Saturday, August 7, 2010


a q mahdi

ലോസ്‌ ഏഞ്ചൽസ്‌, സാൻഫ്രാൻസിസ്കോ വഴി മട­ക്ക­യാത്ര

ഇന്നു ജൂലൈ 7 വ്യാഴാ­ഴ്ച­യാ­ണ്‌, അമേ­രി­ക്ക­യി­ലെ­ത്തി­യിട്ട്‌ 15 ദിവസം തിക­യു­ന്നു.
രാവിലെ ഞങ്ങൾ സാൻഡീഗോ എന്ന ഒരു സ്ഥല­ത്തേയ്ക്ക്‌ പോവു­ക­യാ­ണ്‌. അവിടെ സീവേൾഡ്‌ എന്ന വളരെ വലി­യൊരു വാട്ടർ തീം പാർക്ക്‌ സന്ദർശ­ന­മാണ്‌ ലക്ഷ്യം. ലോസ്‌ ഏഞ്ചൽസിൽ നിന്നും രണ്ടു­മ­ണി­ക്കൂർ വഴി­ദൂ­ര­മുണ്ട്‌ സാൻഡീഗോ­യി­ലേ­യ്ക്ക്‌.
ബസ്സിൽ ഞങ്ങൾ പുറ­പ്പെ­ട്ടു. ഇന്നലെ ഞങ്ങൾ സന്ദർശിച്ച യൂണി­വേ­ഴ്സൽ സ്റ്റുഡി­യോ­യ്ക്ക­ടു­ത്തൂ­കൂടിയാണ്‌ ഇവി­ടേ­യ്ക്കുള്ള വഴി­യും.
സീവേൾഡി­ലേ­യ്ക്കുള്ള യാത്രാ­മദ്ധ്യേ ഇട­യി­ലൊ­രി­ടത്ത്‌ വളരെ ആകർഷ­ണീ­യ­മായ ഒരു ബീച്ച്‌ സൈഡ്‌ സന്ദർശി­ക്കാൻ ഞങ്ങൾക്ക­വ­സരം തന്നു; കുറേ സമയം ഞങ്ങ­ള­വിടെ ചില­വഴി­ക്കു­കയും ചെയ്തു.
ഒരു നൂറ്റാ­ണ്ടി­നു­മുമ്പു പണിത വലി­യൊരു കടൽപ്പാ­ല­മുണ്ട്‌ ഇവിടെ, അധി­ക­ഭാ­ഗവും മരം­കൊണ്ടു പണിത ഒന്ന്‌. രണ്ടു­മൂന്ന്‌ വാഹ­ന­ങ്ങൾക്ക്‌ സഞ്ച­രി­ക്കാ­നുള്ള വീതി­യും, മദ്ധ്യ­ത്തിൽ ചെറിയ ഒരു റെയിൽപ്പാ­ത­യു­ം കാണാം. ഒരുകാലത്ത്‌ ആഴ­ക്ക­ട­ലിൽ നങ്കൂ­ര­മിട്ടു കിട­ക്കുന്ന കപ്പ­ലു­ക­ളിൽ നിന്ന്‌ വലിയ പത്തേമാ­രി­ക­ളി­ലൂടെ ചര­ക്കി­റ­ക്കാൻ വേണ്ടി നിർമ്മി­ച്ച­താണ്‌ ഈ കടൽപ്പാ­ലം. കാലം മാറു­ക­യും, പുതി­യ­പു­തിയ ചര­ക്കി­റക്ക്‌ സമ്പ്ര­ദാ­യ­ങ്ങൾ രൂപ­പ്പെ­ടു­കയും ചെയ്ത­പ്പോൾ ഈ കടൽപ്പാലം തീർത്തും പ്രവർത്ത­ന­ര­ഹി­ത­മാ­യി. അടുത്ത സിറ്റി­യായ സാൻഫ്രാൻസിസ്കോ
ഇതി­നകം വലി­യൊരു തുറ­മു­ഖ­ന­ഗ­ര­മായി വിക­സിക്കുകയും ചെയ്തു.
പണ്ടേ ­പ്ര­വർത്തനം അവ­സാ­നി­പ്പിച്ച്‌ നിർജ്ജീ­വ­മായി എങ്കിലും ഈ ഭംഗി­യുള്ള കടൽപ്പാ­ലം, അനാ­ഥാവ­സ്ഥ­യി­ലാ­വാതെ ഇന്നും ഭംഗി­യായി സംര­ക്ഷി­ക്ക­പ്പെ­ടു­ന്നു. നമ്മുടെ പഴ­യ­കാല വാണി­ജ്യ­പ്ര­താ­പ­ങ്ങ­ളുടെ കേന്ദ്രസ്ഥാന­മാ­യി­രുന്ന ആല­പ്പു­ഴ­യിലെ തകർന്നു­വീ­ഴാൻ കാത്തു­നിൽക്കുന്ന കടൽപ്പാ­ല­ത്തെ­പ്പറ്റി ഞാൻ വെറുതേ ഓർത്തു­പോ­യി. മുൻകാല ഐശ്വ­ര്യ­ങ്ങ­ളുടെ ഒരു പ്രേത­പ­ഞ്ജരം പോലെ, ദയ­നീ­യാ­വ­സ്ഥ­യി­ല­ക­പ്പെട്ട നമ്മുടെ ആ കടൽപ്പാലം വള­രെ­കാലം ഒരു സംര­ക്ഷ­ണവും ശുശ്രൂ­ഷ­യു­മി­ല്ലാതെ നിന്ന,​‍്‌ ഒടുവി­ലത്‌ സ്വയം തകർച്ചയെ നേരി­ടു­മ്പോൾ, ഒരു നൂറ്റാ­ണ്ടു ­പി­ന്നി­ട്ടി­ട്ടും യൗവ്വനം നഷ്‌­ടപ്പെടാത്ത­മ­ട്ടിൽ നില­നിൽക്കുന്ന അമേ­രി­ക്ക­യിലെ കാലി­ഫോർണി­യൻ തീരത്തെ ഈ കടൽപ്പാ­ലം, തെല്ലൊ­ര­സൂ­യ­യോടെയാണ്‌ ഞാൻ നോക്കി­ക്ക­ണ്ട­ത്‌.
ഈ പാല­ത്തിന്റെ കട­ല­റ്റത്ത്‌ റസ്റ്റ­റന്റു­കളും ഷോപ്പിങ്ങ്‌ സെന്റ­റു­ക­ളു­മു­ണ്ടാ­യി­രു­ന്നു. വളരെ ആകർഷ­ണീ­യ­മായ ഒരു ടൂറിസ്റ്റ്‌ സ്പോട്ട്‌ ആക്കിമാറ്റി­യി­രി­ക്കു­കയാണ്‌ അധി­കൃ­തർ ഇന്നീ മര­പ്പാ­ലം.
കട­ലിൽ ചൂണ്ട­യിട്ടു മൽസ്യം പിടി­ക്കുന്ന നിര­വ­ധി­പേരെ ഞാന­​‍ിവിടെ കണ്ടു. ഈ ഹോബി­യു­ള്ള­വ­രുടെ സൗക­ര്യ­ത്തി­നാ­യി, യന്ത്ര­ച്ചൂ­ണ്ടയും മറ്റ­നു­ബ­ന്ധ­ഉ­പ­ക­ര­ണ­ങ്ങ­ളും, ചൂണ്ട­യിൽ കോർക്കുവാൻ പാക­ത്തി­ലുള്ള ഇര­മൽസ്യ­ങ്ങ­ളു­മൊക്കെ വിൽക്കുന്ന വലി­യൊരു സ്റ്റാളും ഇവിടെ പ്രവർത്തി­ക്കു­ന്നു­ണ്ട്‌.
മദ്ധ്യ­വ­യ­സ്‌­ക­യായ ഒരു മദാ­മ്മ­യുടെ ചൂണ്ട­യിൽ കോർത്ത സാമാന്യം വലി­യൊരു മത്സ്യം, ചൂണ്ട­ച്ച­ര­ടിൽ കിട­ന്നു­പി­ടയ്‌­ക്കു­ന്നത്‌ ക്യാമ­റ­യിൽ പകർത്താൻ അവർ സ്വയം പോസ്‌ ചെയ്ത്‌ തരി­കയും ചെയ്തു. ചൂണ്ടക്കാർ പിടിച്ച,​‍്‌ വെള്ളം നിറച്ച ചെറിയ പ്ളാസ്റ്റിക്‌ ടാങ്കു­ക­ളിൽ സൂക്ഷി­ച്ചി­രുന്ന മൽസ്യ­ങ്ങൾ പിടച്ചുതു­ള്ളു­ന്നതും കാണാൻ രസ­മു­ണ്ട്‌.
അവി­ടെ, കടൽപ്പാ­ല­ത്തി­ലൂടെ സമു­ദ്ര­ഭാ­ഗ­ത്തേയ്ക്ക്‌ നട­ക്കവേ, പാല­ത്തിന്റെ ഒരു വശത്ത്‌ അൽപ്പം താഴ്ന്ന ഒരു ഭാഗത്തെ മണൽപ്പ­ര­പ്പിൽ ഇരി­ക്കുന്ന ഒരു യാച­കനെ കണ്ടു. അയാൾ, മുമ്പിൽ ഒരു നീല പ്ളാസ്റ്റിക്‌ പായയും വിരി­ച്ചി­രു­ന്നു. ആ പായ­യിൽ കുറേ നാണ­യ­ങ്ങൾ ചിത­റി­ക്കി­ട­ക്കു­ന്നു. വശത്ത്‌ അയാ­ളൊരു ചെറി­യ­ബോർഡും ഉറ­പ്പി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. വടി­വി­ല്ലാത്ത അക്ഷ­ര­ങ്ങ­ളിൽ ബോർഡിൽ ഇങ്ങിനെ എഴു­ത­പ്പെ­ട്ടി­രു­ന്നു, `ചഋഋഉ ആഋഋഞ്ഞ, ണഒഥ ഘകഋ.` `ബിയർ കുടി­ക്കാൻ പോലും പൈസ­യി­ല്ല, പറ­യു­ന്നതു സത്യ­മാണ്‌` എന്ന­താണീ നാലു­വാ­ക്കു­ക­ളുടെ അയാ­ളു­ദ്ദേ­ശിച്ച അർത്ഥ­മെ­ന്നു തോന്നു­ന്നു.
കഴിഞ്ഞ 16 ദിവ­സത്തെ യാത്ര­യ്ക്കി­ട­യിൽ നയാ­ഗ്ര­യിൽ കണ്ട ഒരു തെരുവ്‌ സംഗീ­ത­ക്കാ­ര­നാ­യി­രു­ന്നു, ഞാൻ അമേ­രി­ക്ക­യിൽ കണ്ട ആദ്യയാച­കൻ. രണ്ടാ­മത്തെ ആൾ ഈ മണൽപ്പ­ര­പ്പി­ലി­രി­ക്കുന്ന മദ്ധ്യ­വ­യ­സ്ക­നും.
ഏഷ്യൻ രാജ്യ­ങ്ങ­ളി­ലാണ്‌ ലോകത്ത്‌ ഏറ്റവും കൂടു­തൽ യാച­ക­രുള്ള­തെന്ന്‌ പറ­യ­പ്പെ­ടു­ന്നു. എന്നാൽ കഴിഞ്ഞ യൂറോപ്പ്‌ യാത്ര­യ്ക്കി­ടെ­ സ്വി­റ്റ്സർലന്റ്‌ ഒഴികെ, മറ്റു­രാ­ജ്യ­ങ്ങ­ളി­ലൊക്കെ തെരുവ്‌ യാച­കരെ ധാരാളം കണ്ടു­മു­ട്ടി­യി­രു­ന്നു. ലണ്ട­നി­ലാണ്‌ യൂറോ­പ്പിൽ ഏറ്റവും അധികം ഭിക്ഷ­ക്കാരെ കാണാ­നി­ട­വ­ന്ന­ത്‌. പല സബ്ബ്‌വേയ്‌­ക്ക­രി­കി­ലും, ട്യൂബ്‌റെ­യി­ലിന്റെ അണ്ടർഗ്രൗണ്ട്‌ പാസ്സേ­ജി­ലു­മൊക്കെ ഏതെ­ങ്കിലും സംഗീ­ത­ ഉ­പ­ക­ര­ണം പ്ളേ ചെ­യ്തു­കൊ­ണ്ട്‌, പഴ­യ­കാല ഹിപ്പി­ക­ളെ­പ്പോലെ താടിയും മുടിയും നീട്ടി വളർത്തി­യ, മുഷി­ഞ്ഞ­വേ­ഷ­ധാ­രി­ക­ളായ യാച­കരെ കണ്ടു. പടി­ഞ്ഞാ­റൻ ദേശ­ങ്ങ­ളിലെ യാച­ക­രാരും വെറുതെ കൈനീ­ട്ടു­ക­യ­ല്ല, ഒരു അവ­ശ­ക­ലാ­കാ­ര­നെ­പ്പോലെ ഏതെ­ങ്കിലും സംഗീത ഉപ­ക­രണം പ്രവർത്തി­പ്പിക്കു­ക­യോ, പാട്ടു­പാ­ടു­കയോ ചെയ്തു
­കൊ­ണ്ടാ­ണ്‌, സഹാ­യ അ­ഭ്യർത്ഥന നട­ത്തി­യി­രു­ന്ന­ത്‌.
മ­ണൽപ്പ­ര­പ്പിൽ കണ്ട യാച­കൻ, അയാൾക്കും ഉണ്ടാ­യി­രുന്നു വളർന്ന താടിയും തല­മു­ടി­യും, തന്റെ നാണ­യ­പ്പാ­യ­യിൽ കുനിഞ്ഞ്‌ നിന്ന്‌ അതു­വ­രെ­യുള്ള നാണ­യ­ങ്ങൾ പെറു­ക്കി­ക്കൂ­ട്ടു­ക­യാ­യി­രു­ന്നു. ആ സമ­യത്ത്‌ മൂപ്പ­ര­റി­യാ­തെ, പിന്നിൽ ഉറ­പ്പി­ച്ചി­രുന്ന ബോർഡി­ലെ ­അക്ഷരങ്ങൾ കൂടി കിട്ടും­വിധം ഞാൻ ക്യാമറ ക്ളിക്ക്‌ ചെയ്തു. ഒരു അപൂർവ്വ ഫോട്ടോ ലഭിച്ച സന്തോ­ഷ­ത്തിൽ ഞാൻ, രണ്ടു­ഡോ­ളർ അയാൾക്ക്‌ നൽകു­കയും ചെയ്തു.
ബിയർ വാങ്ങാൻ പൈസ­യില്ല എന്ന്‌ പറഞ്ഞ്‌ കേൾക്കു­മ്പോൾ നാട്ടിലെ രീതി­വച്ച്‌ നാം കരു­തു­ക, ആളൊരു കടുത്ത മദ്യ­പാനി ആണ്‌ എന്നാ­വും. ബിയർ എന്ന­ത്‌, ഒരു പാശ്ചാ­ത്യ­ദേ­ശത്തും മദ്യ­ത്തിന്റെ പട്ടിക­യിൽപെ­ടു­ന്നി­ല്ല. മിനറൽ വാട്ട­റിന്‌ ബിയ­റി­നേ­ക്കാൾ വില­യുണ്ട്‌, ഇവി­ട­ങ്ങ­ളിൽ. ദാഹം തീർക്കാ­നു­ത­കുന്ന ഒരു പൊതു­പാ­നീ­യ­മാ­യിട്ടേ അവർ ബിയ­റിനെ കരു­തു­ന്നു­ള്ളു.
നയാ­ഗ്ര­യിൽ ഞാൻ കണ്ട ആദ്യ അമേ­രി­ക്കൻ യാച­ക­നെ­പ്പറ്റി രസ­ക­ര­മായ ഒരനു­ഭ­വ­മു­ണ്ടാ­യത്‌ ഓർമ്മ­യി­ലി­പ്പോ­ഴു­മു­ണ്ട്‌.
തടാക­ത്തി­ലൂടെ വെള്ള­ച്ചാ­ട്ട­ത്തി­ന­ടു­ത്തേ­യ്ക്ക്‌ ബോട്ട്സവാരി ടിക്ക­റ്റു­മെ­ടുത്ത്‌ തങ്ങ­ളുടെ ഊഴ­ത്തി­നായി ഞങ്ങൾ ഓരോ­രു­ത്തരും കാത്തു­നിൽക്കു­ക­യാ­യി­രു­ന്നു. നിറയെ വൃക്ഷ­ക്കൂ­ട്ട­ങ്ങ­
ളുള്ള ഒരു പ്രദേ­ശ­മാ­ണി­ത്‌.
എ­വി­ടെ­നിന്നോ ഒരു വയ­ലിൻ ശബ്ദം ഒഴുകി വ­ന്നു. ഒരുനിമിഷം ഞാനതു ശ്രദ്ധി­ച്ചു­നി­ന്നു. ഒപ്പം എല്ലാ­വരും കാതോർത്തു. എന്നെ ആകർഷി­ച്ചത്‌ ആ വയ­ലി­നി­ലൂടെ കേട്ട­ത്‌, നമ്മുടെ ദേശീ­യ­ഗാ­ന­ത്തിന്റെ ട്യൂൺ ആയി­രു­ന്നു­വെ­ന്നതാണ്‌. അമേ­രി­ക്ക­യിൽ നമ്മുടെ ദേശീ­യ­ഗാ­ന­മോ...? സംഗീ­ത­ത്തിന്റെ ഉറ­വിടം ഞാൻ വേഗം കണ്ടെ­ത്തി. ഞങ്ങ­ളുടെ ബസ്സിൽ നിന്നി­റ­ങ്ങി­വന്ന ഇൻഡ്യ­ക്കാരെ തിരി­ച്ച­റിഞ്ഞ്‌, ഞങ്ങളെ ലക്ഷ്യം വച്ച്‌ ഒരു മര­ച്ചോ­ട്ടി­ലി­രുന്ന്‌ ഒരു മദ്ധ്യ­വ­യ­സ്‌­കൻ സായിപ്പ്‌ വയ­ലിൻ വായി­ക്കു­ന്നു.
ഞാൻ അയാ­ളുടെ അരി­കി­ലേയ്ക്ക്‌ നീങ്ങി­നി­ന്നു. ഒരു പഴയ വയ­ലി­നി­ലൂ­ടെ­യാ­ണ­യാൾ `ജന­ഗ­ണ­മന` വായി­ക്കു­ന്ന­ത്‌. അയാൾക്ക്‌ മുമ്പിൽ ഒരു പാത്രം വച്ചി­രു­ന്നു. ഞാനും മധു­സൂ­ദ­നനും ഓരോ ഡോളർ നാണയം അയാ­ളുടെ ഭിക്ഷാ­പാ­ത്ര­ത്തി­ലി­ട്ടു­കൊ­ടു­ത്തു. ഇതി­നകം അവി­ടെ­യെ­ത്തി­ച്ചേർന്ന ഞങ്ങ­ളുടെ സംഘ­ത്തിലെ മിക്ക­വരും അയാളെ സഹാ­യി­ക്കാൻ സന്മ­നസ്സു കാട്ടി.
എനി­ക്ക­യാളെ ഒരു കാര്യം അറി­യി­ക്കാ­നു­ണ്ട്‌. ഞങ്ങ­ളുടെ ബോട്ട്‌ എത്താൻ ഇനിയും സമ­യ­മെ­ടു­ക്കു­മെ­ന്ന­റി­ഞ്ഞ­പ്പോൾ ആ വയ­ലിൻകാ­ര­നോട്‌ സംസാ­രി­ക്കാൻ ഞാനൽപ്പ­സ­മയം കണ്ടെ­ത്തി.
ഇതി­നകം അയാൾ ജന­ഗ­ണ­മന വായിച്ചു തീർന്നി­രു­ന്നു. എന്തോ എനി­ക്ക­യാ­ളോടു പറ­യാ­നു­ണ്ടെന്ന്‌ എന്റെ ഭാവ­ത്തിൽ നിന്നും മന­സ്സി­ലാ­ക്കിയ അയാൾ, ചെറി­യൊരു പുഞ്ചി­രി­യോടെ മുഖ­മു­യർത്തി ചോദ്യ­ഭാ­വ­ത്തിൽ എന്നെ നോക്കി.
“നിങ്ങ­ളി­പ്പോൾ പ്ളേ ചെയ്ത ഇൻഡ്യൻ മ്യൂസിക്‌ വളരെ നന്നാ­യി, ആകർഷ­ണീ­യവും. എന്നാൽ, ­ഇ­ത്‌ ഞങ്ങ­ളുടെ ദേശീ­യ­ഗാ­ന­മാ­ണ്‌. ചില ­പ്ര­ത്യേക സന്ദർഭ­ങ്ങ­ളിൽ മാത്രമേ ഇൻഡ്യ­യിൽ ഞങ്ങ­ളിതു ആല­പി­ക്കാ­റുള്ളു. എപ്പോ­ഴും­ സ­ന്ദർഭ­മൊ­ന്നു­മി­ല്ലാതെ ഞങ്ങ­ളിത്‌ പാടാ­റി­ല്ല.......”
“എങ്കിൽ ഞാൻ മറ്റൊന്ന്‌ പ്ളേ ചെയ്യട്ടെ....” ഞങ്ങളോരോ­രു­ത്തരും നൽകിയ ചെറിയ സാമ്പ­ത്തി­ക­സ­ഹായം അയാൾക്ക്‌ ആവേശം പകർന്നു നൽകി­യി­രി­ക്കു­ന്നു. അയാൾ അടുത്ത പാട്ടി­ലേയ്ക്ക്‌ കട­ന്നു. ആ നേർത്ത കൈവി­ര­ലു­കൾ പഴയ ആ വയ­ലിന്റെ തന്ത്രി­ക­ളി­ലൂ­ടെ ­മെല്ലെ ചലി­ക്കാൻ തുട­ങ്ങി.
“ വന്ദേ­മാ­ത­രം...........” ആ ദേശ­ഭ­ക്തി­ഗാനം മുഴു­വ­നാകും മുമ്പ്‌ ടൂർ മാനേ­ജർ ബോട്ടി­ലേ­യ്ക്കുള്ള ക്യൂയി­ലേയ്ക്ക്‌ ഞങ്ങളെ തെളിച്ചു കൊണ്ടു­പോ­യി.
ഇവി­ടെ, ഈ ബീച്ച്‌ സൈഡിലെ മണൽപ്പ­ര­പ്പിൽ കണ്ട യാച­ക­നോടു വിട­പ­റഞ്ഞ്‌ കടൽപ്പാലത്തി­ലൂടെ ഞാൻ ബസ്സിനടു­ത്തേക്ക്‌ നീങ്ങി.
ഒരു മണി­ക്കൂ­റി­ലേറെ സമ­യ­മെ­ടു­ത്തി­ട്ടു­ണ്ടാവും സീവേൾഡി­ലെ­ത്താൻ.
ഇതൊരു വലിയ തീം പാർക്ക്‌ (ഠഒഋങ്ങഋ ജഅഞ്ഞഗ) ആണ്‌. നമ്മുടെ പല വീഗാ­ലാന്റു­കൾ ചേർത്തു­വ­ച്ച­തു­പോലെ വലി­പ്പ­മു­ണ്ട്‌. അത്യാ­ധു­നി­കവും ശാസ്ത്ര­സാ­ങ്കേ­തിക നേട്ട­ങ്ങ­ളുടെ പശ്ചാ­ത്ത­ല­ത്തിൽ ഒരുക്ക­പ്പെ­ട്ട­തു­മായ വളരെ വൈവി­ദ്ധ്യ­മാർന്ന ജല­കേ­ളി­കൾ, റോളർ സ്കേറ്റിങ്ങ്‌ ഒക്കെയു­ണ്ടി­വി­ടെ. എല്ലാം താല്പ­ര്യ­ജ­ന­ക­മാ­ണ്‌. ചില­വ­യൊക്കെ അതി­സാ­ഹ­സി­ക­വും.
അവി­ടത്തെ ഒരു സ്കൈ ട­വർ (ടഗഥ ഠഛണഋഞ്ഞ) പ്രത്യേകം പറ­യേണ്ട ഒന്നു തന്നെ. 265 അടി ഉയ­ര­ത്തി­ലേയ്ക്ക്‌ 50 പേരെ ഒരേ സമയം വഹി­ച്ചു­കൊണ്ട്‌ മേലേയ്ക്ക്‌ നീങ്ങുന്ന ഒരു കാപ്സ്യൂൾ റൈഡാ­ണി­ത്‌. ഇത്‌ പ്രവർത്തി­പ്പി­ക്കു­ന്നത്‌ അമേ­രി­ക്ക­യിലെ സൗത്ത്‌വെസ്റ്റ്‌ എയർലൈൻസ്‌ എന്ന വിമാ­ന­ക്ക­മ്പ­നി­യാണ്‌. ഈ കൂറ്റൻ ടവ­റി­ലൂടെ കറ­ങ്ങി­ക്ക­റ­ങ്ങി, ഏറ്റവും ഉയ­ര­ത്തി­ലെ­ത്തി­ലെ­ത്തു­മ്പോൾ അവി­ടെ­നിന്ന്‌ താഴെ­യ്ക്കുള്ള കാഴ്ച അസാ­ധാ­രണ കൗതു­ക­മു­ള­വാ­ക്കുന്ന ഒന്നാണ്‌. ടവ­റിന്റെ മുക­ളിൽ നിന്നും ഏക്ക­റു­ക­ളോളം പര­ന്നു­കി­ട­ക്കുന്ന തീംപാർക്ക്‌ മുഴു­വൻ ഒരു കുട­ക്കീ­ഴി­ലെ­ന്ന­പോലെ വ്യക്ത­മായി കാണാം. ഇവി­ടെ­വ­രുന്ന സന്ദർശ­ക­രുടെ കാറു­കൾ പാർക്ക്‌ ചെയ്തി­രി­ക്കുന്ന സ്ഥലം, മുക­ളിൽ നിന്നു നോക്കി­യാൽ ഏതോ വലിയ ഒരു കാർ നിർമ്മാണ കമ്പനി­യുടെ ഓപ്പൺയാർഡാ­ണെന്നേ തോന്നൂ, അത്ര കണ്ട്‌ എണ്ണ­ത്തിൽ അസം­ഖ്യ­മുണ്ട്‌ കാറു­കൾ.
പിന്നെ ഞങ്ങൾ കണ്ട­ത്‌, വളർത്തു­മൃ­ഗ­ങ്ങളെ പങ്കെ­ടു­പ്പി­ച്ചു­കൊ­ണ്ടുള്ള ഒരു പെറ്റ്ഷോ ആണ്‌. അത്‌ അസാ­ധാ­ര­ണ­മാം­വിധം പ്രശം­സ­ അർഹി­ക്കു­ന്നു. നായ­ക­ളും, പൂച്ച­ക­ളും, ആടും, കോഴി­യും, കാള­യും, കര­ടിയും, കുതി­ര­യു­മൊക്കെ ചേർന്ന്‌ അനു­സ­ര­ണ­യോ­ടെ ഓരോരോ ഗെയ്മു­ക­ളിൽ ഏർപ്പെ­ടുന്ന അത്ഭു­ത­ക­ര­മായ കാഴ്ച. ചില പക്ഷി­കൾ ചെയ്യുന്ന ബുദ്ധി­പൂർവ്വ­ക­മായ പ്രവർത്തി­കൾ കണ്ടാൽ ഒരു ജീവിയെ എങ്ങിനെ ഇതൊക്കെ പരി­ശ്ശീ­ലി­പ്പി­ക്കു­മെന്ന്‌ അത­ഭു­ത­ത്തോടെ നാം ഓർത്തു­പോ­കും.
വൈകിട്ട്‌, തിരികെ ലോസ്‌ ഏഞ്ചൽസിൽ മട­ങ്ങി­യെ­ത്തി. ഒരു രാത്രി ­കൂടി കട­ന്നു­പോ­യി.
ഇവി­ടെ­നിന്നും നേരി­ട്ടു­പോ­വുക സാൻഫ്രാൻസിസ്കോയിലേയ്ക്കാൺ​‍്‌. ഈ ട്രിപ്പിലെ ഏറ്റവും സുദീർഘ­മായ റോഡ്‌യാ­ത്രയും ഇന്നാണ്‌, ഏക­ദേശം 600 കി.­മീ­റ്റർ. സാൻഫ്രാൻസിസ്കോയാണ്‌ ഈ അമേ­രി­ക്കൻ യാത്ര­യിലെ ഞങ്ങ­ളുടെ അവ­സാന താവളം. അവിടെ നിന്നും ഇന്ത്യയ്ക്ക്‌ വിമാനം കയറും.
പുലർച്ചയ്ക്ക്‌ തന്നെ ബസ്സ്‌ പുറ­പ്പെ­ട്ടു. ഇതാണ്‌ അമേ­രി­ക്ക­യുടെ പടി­ഞ്ഞാ­റൻ തീരം സന്ദർശി­ക്കു­ന്ന­വ­രുടെ ഏറ്റവും മനോ­ഹ­ര­മായ റോഡ്‌ റൂട്ട്‌. അമേ­രിക്കയിലെ­ന്നല്ല ലോക­ത്തൊ­രി­ടത്തും ഇത്ര മനോ­ഹ­ര­മായ കാഴ്ച­കൾ കണ്ടു­കൊണ്ട്‌ സഞ്ച­രി­ക്കാ­വുന്ന ഒരു കര­പാത ഇല്ല.
ഈ 600 കിലോ­മീ­റ്റർ ദൂര­ത്തിന്റെ ഏറി­യ­ഭാ­ഗവും, ഞങ്ങൾ സഞ്ച­രി­ക്കുന്ന വഴി­യുടെ വട­ക്കു­ഭാ­ഗത്ത്‌ പസ­ഫിക്‌ മഹാ­സ­മു­ദ്ര­വും­ തെ­ക്കുഭാ­ഗത്ത്‌ മനോ­ഹ­ര­മായ മല­നി­ര­ക­ളു­മാ­ണ്‌. ഒരു കടൽത്തീ­ര­ത്തിനു സമാ­ന്ത­ര­മായി കട­ന്നു­പോ­കുന്ന ഇത്ര സുദീർഘ­മായ ഒരു പാത­യെ­പ്പറ്റി സങ്കൽപ്പി­ച്ചു­നോ­ക്കൂ. തിരു­വ­ന­ന്ത­പു­രം­ മു­തൽ കണ്ണൂർ വരെ­യുള്ള ദേശീ­യ­പാത അറേ­ബ്യൻ കട­ലിനു സമാ­ന്ത­ര­മാ­യി, സമു­ദ്ര­ഭംഗി കണ്ടാ­സ്വ­ദിച്ചുകൊണ്ടു നീങ്ങാ­വുന്ന തര­ത്തി­ലുള്ള ഒന്നാണെ­ങ്കിൽ, യാത്ര എത്ര­ര­സ­ക­ര­മാവും.
കപ്പ­ലുകളും നൗക­കളും ഒഴുകി­നീ­ങ്ങുന്ന സമു­ദ്ര­ഭാ­ഗം. ­ഇ­ടയ്ക്കിടെ ഭംഗി­യുള്ള ബീച്ചു­കൾ. ഇവ ഇട­തു­ഭാ­ഗത്ത്‌ എങ്കിൽ റോഡിന്റെ വല­തു­വ­ശത്ത്‌ മനോ­ഹ­ര­മായ മല­കളും കുന്നു­കളും പുൽമേ­ടു­ക­ളു­മാ­ണ്‌. ആ കുന്നു­ക­ളൊക്കെ പുൽപ്പു­തപ്പും പുത­ച്ചാണ്‌ നിൽക്കു­ന്ന­ത്‌. ആ പുൽമേ­ടു­ക­ളിൽ തടിച്ചു­കൊ­ഴുത്ത പശു­ക്കൾ മേയു­ന്നു. ഇടയ്‌­ക്കി­ടെ ഫാംഹൗസ്സു­കളും കാണാ­നു­ണ്ട്‌. ഗ്രാമ­ങ്ങൾ, പട്ട­ണ­ങ്ങൾ, ഫാക്ട­റി­കൾ, എയർപോർട്ടു­കൾ ഒക്കെ കണ്ടു­കണ്ട്‌ ആറേ­ഴു­മ­ണി­ക്കൂർ കൊണ്ട്‌ ഞങ്ങൾ സാൻഫ്രാൻസി­സ്കോ­യി­ലെ­ത്തി­ച്ചേർന്നു.
ഉത്ത­ര­കാ­ലി­ഫോർണി­യ­യിലെ ഒരു പ്രസി­ദ്ധ­പ്പെട്ട തുറ­മു­ഖ­ന­ഗ­ര­മാ­ണി­ത്‌. ഏഴ­ര­ല­ക്ഷ­മാ­ണി­വി­ടത്തെ ജന­സം­ഖ്യ. സാൻഫ്രാൻസിസ്കോ ഉൾക്ക­ട­ലിനും പസ­ഫിക്‌ മഹാ­സ­മു­ദ്ര­ത്തിനും ഇട­യി­ലുള്ള ഉപ­ദ്വീ­പിന്റെ വട­ക്കേ­യ­റ്റ­ത്താണ്‌ ഈ നഗ­ര­ത്തിന്റെ സ്ഥാനം. 18­-​‍ാം നൂറ്റാ­ണ്ടിൽ സ്പെയിൻകാ­രാണ്‌ ഈ നഗരം സ്ഥാപി­ച്ച­തെ­ങ്കിലും 1821­-ൽ മെക്സിക്കോ സ്വത­ന്ത്ര­മാ­യ­പ്പോൾ അവ­രുടെ നിയ­ന്ത്ര­ണ­ത്തി­ലാ­യി. 1846­-ൽ അമേ­രി­ക്കൻ സൈന്യം മെക്സി­ക്കോ­യിൽ നിന്നും നഗരം വീണ്ടെ­ടു­ത്തു. സമീ­പ­പ്ര­ദേ­ശ­ങ്ങ­ളിൽ സ്വർണ്ണ­നി­ക്ഷേപം കണ്ടെ­ത്തി­യ­തോടെ സാൻഫ്രാൻസി­സ്കോ­യുടെ വളർച്ച ത്വരി­ത­ഗ­തി­യി­ലാ­യി.
ഇനി മൂന്നു­നാൾ, ഇന്നും നാളെയും മറ്റ­ന്നാളും ഞങ്ങൾ ഇവിടെത്തന്നെയാ­വും. മറ്റ­ന്നാൾ
ഞായ­റാ­ഴ്ച­യാണ്‌ ബോംബെ­യ്ക്കുള്ള ഫ്ളൈറ്റ്‌. സുദീർഘ­മായ 20 മണി­ക്കൂറുകൾ നീണ്ടു­നിൽക്കുന്ന വിമാനയാത്ര­യെ­പ്പറ്റി ഓർത്ത­പ്പോൾ മന­സ്സിൽ വല്ലാത്തൊരു ഭാരം തോന്നി.
സാൻഫ്രാൻസി­സ്കോ­ യാത്രയ്‌­ക്കി­ട­യിൽ, വഴി­യിൽ ചില­ ചെറിയ കുന്നു­കൾക്കി­ട­യിൽ പല സമു­ദ്ര­തീര സുഖ­വാസ കേന്ദ്രങ്ങളും ഞങ്ങൾ കണ്ടു. ഒരു വശത്ത്‌ സമു­ദ്രം, സമു­ദ്ര­ത്തിനും മല­കൾക്കും ഇട­യിൽ ഹൈവേ, ഹൈവേയ്ക്ക്‌ മുക­ളിൽ അവി­ട­വിടെ കുറുകെ കട­ലു­മായി ബന്ധ­പ്പെ­ടാൻ നിര­വധി മേൽപ്പാ­ല­ങ്ങൾ, ഇവ ഈ സമു­ദ്ര­തീര സുഖ­വാസ കേന്ദ്ര­ങ്ങ­ളുടെ പ്രത്യേ­ക­ത­യാ­ണ്‌. മറ്റൊന്ന്‌ അത്ഭു­ത­പ്പെ­ടു­ത്തി­യത്‌ അവി­ടെ­യുള്ള വീടു­ക­ളുടെ ചന്ത­മാണ.​‍്‌ ഏക­ദേശം ഒരേ തര­ത്തിലും വലി­പ്പ­ത്തിലും നിറ­ത്തി­ലു­മു­ള്ള നിര­വധി വീടു­ക­ളുടെ വളരെ വലി­യൊരു നിര. മൂന്നു­നി­ല­യിൽ കൂടി­യ­തൊന്നും തന്നെ­യി­ല്ല. ഈ കെട്ടി­ട­ങ്ങ­ളാ­ക­ട്ടെ, കെട്ടി­ട­ഭാ­ഗ­ങ്ങളും മുറി­ക­ളു­മൊക്കെ റെഡി­മെ­യ്ഡായി നിർമ്മിച്ചു കൊണ്ടു­വന്നു പര­സ്പരം ഉറ­പ്പി­ച്ച­താ­ണ്‌. കല്ലും മണലും സിമന്റും കരുതണ്ട, വല്ലാത്ത കൂലി നൽകി കല്ല­നെ­യും, കാർപ്പ­ന്ററെയും നിർത്തുന്ന ടെൻഷ­നി­ല്ല, ലോറി­യിൽ നിർമ്മാണ സാമ­ഗ്ര­​‍ി­കൾ ഇറ­ക്കുമ്പോൾ മീശ­പി­രിച്ചു വന്ന്‌ കഴു­ത്തിനു പിടി­ക്കുന്ന അട്ടി­മ­റി­ക്കാ­രെയും പേടി­ക്ക­ണ്ട. ബിൽഡിങ്ങ്‌ കമ്പ­നിക്ക്‌ ഓർഡർ കൊടു­ക്കു­കയേ വേണ്ടൂ, ഒരു മാസ­ത്തി­നകം മൂന്നു­നില വീടു റെഡി. ഒരു കമ്പ­നി­യുടെ ബോർഡും അവർ നിർമ്മി­ച്ചു നൽകുന്ന മനോ­ഹ­ര­മായ വീടിന്റെ മാതൃ­കയും വഴി­യിലൊരി­ടത്തു കണ്ടു.`അ ആഡകഘഉകചഏ ഘകഗഋ ഠഒകട ണകഠഒ കച 30 ഉഅഥട` എൽന്നാണ്‌ ബോല്ല?ഡില്ല? കൽണ്ട­ത്‌. ഒരു മാസം കൊ​‍െൽണ്ടാരു മൂൽന്നു­നില വീട്‌. ഇനി വീടില്ലെക്ള വില. വീടില്ലെക്ള വില­യെ­ൽപ്പല്ലഗ്ഗി അമേ­രി­ൽക്ക­യില്ല? ആരു ശ്രൽദ്ധി­ൽക്കു­ൽന്നു, ആവ­ശ്യ­മു­ല്ല?ത്‌ ഉടൽൻ വേണം അവല്ല?ല്ക്ക്‌, അത്ര­ത​‍െൽന്ന. വിലയും ചെല­വു­മൊൽന്നും ന​‍െൽമ്മ­​‍േൽപ്പാലെ അത്ര പ്രശ്ന­മല്ല?.
`അ ആഡകഘഉകചഏ ഘകഗഋ ഠഒകട ണകഠഒ കച 30 ഉഅഥട` എന്നാണ്‌ ബോർഡിൽ കണ്ട­ത്‌. ഒരു മാസം കൊണ്ടൊരു മൂന്നു­നില വീട്‌. ഇനി വീടിന്റെ വില. വീടിന്റെ വില­യെ­പ്പറ്റി അമേ­രി­ക്ക­യിൽ ആരു ശ്രദ്ധി­ക്കു­ന്നു, ആവ­ശ്യ­മു­ള്ളത്‌ ഉടൻ വേണം അവർക്ക്‌, അത്ര­തന്നെ. വിലയും ചെല­വു­മൊന്നും നമ്മെ­പ്പോലെ അത്ര പ്രശ്ന­മല്ല.
വീടു നിർമ്മി­ക്കു­ന്ന­തി­നെ­പ്പ­റ്റി­യുള്ള പാശ്ചാ­ത്യ­രുടെ ആശയം നമ്മു­ടേ­തി­നേ­ക്കാൾ വ്യത്യ­സ്ഥ­മാ­ണ്‌. കരി­ങ്ക­ല്ലും, കോൺക്രീറ്റും, ഉരുക്കും കൊണ്ട്‌ അഞ്ഞൂറ്‌ കൊല്ലം നില­നിൽക്കുന്ന വീടൊന്നും അവർക്ക്‌ വേണ്ട. താമ­സി­ക്കുന്നകാലം, ജീവി­ച്ചി­രി­ക്കേണ്ടി വരുന്ന കുറഞ്ഞ വർഷ­ങ്ങൾ, അതു മന­സ്സിൽ കണ്ടു­കൊ­ണ്ടാണ്‌ സാധാ­ര­ണ­ക്കാർ തങ്ങ­ളുടെ വീടു­ക­ളുടെ നിർമ്മാണം നട­ത്തു­ന്നത്‌. ചെലവു ചുരു­ക്കിയുള്ള ആ നിർമ്മാണം കഴി­ഞ്ഞാലും ഒരു കാര്യ­ത്തിൽ അവർ ശ്രദ്ധാ­ലു­ക്ക­ളാ­ണ്‌, ഒരു പരിധിവരെ മാത്രം വീട്‌ മോടി­യു­ള്ള­താ­വ­ണം, വീടി­നു­ള്ളിലെ സൗക­ര്യ­ങ്ങൾ പര­മാ­വധി സുഖ­പ്ര­ദ­മാ­യി­രി­ക്ക­ണം. ഇ.­സി, നല്ല ടോയ്‌ല­റ്റു­കൾ, അത്ര ബല­മൊന്നും ഇല്ലെ­ങ്കിലും ഭംഗിയും സൗക­ര്യവുമുള്ള അല­മാ­ര­കൾ, മോഡേൺ കിച്ചൺ, ഭംഗി­യുള്ള ഇളം നിറ­ത്തി­ലുള്ള പെയിന്റ്‌.................
ഇവിടെ നമ്മുടെ നാട്ടിലോ? സാ­ധാ­ര­ണ­ക്കാ­രന്റെ സമ്പാദ്യം മുഴു­വൻ ഒഴുകി­പ്പോ­കു­ന്ന
ത്‌ ഉരു­ക്കി­ലും, സിമന്റി­ലും, കോൺക്രീ­റ്റി­ലു­മാ­ണ്‌. വീടു­നിർമ്മാണം കണ്ടാൽ തോന്നു­ക, ഒരു നൂറ്റ­മ്പത്‌ വർഷമെ­ങ്കിലും അയാ­ളും, അത്ര­തന്നെ കാലം അടുത്ത തല­മു­റയും ജീവി­ച്ചി­രി­ക്കു­മെ­ന്നാ­ണ്‌.
പുതിയ തല­മുറ പുത്തൻ ആശ­യ­ങ്ങ­ളു­മാ­യി­ട്ടാണ്‌ വരു­ന്ന­ത്‌. അവർ വളർന്നു­വ­രു­മ്പോ­ഴേയ്ക്ക്‌ കാലം വീണ്ടും വല്ലാതെ മാറി­പ്പോ­യി­രി­ക്കും. അച്ഛ­നോ, അപ്പൂ­പ്പനോ നിർമ്മി­ച്ച പഴയ സിമന്റ്‌ കോട്ട­യ്ക്കു­ള്ളിൽ അവർക്ക്‌ താമ­സി­ക്കു­വാൻ വിഷ­മ­മാ­വും. പഴയ വീട്‌ പൊളി­ച്ചു­ക­ളഞ്ഞ്‌, അവർ അന്ന്‌ തങ്ങ­ളുടെ ഭാവ­നയ്ക്കും സൗക­ര്യ­ത്തിനും അനു­സ­രി­ച്ചുള്ള വീട്‌ നിർമ്മി­ക്കും. ഇ.­സിയും ഫ്രിഡ്ജും, ഫോണും, വാഷിങ്ങ്‌ മെഷീ­നും, റ്റി.­വി­യും, കമ്പ്യൂ­ട്ട­റും, ഇന്റർനെറ്റ്‌ കണ­ക ​‍്ഷ­നു­മൊ­ക്കെ­യാവും അവർക്കുള്ള അത്യാ­വശ്യ കാര്യ­ങ്ങൾ.
ചിന്ത­കൾ കാടു­ക­യ­റി­പ്പോ­വു­ക­യാ­ണ്‌. ബസ്സ്‌ ഓടി­ക്കൊ­ണ്ടി­രി­ക്കു­ന്നു.
സന്ധ്യ­യാ­യി, സാൻഫ്രാൻസി­സ്കോ­യിലെത്തി­യ­പ്പോൾ. അന്നു നേരേ ഹോട്ട­ലി­ലേ­യ്ക്കാണ്‌ പോയ­ത്‌. ഇവി­ടെയും പ്രസി­ദ്ധ­മാ­യ ­ഷെ­റ­ട്ടൺ ഹോട്ട­ലി­ലാ­യി­രുന്നു താമ­സ­സൗ­കര്യം ഒരുക്കി­യിരു­­ന്ന­ത്‌.
ഒരു രാത്രി­കൂടി കട­ന്നു­പോ­യി. ഇന്ന്‌ വെള്ളി­യാ­ഴ്ച, അമേ­രി­ക്ക­യിലെ 16­-​‍ാം നാൾ. നഗരം മുഴു­വൻ ചുറ്റി­ന­ട­ന്നു­കാ­ണ­ലാണ്‌ ഇന്നത്തെ പ്രധാ­ന­പ­രി­പാ­ടി.
ഈ നഗ­ര­ത്തി­നൊരു കഥ­യുണ്ട്‌; ഒരു ദുര­ന്ത­ത്തി­ന്റെയും ഉയർത്തെ­ഴു­ന്നേൽപ്പി­ന്റെയും കഥ. 1906­-­ലാണ്‌ ഈ നഗ­ര­ത്തിൽ വലി­യൊരു ഭൂക­മ്പ­മു­ണ്ടാ­യത്‌; ഒപ്പം വലി­യൊരു അഗ്നി­ബാ­ധയും. നഗ­ര­ത്തിന്റെ വലി­യൊരു ഭാഗം ഭൂക­മ്പ­ത്തിലും തീപി­ടു­ത്ത­ത്തിലും നശി­ച്ചു­പോ­യി. ലോക­ച­രി­ത്ര­ത്തിൽ ഇന്നോളം രേഖ­പ്പെ­ടു­ത്ത­പ്പെട്ട ഏറ്റവും വലിയ ദുര­ന്ത­ങ്ങളിൽ ഒന്നായി ഇത്‌ അറി­യ­പ്പെ­ടു­ന്നു. പിന്നീട്‌ 1989­-ൽ ഉണ്ടായ മറ്റൊരു ഭൂമി കുലു­ക്ക­ത്തിൽ നഗരം വീണ്ടു തകർന്നു. അനേകം ജീവ­നു­കൾ നഷ്ട­പ്പെ­ടു­ത്തി­ക്കൊണ്ട്‌ തകർന്ന്‌ നിലംപൊത്തിയ നഗരം പുനർനിർമ്മാണം നട­ത്തിയാണ്‌ ഇന്നത്തെ ഈ സ്ഥിതി­യിൽ എത്തി­യ­ത്‌.
നഗരം മുഴു­വൻ ഞങ്ങൾ ബസ്സിൽ ചു­റ്റി­ക്ക­റങ്ങി കണ്ടു. തുടർച്ച­യായി നാല്‌ മണി­ക്കൂർ സമയം കൊണ്ടാണ്‌ അൽപ്പ­മെ­ങ്കിലും ഒരു ഓട്ട­പ്രദക്ഷ­​‍ിണ­മെന്ന നില­യിൽ സിറ്റി കണ്ടു തീർത്ത­ത്‌.
അമേ­രി­ക്ക­യിലെ ഏറ്റവും മനോ­ഹ­ര­മായ കെട്ടി­ട­ങ്ങൾ മുഴു­വൻ, അവ അധി­കവും രണ്ടു­നി­ല­യിൽ കൂടു­ത­ലു­ള്ള­വ­യ­ല്ല, ഇവി­ടെ­യാണ്‌. ബഹു­നില കെട്ടി­ട­ങ്ങ­ളുടെ എണ്ണവും കുറ­വ­ല്ല. അമേ­രി­ക്ക­യിൽ ഇട­ത്തരം പട്ട­ണ­ങ്ങ­ളിൽ താമ­സ­സ്ഥ­ല­ത്തിനു ഏറ്റവും വിലയും ഇവി­ടെ­യാ­ണ­ത്രെ. നഗ­ര­ത്തിൽ 2000 ച: അടി­യിൽ കൂടു­ത­ലി­ല്ലാത്ത ഒരു ചെറിയ വീടിന്‌ രണ്ടര ലക്ഷ­ത്തി­ല­ധികം ഡോളർ (ഒരു കോടി­യി­ലേറെ രൂപ) വില­വ­രു­മെന്ന്‌ അവി­ടത്തെ ലോക്കൽ ടൂർ ഗൈഡ്‌ പറ­ഞ്ഞു. രണ്ടും ­മൂന്നും നൂറ്റാ­ണ്ടു­കൾ പഴ­ക്ക­മുള്ള, ഭൂക­മ്പ­ത്തെ അതി­ജീ­വിച്ച പല കെട്ടിട­ങ്ങ­ളും ­അ­വ­യുടെ രൂപ­ഭംഗി നഷ്ട­പ്പെ­ടാതെ ഇപ്പോഴും അതു­പോലെ തന്നെ നില­നിർത്തി­യി­രി­ക്കു­ന്നു. ഞാൻ നിര­വധി കെട്ടി­ട­ങ്ങ­ളുടെ ഫോട്ടോ എടുത്തു സൂക്ഷി­ച്ചു.
ഒരു രാത്രി­കൂടി ഹോട്ടൽ ഷെറട്ട­ണിൽ കട­ന്നു­പോ­വു­ന്നു. ഇന്ന്‌ ജൂലൈ 9 ശനിയാഴ്ച. അമേ­രി­ക്ക­യി­ലെ­ത്തി­യിട്ട്‌ 17 ദിവ­സ­മാ­കു­ന്നു. നാളെ­യാണ്‌ നാട്ടി­ലേയ്ക്ക്‌ പറ­ക്കേ­ണ്ട­ത്‌.
ഇന്ന്‌ പ്ര­ധാ­ന­മായും നഗ­ര­ത്തിന്റെ ബാക്കി സ്ഥല­ങ്ങൾ സന്ദർശി­ക്കു­ന്ന­തോ­ടൊപ്പം ലോക
­ത്തെ­ ഏറ്റവും വലിയ, ഒറ്റ സ്പാ­നിൽ തൂങ്ങി­നിൽക്കുന്ന ഒരു കൂറ്റൻ തൂ­ക്കു­പാലം കൂടി കാണാൻ പോവു­ക­യാ­ണ്‌. ഗോൾഡൻ ബ്രിഡ്ജ്‌ എന്ന­റി­യപ്പെടുന്ന, ഉരു­ക്കിൽ തീർത്ത ഈ പാല­ത്തിന്റെ നിർമ്മാ­ണ­ത്തി­നു ­പി­ന്നിലെ സാങ്കേ­തിക വിദ്യ അത്ഭു­ത­ക­ര­മാ­ണെന്ന്‌ ടൂർ മാനേ­ജർ പറഞ്ഞു. ഇതിന്‌ 1.8 കി.­മീ­റ്റർ നീള­വു­മു­ണ്ട്‌. ഈ ഉരു­ക്കു­പാ­ല­ത്തി­നു­ കീഴിൽ കൂടി കപ്പ­ലു­കൾക്ക്‌ പോലും സഞ്ച­രി­ക്കാം.
ഞങ്ങൾ എത്തി­യ­പ്പോൾ, ഭാഗി­ക­മായി മൂടൽമഞ്ഞിൽ മറ­ഞ്ഞു­നിൽക്കു­ക­യാ­യി­രുന്നു പാലം. അത്‌, വളരെ അപൂർവ്വ­മായ ഒരു ദൃശ്യ­മാ­ണെന്നു ഗൈഡ്‌ പറ­ഞ്ഞ­പ്പോൾ, പുക­മ­ഞ്ഞിന്റെ ആവ­ര­ണ­ത്തിൽ മുങ്ങി­നിൽക്കുന്ന പാല­ത്തിന്റെ ഫോട്ടോ എല്ലാ­വരും എടുത്തു.
ഇന്ന്‌ ജൂലൈ 10 ഞായർ. 18 ദിവസം അമേ­രി­ക്ക­യിൽ തിക­യു­ന്നത്‌ ഇന്നാ­ണ്‌. ഈ ഉപ­ഭൂ­ഖ­ണ്ഢ­ത്തോടു ഇന്നു വിട­പ­റ­യു­ക­യാ­ണ്‌. അതോർക്കു­മ്പോൾ മന­സ്സിൽ ഒരു നഷ്ട­ബോധം പട­രു­ന്നു. സാധാ­രണ ഏതു വിദേ­ശ­യാ­ത്ര­യിലും ഒരാഴ്ച പിന്നി­ടു­മ്പോൾതന്നെ, നാട്ടി­ലെ­ത്താൻ മനസ്സ്‌ വെമ്പാ­റു­ണ്ട്‌. എന്തേ അത്ത­ര­മൊരു തിടുക്കം ഈ യാത്ര­യിൽ പതി­നെട്ടു നാളെ­ത്തി­യിട്ടും തോന്നാത്തത്‌.
ഇവിടെനിന്നും ബോംബെയ്ക്ക്‌ നേരിട്ട്‌ വിമാ­ന­മില്ല. അമേ­രി­ക്കൻ എയർവേയ്സ്‌ വഴി ഫിലാ­ഡൽഫി­യ­യി­ലേ­യ്ക്കാണ്‌ ആദ്യം എത്തി­യ­ത്‌. അവിടെ നിന്നും എയർ ഇൻഡ്യ­വഴി നേരിട്ട്‌
ബോംബെയ്ക്കു പറ­ന്നു. വരും­വഴി ഇടയ്ക്ക്‌ ജർമ്മ­നി­യിലെ ഫ്രാങ്ക്‌­ഫർട്ട്‌ എയർപോർട്ടിൽ രണ്ടു­മ­ണി­ക്കൂർ ഇറ­ങ്ങാൻ അവ­സരം തന്ന­പ്പോൾ അമേ­രി­ക്ക­യിൽ നിന്നും പുറ­പ്പെട്ടു 10 മണി­ക്കൂർ തുടർച്ച­യായി സഞ്ച­രി­ച്ചതിന്റെ മടു­പ്പിൽ നിന്ന്‌ തെല്ലൊരാശ്വാസം ലഭി­ച്ചു. അൽപ്പം ശുദ്ധ­വായു ശ്വസി­ച്ചു­കൊണ്ട്‌ ജർമ്മനി­യുടെ മണ്ണിൽ കുറ­ച്ചു­നേരം നിന്നി­ട്ട്‌, ഞങ്ങൾ തിരികെ വിമാ­ന­ത്തിൽ കയ­റി.
ഞായ­റാഴ്ച അമേ­രി­ക്ക­യിലെ ഫിലാ­ഡെൽഫി­യ­യിൽ നിന്നും പുറ­പ്പെട്ട ഞങ്ങൾ ബോംബെ വഴി നെടുമ്പാ­ശ്ശേ­രി­യിലെ ഇന്റർനാ­ഷ­ണൽ എയർപോർട്ടിൽ എത്തി­യത്‌ ചൊവ്വാ­ഴ്ച­യാ­ണ്‌. അമേ­രി­ക്ക­യിൽ പോകാൻ ഒരു ദിവ­സവും തിരികെ എത്താൻ രണ്ടു­ദി­വ­സവും വേണ്ടി വന്നു. രാജ്യ­ങ്ങൾ തമ്മി­ലുള്ള സമ­യ­വ്യ­ത്യാസം കാര­ണ­മാ­ണി­ത്‌. എത്ര അത്യാ­ധു­നിക നേട്ട­ങ്ങ­ളുടെ പട്ടിക നിര­ത്തി­യാ­ലും, ഒരു സംശ­യ­വു­മി­ല്ല, അമേ­രിക്ക നമുക്ക്‌ പിന്നി­ലാ­ണ്‌, ഒരു വിഷ­യ­ത്തിൽ മാത്രം; അത്‌ സമ­യ­ത്തിന്റെ കാര്യ­ത്തിലാണ്‌. നമ്മെ­ക്കാൾ 12 മ്മ മണി­ക്കൂർ പിന്നി­ലാണ്‌ എന്നു­മ­വർ.
വീട്ടി­ലെ­ത്തി­യ­പ്പോൾ, നല്ലൊരു വിദേ­ശ­യാ­ത്ര­യുടെ ഒളിമ­ങ്ങാത്ത ഓർമ്മ­കൾ ഒപ്പം ഞങ്ങൾക്ക്‌ കൂട്ടിനുണ്ടാ­യെ­ങ്കി­ലും, ആ സ്മര­ണ­ക­ളൊക്കെ, കുടും­ബ­ത്തെയും കുട്ടി­ക­ളെയും കണ്ട­പ്പോ­ഴു­ണ്ടായ ഗൃഹാ­തു­രത­യിൽ മുങ്ങി­പ്പോ­യി.
9895180442 [mahdi]
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.