Friday, January 28, 2011



brinda
ഓമനക്കുട്ടി
രാവിലെ
ഒറ്റയ്ക്ക് നടക്കാനിറങ്ങി .

കാറ്റുകളുടെ
നിശബ്ദ തഴുകലും
തെളിഞ്ഞ മാനവും കണ്ട്‌
അവള്‍
മൂളിപ്പാട്ട് പാടാന്‍ തുടങ്ങി .

പാട്ട്
തൊണ്ട ക്കുഴിയോളം വന്നു
കിടങ്ങുകളിലെയ്ക് താണു പോയി .
അന്നു മുതല്‍
അവള്‍ക്ക്
തൊണ്ട വേദന തുടങ്ങി .

വഴിയിലൂടെ
കൃത്രിമ മുലകള്‍ ധരിച്ച
അമ്മയെന്ന് പറയ പെടാവുന്ന ഒന്ന്
ചത്ത മുയലിന്‍റെ കണ്ണുകളുള്ള
ഒരു ചെറിയ പെണ്‍കുട്ടിയെ
തുടലില്‍ പിടിച്ച്
സ്റ്റൈലില്‍ നടന്നു .

വഴി മാറാന്‍
ഓമനക്കുട്ടി
ഒരു കിടങ്ങ് ചാടി ക്കടന്നു
അവളുടെ കാല്‍
ഉളുക്കി .

കാലു നന്നാക്കി ക്കൊടുത്ത
വൈദ്യന്‍
ഫീസായി ഉമ്മ ചോദിച്ചു .

അപ്പോഴാണ്‌
അവള്‍ക്ക്
താനൊരു ആകാശ മാണെന്നും
കൊള്ളി മീനുകള്‍ പായുന്നുന്ടെന്നും
മനസ്സിലായത് .

മരണപ്പെട്ടുപോയ വയലുകളെ പ്പോലെ
ശിരസ്സറ്റ കുന്നുകളെ പ്പോലെ
തൊണ്ട വേദനയുള്ള
കാലുളുക്കിയ ഓമനക്കുട്ടി
വഴുക്കലുള്ള പാറമേല്‍
അള്ളിപിടിച്ച് കയറാന്‍ തുടങ്ങി .

പിന്നീട്
അവള്‍
പാരസെറ്റമോള്‍ ഭക്ഷണ മാക്കി .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.