Wednesday, May 27, 2009


ഒരു മഹാനായ ശാസ്ത്രചിന്തകന്റെ(
CharlesDarvin 1809) ഇരുന്നൂറാം ജന്മദിനവും
ഒരുമഹത്തായ ശാസ്ത്രചിന്തയുടെ ഓര്‍മ്മ(On the origin of
specis-1859)പുതുക്കലും ഒരു മഹോന്നതമായ സാമൂഹിക ചിന്തയുടെ(Hind swaraj of
Mahtma Gandhi 1909)ശതാബ്ദിയും,
2009 ല്‍ നാം ആഘോഷിക്കുന്നു.ശാസ്ത്രമായാലും സാമൂഹിക
ചിന്തയായാലും മൂല്യാധിഷ്ടിതമാകണം.ഒപ്പം മനുഷ്യനന്മയെ
ലക്ഷ്യമാക്കുന്നതും,രാഷ്ട്രപുരോ
ഗതിയ്ക്ക് ഉതകുന്നതും ആകണം.

സഫലമായ ഒരു ജന്മവും,സാര്‍ത്ഥകമായൊരു ജീവിതവു
ം എല്ലാവരുടേയും
സ്വപ്നമാണ്.സ്വന്തം ജീവിതം സഹജീവികള്‍ക്കും സമൂഹത്തിനും
ഉപകാരപ്രദമാകുമ്പോഴാണ് അതു സഫലവും
സാര്‍ത്ഥകവുമാകുന്നത്.മഹാത്മഗാ
ന്ധിയുടെയും,മാര്‍ട്ടിന്‍ ലൂഥര്‍
കിങ്ങിന്റെയും ജീവിതം ഇത്തരത്തിലുള്ളതാണ്.അര്‍ത്ഥപൂര്
‍ണ്ണമായൊരു
ആത്മീയ തീര്‍ത്ഥയാത്രയായിരുന്നു മഹാത്മജീയുടേത്. സ്വന്തം ജീവിതം സമൂഹ
നന്മയുക്കുവേണ്ടിയും,രാജ്യത്തി
ന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയും അദ്ദേഹം
നീക്കിവച്ചു.സമസ്ത ലോകത്തിന്റെയു
ം സുഖമെന്ന ഭാരതീയദര്‍ശനത്തിന്റെ
ആധുനിക കണ്ണിയായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ വികസന സ്വപ്നത്തി
ന്റെരൂപരേഖയാണ് ഹിന്ദ് സ്വരാജ് എന്നപുസ്തകം.

ഇന്നത്തെ തലമുറയ്ക്ക് ഇത്തരം ചിന്തകള്‍ അന്യമായിത്തീര്‍ന്നി
രിക്കുന്നു.
ആധുനിക വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്ര വികസനത്തിനുപകരം,
സ്വന്തമായൊരു ജോലിയെന്ന ലക്ഷ്യത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്.
സ്വന്തം സുഖസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്ന ഏക ലക്‌ഷ്യമാണ്‌ ‍.ഇന്ന്
മിക്ക വിദ്യാഭ്യാസപദ്ധതികള്‍ക്കും വിദ്യാഭ്യാസ അധികൃതര്‍ രൂപം
കൊടുത്തിട്ടുള്ളത്. വിദ്യാഭ്യാസം ഇത്തരം പരിമിതമായ ലക്‌ഷ്യം
വച്ചുള്ളതാണ്. ജീവിതത്തിലും ജോലിയിലും സന്തോഷവും സമാധാനവും
നഷ്ടപ്പെടുത്താനേ,ഇത്തരംവിദ്യാ
ഭ്യാസ പദ്ധതികള്‍ ഉപകരിയ്ക്കൂകയുള്ളു.
ഒരുജോലിയില്‍ നിന്നും മറ്റൊരുജോലിയിലേയ്ക്കുള്ള ചാഞ്ചാട്ടത്തില്‍
അവനു നഷ്ടമാകുന്നത് സമാധാനപരമായ ജീവിതമാണ്.വിവര
സാങ്കേതിക മേഖല ഇതിന് ഉദാഹരണമാണ്.

വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം മനുഷ്യന്റെ പൂര്‍ണ്ണതയുടെ പ്രകാശമാണ്.
ഈശ്വരാംശത്തിന്റെ ബഹിര്‍സ്ഫുരണമാണ്; നന്മയുടെ പ്രകാശനം,ആ വെളിച്ചം
ലഭിച്ചാല്‍ മാത്രമേ,വിദ്യാഭ്യാസം സമൂഹ നന്മയ്ക്ക് ഉപകരിയ്ക്കുകയുള്ളു.


ഓരോരുത്തരുടേയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജവും കര്‍മ്മകുശലതയും
കാര്യക്ഷമതയും പുറത്തുവരണമെങ്കില്‍ അത്തരം സമഗ്ര
വികസനം ലക്‌ഷ്യം വച്ചുള്ള വിദ്യാഭ്യാസം പദ്ധതികള്‍നമുക്ക് ഉണ്ടാവണം. സുഷുപ്തിയിലാണ്ടു കിടക്കുന്ന സൂക്ഷ്മഭാവങ്ങളെ തൊട്ടുണര്‍ത്തുന്നതാകണം നമ്മുടെ
വിദ്യാഭ്യാസ പദ്ധതികള്‍. പഠനവു
പരിശീലനവും പൂര്‍ണ്ണ വികസന ലക്‌ഷ്യം വച്ചുള്ളതാകണം.
ഓരോ വിദ്യാഭ്യാസ പദ്ധതിയ്ക്കും മഹത്തായ ഒരു ലക്‌ഷ്യമുണ്ടാകണം .മഹാഭാരത യുദ്ധം
ലക്‌ഷ്യം വച്ചുള്ള ഒരുപഠന പരിശീലനപദ്ധതി വ്യാസമഹര്‍ഷിയാണ് പാണ്ഡവരിലും
കൌരവന്മാരിലും നടപ്പിലാക്കിയത്.


പങ്കുവയ്ക്കലിലെ പുണ്യം

പങ്കുവയ്ക്കുകയെന്നതു പൌരാണികമായ പ്രക്രിയയാണ്.ഭിക്ഷയായി ലഭിച്ചത്
എന്തെന്നറിയാതെയുള്ള കുന്തീമാതാ
‌‌‌‌വിന്റെ പരാമര്‍ശമാണ് പാഞ്ചാലിയ്ക്ക്
അഞ്ചുഭര്‍ത്താക്കന്മാര്‍ ഉണ്ടാകാനിടയാക്കിയത്.
പാണ്ഡവന്മാര്‍ അഞ്ചുപേരും കരുത്തിലും കര്‍മ്മകുശലതയിലും
ഇഞ്ചോടിഞ്ചു സമര്‍ത്ഥരുമായിരുന്നു.


സ്വന്തം കഴിവുകളും നൂതനനങ്ങളായ ആശയങ്ങളും മറ്റുള്ളവരുമായി
പങ്കുവയ്ക്കുന്നത് ആധുനികമാനേജ്മെന്റിന്റെ വളരെ
പ്രധാനപ്പെട്ടകാര്യമാണ്. ഒഴുകുന്
ന ജലത്തിനേ പരിശുദ്ധിയുണ്ടാവുകയുള്ളു.
കെട്ടിക്കിടക്കുന്നജലം മലിനമായിരിക്കും. നിരന്തരമായ
ആശയവിനിമയം സ്വയംവളരാനും വികസിക്കാനും സഹായിക്കുന്ന ഇത്തരം
ആളുകള്‍ക്കേ, മറ്റുള്ളവരെ നേര്‍
വഴിക്ക് നയിക്കാന്‍ആവുകയുള്ളു.


മുന്‍പേ പറക്കുന്ന പക്ഷി

മറ്റുള്ളവരെ നയിക്കാനും വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അത്യാവശ്യം
നിയന്ത്രിച്ചു നിര്‍ത്താനുമുള്ള കഴിവുകള്‍ സ്വാഭാവികമായി നമുക്ക്
ലഭിച്ചിട്ടുള്ളതാണ്. ഈ നേതൃത്വപാ
ടവം മനുഷ്യരിലും,മൃഗങ്ങളിലും ഒരുപോലെ
കാണാവുന്നതാണ്. മുന്‍പേ നടക്കുന്ന ഗോവു, തന്റെപിന്‍പേ നടക്കുന്ന
മറ്റു ഗോക്കളെ, നയിക്കുന്ന പോലെയു
ള്ള പാടവം നല്‍കുന്നത് പ്രകൃതിയു
ടെ അനുഗൃഹം കൊണ്ടാണ്.

മുന്‍പേ പറക്കുന്ന പക്ഷികളെക്കുറി
ച്ചും നമ്മള്‍ കേട്ടിട്ടുണ്ട്.ഇവയൊക്കെ പതി
രില്ലാത്ത പഴഞ്ചൊല്ലുകളാണ്.എന്
നാല്‍മനുഷ്യനിലും മൃഗങ്ങളിലും ഒരുപോലെ കാണാവുന്ന
ഈകഴിവുകള്‍ മനുഷ്യന്‍വിവേചനബുദ്
ധിയോടെയാണ് ഉപയോഗിക്കുന്നത്.ഇതവനെ
യുക്തമായ തീരുമാനമെടുക്കാനും മറ്റുള്ളവരെ ലക്‌ഷ്യസ്ഥാനങ്ങളിലേക്ക്‌
നയിക്കുവാനും പ്രാപ്തനാക്കുന്നു.

പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും അവയ്ക്കു പരിഹാരം കാണാനും
സഹായിക്കുന്നു.മഹാഭാരതയുദ്ധത്തി
ല്‍ ശ്രീകൃഷ്ണനും,ഭീഷ്മരും.ധൃതരാഷ്ട്രരും
കര്‍ണ്ണനുമൊക്കെ ഈ നേതൃത്വപാടവം പ്രകടിപ്പിച്ച മഹാത്മാരാണ്.


ഉത്തരവാദിത്ത്വമില്ലാത്ത അധികാരം


അധികാരം നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഉത്തരവാദിത്വമോ? അത് പര
മാവധി ഒഴിവാക്കാന്‍ ശ്രമിക്കയും ചെയ്യുന്നു.ഉത്തരവാദിത്വമില്ലാ
ത്ത
അധികാരം കുരങ്ങന്റെ കൈയ്യില്‍
പൂമാല കൊടുത്ത പോലെയാണ്. ഉത്തരവാദി
ത്വമില്ലാത്തവര്‍ക്ക് അധികാരം
നല്‍കിയാല്‍, കരിമ്പിന്തോട്ടത്തി
ല്‍ കയറിയ ആനയെപ്പോലെ അവര്‍ എല്ലാം
തകര്‍ത്ത് തരിപ്പണമാക്കുന്നത് കാണാം! അച്ചടക്കവും അനുസരണയും
ആനയ്ക്ക് അന്യമായിരിക്കും. ഉത്
തരവാദിത്വമില്ലാത്തവരുടെ കൈയ്യിലെ അധി
കാരമാണ്,ഒരു രാജ്യത്തിന്റെ ശാപം. അതു ഉള്ളില്‍ നിന്നും ഉയര്‍ന്ന് വരണം
കുടുബത്തില്‍ അതിനുവേണ്ടുന്ന പരിപോഷണം ലഭിക്കണം.വിദ്യാലയങ്ങളില്‍
നിന്നും വളര്‍ന്നു വികസിക്കുന്ന ഉത്തരവാദിത്വബോധം സ്വന്തം കര്‍മ്മ രംഗ
ത്തും,പൂര്‍ണ്ണത പ്രാപിക്കാന്‍ അത്യന്താപേക്ഷിതമാണ്.

സഫലമീയാത്ര

ഫലം കാംക്ഷിക്കതെയുള്ള ഫലസിദ്ധി അതൊരു അപൂര്‍വ്വ ബഹുമതിയാണ്.
സ്വന്തം കര്‍മ്മത്തില്‍ മാത്രം,ശ്രദ്ധിച്ചാല്‍ മതി.ഫലം താനെ വന്നു കൊള്ളും!


> ഓരോരുത്തരുടേയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജവും കര്‍മ്മകുശലതയും കാര്യക്ഷമതയുംപുറത്തുവരണമെങ്കി
ല്‍ അത്തരം സമഗ്ര വികസനം ലക്‌ഷ്യം വച്ചുള്ള വിദ്യാഭ്യാസ പദ്ധതികള്‍നമുക്ക് ഉണ്ടാവണം.സുഷുപ്തിയിലാണ്ടു കിടക്കുന്ന സൂക്ഷ്മഭാവങ്ങളെ തൊട്ടുണര്‍ത്തുന്നതാകണം നമ്മുടെ വിദ്ധ്യാഭ്യാസപദ്ധതികള്‍. പഠനവുപരിശീലനവും പൂര്‍ണ്ണ വികസന ലക്‌ഷ്യം വച്ചുള്ളതാകണം .

> മുന്‍പേ പറക്കുന്ന പക്ഷി
>
>മറ്റുള്ളവരെ നയിക്കാനും,വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അത്യാവശ്യം
> നിയന്ത്രിച്ചുനിര്‍ത്താനുമുള്ള കഴിവുകള്‍ സ്വാഭാവികമായി നമുക്ക്
> ലഭിച്ചിട്ടുള്ളതാണ്.ഈ നേതൃത്വ പാ
ടവം മനുഷ്യരിലും,മൃഗങ്ങളിലും ഒരുപോലെ കാണാവുന്നതാണ്.മുന്‍പേനടക്കുന്ന ഗോവു,b തന്റെ പിന്‍പേ നടക്കുന്ന മറ്റുഗോക്കളെ, നയിക്കുന്ന
പോലെയു
ള്ള പാടവം നല്‍കുന്നത് പ്രകൃതിയുടെ അനുഗൃഹം കൊണ്ടാണ്.
>
> മുന്‍പേപറക്കുന്നപക്ഷികളെക്കുറി
ച്ചും നമ്മള്‍ കേട്ടിട്ടുണ്ട്.ഇവയൊക്കെ പതി
> രില്ലാത്ത പഴഞ്ചൊല്ലുകളാണ്.എന്
നാല്‍മനുഷ്യനിലും,മൃഗങ്ങളിലും,ഒരുപോലെകാണാവുന്ന ഈകഴിവുകള്‍,മനുഷ്യന്‍വിവേചന ബുദ്ധിയോടെയാണ് ഉപയോഗിക്കുന്നത്.ഇതവനെ
> യുക്തമായ തീരുമാനമെടുക്കാനും മറ്റുള്ളവരെ ലക്‌ഷ്യസ്ഥാനങ്ങളിലേക്ക്‌
> നയിക്കുവാനും പ്രാപ്തനാക്കുന്നു.


ഈച്ചകളും, ഉറുമ്പുകളും, അവയുടെ നിലനില്പിനുവേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അത്ഭുതമായ കാഴ്ച ചിന്താര്‍ഹമാണ്.
ആ പ്രാണികള്‍ക്ക് പ്രേരകമാവുന്ന ശക്തി ആരാണ് നല്‍കിയത്‌
? മനുഷ്യനെക്കാളും സേവന സന്നദ്ധരായി,ഈ ഉറുമ്പുകള്‍ക്ക് അത്തരം തിരിച്ചറിവ് കിട്ടുന്ന ഇടം, എവിടെ നിന്നാണ്? ഒരു തരത്തില്‍ ഇത്തരം ത്യാഗം കാണിച്ചുകൊടുക്കുന്ന നേതൃത്വം ഉറുമ്പുകള്‍ക്കുണ്ടോ? ഉറുമ്പുകളുടേയും,ഈച്ചകളുടേയും കൂട്ടത്തില്‍, ഒരു നേതൃത്വ നിര ഉണ്ട്. അവകള്‍ ഉണ്ടാക്കുന്ന മൂളിച്ചകളും ശബ്ദവും കേട്ട് അര്‍ത്ഥം കല്പിക്കാനാവുമോ?

സൈനികര്‍ക്ക് നേതൃത്വം നല്‍കുന്ന സൈന്യാധിപനെപ്പോലെ ഈ പ്രാണികളി
ലും ചില മൂപ്പന്മാര കാണാവുന്നതാണ്.കാട്ടുമൃഗങ്ങളുടെ ഗ്രൂപ്പില്‍ ഉള്ള
കാട്ടുപോത്തുകളിലോ,മീന്‍ വര്‍ഗ്ഗമായ വമ്പന്‍സ്രാവുകളിലോ ഇതൊന്നും
കാണുന്നില്ലെന്നുള്ളതാണ് അതിശയിപ്പിക്കുന്ന വസ്തുത! Dr.Gardner അദ്ദേഹത്ത്തിന്റെ
ഗവേഷണത്തില്‍ തെളിയിക്കുന്നത് ചില കണക്കു ശാസ്ത്രജ്ഞന്മാരെപ്പോലെ
വളരെ കൃത്യമായിട്ടാണ് ഈ ജീവികള്‍ അവരുടെ, ഉള്ളറിവ്‌ പ്രകടമാക്കുന്നതെന്നാണ്‌.
തേനീച്ചകളുടെ നിരകളില്‍,തേനീച്ചകള്‍ തമ്മിലുണ്ടാവുന്ന പോരുകള്‍ നിയന്ത്രിക്കാന്‍ സേനാധിപന്മാരെപ്പോലെ, ചില ഈച്ചകളെ ശ്രദ്ധിച്ചാല്‍ കാണാ
വുന്നതാണ്.ഈ തേനീച്ചകളിലുള്ള മറ്റൊരു വിശേഷത,ആണ്‍ തേനീച്ചകള്‍
പെണ്‍ തേനീച്ചകളുമായി ഇണ ചേരാന്‍ നോക്കാതെ, പെണ്‍ ഈച്ചകള്‍ ഇടുന്ന
മുട്ടകള്‍ തിന്നുതീര്‍ക്കുകയുംചെയ്യുന്നത് കൌതുകകരമായ കാഴ്ച്ചയാണ്.
എന്നാല്‍ പെണ്‍ ഈച്ചകള്‍ക്ക്‌ സ്വാഭാവികമായി ,ആണ്‍ ഈച്ചകളുമായിട്ടുള്ള
സംസര്‍ഗ്ഗം ഇല്ലാതെ വംശപരമ്പരകളെ നിലനിര്‍ത്താനാവുമെന്നതാണ്!
ഈരസകരമായ ചരിത്രം,റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന
Evolutionary biology എന്നഗ്രന്ഥത്തില്‍ പറയുന്നുണ്ടെന്ന്, The Daily Telegraph എന്ന
പത്രം റിപ്പോര്‍ട്ടുചെയ്യുന്നു.
ദൈവചിന്തനം
ദൈവം ഒന്നേയുള്ളു അവന്‍ അരൂപിയായും,സര്‍വ്വ തന്ത്രവ്യാപിയായും
പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഉപദ്രവം
മറ്റുള്ളവര്‍ക്കു ഉപദ്രവ കാരണമായിത്തീരുന്ന ചിന്തയിലും പ്രവര്‍ത്തിയിലും
ഏര്‍പ്പെടാതിരിക്കണം.സംസാരത്തിലും നോട്ടത്തിലും മിതത്വം പാലിക്കണം.
അതല്ലാതെ ചിന്തകൊണ്ടും ,പ്രവര്‍ത്തികൊണ്ടും,സംസാരം കൊണ്ടും,നോട്ടം
കൊണ്ടും മറ്റുള്ളവരെ ഉപദ്രവിക്കുന്നവരാണെങ്കില്‍ അവനെ വിഷപ്പാമ്പിനെ
യെന്നോണം മറ്റുള്ളവര്‍ കൂട്ടത്തില്‍ നിന്നും അകറ്റി നിര്‍ത്തണം.

ശ്രീനാരായണ ഗുരു രചിച്ച 'ദൈവദശക'ത്തിലെ ശ്ലോകവും ദൈവചിന്തനവും
ഉദ്ധരിച്ചുകൊണ്ട് ഈചെറു ലേഖനം അവസാനിപ്പിക്കുന്നു.
“ആഴിയുംതിരയും കാറ്റും
മാഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം”

BACK

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.