഞ്ഞുണ്ടായിരുന്നു. ഉറക്കച്ചടവോടെ എത്തിയ പുലരി കണ്ണുതുറക്കാൻ മടിച്ചുനിന്നു. മഞ്ഞുപാളിയെ വകഞ്ഞുമാറ്റിയാണ്‌ അവൾ പടിപ്പുര കടന്നുവന്നത്‌. ആ ബാല്യകാലത്തിന്റെ ഓർമ്മ ഇന്നും എന്നിൽ നൊമ്പരമായി അവശേഷിക്കുന്നു. അവളെ കാണാനെത്തിയ ആൾക്കൂട്ടത്തിനു നടുവിൽ അവൾ മൂകയായിരുന്നുവേങ്കിലും എനിക്കവളോട്‌ വെറുപ്പ്‌ തോന്നി.
എന്നാൽ ഇന്ന്‌ എന്റെ കൗമാരസ്വപ്നങ്ങൾക്ക്‌ നിറങ്ങൾ കൈവന്നപ്പോൾ ഞാൻ മനസ്സിലാക്കി അവളെ പിരിയാൻ എനിക്കാവില്ലെന്ന്‌. എന്നിൽ മറഞ്ഞിരുന്ന്‌ എന്നെ നോക്കുന്ന അവളെ ഞാൻ എന്നു മുതലാണ്‌ സ്നേഹിക്കാൻ തുടങ്ങിയത്‌.
ഒരു പക്ഷേ....ഇന്ന്‌ ഞാൻ എന്നേക്കാൾ സ്നേഹിക്കുന്നത്‌ അവളെയാണ്‌. ഒരു നേർത്ത സംഗീതം പോലെ, സംഗീതത്തിന്റെ മാസ്മരികതയിൽ അകപ്പെടുന്ന നിദ്രപോലെ അവളിൽ അലിഞ്ഞുചേരാൻ എത്ര നാളുകളായി ഞാൻ കൊതിക്കുന്നു. ജീവിതമാകുന്ന പ്രഹേളികയ്ക്കു മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴെല്ലാം ഒരു സാന്ത്വനമായി അവൾ എത്തുമെന്ന്‌ വെറുതെയാണെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്റെ പ്രതീക്ഷകൾ തെറ്റുകയായിരുന്നു. അല്ലെങ്കിൽ തന്നെ പ്രതീക്ഷകൾക്ക്‌ എന്റെ ജീവിതത്തിൽ എന്ത്‌ പ്രസക്തിയാണുള്ളത്‌.
ലോകത്തുനിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ആത്മാർത്ഥത അവളും ആഗ്രഹിക്കുന്നില്ലെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ സ്നേഹിക്കുന്നവരിൽ നിന്നും അവൾ ദൂരേക്ക്‌ പോകുന്നത്‌. വെറുക്കപ്പെടുന്നവരുടെ കൂടെയാകട്ടെ ഒരു നിഴൽപോലെ അവരുടെ ശാപവചനങ്ങളും മുറുമുറുപ്പുകളും സഹിച്ച്‌ മൂകയായി അവൾ നടക്കും. കാണാൻ രൂപമോ കേൾക്കാൻ ശബ്ദമോ ഇല്ലാത്ത അവളെ എന്തിനാണ്‌ ലോകം ഭയക്കുന്നത്‌.
ജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകാന്തത്തയിലിരിക്കുമ്പോൾ പതിഞ്ഞ കാൽവയ്പുകളുമായി എന്റെ അരികിലെത്താറുള്ള അവൾ എത്ര പെട്ടെന്നാണ്‌ എന്റെ സ്നേഹിതയായി മാറിയത്‌. എനിക്ക്‌ പറയുവാനുള്ളത്‌ ക്ഷമയോടെ കേൾക്കാനും എന്റെ കണ്ണുനീരിൽ പങ്കുചേരാനും അവൾ സമയം കണ്ടെത്തിയിരുന്നു. ഞാനെന്റെ കണ്ണുനീർ തുടച്ച്‌ ഒരു നെടുവീർപ്പോടെ നോക്കിയപ്പോൾ അവളുടെ കൺകോണുകളിലും ചുമപ്പുരാശി പടർന്നിരുന്നോ? വീഴാൻ വെമ്പി നിൽക്കുന്ന കണ്ണുനീർത്തുള്ളി ഞാൻ കാണാതിരിക്കാൻ വേണ്ടിയാവണം അവൾ മുഖം തിരിച്ചതു.
അന്ന്‌ അവൾ കൂടുതൽ മനോഹരിയായിരുന്നു. അതോ നിലാവുള്ള ആ രാത്രി അവളെ മനോഹരിയാക്കിയതാണോ. അന്നത്തെ രാത്രിയുടെ മനോഹാരിത എത്ര പെട്ടെന്നാണ്‌ അവസാനിച്ചതു. രാത്രിയുടെ മറവ്‌ പറ്റിയെത്തിയ വിഷപ്പാമ്പുകൾ എന്നെ ആഞ്ഞു കൊത്തിയപ്പോൾ ജീവിതത്തെ ഞാൻ ഒരുപാടു സ്നേഹിച്ചിരുന്നുവേന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടു. അന്നവളെന്നെ മാടിവിളിച്ചപ്പോൾ എല്ലാം മറന്ന്‌ അവളിൽ ലയിക്കാൻ ഞാനാഗ്രഹിച്ചു. അവളെ മുറുകെപ്പുണർന്നപ്പോൾ ഞാൻ അണയ്ക്കുന്നുണ്ടായിരുന്നു. എപ്പോഴോ ഞാനറിഞ്ഞു ഒരു മരവിപ്പ്‌ എന്റെ ശരീരത്തിലുടനീളം വ്യാപിക്കുന്നത്‌. അവളിൽ നിന്നും ആരോ എന്നെ പിടിച്ചുമാറ്റുന്നു.
ഇത്രയുമായപ്പോഴേക്കും എന്റെ ചിന്തകൾക്ക്‌ ഭ്രാന്തുപിടിച്ചു. എല്ലാറ്റിനേയും അവഗണിച്ച്‌ ഞാൻ ഓടി. ഈ ലോകത്തിന്റെ അറ്റംവരെ പോകാനാഗ്രഹിച്ച എന്റെ മനസ്സും ശരീരവും ഒരുപോലെ തളർന്നു. പിന്നിട്ട വഴികളിലേക്ക്‌ ഞാൻ തിരിഞ്ഞു നോക്കി. ഇരുട്ടിനെ കീറിമുറിക്കുന്ന നിലാവിന്റെ പുഞ്ചിരിയുമായി അപ്പോഴും അവൾ എന്നോടൊപ്പമുണ്ടായിരുന്നു.
എനിക്ക്‌ ലോകത്തോട്‌ വിളിച്ചുപറയണമെന്നുണ്ടായിരുന്നു ഞാൻ തനിച്ചല്ലെന്ന്‌ 'അവൾ എന്റെ സ്നേഹിത' എന്നോടൊപ്പമുണ്ടെന്ന്‌. പാപഭാരവുംപേറി കാലത്തിന്റെ പടികളിറങ്ങുമ്പോഴും അവൾ മൂകയായിരുന്നു. ആരോടും ഒരു പരാതിയും പറയാതെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, വെയിലും മഴയും വകവയ്ക്കാതെ പതിഞ്ഞ കാൽവയ്പുകളോടെ അവൾ നടന്നു മറയുന്നത്‌ ഞാൻ വേദനയോടെ കണ്ടു. അവളെ തിരിച്ചുവിളിക്കാൻ ശ്രമിച്ചുവേങ്കിലും എന്റെ ശബ്ദം എനിക്കുനഷ്ടപ്പെട്ടിരുന്നു.

prabhullan tripunithura

ഏറ്റവുമൊടുവിൽ 30.01.2010ൽ തൃപ്പൂണിത്തുറയ്ക്ക്‌ ഒരു ഷോപ്പിംഗ്‌ കോമ്പ്ലക്സും കൂടി സ്വന്തമായി. രാജ്യത്തിനു തൃപ്പൂണിത്തുറയുടെ സംഭാവനയായ മുൻ സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്റെ നാമധേയം പേറിക്കൊണ്ടാണ്‌ അതിന്റെ ജന്മമെന്നത്‌ ചാരിതാർത്ഥജനകം. പക്ഷേ, കോട്ടവാതിൽ നകേറപ്പുര, കുതിരലായം എന്നീ പൈതൃകസ്മാരകങ്ങളിലെ ഏറ്റവുംമൊടുവിലത്തെ കഷണം കൂടി ചരിത്രത്തിൽ നിന്നും ഇതോടെ നിഷ്കാസിത
നായി! രാജഭരണത്തിനുശേഷവും അവിടെ കുതിരയും കുതിരലായവും കുറച്ചുനാൾ കൂടി നിലനിന്നിരുന്നു. തലയും വാൽഭാഗവും ചലിപ്പിച്ചുകൊണ്ട്‌ കുതിരകൾ മുതിരതിന്നുന്നതും അയവിറക്കുന്നതുമൊക്കെ വഴിപോക്കർ നോക്കി നിൽക്കുമായിരുന്നു. കുതിരാലയത്തിന്റെ പേരിലാണ്‌ സ്റ്റാച്യു മുതൽ ചക്കംകുളങ്ങരക്ഷേത്രംവരെയുള്ള റോഡ്‌ ഇന്നും അറിയപ്പെടുന്നത്‌- "ലായം റോഡ്‌!" ഇനിയിപ്പോൾ കോൺക്രീറ്റുകൂടാരറോഡെന്നു" ലായം റോഡിന്റെ പേരുമാറ്റേണ്ടിവരും.
ഈ അവസരത്തിൽ തൃപ്പൂണിത്തുറയ്ക്കു എന്തെല്ലാം നഷ്ടമായി എന്നു ചിന്തിക്കുന്നത്‌ രാജ്യസ്നേഹമുള്ളവർക്ക്‌ സന്ദർഭോചിതം.
തൃപ്പൂണിത്തുറക്കാരുടെ ഏറ്റവും വലിയ നഷ്ടം ആസാദുമൈതാനം ഇല്ലാതായപ്പോഴാണുണ്ടായത്‌. തൃപ്പൂണിത്തുറക്കാർക്കും പരിസരവാസികൾക്കും കുടിനീർ നൽകുന്നതിനായി ഏഷ്യയിലെ ഏറ്റവും വലിയ ജലസംഭരണിയ്ക്കു വേണ്ടിയാണല്ലോ ആസാദുമൈതാനം വഴിമാറിക്കൊടുത്തത്‌. എന്നു നിഷ്കളങ്കരായ തദ്ദേശവാസികൾ സമാധാനിച്ചു. ആസാദെന്ന മഹാഭാഗ്യം നഷ്ടപ്പെടുത്താതെതന്നെ ജലസംഭരണിയ്ക്കാവശ്യമായ സ്ഥലം അന്നൊക്കെ ചുരുങ്ങിയ വിലയ്ക്ക്‌ എരൂരിലും നടമയിലുമൊക്കെ ലഭ്യമായിരുന്നുവേന്നത്‌ സത്യം മാത്രം. ഇക്കാര്യം നാട്ടുകാർക്കും അയൽവാസിയായ തേവരക്കാവു ഭഗവതിയ്ക്കും അറിയാവുന്ന സത്യമായതുകൊണ്ടാവണം 2009 വരെ മൂന്നു ദശകക്കാലം ഒരു തുള്ളി ജലം പോലും ആ കോൺക്രീറ്റു കൂടാരത്തിൽ കയറാതിരുന്നത്‌! യാതൊരു സംരക്ഷണവും നൽകാതെ മൂന്നു ദശകത്തോളംകാലം ആ കോൺക്രീറ്റു കൂടാരം മഞ്ഞും മഴയും വെയിലും കൊണ്ടു നിന്നതുകൊണ്ട്‌ ഇപ്പോഴും അതിന്റെ പൂർണ്ണശേഷിയ്ക്കൊത്ത ശുദ്ധജലം അതിൽ കയറ്റുന്നില്ല! ചൂണ്ടി പദ്ധതിപ്രകാരം വേണ്ടത്ര ജലം ലഭ്യമാണെങ്കിലും !
ജലസംഭരണി നിർമ്മിച്ചതിനുശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലം ഒരു കൊച്ചു 'പാർക്കാ'ക്കി രൂപാന്തരപ്പെടുത്തി. അതാതുസമയങ്ങളിൽ വേണ്ടത്ര സംരക്ഷണമില്ലാതെ അവിടത്തെ കോൺക്രീറ്റു ബഞ്ചുകൾ നിഷ്പ്രയോജനമായി ഭവിച്ചിരിക്കുന്നു. ചിലപ്പോൾ മാലിന്യത്തിന്റെ കലവറയ്ക്കായും അതു ഉപയോഗിക്കുന്നതുകാണാം.
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമരസേനാനി "ചന്ദ്രശേഖർ ആസാദി''ന്റെ നാമധേയത്തിലാണ്‌ മൈതാനം ആസാദ് മൈതാനമായി മാറിയതെന്നാണ്‌ പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്‌. പക്ഷേ അവിടെ പ്രതിമ വന്നപ്പോൾ രക്തസാക്ഷിയ്ക്കു പകരം രാഷ്ട്രീയനേതാവാണ്‌ (മൗലാനാ അബ്ദുൾ കലാം ആസാദ് ) വെങ്കലപ്രതിമ കടന്നുകൂടിയത്‌. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഗുണഫലങ്ങളെല്ലാം രാഷ്ട്രീയക്കാർക്കു മാത്രം അവകാശപ്പെട്ടതാണല്ലോ!?
ആസാദുമൈതാനിയിൽ പിന്നെയും ബാക്കി കിടന്ന സ്ഥലം - കുതിരസവാരി പരിശീലനകേന്ദ്രം-വാട്ടർ അതോറിറ്റിയുടെ ഓഫീസും കയ്യേറി. ചരിത്രത്തിൽ ആസാദുമൈതാനമെന്ന ഒന്ന്‌ എന്നന്നേയ്ക്കുമായി ഇല്ലാതാകണം എന്ന്‌ രാഷ്ട്രീയ ഭിക്ഷാംദേഹികൾക്കു നിർബന്ധമുണ്ടെന്നാണു നാട്ടുകാർ കരുതുന്നത്‌.
എത്രയെത്ര ചരിത്രസംഭവങ്ങൾക്കാണ്‌ ആസാദുമൈതാനം സാക്ഷിയായിരുന്നത്‌! സ്വാതന്ത്ര്യസമരം, ക്ഷേത്രപ്രവേശനസമരം, അയിത്തോച്ഛാടനസമരം, കർഷകപ്രക്ഷോഭങ്ങൾ തുടങ്ങി ചരിത്രസമരങ്ങളുടെ വേലിയേറ്റങ്ങൾക്കു തന്നെ അവിടത്തെ മണൽത്തരികളും അന്തരീക്ഷവും സാക്ഷിയായി. അതുപോലെത്തന്നെ എത്രയെത്ര ദേശീയ നേതാക്കളാണ്‌ അവിടെ പ്രസംഗിച്ച്‌ തൃപ്പൂണിത്തുറക്കാരെ ബോധവാന്മാരാക്കാൻ ശ്രമിച്ചിട്ടുള്ളത്‌.! ഏറ്റവുംമൊടുവിൽ മുൻരാജ്യരക്ഷാമന്ത്രി വി.കെ.കൃഷ്ണമേനോൻ അവിടെ പ്രസംഗിച്ചതു ഈ ലേഖകൻ ഓർക്കുന്നു. എത്രയെത്ര ടൂർണ്ണമന്റുകൾ, പ്രദർശനങ്ങൾ, സർക്കസുകൾ അങ്ങിനെ നീണ്ടു നീണ്ടു പോകുന്നു. ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തിനു ആശംസകളർപ്പിച്ചുകൊണ്ട്‌ ഇ.കെ.ഗോപാലൻ നയിച്ച സമരപ്രചരണജാഥയ്ക്ക്‌ ആസാദുമൈതാനിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ നിന്നാണ്‌ "മഹാത്മാഗ്രന്ഥശാല" എന്ന ആശയം പൊട്ടിമുളച്ചത് . പിന്നീടത്‌ തൃപ്പൂണിത്തുറയുടെ സാംസ്കാരിക കേന്ദ്രമായി വളർന്നതും ആദ്യവാർഷികത്തിന്‌ മഹാത്മജി തന്നെ അധ്യക്ഷത വഹിച്ചതും തുടർന്നു നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും ചരിത്രത്തിന്റെ ഭാഗമാണല്ലോ!
ആസാദുമൈതാനിയുടെ വടക്കേ അറ്റത്തു പ്രത്യേകം സൂക്ഷിച്ചിരുന്ന മതിൽക്കെട്ടിൽ നിന്നും മുഴങ്ങിയിരുന്ന അശ്വാരൂഢഭടന്മാരുടെ പ്രഭാതഭേരിയും, മതിൽക്കെട്ടിനോടുചേർന്നു പുറത്തുണ്ടായിരുന്ന ചെറിയ സ്റ്റേജിലെ പൊതുയോഗങ്ങളും തൃപ്പൂണിത്തുറക്കാർ ഇന്നും ഓർക്കുന്നു.
എരൂർ, നടമ ദേശങ്ങളുടെ അതിർത്തിയായും ആ തുറന്ന മനസ്സുള്ള മൈതാനം നിലകൊണ്ടിരുന്നു . അതിനെ ഇല്ലാതാക്കാൻ എങ്ങിനെ മനസ്സുവന്നു! ഇതു വിശദമായ പരീക്ഷണത്തിനു പഠനത്തിനും വിശദമാക്കേണ്ടതാണ്‌.
ആസാദുമൈതാനത്തോടു ചേർന്ന്‌ വടക്കുമാറിയുള്ള "ആനക്കുളത്തിൽ" തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ ഉത്സവക്കാലത്ത്‌ എട്ടു ദിവസവും ഇരുപതോളം ഗജവീരന്മാർ ഒരുമിച്ച്‌ നീന്തിക്കുളിയ്ക്കുമായിരുന്നു. ആ വലിയ കാഴ്ച കാണാൻ ആ വൈകുന്നേരങ്ങളിൽ എത്രയോ ആളുകളാണ്‌ ആ വിസ്തൃതജലാശയത്തിന്റെ നാലുഭാഗത്തും തടിച്ചു കൂടിയിരുന്നത്‌. ആ കുളം മൂടാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അതിന്റെ വിസ്തൃതി കുറഞ്ഞു പോയിരിക്കുന്നു. മാത്രമല്ല അതിന്റെ കിഴക്കേഭാഗത്ത്‌ ഒരു ചെറിയ ശ്മശാനം ജന്മമെടുത്തിരിക്കുന്നു- അധികൃതരുടെ അനുവാദത്തോടെ! ഭാവിയിലെ പരിസരമലിനീകരണത്തിന്റെ നാന്ദിയായി അതിന്റെ പുകക്കുഴൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.
തൃശ്ശൂരിന്റെ നഗരഹൃദയത്തിൽ വടക്കുംനാഥന്റെ ക്ഷേത്രത്തിനു ചുറ്റും 64 ഏക്കർ സ്ഥലമാണു തുറസ്സായി കിടക്കുന്നത്‌. അതുപോലെത്തന്നെ കൊടുങ്ങല്ലൂരാണെങ്കിൽ കാവിൽ മൈതാനവും തുറസ്സായിക്കിടക്കുന്നു. ഒടുവിൽ എണ്ണിനോക്കിയപ്പോൾ 55 ആൽമരങ്ങളാണ്‌ പരിസരമാകെ ശുദ്ധവായു പകർന്നുകൊണ്ട്‌ കാവിൽമൈതാനത്തു നിലകൊള്ളുന്നത്‌. അതിന്റെ ഇലകളുടെ മർമ്മരം മനസ്സിനു ഉന്മേഷമേകുന്നു. ആസാദുമൈതാനം നശിപ്പിയ്ക്കാൻ ഒത്താശചെയ്ത അധികൃതർ അങ്ങോട്ടു എത്തിയാൽ എന്താകും സ്ഥിതി!?
പഴയ രാജധാനിയായ കനകക്കുന്നുകൊട്ടാരം രാജഭരണത്തിനുശേഷം കൈമാറിയതു കൊച്ചിസർവ്വകലാശാലയ്ക്കാണ്‌. പ്രോഫ.ജോസഫ്‌ മുണ്ടശ്ശേരി അവിടെ വൈസ്‌ ചാൻസലറായിരുന്നിട്ടുണ്ടല്ലോ!? ഒരു സുപ്രഭാതത്തിൽ കൊച്ചി സർവ്വകലാശാല കളമശ്ശേരിയിലേക്കു മാറിപ്പോയി. പിന്നീടു അവിടെ വന്നത്‌ കൊച്ചി പുരാവസ്തു മ്യൂസിയമാണ്‌. പണ്ടത്തെ മഹാരാജാക്കന്മാർ അണിഞ്ഞിരുന്ന സർക്കാർ വക സ്വർണ്ണക്കിരീടം രാജഭരണം അവസാനിച്ചപ്പോൾ "കളഞ്ചത്തിൽ" - ഇപ്പോഴത്തെ കെ.എസ്‌.ഇ.ബി ഓഫീസിന്റെ സ്ട്രോങ്ങ്‌ റൂമിലാണ്‌ കൊച്ചി സർക്കാർ സൂക്ഷിച്ചിരുന്നത്‌. 25 വർഷം അതു ജനകീയ സർക്കാരിന്റെ കൈവശത്തിലിരുന്നശേഷം മ്യൂസിയത്തിലേക്കു മാറ്റുന്നതിനു ഒരുകോടിയിൽപ്പരം രൂപ അതിന്റെ വിലകണക്കാക്കി പഴയ രാജകുടുംബത്തിലെ അന്നു ജീവിച്ചിരുന്ന അറുപതോളം പേരുടെ ബാങ്ക്‌ അക്കൗണ്ടിലേക്കു മാറ്റിക്കൊടുത്തു. ഏതായാലും സർക്കാരിന്റെ സ്വർണകിരീടം നഷ്ടമായില്ല. ആ ഇനത്തിൽ ഒരുകോടി രൂപ പാവപ്പെട്ട നമ്മുടെ പൊതുഖജനാവിൽ നിന്നും നഷ്ടപ്പെട്ടു. അർഹതയില്ലാത്തവർക്ക്‌ ആ തുക വീതിച്ചു കൊടുത്തശേഷം സ്വർണകിരീടം മ്യൂസിയത്തിലേക്കു മാറ്റിയ അതേദിവസം, അതേസമയം, ഉത്ഘാടനച്ചടങ്ങിനെത്തിയ അന്നത്തെ ടൂറിസം മന്ത്രി ആർ.ബാലകൃഷ്ണപിള്ളയ്ക്കും ഒരു സന്ദേശം ലഭിച്ചു. പഴയ രാജകുടുംബത്തിൽ അന്നു ജീവിച്ചിരുന്നവരിൽ ഏറ്റവും മുതിർന്ന തമ്പുരാൻ (പണ്ടാണെങ്കിൽ മഹാരാജാവാകേണ്ടിയിരുന്ന ആൾ) അപ്പോൾ പെട്ടെന്നു തന്നെ മരിച്ചു. എറണാകുളത്തെ കളത്തിപ്പറമ്പിൽ റോഡിലെ കൊട്ടാരത്തിന്റെ മുകളിൽ നിന്നിറങ്ങുമ്പോൾ അകാരണമായി പെട്ടെന്നു നെഞ്ചുവേദന തോന്നിയതു മാത്രമാണ്‌ മരണകാരണം.
അതുപോലെ തന്നെ ഒരു സുപ്രഭാതത്തിൽ കോളേജു വിദ്യാഭ്യാസമേഖലാ കേന്ദ്രവും തൃപ്പൂണിത്തുറയ്ക്കു നഷ്ടമായി. നിസ്സാരകാര്യമായി തോന്നാമെങ്കിലും എരൂർ നിന്നും പുറപ്പെട്ടിരുന്ന കെ.എസ്‌.ആർ.ടി.സി ബസ്സുകളും പിന്നീട്‌ ഇല്ലാതായി. നിലവിലുള്ള ഗതാഗത സൗകര്യം വെട്ടിച്ചുരുക്കാൻ മറ്റൊരിടത്തും സാധിയ്ക്കില്ല! എല്ലായിടത്തും കൂടുതൽ സൗകര്യങ്ങൾക്കാണല്ലോ മുറവിളി!
രാജഭരണകാലത്ത്‌ കളിയ്ക്കാനും, കുടിയ്ക്കാനും ശുചീകരണത്തിനുപയോഗിയ്ക്കാനും വേണ്ടത്ര ശുദ്ധജലവുമായി നഗരകേന്ദ്രത്തിലുണ്ടായിരുന്ന "പോളക്കുളം" കുറേവർഷങ്ങൾ വൃത്തികേടായി കിടന്നിരുന്നു. ഇപ്പോഴത്‌ 25 ശതമാനം വിസ്തൃതി കുറച്ചുകൊണ്ട്‌ വൃത്തിയാക്കി വെട്ടിച്ചുരുക്കിയിരിക്കുന്നു. നികത്തിയെടുത്ത സ്ഥലം നാളെ കോൺക്രീറ്റു പണിയ്ക്കാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല, അതാണല്ലോ അനുഭവം.
തൃപ്പൂണിത്തുറയുടെ കിഴക്കേ അതിരിലുള്ള കരിങ്ങാച്ചിറപ്പുഴ വീതികുറഞ്ഞു കുറഞ്ഞുവന്നു ചെറിയൊരു തോടായി രൂപാന്തരപ്പെട്ടിരിക്കുന്നു. കരിങ്ങാച്ചിറപ്പാലത്തിൽ നിന്നും നേരെ തെക്കോട്ട്‌ നോക്കിയാൽ ഇതാർക്കും ബോധ്യമാകും. അയൽപക്കക്കാർ നികത്തി നികത്തി പുഴ പലേടത്തും പുരയിടമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആരും ശ്രദ്ധിയ്ക്കാനില്ലല്ലോ!
രാജഭരണകാലത്ത്‌ ആദ്യം സ്ഥാപിച്ച നൂറ്റാണ്ടു പഴക്കമുള്ള, നല്ലകാലത്ത്‌ 5000 വിദ്യാർത്ഥികളുണ്ടായിരുന്ന സർക്കാർ ബോയ്സ്‌ ഹൈസ്കൂളിന്റെ പ്രധാന കെട്ടിടങ്ങൾ കാലപ്പഴക്കത്താലും സംരക്ഷണയില്ലാത്തതിനാലും നിലംപൊത്താറായിരിക്കുന്നു. രണ്ടു വർഷം മുമ്പ്‌ അയ്യായിരത്തിൽ നിന്നും വിദ്യാർത്ഥികളുടെ എണ്ണം വെറും മൂന്നായി (3) കുറഞ്ഞു . പക്ഷേ കഴിഞ്ഞവർഷങ്ങളിൽ അടച്ചുപൂട്ടിയ സർക്കാർ വിദ്യാലയങ്ങളെപ്പോലെ ഇതും നിർത്തലാക്കേണ്ടിവരുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. (ഉദാ- കലൂർ ഹൈസ്കൂൾ) നഗരഹൃദയത്തിലുള്ള ഈ കണ്ണായ സ്ഥലം ഷോപ്പിംഗ്‌ കോമ്പ്ലക്സിനു തികച്ചും അനുയോജ്യമാണെന്നു രാഷ്ട്രീയക്കാർ പരസ്പരം പറഞ്ഞു തുടങ്ങിയിരിക്കുന്നു! മന്ത്രിമാരെയും രാഷ്ട്ര നേതാക്കളേയും മറ്റുന്നതരെയുമൊക്കെ വാർത്തെടുത്ത ഈ സർക്കാർ വിദ്യാലയം അതിന്റെ വികാരപരമായ ഓർമ്മകളൂമായി നിലനിന്നിട്ടെന്തുകാര്യം! അവിടെ ഷോപ്പിംഗ്‌ കോമ്പ്ലക്സ്‌ വന്നാലോ. എസ്റ്റിമേറ്റു തയ്യാറാക്കുന്നതുമുതൽ മുറികൾ അലോട്ടുചെയ്യുന്നതുവരെ വിവിധഘട്ടങ്ങളിലെല്ലാം, ബന്ധപ്പെട്ട അധികൃതർക്കു സാമ്പത്തിക നേട്ടമുണ്ടാകാം. മുറി ലഭിക്കുന്ന കുറേയാളുകളുടെ ഉപജീവനത്തിനു ഇതു ഉപാധിയാകുമെന്നു പ്രസംഗിച്ച്‌ പൊതുജനങ്ങളെ കബളിപ്പിയ്ക്കുകയും ചെയ്യാം.
തൃപ്പൂണിത്തുറ നടമ, തെക്കുംഭാഗം എന്നീ രണ്ടു വില്ലേജാക്കി മുറിയ്ക്കുന്ന ജലാശയമാണ്‌ അന്ധകാരത്തോട്‌. പിറവം, എറണാകുളം നിയോജകമണ്ഡലങ്ങളെ ജലമാർഗ്ഗം ബന്ധിപ്പിക്കുന്ന അതിർരേഖ കൂടിയാണിത്‌. ഒരു 40 വർഷം മുമ്പുവരെ നല്ലതെളിനീർ പ്രവാഹമായിരുന്നു ഈ തോട്‌. തൃപ്പൂണിത്തുറ ചന്തയിലേയ്ക്കും അവിടെനിന്നും, പച്ചക്കറികളും വെറ്റില, അടയ്ക്ക എന്നിവയും പനങ്ങാട്‌, കുമ്പളം മുതലായ പടിഞ്ഞാറൻ ഭാഗങ്ങളിലേയ്ക്കും, അമ്പലമുകൾ, മുളന്തുരുത്തി തുടങ്ങിയ കിഴക്കൻ ഭാഗങ്ങളിലേയ്ക്കും കൊണ്ടുവന്നതും കൊണ്ടുപോയിരുന്നതും ഈ തോടിലൂടെയായിരുന്നു. പരിസരവാസികൾ ,ഈ ലേഖകൻ ഉൾപ്പെടെ അവിടത്തെ ശുദ്ധജലത്തിൽ നിരവധി നാൾ മുങ്ങിക്കുളിച്ചിരുന്നു. അന്ധകാരത്തോട്‌ കരിങ്ങാച്ചിറപ്പുഴയുമായി ചേരുന്നിടത്ത്‌ ഓണക്കാലത്ത്‌ ചെറുവള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി മത്സരം നടന്നിരുന്നതും ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു. പക്ഷേ ഇന്നത്തെ അന്ധകാരത്തോട്‌ ഒരു ജലവാഹനവും പോകാത്തവിധം അഴുക്കും ചെളിയും ചെറുമരങ്ങളും നിറഞ്ഞ്‌ തീർത്തും ഉപയോഗശൂന്യമായിരിയ്ക്കുന്നു. അടുത്ത വീടുകളിൽ നിന്നും അറവുശാലകളിൽ നിന്നും ആശുപത്രികളിൽ നിന്നും മാലിന്യങ്ങൾ നിക്ഷേപിച്ചുകൊണ്ടിരിയ്ക്കുന്ന ഒരഴുക്കിന്റെ ശേഖരണമാണിന്നു അന്ധകാരത്തോട്‌. അത്‌ ശുദ്ധീകരിക്കണമെന്നും സൗന്ദര്യവൽക്കരിയ്ക്കണമെന്നും നിരവധി പ്രാവശ്യം പൊതുജനങ്ങളും പത്രമാധ്യമങ്ങളും ആവശ്യപ്പെടുന്നതിന്റെ നിർബന്ധത്തിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ ഒന്നു രണ്ടു പ്രാവശ്യം തുടങ്ങി വച്ചു. വീണ്ടും മഴ വന്നപ്പോൾ അവയെല്ലാം തോട്ടിലേയ്ക്കു തന്നെ ചെന്നു ചേർന്നു. തോടിന്റെ ഇരുകരകളിലുമുള്ള വീട്ടുകാർക്ക്‌ മാലിന്യഗന്ധം കൊണ്ടും കൊതുകിനെക്കൊണ്ടും ഇരിയ്ക്കപ്പൊറുതിയില്ലാതായിരിയ്ക്കുന്നു.
അന്ധകാരത്തോടിലൂടെ ജലഗതാഗതം പുനരാരംഭിയ്ക്കുന്നതിനും അതിലെ ഒഴുക്കുള്ള ജലത്തിൽ പണ്ടത്തെപ്പോലെ കുളിയ്ക്കുന്നതിനും ഇനി തൃപ്പൂണിത്തുറക്കാർക്കു എന്നെങ്കിലും സാധിയ്ക്കുമോ?
ഇതൊക്കെ കണ്ടു സഹികെട്ട്‌, പഴയരാജഭരണമായിരുന്നോ നല്ലത്‌ എന്ന ചില വൃദ്ധർ പറഞ്ഞു തുടങ്ങി ചിരിയ്ക്കുന്നു; ക്രൂരമായ അയിത്താചരണത്തിന്റെ കാര്യമൊഴികെ! അന്ന്‌ ഒരു രാജാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വണങ്ങിയാൽ മതിയായിരുന്നല്ലോ!
പഴയ രാജധാനിയുടെയും രാജഭരണത്തിന്റെയും ഓർമ്മ നിലനിർത്തുന്ന എന്തെങ്കിലും രാജനഗരിയിൽ നിലനിൽക്കുന്നുണ്ടോ? പൈതൃകസമ്പത്തായ ഒന്നും തന്നെ കാണുന്നില്ല- കോട്ടയ്ക്കകത്ത്‌ ക്ഷേത്രത്തിനു മുമ്പിലുള്ള മണിമാളികയും കോട്ടവാതിൽക്കലെ രാജപ്രതിമയുമല്ലാതെ?
പെട്ടെന്നു തകർക്കാനാവാത്തതുകൊണ്ട്‌ ദേവാലയങ്ങളും ഗോപുരങ്ങളും അതിനോടു ചേർന്നുള്ള സ്ഥാവരജംഗമവസ്തുക്കളും മാത്രം നിലനിൽക്കുന്നു എന്നു സമാധാനിയ്ക്കാം.


kalavoor ravi

മാനസിക വിഭ്രാന്തിയുള്ളവർ, തൊഴുത്തിലെ കന്നാലിക്കൂട്ടങ്ങളുടെ ഒപ്പമാണ്‌.
അരബിണ്ട്‌ മഹർഷി രണ്ടു വഴികൾ തെളിച്ചു നൽകുന്നുണ്ട്‌. ഒന്നിലും വ്യക്തത്തയില്ലാത്ത ചടുലമായ മനസ്സ്‌, പോരായ്മകൾ മാത്രം കൈമുതലായുള്ള വിടവുകളുള്ള വഴിയോരങ്ങൾ, വഴികൾ നിശ്ചയമില്ലാതെ ആകാശത്തേയ്ക്കു നോക്കിയാലോ, പകലാണെങ്കിൽ പാരാവാരം പോലുള്ള ആകാശം, ചന്ദ്രികാ ചർച്ചിതമായ രാത്രികളിലാവട്ടെ, എണ്ണിയെണ്ണി തീർക്കാനാവാതെ, നക്ഷത്രക്കൂട്ടങ്ങൾ കണ്ണുചിമ്മി ചിരിക്കുകയാണോ എന്നതോന്നൽ, മനസ്സിന്റെ സമനില തെറ്റാതിരിക്കണമെങ്കിൽ കണ്ണഞ്ചിപ്പിക്കുന്ന നക്ഷത്രങ്ങളെ, എനിക്കു മനസ്സിനു ഒരു താങ്ങായി, എന്നെ കൈവിടാതിരിക്കണമെന്ന്‌ കൈകൂപ്പി പ്രാർത്ഥിക്കുകയെന്ന ഒരേഒരു വഴി പ്രപഞ്ച വിസ്മയങ്ങൾ തീർത്ത ജഗദീശാ, അനുഗ്രഹദായകാ, എത്തും പിടിയുമില്ലാത്ത പ്രഹേളികയുടെ കർത്താവേ, ഈ എളിയവൻ മനശ്ശാന്തിക്കുവേണ്ടി നമസ്ക്കരിക്കട്ടെ.
ഒന്നു മയങ്ങി, അൽപം മായാജടിലമായ പ്രപഞ്ചനാഥനെ വാഴ്ത്താൻ എന്നെ ദയവായി അനുവദിക്കുക. ഓം!ശാന്തി, ശാന്തി, ശാന്തി!
ഉന്മാദം മനസ്സിന്റെ തിളച്ചുമറിയൽ മുഖ്യധാരാ സമ്പ്രദായങ്ങളിൽ നിന്നു തുടങ്ങിയ വ്യതിയാനമാണ്‌. ഭ്രാന്ത്‌,കിറുക്ക്‌, വട്ട്‌ എന്നീ സങ്കൽപങ്ങളുടെ അടിസ്ഥാനം ഈ വ്യതിയാനമാണ്‌. ആ വ്യതിയാനം നാശോന്മുഖമാവുമ്പോൾ അത്‌ മാനസിക രോഗങ്ങളുടെ ഭാഗമായി മാറുന്നു. ക്രിയാത്മകമാണ്‌ വ്യതിയാനങ്ങൾ, അത്‌ സർഗ്ഗാത്മകമായി മാറുന്നു. വിഷാദത്തിന്റെ വിപരീതാവസ്ഥയാണ്‌ അതു കഴിഞ്ഞുണ്ടാകുന്ന അത്യാഹ്ലാദം. ഊർജ്ജമാണ്‌ ഉന്മാദത്തിന്റെ കാതൽ. ജീവിതം പൂത്തുലഞ്ഞ വസന്തമാണെന്നും അനുഭൂതി ഉന്മാദത്തിന്റെ സംഭാവനയാണ്‌.
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണ ഘടന ആധുനിക ശാസ്ത്രത്തിന്‌ പൂർണ്ണമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. സർഗ്ഗാത്മ കഴിവുകൾക്കും പ്രകടനങ്ങൾക്കും നിദാന്തമാവുന്ന മസ്തിഷ്ക പ്രവർത്തനങ്ങളായി വളരെയൊന്നും വ്യത്യാസപ്പെടുന്നില്ല.
കലയിലും സാഹിത്യത്തിലും തന്നെ ഉന്നതസ്ഥാനങ്ങളെ അലങ്കരിച്ചിട്ടുള്ള പലരുടേയും ജീവചരിത്ര പഠനങ്ങൾ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നവയാണ്‌.
ചിത്രകാരനായ വാൻഗോഗിഗ്‌ ഉണ്ടായിരുന്ന ചിത്തഭ്രമം പരക്കെ അറിയപ്പെട്ടിട്ടുള്ളതാണ്‌. ഓവർ ജീനിയാ വുൾഫ്‌, ഹെമിംങ്ങവേ, സിൽവിയാ പ്ലാത്ത്‌, എമിലി ഡിക്കൻ സൺ എന്നിവർക്ക്‌ വിഷാദവും ഉന്മാദവും മാറി മാറിവരുന്ന ബൈപോളാർ അസുഖം മൂലം ക്ലേശങ്ങൾ അനുഭവിച്ചിരുന്നു Creativity is divine madness എന്ന്‌ Plateau പറയുന്നു.
മനുഷ്യ മസ്തിഷ്ക്കത്തിന്റെ സങ്കീർണ്ണ ഘടന ആധുനിക ശാസ്ത്രത്തിന്‌ പൂർണ്ണമായി വിശദീകരിക്കാൻ കഴിഞ്ഞട്ടില്ലാ. സർഗ്ഗാത്മക കഴിവുകൾക്കും പ്രകടനങ്ങൾക്കും നിദാനമാവുന്ന മസ്തിഷ്ക പ്രവർത്തനങ്ങൾക്ക്‌ ഭ്രാന്ത്‌ എന്ന മാനസികാവസ്ഥയായി, മസ്തിഷ്ക പ്രവർത്തനങ്ങളായി വളരെയൊന്നും വ്യത്യാസപ്പെടുന്നില്ലാ. സർഗ്ഗാത്മകതയും ഭ്രാന്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌, നടന്നിട്ടുള്ള, പഠനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതയെ വിശകലനം ചെയ്യുന്നു.
കലയിലും സാഹിത്യത്തിലും ഉന്നതസ്ഥാനങ്ങൾ അംഗീകരിച്ചിട്ടുള്ള പലരുടേയും ജീവചരിത്ര പഠനങ്ങൾ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നവയാണ്‌.
"Every thing great that we know has come from neurotics never will be the world be aware of how much it owes to them''
''Marcel Proust''


thomas neelarmatham


ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്നിറങ്ങാൻ കുറച്ചു വൈകി. വൈറ്റിലയിൽ എത്തിയപ്പോഴേക്കും ആറുമണി കഴിഞ്ഞു. എങ്ങനെ വീട്ടിലെത്തും എന്ന ആധിയോടെ റോഡരുകിൽ നിൽക്കുമ്പോൾ എന്റെ തൊട്ടുമുന്നിൽ ഒരു ഫോർ രജിസ്ട്രേഷൻ കാറുവന്നു നിന്നു. എങ്ങോട്ടേക്കാ
ഹരിപ്പാടിന്‌
ഡ്രൈവർ ഡോറ്‌ തുറന്നുതന്നു.
എനിക്കാശ്വാസമായി, വളരെ അപൂർവ്വമായി ഇങ്ങനെയുള്ള ചില ഭാഗ്യങ്ങൾ എന്നെപ്പോലെയുള്ള ദീർഘ ദൂരയാത്രക്കാരെ അനുഗ്രഹിക്കാറുണ്ട്‌. കൊച്ചിയിലെ ഷോർറൂമിൽ നിന്നും തിരുവനന്തപുരം ഷോർറൂമിൽ എത്തിക്കേണ്ട കാറാണ്‌. ചിലരൊക്കെ ബസ്സ്‌ കാത്തു നിൽക്കുന്ന യാത്രക്കാരെ കൂടി കയറ്റും. ബസ്സ്‌ ചാർജ്ജ്‌ കൊടുത്താൽ മതി.
കാറിന്റെ മുൻ സീറ്റിലിരിക്കുമ്പോഴാണ്‌ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചതു. ആലപ്പുഴ റൂട്ടിലേക്ക്‌ പോവാൻ കുറേ ആൾക്കാർ സ്റ്റാന്റിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹം എന്നെ മാത്രമേ കയറ്റിയുള്ളു.
വേഷത്തിലും ഭാവത്തിലും യോഗ്യത തോന്നിക്കുന്ന മനുഷ്യനായിരുന്നു ഡ്രൈവർ. യാത്രക്കിടയിൽ ഒരു പരിചയപ്പെടൽ പതിവുള്ളതാണ്‌. ഞാനതിന്‌ തുടക്കമിട്ടു. വീട്‌ ഹരിപ്പാടിന്‌ അടുത്താണെന്നും ഹയർ സെക്കണ്ടറി അദ്ധ്യാപകനാണെന്നും പറഞ്ഞു.
കമ്പനിയുടെ സ്ഥിരം ഡ്രൈവറാണോ
ഞാൻ ചോദിച്ചു.
അല്ല ഞാനൊരു ഏജൻസിയുടെ കീഴിലാണ്‌. ഷോർറൂമിലേക്ക്‌ ഡ്രൈവർമാരെ ആവശ്യമുള്ളപ്പോൾ വെളിയിൽ നിന്ന്‌ വിളിക്കുകയാണ്‌ പതിവ്‌.
ഒരു ഏജൻസിയുടെ കീഴിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ആൾക്ക്‌ തുച്ഛമായ വരുമാനം മാത്രമേ കാണൂ. എന്നിട്ടും രണ്ടുമൂന്നു യാത്രക്കാരെ കൂടി കയറ്റാത്തതെന്തേയെന്ന്‌ ഞാനയാളോടു ചോദിച്ചു.
ഞാൻ സാധാരണ ഒന്നോ രണ്ടോ പേരെ മാത്രമേ കയറ്റാറുള്ളു.
ഈ ജോലിയായിട്ട്‌ എത്ര നാളായി.
രണ്ടു വർഷം ആകുന്നു.
അതിനുമുമ്പ്‌
മറ്റൊരു ജോലിയുണ്ടായിരുന്നു. റിട്ടയർ ചെയ്തപ്പോൾ ഈ ജോലി കിട്ടി.
അതേ തുടർന്ന്‌ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.
കൊച്ചിയിലെ വളരെ പ്രശസ്തമായ കുടുംബത്തിലെ അംഗങ്ങളാണ്‌ അദ്ദേഹം. കെ.എസ്‌.ആർ.ടി.സിയിൽ മോട്ടിവേറ്റീവ്‌ ഇൻസ്പെക്ടർ ആയി ജോലി ചെയ്ത വ്യക്തി. രണ്ട്‌ ആൺമക്കളിൽ മൂത്തയാൾ എം.ബി.എ കഴിഞ്ഞ്‌ ഓസ്ട്രേലിയയിൽ ഉയർന്ന പദവിയിൽ ജോലി. ആ മകന്റെ ഭാര്യ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർ. ഇളയമകൻ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ ഉടനെ കൊച്ചിയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിനേടി. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ഭാര്യയും ഇദ്ദേഹവും മാത്രം വീട്ടിൽ.
ഒമ്പതിനായിരത്തിലധികം രൂപ പെൻഷൻ കിട്ടുന്ന ഗസറ്റഡ്‌ റാങ്കിൽ ജോലി ചെയ്തിരുന്ന ഒരാൾ! കുടുംബത്തിൽ മറ്റ്‌ യാതൊരു പ്രാരാബ്ധങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലാത്ത വ്യക്തി. കൊച്ചിയിൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ ഏകദേശം 70 രൂപ വിലമതിക്കുന്ന 14 സെന്റു സ്ഥലത്തിന്റേയും അതിൽ വച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റേയും ഉടമ.
വിശ്രമ ജീവിതം ആനന്ദകരമായി ഭാര്യാസമേതനായി ശിഷ്ടകാലം കഴിക്കേണ്ടുന്ന മനുഷ്യൻ എന്തിന്‌ ഈ അറുപത്തിരണ്ടാമത്തെ വയസ്സിലും കേവലം ഒരു ഏജൻസിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു?
പണത്തോടുള്ള ആർത്തികൊണ്ടാണോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുമ്പോഴാണ്‌ എന്നെപ്പോലെ ഒരു പക്ഷെ നിങ്ങളും അത്ഭുതപരതന്ത്രരാകുന്നത്‌.
വിശക്കുമ്പോഴുള്ള ആഹാരത്തിനും അതിലളിതമായ വസ്ത്രധാരണത്തിനും മറ്റ്‌ അത്യാവശ്യ ചെലവുകൾക്കുമല്ലാതെ ഇദ്ദേഹം സ്വന്തം വരുമാനത്തിൽ നിന്നും സമ്പാദിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ല. ജോലി ചെയ്തു കിട്ടുന്ന പണം ആവശ്യചെലവുകൾ കഴിച്ച്‌ ബാക്കി മുഴുവനും അനാഥാലയങ്ങൾക്കും തെരുവുകുട്ടികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രങ്ങളിലേക്കും എത്തിച്ചുകൊടുക്കുകയാണ്‌. ദാനം ചെയ്യുന്നതിനുവേണ്ടി ജോലി ചെയ്യുന്ന ഒരു വ്യക്തിയെ ഞാൻ ആദ്യം കാണുകയാണ്‌.
ഉന്നത ജീവിത നിലവാരമുള്ള കുടുംബപശ്ചാത്തലത്തിൽ നിന്ന്‌ ഇങ്ങനെയൊരു ജീവിതരീതി തെരഞ്ഞെടുത്ത ഇദ്ദേഹത്തോട്‌ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേക ആദരവും സ്നേഹവും ആണുള്ളത്‌. കേരളത്തിലെ ഒട്ടുമിക്ക അനാഥാലയങ്ങളിലും നേരിട്ട്‌ പണമായും ആഹാര പദാർത്ഥങ്ങളായും ഇദ്ദേഹത്തിന്റെ സംഭാവനകൾ തേടിച്ചെല്ലുകയാണ്‌. സംഘടനകളും പ്രസ്ഥാനങ്ങളും സാധാരണയായി സംഭാവനകൾ അന്വേഷിച്ച്‌ കണ്ടെത്തുമ്പോൾ ഇദ്ദേഹം സംഭാവനയുമായി അങ്ങോട്ടു ചെല്ലുന്നു. ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ശിശുഭവനിൽ ഈ വ്യക്തി നിത്യസന്ദർശകനും സഹകാരിയുമാണ്‌. ആരാലും ശ്രദ്ധിക്കപ്പെടാതെ, യാതൊരു പ്രശസ്തിയും പ്രതീക്ഷിക്കാതെ, സ്ഥാനമാണങ്ങൾ സ്വീകരിക്കാതെ ധാർമ്മിക ബോധം ഉയർത്തിയ സത്ചിന്തയുമായി ഇദ്ദേഹം ജീവിക്കുന്നു.
62-​‍ാം വയസ്സിലും ദീർഘദൂരം കാറോടിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ആരോഗ്യകരമായ യാതൊരു പ്രശ്നങ്ങളും തനിക്ക്‌ ഉണ്ടാകാത്തത്‌, താൻ അൽപമായെങ്കിലും സഹായിക്കുന്ന തെരുവുകുട്ടികളുടേയും അനാഥകുഞ്ഞുങ്ങളുടേയും പ്രാർത്ഥനയാലാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.
ഈ വേറിട്ട കാഴ്ചപ്പാടോടെ ജീവിക്കുന്ന എത്രപേർ സമൂഹത്തിലുണ്ട്‌? ദാനം ചെയ്യാൻ വേണ്ടി ജോലി ചെയ്യാൻ നമ്മളിൽ എത്ര പേർക്ക്‌ സാധിക്കും?
daya pachalam

വിഷുദിനമായ്‌, വിഷാദമായ്‌
വിഷുക്കൈനീട്ടംകൊടുക്കുവാൻനേരമായ്‌
വളഞ്ഞിതായെൻ കിടാങ്ങൾചുറ്റും
വിളിച്ചൊന്നായ്ച്ചൊല്ലി 'തരുതായോ കൈനീട്ടം'
വികാരവായ്പിലീവെറുംകയ്യുമായ്‌
വന്നുനിന്നുശ്രീകൃഷ്ണൻതൻ മുന്നിലായ്‌
വിവശയായ്‌വിശപ്പിന്നാഗമത്തിൽ
വിളിച്ചോതുംവിമൂകശോകങ്ങളോർത്തു ഞാൻ

വെള്ളിനാണയക്കൂട്ടങ്ങളൊക്കെയും
വിടപറഞ്ഞൊരാനാളെന്റെ കൃഷ്ണാ
വിശപ്പിൻവിളിയിലിന്നു കൈനീട്ടം
വിരഹിണിഞ്ഞാൻ കൊടുക്കുവതെങ്ങനെ?
വിളവുള്ള പാടശേഖരമെല്ലാം
വിധിയെന്നേ നഷ്ടപ്പെടുത്തിക്കളഞ്ഞു
വിട്ടുപോയ്ഭവനവും സ്വന്തബന്ധുക്കളും
വിടാതിരുന്നഭിമാനമൊതുക്കവും
വറ്റുകളഞ്ചാറരുമമക്കൾതൻ
വയറ്റിൽനിറയ്ക്കാൻചെയ്തെന്തുകൃഷ്ണാ?
വിലകുറഞ്ഞുള്ളൊരീകോറത്തുണികൾ
വകയില്ലതുന്നിക്കാൻ മക്കൾക്കേകീടുവാൻ
വിമ്മിക്കരഞ്ഞവർ കോടിമോഹിക്കുന്നു
വലയുമീക്കൂലിക്കാരിയെൻ കൃഷ്ണാ.

വാശിയിൽ കമ്പിപ്പൂത്തിരി, പടക്കങ്ങൾ
വീറോടയലത്തെ മുറ്റത്തുകത്തുമ്പോൾ
വീണ്ടുംവിഷാദത്തിൻകുഞ്ഞുമുഖങ്ങളിൽ
വീർപ്പുമുട്ടീടുംനിരാശതകൃഷ്ണാ!
വൻവഴിയോരത്തെയോടയ്ക്കുപിന്നിലെ
വിണ്ണുകാണാവുന്നചെറ്റക്കുടിലിതിൽ
വിഘാതമില്ല കാറിരുണ്ടാൽ കൃഷ്ണാ
വീഴും മഴത്തുള്ളികളേതുമീത്തിണ്ണയിൽ
വരച്ചൊരീകൃഷ്ണച്ഛായയിൽനോക്കി
വരമരുളുവാൻ കാത്തുനാളിതുവരെ
വരമില്ലയരുളപ്പാടൊന്നുമില്ല-എന്നിൽ
വരുവതുതോരാക്കണ്ണീരുമാത്രം.
വിധവയാമീരോഗഗ്രസ്ഥയിന്നും
വിലപിക്കാതിരിക്കുവതെങ്ങനെ?

വീണ്ടും പഴയപ്രതാപപ്രഭാതങ്ങൾ
വന്നുചേരും പരിവർത്തനംവന്നെങ്കിൽ....



r manu



(മഹാഭാരതയുദ്ധത്തിനുശേഷം യുദ്ധത്തിൽ വീരചരമം പ്രാപിച്ച സ്വബന്ധുക്കൾക്കായ്‌ പിതൃതർപ്പണം ചെയ്യാനെത്തുന്ന യുധിഷ്ഠിരനോട്‌ കർണ്ണനുവേണ്ടി പിതൃക്രിയ ചെയ്യാൻ കുന്തി ആവശ്യപ്പെടുന്നു. മനഃസ്താപത്തോടു കൂടി ബലിതർപ്പണം ചെയ്ത ധർമ്മപുത്രർ ഒരു പക്ഷെ അപ്പോൾ സൂര്യപുത്രനായ സ്വന്തം ജ്യേഷ്ഠൻ കർണ്ണനായ്‌ തർപ്പണം ചെയ്യുന്ന ബലി സ്വീകരിക്കുവാൻ സാക്ഷിയായ കർണ്ണപിതാവ്‌ സൂര്യദേവനോട്‌ മാപ്പ്‌ ചോദിച്ചായിരിക്കാം.)

ഹേ സൂര്യ, ഈ വാൽക്കിണ്ടി നിറയും
നിന്റെയുഗ്ര തീക്ഷ്ണഛായ പോലും
നേർക്കുനേർ നിന്നു വന്ദിക്കുവാൻ
ഭയക്കുന്നുവീ, ധർമ്മാത്മജൻ

സ്വഗ്രഹണ സാന്ദ്രമിരുൾ പെയ്തു
പാർത്ഥാസ്ത്ര മുന മറയ്ക്കാഞ്ഞതെന്തെ നീയിന്നലെ?
സർവ്വംസഹാശ്രയ കരുത്താർന്നെരിഞ്ഞു
പുത്രവിയോഗക്കനലാർത്തനേത്ര,
ഗ്നിയാലെല്ലാം ദഹിപ്പാഞ്ഞതെന്തെ നീ?

നിന്റെ രഥചക്രമുരുളും വഴികളിൽ
നാമ്പിട്ട ജീവിതങ്ങൾ തളിർത്ത യാര്യാ-
വർത്ത മഹാഭൂവിലിനിയുമെന്തിനു
ദയദാന കനിവു തെളിനീരുറവകൾ?....

വസുധയെപ്രണയിച്ചു കുന്തിയിൽ
നീയരുളിയ പിതൃത്രാണബന്ധമതു
മുറിപ്പതിന്നായ്‌ കപടവേഷാചാരേ
തീക്ഷ്ണപ്രഭോജ്വല കവചം കവർന്ന
പിതൃവംശരാജാപരാധത്തിനായ്‌
മാപ്പുചോദിക്കുന്നു ഹേ സൂര്യ

കരിവണ്ടു കുത്തിയ മനസ്സിൽ
മുറിവേറ്റ പാദസ്വനമരുതാതെ
ഭൃഗുരാമ ഗുരുശയനഭംഗമരുതാതെ
മുനിശ്ശാപ വചസ്സുകൾ ശിരസ്സേറി
ക്ഷത്രകുല കരങ്ങളിലംഗരാജ
സാമന്ത കിരീടദാനമേറ്റുവാങ്ങി
വാക്കുകൾ തീർത്ത ശരശയ്യയിൽ
രാധേയനായ്‌ വീണുപോയരങ്കം.

ശത്രുവായ്‌ കനിഷ്ഠന്റെ പോർവിളി
നെഞ്ചിൽ ഗാണ്ഢീവ ഞാണൊലിയായ്‌
പുത്രജീവന്നിരന്ന കുന്തീ കരങ്ങളിൽ
ബലിടാന സ്വജീവിതമേകിയ
ശ്രേഷ്ഠാര്യപുത്രനായ്‌ തർപ്പണം ചെയ്യുമീ
ദർഭയുമെള്ളും പൂവും ജപതീർത്ഥ
മന്ത്ര നമസ്കാരങ്ങളും നീ സാക്ഷി
നിറയുമീയിളവെയിലിൽ നേദിയ്ക്കുന്നു, ഹേ സൂര്യ.


r manu
ഇതിഹാസകൽപിതം
എഴുത്തിന്റെ ആദ്യവും അവസാനവും ഇതിഹാസങ്ങളല്ലാതെ മറ്റെന്ത്‌?
ഈ ഇതിഹാസങ്ങൾ വായനയ്ക്കും പുനർവായനയ്ക്കും
വിധേയമാക്കുമ്പോൾ ചിലപ്പോഴെങ്കിലും അവ
സമകാലികതയുമായ്‌ ഇഴുകിച്ചേരുന്ന ഇമേജുകളാകുന്നു.

മഹാഭാരതം
(ഈ മഹാഭാരതം ഒരു വിൽപ്പത്രമായ്‌ കഥാപാത്രങ്ങൾ വാക്കും, പ്രവൃത്തിയായ....പകുത്തെടുത്തിരിക്കുന്നു. പക്ഷേ ഇപ്പോഴും സത്യവും നീതിയും ഉയർത്തിപ്പിടിച്ച വിദുരരും രാധേയനും തെരുവോരങ്ങളിൽ അന്യരായ്‌ നോക്കിനിൽക്കുന്നു.)
ഇതു വ്യാസവിൽപ്പത്രം
പ്രിയ തൻ ശവദാഹപുകപോലെ
വേർതിരിഞ്ഞൊഴുകുന്ന ശവവണ്ടിപോൽ
വിതുമ്പിത്തിണർത്തോടിയെത്തുന്നു.
പോകുന്നു ഗാന്ധാരി
ഗോതമ്പുവിളകൾക്കു കാവലായ്‌
പോകുന്നു കുന്തി
കിഴക്കിൻ കുന്നിലേക്കായ്‌
വഴിവാണിഭക്കാർ പകുക്കുന്നു
പീലിത്തിരുമുടി-നീലനേത്രങ്ങൾ
ശ്യാമ വർണ്ണങ്ങളീ സാന്ധ്യമേഘങ്ങളും
ചൂടും തുടിപ്പും പാട്ടും പകുക്കുന്നു
രക്തക്കളങ്ങൾ കലിംഗങ്ങളെല്ലാ
മജഗണം കീറുന്നു പോർബന്തറിൽ
പിന്നെയും പകുക്കുന്നു കപിലവസ്തു
ബുദ്ധനൈരാശ്യ മന്ദസ്മിതങ്ങളിൽ
ജീർണ്ണിച്ചെരിഞ്ഞ വ്യാസമന്ത്രങ്ങളെല്ലാം
പകുക്കുന്നു ഗാന്ധാര പൗത്രർ
എത്തുന്നു ദ്രാവിഡസാനുക്കളിൽ
കൂട്ടും കിടങ്ങളുമശ്വത്ഥമാക്കളും
ജീവിതം തീരുന്നു രാമനാമങ്ങളിൽ
തീരുന്നു മാമ്പഴക്കാലവും
ആർത്തുപെയ്യുന്ന മഴയിലാർത്ത
നാദം ചിലമ്പിച്ചുടഞ്ഞ കണ്ണുകൾ
എത്തുന്നു മഥുരയിൽ
കബന്ധങ്ങൾ കാത്തുനിൽക്കും മുകുന്ദൻ
വേർപ്പിലും കൊടും താപവും
കൂടുവെച്ചൊഴിയുന്ന
മേട്ടിലെത്തുന്നു പാഞ്ചാലി
രോഗ ദാരിദ്ര്യ വ്യാധിതന്നാശ്വാസമായ്‌
ഇതു വ്യാസവിൽപ്പത്രം,
വായന തീർത്തന്ധരായ്‌ വീഴുന്നു
ന്യായാധിപർ, കേഴ്‌വിയില്ലാതെ
പിരിയുന്നു ജനത.
ശേഷപത്രത്തിനപ്പുറം നോക്കൂ
പിച്ച തെണ്ടാൻ പോയ വിദുര, രാധേയരിവർ
വാടകക്കാർ പോലെ പിരിയുന്നവർ
വ്യാസപിൻഗാമികൾ.
brinda

എനിക്ക്‌
പ്രണയത്തിന്റെ വെളിപാടുണ്ടായി.
അവൻ
ഗന്ധർവ്വലോകത്തിന്റെ
കാണാപ്പൂട്ടുകൾ തുറന്ന്‌
എന്നിലേക്കെത്തി
എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞുലഞ്ഞ്‌
എപ്പോഴും എന്റെ കൂടെ
അവൻ
ഇലപ്പച്ചയുടെ ഹരിതസാന്ദ്രത
ഹിമശേഖരത്തിന്റെ മോഹധവളിമ
മഴനൂലുകളുടെ ശാദ്വലസ്പർശം
പ്രണയോന്മാദത്തിന്റെ സൂര്യമകരന്ദം
അവൻ
ഇലയായങ്ങനെ....
ജലമായങ്ങനെ....
അവൻ പറഞ്ഞു
ഞാൻ നിനക്ക്‌
കുളിർ പകരുന്ന ഇളംകാറ്റ്‌
തേൻകണങ്ങൾ വർഷിക്കുന്ന
നനുത്ത മഴ
വൈശാഖരാത്രികളിലെ
വെണ്ണിലാക്കവിത
ഞാൻ നിന്നെ എത്രമാത്രം
സ്നേഹിക്കുന്നുവേന്ന്‌ എനിക്കറിയില്ല
നീ പ്രണയത്തിൽപ്പെട്ടിരിക്കുന്നു
എന്ന്‌ ഞാനറിയുന്നു
എങ്കിലും അത്‌ ഒരിക്കൽ മാത്രമെങ്കിലും
എന്നോടൊന്ന്‌ പറഞ്ഞുകൂടെ
എന്തെന്നാൽ പ്രപഞ്ചത്തിലെ
ഏറ്റവും ഇമ്പമുള്ള വാക്കാണ്‌
പ്രണയം
എന്റെ കാതുകൾ എന്നേ അതിന്‌
കാതോർത്തിരിക്കുന്നു
ഹൃദയം ഒരു പക്ഷിക്കുഞ്ഞിന്റേതെന്നപോൽ
മിടിച്ചുകൊണ്ടിരിക്കുന്നു
നാം പ്രണയബന്ധിതരാണ്‌
അതിനാൽ
പ്രിയപ്പെട്ടവളേ
നീ ജാലകമടച്ചിടരുത്‌
ഒരിക്കലും
എത്ര മഴ വന്നു നനച്ചുപോയാലും
എത്രവേനൽ വന്നു ചൂടേറ്റിയാലും
എത്ര ഇടിമിന്നലുകൾ വന്നു പൊള്ളിച്ചെന്നാകിലും
-ജാലകത്തിനപ്പുറം ഞാനുണ്ട്‌
അഴികളിൽ മുഖം ചേർത്ത്‌ നീ നിൽക്കുക
ഒന്നിനുമല്ലാതെ
വിരൽത്തുമ്പുകൊണ്ടൊന്നു
സ്പർശിക്കപോലും ചെയ്യാതെ
ഹൃദയം കൊണ്ട്‌ ഹൃദയത്തോട്‌
മിണ്ടുകമാത്രം ചെയ്തുകൊണ്ട്‌
മഴയിൽ തൂവാനമായിക്കൊണ്ട്‌
വെയിൽച്ചൂടിൽ വെണ്ണയായിക്കൊണ്ട്‌
ഇടിമിന്നലുകൾ പുളയ്ക്കുമ്പോൾ
പ്രണയം വാരിയിട്ടു
കണ്ണഞ്ചിപ്പിച്ചുകൊണ്ട്‌
ഞാൻ ജാലകത്തിനപ്പുറം
എനിക്കുവേണ്ടി
നീ ജാലകമടച്ചിടരുത്‌
പ്രണയജലത്തിൽ കുളിച്ചുതോർത്തി
പ്രണയം നുണഞ്ഞ്‌
പ്രണയത്തിൽ മയങ്ങി
നാമങ്ങനെ അനന്തകാലത്തോളം...
പക്ഷേ
അടച്ചിട്ട ജാലകത്തിനപ്പുറം
മിഴിപ്പീലിയിൽ മഞ്ഞുതുള്ളിയുമായി
ജന്മവ്യസനങ്ങളുടെ
നിരാലംബതയിൽ ഒറ്റപ്പെട്ട്‌
ജാലകവാതിലുകൾ
തുറക്കുന്നതും കാത്ത്‌
നിലാവലകളിലൂടെ
കാലൊച്ച കേൾപ്പിക്കാതെ
അരൂപിയായി
സ്വപ്നങ്ങളിൽ നിറഞ്ഞ്‌
അവനെപ്പൊഴും
എന്റെ കൂടെ...
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.